Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയിലിൽ സഹതടവുകാർക്ക് മനഃശാസ്ത്ര കൗൺസിലർ; ആർക്ക് എന്തു പ്രശ്‌നം ഉണ്ടായാലും അച്ഛൻ ഓടി എത്തും; വിദ്യാഭ്യാസം കുറഞ്ഞ തടവുകാരെ പഠിപ്പിച്ചും അച്ചൻ സഹതടവുകാർക്ക് പ്രിയപ്പെട്ടവനായപ്പോൾ ടിപി വധകേസിലെ പ്രതികൾ മാത്രം അച്ഛനെ അകറ്റി നിർത്തി; പീഡന വീരനായ റോബിനച്ചന്റെ ജയിൽവാസം ഒരു വർഷം പിന്നിടുന്നത് ഇങ്ങനെയൊക്കെ

ജയിലിൽ സഹതടവുകാർക്ക് മനഃശാസ്ത്ര കൗൺസിലർ; ആർക്ക് എന്തു പ്രശ്‌നം ഉണ്ടായാലും അച്ഛൻ ഓടി എത്തും; വിദ്യാഭ്യാസം കുറഞ്ഞ തടവുകാരെ പഠിപ്പിച്ചും അച്ചൻ സഹതടവുകാർക്ക് പ്രിയപ്പെട്ടവനായപ്പോൾ ടിപി വധകേസിലെ പ്രതികൾ മാത്രം അച്ഛനെ അകറ്റി നിർത്തി; പീഡന വീരനായ റോബിനച്ചന്റെ ജയിൽവാസം ഒരു വർഷം പിന്നിടുന്നത് ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പതിനാറുകാരിയെ പ്രസവിക്കാൻ ഇടയായ കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാ. റോബിൻ വടക്കുംചേരി മർദ്ധനമേറ്റത് ജയിലിൽ നല്ല കുട്ടിയായി കഴിയവേ. സബ് ജെയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജെയിലിൽ എത്തിയ അച്ചൻ പൊലീസുകാർക്കും സഹായമായിരുന്നു. ജയിലിലെ തടവുകാരെ കൗൺസിലിങ് നടത്തിയും പഠിപ്പിച്ചും ഒക്കെയാണ് റോബിനച്ചൻ പൊലീസുകാർക്കും പ്രിയപ്പെട്ടവനായത്.

വൈദിക പഠനത്തോടൊപ്പം മനഃശാസ്ത്ര പഠനവും അച്ചൻ നടത്തിയിരുന്നു. അതിനാൽ ജയിലിലെമനഃശാസ്ത്ര കൗൺസിലറായി അച്ചൻ തിളങ്ങി. ജയിലിലെ സഹ തവുകാർക്ക് കൗൺസിലിങ് നൽകിയിരുന്ന അച്ചൻ അവർക്കും പ്രിയപ്പെട്ടവനായിരുന്നു. മനഃശാസ്ത്രത്തിലുള്ള അച്ചന്റെ വൈദഗ്ധ്യം മനസ്സിലാക്കി ജയിലധികൃതർ തടവുകാർക്ക് കൗൺസിലിങ് നടത്താൻ ഫാ. റോബിനെ നിയോഗിക്കുകയായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ തടവുകാർക്ക് ഫാദർ റോബിൻ ക്ലാസുകളും എടുക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഫാ. റോബിൻ വടക്കുംചേരി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന റോബിൻ അച്ചനെ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മർദ്ദിച്ചത് വാർത്തയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാളെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. കിട്ടിയ അവസരത്തിലൊക്കെ അച്ചനെ ടിപികേസ് പ്രതികൾ മർദ്ദിച്ചതാണ് വിവരം. വെള്ളിയാഴ്ച ജയിലിൽ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതാണ് ടി പിയുടെ കൊലയാളി സംഘത്തെ പ്രകോപിപ്പിച്ചത്. അതെന്താടാ.. തിന്നാല് എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.

പായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായ്ത. കേസിൽ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികൾ മർദ്ദിച്ചത്.

2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്പോഴാണ് റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു.

പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്. ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ. ടിപി വധക്കേസ് പ്രതികളായ കിർമാണി മനോജ്, ടികെ രജീഷ് തുടങ്ങിയവരാണ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.

 ജയിലിൽ വിതരണം ചെയ്ത ബിരിയാണി തിന്നാൻ കൂട്ടാക്കിയില്ല; അതെന്താടാ.. തിന്നാല്.. എന്നു ചോദിച്ച് റോബിനച്ചന് മർദ്ദനം; കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ കണ്ണൂർ ജയിലിൽ വെച്ച് കൈകാര്യം ചെയ്തത് ടി.പി. വധക്കേസ് പ്രതികൾ; പീഡന വീരനായ അച്ചന്റെ ജയിൽവാസം ഒരു വർഷം പിന്നിട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP