അവാർഡ് നേടിയവരെ അമ്മ ആദരിച്ചപ്പോൾ നിഷ സാരംഗിന്റെ പേര് വിട്ടുപോയതും സംവിധായകന്റെ നീക്കത്തിന്റെ ഭാഗമെന്ന് ചിലർ; മഞ്ജു പിള്ള ചോദിച്ചപ്പോൾ മെക്കിട്ടു കയറി ഇടവേള ബാബു; അന്നു പൊട്ടിക്കരഞ്ഞ നടി ഒടുവിൽ രംഗത്തു വന്നത് ഉപ്പും മുളകിൽ നിന്നും പുറത്താക്കുമെന്ന സ്ഥിതിയായപ്പോൾ; സംവിധായകനെ പുറത്താക്കുമെന്ന് ശ്രീകണ്ഠൻ നായർ പറയുമ്പോഴും ജനപ്രിയ പരിപാടി കൈവിടാൻ മടിച്ചു ഫ്ളവേഴ്സ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംവിധായകൻ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരമായി നിഷ സാരംഗ് എന്ന സീരിയൽ നടിയെ ജനപ്രിയ സീരിയലായ ഫളവേഴ്സിലെ ഉപ്പും മുളകിൽ നിന്നും മാറ്റാനുള്ള നീക്കം നടി തുറന്നടിച്ചു രംഗത്തെത്തിയതോടെ പൊളിഞ്ഞിരുന്നു. സംവിധായകനെ മാറ്റാതെ ഇനി സീരിയിലിൽ അഭിനയിക്കില്ലെന്ന നിഷയുടെ നിലപാടിൽ ഫ്ളവേഴ്സ് അധികൃതരും വട്ടം കറങ്ങുകയാണ്. ചാനലിലെ ഏറ്റവും ജനപ്രിയ സീരിയലിന്റെ ഭാവിയാണ് ശ്രീകണ്ഠൻ നായരെ വെട്ടിലാക്കുന്നത്. സീരിയലിന്റെ ബലം എന്നു പറയുന്നത് സംവിധായകൻ ഉണ്ണികൃഷ്ണനും അതിനെ അഭിനേതാക്കളുടെയും മികവാണ്. എന്നാൽ, അതുകൊണ്ട് തന്നെ സംവിധായകനെ മാറ്റിയാൽ സീരിയലിന്റെ ജനപ്രീതിയും ഇടിയുമെന്ന ഭയത്തിലാണ് ചാനൽ മേധാവികൾ. ഈ സാഹചര്യത്തിൽ ഏതുവിധേനെയും ഒത്തു തീർപ്പിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതേസമയം തൊഴിൽ സ്ഥലത്തെ പീഡനത്തിന്റെ പരാതിയിൽ വരുന്ന വിഷയമാണ് ഇത്. വിഷയത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സംവിധായകനെ സംരക്ഷിക്കുന്നത് എങ്ങനെയെന്ന ചോദ്യവും ശ്രീകണ്ഠൻ നായരെ കുഴയ്ക്കുന്നുണ്ട്. പിതവില്ലാതെ വിഷയ മൂപ്പിക്കാൻ കാത്തിരിക്കയാണ് മഴവിൽ മനോരമ അടക്കമുള്ളവർ. ഉണ്ണിക്കൃഷ്ണൻ പുറത്തുപോയാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് മറ്റു ചാനലുകൾ കരുതുന്നത്. ഉപ്പും മുളകും ടീമിനെ തന്ന റാഞ്ചാനുള്ള ശ്രമങ്ങൾ ഇതിനിടെ നടന്നിരുന്നു. ഈ ശ്രമങ്ങൾ വിജയിക്കാതെ പോയപ്പോഴാണ് നിഷയുടെ പരാതി വന്നത്.
മറിമായം അടക്കമുള്ള മഴവില്ലിലെ ഹിറ്റായ പരിപാടികളുടെ സംവിധായകനായിരുന്നു ഉണ്ണിക്കൃഷ്ണൻ. അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണനെ കൈവിട്ടാൽ ഉപ്പും മുളകിനെയും ബാധിക്കുമെന്ന് കരുതുന്നവർ ഏരെയാണ്. എങ്കിലും ആരോപണം ഗുരുതരമായിരിക്കെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ് ചാനൽ അധികൃതർ. അതിനിടെ സംവിധായകനെ തൽക്കാലം മാറ്റി നിർത്താൻ ചാനൽ തീരുമാനിച്ചതായി അധികൃതർ അറിയിച്ചെന്നും അതിനാൽ തുടർന്നും ആ സീരിയലിൽ അഭിനയിക്കുമെന്നും നിഷ പറഞ്ഞിട്ടുണ്ട്. മൂന്നു വർഷം പിന്നിട്ട സീരിയലിന്റെ തുടക്കകാലം മുതൽ സംവിധായകൻ ദുരുദ്ദേശ്യത്തോടെ സമീപിച്ചിരുന്നതായി നിഷ പറയുന്നു. മെസേജുകൾ അയച്ചായിരുന്നു തുടക്കം. പിന്നീടു നേരിട്ടും മോശമായി പെരുമാറുന്നതു തുടർന്നപ്പോൾ ചാനൽ അധികൃതരോടു പറയുകയും അവർ അയാളെ താക്കീതു ചെയ്യുകയും ചെയ്തു.
പിന്നീട് പ്രതികാരബുദ്ധിയോടെ സംവിധായകൻ പെരുമാറുകയായിരുന്നു. അനുമതിയോടെ അമേരിക്കയിൽ പോയി തിരികെ എത്തിയ ശേഷം സീരിയലിൽനിന്ന് ഒഴിവാക്കാനും ശ്രമം നടത്തി. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാൽ എല്ലാം സഹിച്ചു തുടരുകയായിരുന്നുവെന്നു നിഷ പറഞ്ഞു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി നിഷയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ അമ്മ യോഗത്തിൽ അവാർഡ് ജേതാവായ നിഷ ആദരിക്കാതെ പോയതിന് പിന്നിലും സംവിധായകൻ ഉണ്ണികൃഷ്ണന്റെ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം.
അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നിഷയോടു കയർത്തു സംസാരിച്ചതിനെത്തുടർന്നു നിഷ കരഞ്ഞതു വിവാദമായിരുന്നു. അവാർഡ് നേടിയവരെ ആദരിച്ചപ്പോൾ ടിവി സീരിയലിലെ മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിഷയുടെ പേരു വിട്ടുപോയിരുന്നു. നിഷയ്ക്കും അവാർഡുണ്ടെന്നു മഞ്ജു പിള്ള വിളിച്ചു പറയുകയായിരുന്നു. ഇതൊക്കെ നേരത്തേ പറഞ്ഞുകൂടായിരുന്നോ എന്നു ബാബു ചോദിച്ചതോടെ നിഷ കരയുകയും ചെയ്തു. പിന്നീടു നിഷയെയും ആദരിച്ചു. ആശയ വിനിമയത്തിൽ സംഭവിച്ച പിഴവാണിതെന്നായിരുന്നു ഇതു സംബന്ധിച്ചു മോഹൻലാലിന്റെ വിശദീകരണം.
യോഗത്തിനിടയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ അവർക്ക് ദേഷ്യം തോന്നിക്കാണണം. മനുഷ്യനിവിടെ തലപുകഞ്ഞ് നിൽക്കുമ്പോഴാണോ ഇവളുടെ അവാർഡെന്ന് ബാബുച്ചേട്ടന് തോന്നിക്കാണണം. തന്നോടുള്ള സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുറത്തായിരിക്കും ഈ തോന്നൽ. എന്നാൽ അത് പറഞ്ഞതിലുള്ള അനിഷ്ടം അദ്ദേഹം പ്രകടിപ്പിച്ച രീതി, അതായിരുന്നു തന്നെ വേദനിപ്പിച്ചതെന്നും നിഷ പറഞ്ഞിരുന്നു.
പരമ്പരയുടെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിട്ടുള്ളത്. നാഫ അവാർഡ് ഏറ്റുവാങ്ങുന്നതിനായി തന്റെ അനുമതിയില്ലാതെ അമേരിക്കയിൽ പോയ താരത്തെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഇപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും താരം പറയുന്നു. പരമ്പരയിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണിതെന്നും നിഷ സാരംഗ് വ്യക്തമാക്കിയിരുന്നു.
കൊല്ലം സ്വദേശിയായ ഉണ്ണികൃഷ്ണനെ കലാപരമായി ഉയർത്തിക്കൊണ്ടു വന്നത് സംവിധായകനായ ശ്യാമ പ്രസാദിന്റെ നാടക സംഘമാണ്. ഉണ്ണിക്കൃഷ്ണൻ മുൻപും അഭിനേത്രികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന പരമ്പരയിലെ പ്രമുഖ നടിയോടായിരുന്നു ഉണ്ണികൃഷ്ണന്റെ പരാക്രമം. നടിയോട് അശ്ലീലം സംസാരിക്കുകയും കിടപ്പറയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. നടി ഇക്കാര്യം മഴവിൽ മനോരമ മേധാവിയോട് പരാതി പറഞ്ഞതോടെ കളി മാറി. പരാതി കിട്ടിയ ദിവസം തന്നെ ഉണ്ണികൃഷ്ണനെ വിളിച്ചു വരുത്തി രാജി എഴുതി വാങ്ങിച്ചു. മഴവിൽ മനോരമയിലെ രണ്ട് പരമ്പരകളുടെ സംവിധായകനായിരുന്നു ഉണ്ണിക്കൃഷ്ണൻ.തട്ടിയും മുട്ടിയും, മറിമായം എന്നിവയായിരുന്നു. ഏറെ ഹിറ്റായ പരമ്പരകളായിരുന്നു ഇവ രണ്ടും.
എന്നാൽ നടിയോട് മോശമായി പെരുമാറി എന്ന കാരണത്താൽ ഉടനടി ചാനൽ മേധാവി നടപടി എടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വച്ചു പൊറുപ്പിക്കില്ല എന്നതാണ് മനോരമയുടെ നയം എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്. രണ്ട് വർഷം മുൻപായിരുന്നു ഇത്തരത്തിൽ ഉണ്ണികൃഷ്ണനെ മഴവിൽ മനോരമ പുറത്താക്കിയത്. ചാനലിന്റെ റേറ്റിങ്ങിൽ ഏറെ മുൻപിലെത്താൻ ഈ പരമ്പരകൾ സഹായിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ ഫ്ളവേഴ്സ് ചാനലുമായി കരാർ ഒപ്പിടുന്നത്. സമാന സംഭവം ഇപ്പോഴുണ്ടായപ്പോൾ നിരവധി പേരെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന സംശയമാണുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍