ഫോർട്ട് കൊച്ചി ദുരന്തത്തെ ചൊല്ലി തർക്കം; ബോട്ടിന്റെ കാലപ്പഴക്കത്തിൽ വിരൽചൂണ്ടി നാട്ടുകാർ; തെറ്റെന്ന് സ്ഥാപിക്കാൻ സർക്കാരും; ഇടിച്ച മീൻപിടിത്ത വള്ളത്തിൽ അമരക്കാരനില്ലാത്തതാണ് പ്രശ്നമായതെന്ന് മന്ത്രി കെ ബാബു; ഡ്രൈവർക്ക് മുൻവശം കാണാനാകാത്തത് അപകടമുണ്ടാക്കിയെന്ന് വിശദീകരണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ അപകടത്തിനിരയായ 'ഭാരത്' എന്നബോട്ട് ദുർബലമായ അവസ്ഥയിലായിരുന്നുവെന്നതിൽ സംശയം വേണ്ട. എന്നാൽ അതിനപ്പുറം വലിയ പിഴവ് മത്സബന്ധന ബോട്ടിൽ സംഭവിച്ചു. അതാണ് ദുരന്തത്തിന് കാരണമായത്. യാത്രബോട്ടിലിടിച്ച മത്സബന്ധന വള്ളത്തിന്റെ അമരത്ത് ആരും ഉണ്ടായിരുന്നില്ല. സാധാരണ വള്ളം ഓടിക്കുന്ന ആൾക്ക് മുൻവശം കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ അമരത്ത് ആൾ ഉണ്ടാകണമെന്നത് നിർബന്ധമാണ്. എങ്കിൽ മാത്രമേ വള്ളത്തിലെ മുൻവശത്തെ കാഴ്ചകൾ വള്ളം ഓടിക്കുന്ന ആളിലേക്ക് പകർന്നു നൽകാൻ കഴിയൂ. ഈ വീഴ്ചയാണ് ഫോർട്ട് കൊച്ചിയിലെ ദുരന്തത്തിന് ഇടയാക്കിയത്. എട്ട് പേരാണ് അപകടത്തിൽ മരിച്ചത്.
ഫോർട്ടുകൊച്ചി ബോട്ടപകടത്തിനിടയാക്കിയ മീൻപിടുത്തവള്ളമോടിച്ച ഷിജുവിന് ലൈസൻസ് ഇല്ലായിരുന്നെന്ന് മൊഴി. സ്രാങ്കും ഉണ്ടായിരുന്നില്ലെന്ന് ഷിജു മൊഴി നൽകി. വള്ളത്തിൽ ഡീസലടിച്ച് മുന്നോട്ട്് എടുക്കുമ്പോൾ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും ഷിജു പറഞ്ഞു. അമരത്ത് ആരും ഉണ്ടാകാത്തതാണ് ഇതിന് കാരണം. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പ് നൽകാൻ കഴിയുമായിരുന്നു. ഈ സാഹചര്യത്തിൽ മീൻപിടിത്ത ബോട്ടുകളിലും നിരീക്ഷണം ശക്തമാക്കാനാണ് തുറമുഖമന്ത്രി കെ ബാബു നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് ബോട്ടിന്റെ കാലപ്പഴക്കമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.
അതിനിടെ തകർന്ന ബോട്ട് ദുർബലമായ അവസ്ഥയിലാണെന്ന് അന്വേഷണ ചുമതലയുള്ള പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി കമ്മീഷണർ ഗൗരിപ്രസാദ് ബിസ്വാൾ വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് ഫിറ്റ്നെസ് പരിശോധിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. 2016 വരെ രജിസ്ട്രേഷൻ ഉള്ള ബോട്ടിന് 2017 വരെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നീട്ടി നൽകിയിട്ടുണ്ട്. ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോട്ട് ഓടിക്കാനുള്ള ലൈസൻസ് മാത്രമാണ് പോർട്ട് ഡയറക്ടറേറ്റ് നൽകുന്നതെന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോർട്ട് ഡയറക്ടറേറ്റ് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ബോട്ട് നിർമ്മിച്ച വർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. 2013 മാർച്ച് വരെ ഉണ്ടായിരുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കഴിഞ്ഞ വർഷമാണ് 2017 വരെ പുതുക്കി നൽകിയത്.
സർവീസ് നടത്തുന്നതിനായി ബോട്ടുകൾ രജിസ്റ്റർ ചെയ്യുന്പോൾ നിർമ്മാണ തീയതി രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ, കൊച്ചിയിൽ അപകടത്തിൽ പെട്ട എം വിഭാരത് എന്ന ബോട്ടിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിർമ്മാണത്തീയതി രേഖപ്പെടുത്തിയിരുന്നില്ല. സംസ്ഥാന തുറമുഖ വകുപ്പാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന് 37 വർഷത്തോളം പഴക്കമുണ്ടായിരുന്നു. ഇത് മറച്ചു വയ്ക്കാനാണ് നിർമ്മാണത്തീയതി രേഖപ്പെടുത്താതിരുന്നത് എന്ന് കരുതുന്നു. ബോട്ടിൽ മതിയായ ലൈഫ് ജാക്കറ്റുകൾ വേണമെന്നാണ് വ്യവസ്ഥ. ഇതും പാലിക്കപ്പെട്ടില്ല. അപകടത്തിൽ പെട്ട ബോട്ടിലുണ്ടായിരുന്നത് മൂന്ന് ലൈഫ് ജാക്കറ്റ് മാത്രമായിരുന്നു. 80 യാത്രക്കാരെ കയറ്റാനാണ് ഭാരത് ബോട്ടിനും അനുമതിയുണ്ടായിരുന്നത്. ഇത്രയും പേർക്ക് കയറാവുന്ന ബോട്ടിൽ 89 ലൈഫ് ജാക്കറ്റുകൾ വേണമെന്നാണ് ചട്ടം.
ഇതോടെ ഫോർട്ട് കൊച്ചി ബോട്ട് ദുരന്തത്തിരയായ യാത്രാ ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തർക്കവും മുറുകി.ബോട്ടിന്റെ കാലപ്പഴക്കവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പോർട്ട് ട്രസ്റ്റ് പറയുന്നത്.എന്നാൽ ഇതെല്ലാം നിഷേധിച്ച് കൊച്ചി കോർപ്പറേഷൻ നേതൃത്വം രംഗത്തെത്തി.
ബോട്ടിന്റെ ഫിറ്റ്നസും സുരക്ഷയും പരിശോധിക്കാനുള്ള ചുമതല തുറമുഖ വകുപ്പിനാണെന്നും യാത്രക്ലേശം പരിഹരിക്കാനാണ് രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും മറ്റാരും വരാത്ത സാഹചര്യത്തിൽ ഭാരത് ബോട്ടുടമയ്ക്ക് കരാർ നൽകിയതെന്നും കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കി. ബോട്ടിന്റെ സരുക്ഷ പരിശോധിക്കേണ്ടത് പോർട്ട് ട്രസ്റ്റാണെന്നാണ് കോർപ്പറേഷന്റെ വാദം.
അപകടത്തിൽപ്പെട്ട ബോട്ടിന് 38 വർഷത്തെ പഴക്കമുണ്ട്. ഈ റൂട്ടിൽ ബോട്ട് സർവീസ് തുടങ്ങിയ കാലം മുതൽ ഈ ബോട്ടാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. ഇപ്പോൾ ഫോർട്ടുകൊച്ചിവൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന ഏക ബോട്ടാണിത്. കനത്ത ഒഴുക്കും ആഴവുമുള്ള അഴിമുഖത്തുകൂടിയാണ് ഈ റൂട്ട്. പ്രത്യേകമായി രൂപകല്പന ചെയ്ത ബോട്ടുകൾക്ക് മാത്രമേ അഴിമുഖത്തെ ഒഴുക്കിനെ അതിജീവിക്കാനാകൂ. അതുകൊണ്ടുതന്നെ ഇത്തരം ബോട്ടുകൾ സാധാരണ സർവീസിന് ലഭിക്കാറുമില്ല. 1977ലാണ് ഇവിടെ ബോട്ട് സർവീസ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ അറ്റക്കുറ്റപ്പണി പോലും ചെയ്യാതെ എല്ലാ ദിവസവും ബോട്ട് ഓടിച്ച് ലാഭമുണ്ടാക്കുകയായിരുന്നു ഉടമകൾ. ബോട്ട് സർവീസ് നടത്തുന്നതിന് കൊച്ചി കോർപ്പറേഷനും ഉടമസ്ഥനും എത്തിച്ചേർന്ന കരാർ വ്യവസ്ഥ പ്രകാരം അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് അടക്കമുള്ള തുക നൽകേണ്ടത് ബോട്ടുടമയാണ്.
അപകടത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ സർവീസ് നടത്തുന്ന എല്ലാ യാത്രാ ബോട്ടുകളുടെയും യോഗ്യത പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു അറിയിട്ടു. മതിയായ യോഗ്യതയില്ലാത്തവയുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം മത്സ്യബന്ധന വള്ളങ്ങളിലും പരിശോധന കർശനമാക്കും. അമരത്ത് ആളില്ലാതെ വള്ളക്കൾ ഓടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി
അതിനിടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവും തിരച്ചിലിൽ ഓരോ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനി കണ്ണമാലി കണ്ടക്കടവ് പുത്തന്‍തോട് ആപത്തുശേരി വീട്ടിൽ കുഞ്ഞുമോന്റെ മകൾ സുജിഷ (17)യുടെ മൃതദേഹമാണ് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തത്. മൂന്നരയോടെ തൊപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തുനിന്നാണ് രണ്ടാമത്തെയാളുടെ മൃതദേഹം കിട്ടിയത്. അപകടത്തിൽ കാണാതായ വിജയന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ പിന്നീട് തിരിച്ചറിഞ്ഞു.
അപകടത്തിൽ മരിച്ച സുജിഷയുടെ അമ്മ സിന്ധുവും അപകടത്തിൽ മരണപ്പെട്ടിരുന്നു സിന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏട്ടായി. കാണാതായ ഒരാളെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളടക്കം നാല് പേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 30ലേറെപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലുള്ള എല്ലാവരും അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന സൂചന. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.
മീൻപിടിത്ത ബോട്ടിന്റെ സ്രാങ്ക് അറസ്റ്റിൽ
അപകടത്തിന് കാരണമായ മീൻപിടിത്ത ബോട്ടിന്റെ സ്രാങ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സ്വദേശി ജോണിയാണ് പൊലീസിന്റെ പിടിയിലായത്. ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ്. ബോട്ടിൽ ഡീസൽ അടിച്ച ശേഷം ഇയാൽ മെക്കാനിക്കായ ബിജുവിനെ ചുമതല ഏൽപ്പിച്ച് മുങ്ങി. ബിജുവിന് ബോട്ട് ഓടിക്കാൻ ലൈസൻസ് ഇല്ലെന്ന് ഇയാൾക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിൽ മനപ്പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് എടുത്തത്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍