പിതാവ് വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് രേഖകളുമായെത്തുന്നത്; മടങ്ങി എത്തിയപ്പോഴാണ് ഒപ്പിട്ടുനൽകിയ രേഖകൾക്കുള്ള പണം ലഭിച്ചിട്ടില്ലെന്നറിയുന്നത്; ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് വിമത വൈദികർക്കുള്ളത്; വന്ദ്യവയോധികനായ ഒരാളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഇവർ ചെയ്യുന്നത്; സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിൽ സത്യം തുറന്നു പറഞ്ഞ് ഫാ ആന്റണി പൂതവേലിൽ
മറുനാടൻ ഡെസ്ക്
കൊച്ചി: മാർ ആലഞ്ചേരിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സഭയിലെ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ആന്റണി പൂതവേലിൽ. സഭാസമിതികൾ അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളുടെ പേരിൽ കർദിനാൾ ആലഞ്ചേരിയെ മാത്രം പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് വിമതരായ വൈദികർ ഇപ്പോൾ സടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതോടെ കർദിനാളിനെതിരെ ഒരു കൂട്ടം വൈദികർ നടത്തുന്ന പ്രതിഷേധത്തിന്റെ കള്ളക്കളികളാണ് ചർച്ചയാകുന്നത്. മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് നേരത്തെ മറുനാടൻ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.
വീഴചകൾ ആലഞ്ചേരി പിതാവിന്റെ മാത്രം തലയിൽ കെട്ടിവെച്ച് അദ്ദേഹത്തെ ക്രൂശിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഈ തീരുമാനങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉൾപ്പെടെ പലരും അതിൽ പങ്കാളികളാണെന്നതാണ് വാസ്തവം. പ്രശ്നം സഭയ്ക്കകത്തുതന്നെ രമ്യമായി പരിഹരിക്കാനാവുമായിരുന്നു. എന്നാൽ, പ്രശ്നം തീർക്കുക എന്നതല്ല ഇവരുടെ ആവശ്യം. അത് ആളിക്കത്തിച്ച് കൂടുതൽ വഷളാക്കുക എന്നതാണ്. ഭൂമിയിടപാടോ അതിലെ നഷ്ടങ്ങളോ അല്ല മാർ ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് വിമത വൈദികർക്കുള്ളത്. അത് പലകാരണങ്ങൾ കൊണ്ടുമുള്ള വ്യക്തിവിരോധം മൂലമാണ്. വന്ദ്യവയോധികനായ ഒരാളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഫാ ആന്റണി പൂതവേലിൽ പറയുന്നു.
മെഡിക്കൽ കോളേജിനായെടുത്ത കടം തീർക്കാനായി എറണാകുളം ജില്ലയിലെ അഞ്ചിടത്തെ സഭയുടെ ഭൂമികൾ വിറ്റത് സംബന്ധിച്ച രേഖകളിൽ ഒപ്പിടുമ്പോൾ കർദിനാൾ ആലഞ്ചേരിക്ക് ഇടപാടുകൾക്ക് പണം ലഭിച്ചില്ലെന്ന അറിവുണ്ടായിരുന്നില്ലെന്ന് ഫാദർ ആന്റണി പറയുന്നു. ഈ സ്ഥലങ്ങളുടെ വിൽപന സംബന്ധിച്ച പതിനേഴ് ആധാരങ്ങൾ കൃത്യമായി പണം നൽകി രജിസ്റ്റർ ചെയ്തിരുന്നു. ഈ വകയിലാണ് ഒമ്പത് കോടിയോളം രൂപ ലഭിച്ചത്. പിന്നീടുള്ള ആധാരങ്ങളിൽ ഒപ്പിടുമ്പോൾ ആലഞ്ചേരി പിതാവിന് പണം ലഭിച്ചിട്ടില്ലെന്ന അറിവുണ്ടായിരുന്നില്ല -ഫാദർ ആന്റണി പറയുന്നു. പിതാവ് ഒരു വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് ഇടപാടുകൾക്കായി ചുമതലപ്പെടുത്തിയ ഫാദർ ജോഷി പുതുവ രേഖകളുമായെത്തുന്നത്. ഫാദർ ജോഷി പറഞ്ഞതനുസരിച്ച് പിതാവ് രേഖകളിൽ ഒപ്പുവെച്ചു.
വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഒപ്പിട്ടുനൽകിയ രേഖകൾക്കുള്ള പണം ലഭിച്ചിട്ടില്ലെന്നറിയുന്നത്. സാബു വർഗീസ് അതുവരെ കൃത്യമായി പണം നൽകിയിട്ടുള്ള ഇടപാടുകാരനായതിനാൽ, ജോഷിയച്ചനും ആ വിശ്വാസത്തിലായിരിക്കും പിതാവിന് മുന്നിൽ രേഖകൾ നൽകിയത്. എന്നാൽ, പിന്നീട് നോട്ട് നിരോധനം വന്നതോടെ പണം നൽകാൻ സമയം വേണമെന്ന് സാബു വർഗീസ് ആവശ്യപ്പെടുകയായിരുന്നു. ഇതു വിശ്വസിച്ച് പിതാവും കാത്തിരിക്കാൻ തയാറായി. ഈ പ്രതീക്ഷയിൽ ഇക്കാര്യം സഭാസമിതികളെ അറിയിക്കാതിരുന്നതാണ് ആലഞ്ചേരിക്ക് സംഭവിച്ച വീഴ്ച-ഫാ ആന്റണി പൂതവേലിൽ വിശദീകരിക്കുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറുന്നു പറയുന്നത്. ഇത് ആദ്യമായാണ് ആലഞ്ചേരിയുടെ പക്ഷം വിശദീകരിച്ച് ഒരു വികാരി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
ഇതെല്ലാം ഇപ്പോൾ ആരോപണമുന്നയിക്കുന്ന പ്രമുഖർ ഉൾപ്പെടെ എല്ലാവരും ചേർന്നെടുത്ത തീരുമാനങ്ങളാണ്. കർദിനാൾ ആലഞ്ചേരിയെ കൂടാതെ എടയന്ത്രത്ത് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിൽ നേരിട്ട് പങ്കാളികളാണ്. ഇതിലുണ്ടായ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്താണ്. ഇപ്പോൾ, വിവാദമായിരിക്കുന്ന ഇടപാടുകൾ ഉൾപ്പെടെ ഈ നഷ്ടം തീർക്കാനാണ് നടന്നത്. എന്തുകൊണ്ടാണ് ഇതൊന്നും ഒരന്വേഷണ സമിതിയുടെയും പരിധിയിൽ വരാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. 2017 നവംബർ 28ന് നടന്ന വൈദിക യോഗത്തിലാണ് ആദ്യമായി മാർ ആലഞ്ചേരിയ്ക്കെതിരെ സഭയ്ക്കുള്ളിൽ നിന്നുതന്നെ പരസ്യമായി ആരോപണമുയരുന്നത്. ഫാദർ ബെന്നി മാരാംപറമ്പിലാണ് ആരോപണമുന്നയിച്ചത്. ഇതിനെ പിന്തുണച്ച് ആക്രോശങ്ങളുമായി വലിയൊരു വിഭാഗം വൈദികരും രംഗത്തെത്തി.
ഇതേത്തുടർന്ന് ആറംഗ അന്വേഷണ സമിതിയെ നിയോഗിക്കാൻ മാർ ആലഞ്ചേരി നിർബന്ധിതനാവുകയായിരുന്നു. വിമത വൈദികരുടെ ബഹളത്തെ തുടർന്ന് ആരോപണമുന്നയിച്ച ബെന്നി മാരാംപറമ്പിലിനെ തന്നെ സമിതി അധ്യക്ഷനായി നിയോഗിക്കേണ്ടിയും വന്നു. പരാതിക്കാരൻ തന്നെ അന്വേഷകനുമാകുന്ന വിരോധാഭാസമാണ് ഇവിടെ സംഭവിച്ചത്. ഞാനൊരു വക്കീലാണ്. ഇത്തരത്തിയൊരു സമിതി ലോകത്തെവിടെയും ഉണ്ടായിക്കാണില്ല. ആലഞ്ചേരി പിതാവിനെ കുടുക്കാൻ വേണ്ടി തന്നെയാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിൽ പണമിടപാടുകൾ പരാമർശിച്ചിരിക്കുന്നത് ഡോളറിലാണ്. റോമിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇതെല്ലാം സമിതി റിപ്പോർട്ട് മുൻവിധിയോടെയാണ് തയാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.
ഭൂമിയിടപാടുകൾ സംബന്ധിച്ച് അറിഞ്ഞില്ലെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത് പറയുന്നത് ശരിയല്ല. എറണാകുളത്തെ അഞ്ചിടങ്ങളിലെ ഭൂമി വിൽക്കുന്നത് സംബന്ധിച്ച് ജോഷി പുതുവയെ ചുമതലപ്പെടുത്തുന്ന ക്യൂറിയയുടെ കത്തുനൽകുന്നത് എടയന്ത്രത്താണ്. കാര്യമായ ഒരു നിബന്ധനയും കൂടാതെയാണ് ജോഷിയെ ചുമതലയേൽപിക്കുന്നത്. പിന്നീട് 70 ഏക്കർ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അന്വേഷണ സമിതിയോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ജോഷി പുതുവയ്ക്ക് ഇമെയിൽ അയച്ചതിന് തെളിവുണ്ട്. ഭൂമിയിടപാട് സംബന്ധിച്ച പ്രശ്നങ്ങൾ വഷളായപ്പോൾ ഇടനിലക്കാരനായ സാബു വർഗീസ് ബാക്കി പണം താൻ നൽകിക്കോളാമെന്ന് കാണിച്ച് സ്വന്തം വീടിന്റെ ആധാരവും പ്രോമിസറി നോട്ടുകളും ഉൾപ്പെടെയുള്ള രേഖകളുമായി എടയന്ത്രത്തിനെ സമീപിച്ചിരുന്നു. എന്നാൽ, ഇത് സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. സാബുവിനെതിരെ ഒരു രേഖയും സഭയുടെ കൈയിലില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇവ മടക്കി അയച്ചത്.
ഭൂമിയിടപാട് സംബന്ധിച്ച് എടയന്ത്രത്തിൽ ഇറക്കിയ സർക്കുലറും ദുരൂഹത നിറഞ്ഞതാണ്. ആരുടെയും പേര് പറയുന്നില്ലെങ്കിലും പണം ലഭിച്ചാൽ സാമ്പത്തിക പ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും ധാർമിക പ്രശ്നം നിലനിൽക്കുമെന്ന സർക്കലറിലെ വാചകം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ആലഞ്ചേരി പിതാവിനെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സർക്കുലർ ഇറക്കിയതു തന്നെ. ഇത് പള്ളികളിൽ വായിക്കാനുള്ളതല്ലെന്നും സഭയിലെ വൈദികർക്കുള്ളതാണെന്നുമാണ് പറഞ്ഞിരുന്നത്. പൊതുജനങ്ങൾക്കുള്ളതല്ലെങ്കിൽ പിന്നെയെന്തിനാണ് ഈ സർക്കുലർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍