'ഒരു കുപ്പി വെള്ളം നൽകണേ'.....സഹായവുമായി ബോട്ടുകൾ എത്തുമ്പോൾ നാനാഭാഗത്തു നിന്നും കേട്ടത് ഈ നിലവിളി; കുട്ടികളുൾപ്പടെ പട്ടിണിയിലായി നിരവധി പേർ; രക്ഷാ ദൗത്യത്തിന് സന്നദ്ധരായി മത്സ്യത്തൊഴിലാളികളെത്തുമ്പോൾ അകറ്റി നിർത്തുന്നവർ അതിലുമേറെ; മഹാപ്രളയത്തിൽ രക്ഷപ്പെട്ടവർ അരലക്ഷത്തിലേറെ; ഒറ്റപ്പെട്ടവരുടെ കൃത്യമായ എണ്ണവും കണ്ടെത്താനായിട്ടില്ല; പ്രളയം മുക്കിയ ചെങ്ങന്നൂരിൽ നിന്ന് മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ
ആർ പീയൂഷ്
പത്തനംതിട്ട: പ്രളയക്കെടുതി നാശം വിതച്ച ചെങ്ങന്നൂരിൽ അരക്ഷിതാവസ്ഥ ഇപ്പോഴും മാറിയിട്ടില്ല. ഒരുലക്ഷത്തിലധികം കുടുംബങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. നാട്ടുകാരും സേനയും സംയുക്തമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വഴി നിരവധി ആളുകളെ രണ്ട് ദിവസമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായപ്പോൾ മറുനാടൻ കണ്ട കാഴ്ചകൾ പങ്കുവെയ്ക്കുന്നു.
ചെങ്ങന്നൂർ-കൊല്ലകടവ്-മാമ്പുഴപാടം പ്രദേശത്ത് നാട്ടുകാർ നടത്തിയ രക്ഷാ പ്രവർത്തനത്തിനൊപ്പമാണ് ഞങ്ങളും പങ്കാളിയായത്. എന്നാൽ ഇവിടെ കണ്ട ദുരിതകാഴ്ചകൾ ആശങ്കജനകമായിരുന്നു. പ്രദേശത്തെ റോഡുകൾ ഉൾപ്പടെ വെള്ളത്തിനടിയിലാണ്. കരയും തോടും വേർതിരിച്ച് അറിയാൻ കഴിയാത്ത ഭീകരാന്തരീക്ഷം. വിഴിഞ്ഞത്ത് നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ഇവിടെ നേതൃത്വം വഹിക്കുന്നത്. ഇവർ മൂന്ന് ദിവസങ്ങളിലായി ഇവിടെ രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും കുടുങ്ങികിടക്കുന്നവരുടെ നിസഹകരണം തന്നെയാണ് ഏറെയും വ്യാകുലപ്പെടുത്തുന്നത്. വയോജനങ്ങൾ ഉൾപ്പടെ രക്ഷിക്കാൻ എത്തുന്നവരെ അകറ്റി നിർത്തുന്ന സമീപനമാണ് പുലർത്തുന്നതെന്ന് മത്സ്യത്തൊളിലാളികൾ പറയുന്നത്. ഇവർ മൂന്ന് ദിവസമായി ഭക്ഷണോ ജലപാനമോ സേവിച്ചിട്ടില്ല.
പമ്പാനദി പൂർണമായും കരകവിഞ്ഞ് ഒഴുകിയതോടെ വീടിന്റെ ഒരുനില പൊക്കത്തിലധികം ഇവിടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വഴി പറഞ്ഞുതരാൻ നാട്ടുകാരിൽ ഒരാൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഇവിടെ നിന്നും വെൺമണിയിലേക്കാണ് ഞങ്ങൾ യാത്രതിരിച്ചത്. വെൺമണിയിൽ നിരവധി കുടുംബങ്ങളാണ് കുടുങ്ങികിടന്നത്. കൊല്ലം -തേനി ഹൈവ പൂർണമായും വെള്ളത്തിനടിയിലായതോടെ ഫൈബർ ബോട്ടുകൾ വഴിയാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
ശകാരങ്ങളിലും തളരാതെ മത്സ്യത്തൊഴിലാളികൾ
സർക്കാരോ പൊലീസോ വിളിച്ചുവരുത്തിയതല്ലെങ്കിലും സ്വന്തം ഇഷ്ടപ്രകാരം എത്തിയ മത്സ്യത്തൊഴിലാളികളും ഏറെയാണുള്ളത്. രക്ഷിക്കാനായി ബോട്ടുകൾ എത്തുമ്പോൾ മതിൽ തകരുമെന്നും വാഴ നശിക്കുമെന്നുമുള്ള സമീപനമാണ് പലരും പുലർത്തുന്നത്. എങ്കിലും രക്ഷാ പ്രവർത്തനത്തിനായി എത്തിയവർ ഇതിനെ കൂസാതെയാണ് തങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോകുന്നത്. കടപ്ര മഹാലക്ഷ്മി നട പരിസര പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ നാലുകുടുംബങ്ങളെ രക്ഷിച്ചപ്പോൾ അതിന് സാക്ഷ്യം വഹിക്കാനും മറുനാടൻ സംഘത്തിന് കഴിഞ്ഞു.
പ്രതിഫലമോ പ്രത്യുപകാരമോ ആഗ്രഹിക്കാത്ത സേവനം തന്നെയാണ് കടലിനോട് മല്ലിടുന്ന ഇവർ ദുരന്തമുഖത്ത് സാക്ഷ്യം വഹിച്ചത്. പമ്പയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യകതയുള്ളതോടെ പ്രദേശങ്ങളിലേക്ക് വീണ്ടും വെള്ളം കയറുമെന്ന ആശങ്കയും ജനങ്ങളിലുണ്ട്. വെള്ളം ഇറങ്ങിയാൽ തന്നെയും വീടുകളിലേക്ക് കുടുംബങ്ങളെ പെട്ടന്ന് മടക്കി അയക്കാനും തീരുമാനിച്ചിട്ടില്ല. സാംക്രമിക രോഗങ്ങൾ പകരുമെന്നതിനാൽ ക്ലോറിനേഷനടക്കം പൂർത്തിയാക്കിയ ശേഷം മാത്രമേ മടക്കം പൂർണമാകു.
ചെറിനാട് പഞ്ചായത്തിന് സമീപമുള്ള കൊല്ലകടവിന് സമീപത്ത് നിന്നും വെൺമണിയിലേക്ക് എത്തി ക്യംപിൽ കുടുങ്ങിയിട്ടുള്ള ജനങ്ങളെ രക്ഷിക്കാനാണ് അടുത്ത സംഘത്തിന്റെ ശ്രമം. കേന്ദ്ര സേനയായ ഐ.ടി.ബി.പിയുടെ നൂറനാട് ക്യംപ് ബറ്റാലിയനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എൻ.എച്ച്. 224 ഗതാഗത തടസ്സത്തിൽ തന്നെയാണ് ഇപ്പോഴും. ഇ ൈപ്രദേശത്തെ 150ലധികം ആളുകളെ ഒരു ദിവസം കൊണ്ട് മാത്രം രക്ഷപ്പെടുത്തി വിവിധ ക്യംപുകളിൽ എത്തിച്ചിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറയുന്നത്.
വെൺമണി മാർത്തോമ സ്കൂളിലേക്കുള്ള ക്യംപിലേക്ക് ഭക്ഷണം എത്തിക്കാൻ കേന്ദ്ര സേന ശ്രമം നടത്തുന്നു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും എല്ലാം ഒപ്പം തന്നെ മുന്നിട്ട് നിൽക്കുകയാണ് ഇവിടെ. ലൈഫ് ജാക്കറ്റ് ഉപയോഗിച്ച മാത്രമാണ് ഇവിടെ രക്ഷാപ്രവർത്തനം സാധ്യമാകുകയുള്ളു.
വെൺമണി ക്യാംപിൽ കുടുങ്ങിയവർ നിരവധി
വെൺമണിയിലെ ക്യാംപിൽ കുടുങ്ങിയത് കുട്ടികളും വയോധികരുമുൾപ്പടെയുള്ള നിരവധി പേരാണ്. ഇവർക്ക് ആവശ്യമായ ഭക്ഷണമോ, കുടിവെള്ളമോ എത്തിക്കുന്ന ദൗത്യമാണ് പുരോഗമിക്കുന്നത്. വെൺമണിയിലെ മാർത്തോമ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യംപിൽ രണ്ടുനിലകളിലായി നിരവധി പേരാണ് കഴിയുന്നത്. ഇവിടുത്തെ ഒന്നാ നിലയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ രണ്ടാ നിലയിലായിട്ടാണ് രക്ഷപ്പെടുത്തിയിട്ടുള്ളവർ കഴിയുന്നത്. സർക്കാർ സഹായങ്ങളൊന്നും എത്തിയിട്ടെല്ലാന്നാണ് ക്യംപിൽ കഴിയുന്നവർ പറയുന്നത്. സർക്കാർ രേഖകോളോ റേഷൻ കാർഡോ സ്വത്തും വസ്തുക്കളും എല്ലാം നഷ്ടമായി. സ്വന്തം കുട്ടികൾ പോലും പലയിടങ്ങളിലായി കുടുങ്ങിയെന്നാണ് കണ്ണിരിൽ നിന്നുകൊണ്ട് കുടുംബങ്ങളുടെ പ്രതികരണം.ഭക്ഷണം പോലും നാട്ടുകാരുടെ സഹായത്തിലാണ് ലഭിക്കുന്നത്. ഞങ്ങൾ ഈ ക്യംപിൽ വസിക്കുന്നുണ്ടെന്ന് ബന്ധുക്കൾക്ക് പോലും അറിയില്ലെന്നും ക്യംപിലെ അന്തേവാസികൾ പറയുന്നത്.
പൂർണമായും വാർത്താവിനിമയ സംവിധാനം നിലച്ച അവസ്ഥിലാണ് വെൺമണി പ്രദേശം. ഇനിയും അനേകം കുടുംബങ്ങൾ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഒരു കുപ്പി വെള്ളം മാത്രം തരണമെന്ന് രക്ഷപ്പെട്ടവരിൽ പലരും നിലവിളിക്കായാണ്. ഫൈബർ ബോട്ടുകൾ വഴിയുള്ള രക്ഷാ പ്രവർത്തനങ്ങളെക്കാൾ ഏറെ എയർ ലിഫ്റ്റിങ് സംവിധാനങ്ങൾ മാത്രമേ പ്രവാർത്തികമാവു എന്നതാണ് പൊതുവായ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍