വെറുതെ ഒരു കത്തെഴുതിയപാടെ ഓടി എത്തി; ക്ഷണിക്കാമെന്ന് പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവർ ഞെട്ടിത്തരിച്ചു; രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് ആംഗീകാരം നൽകി ആദരിച്ചു; കലാമിന്റെ അത്ഭുത സ്നേഹം അനുഭവിച്ച ഒരു മലയാളി വൈദികന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
ഇതു ഫാദർ ടോമി കരിയിലകുളം. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന ഒരു കുന്നിൻ പ്രദേശത്ത് പൂട്ടിക്കിടന്നിരുന്ന ഒരു റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എയിഡ്സ് പുനരധിവാസ കേന്ദ്രമാക്കി മാറ്റിയ സാമൂഹ്യ സേവകൻ. മതം മാറ്റണം എന്നു പറഞ്ഞ് അടുത്തു കൂടുന്നവരോട് സ്വന്തം മതത്തിന്റെ മഹത്വം വ്യക്തമാക്കി കൊടുത്ത് അവിടെ തന്നെ ഉറപ്പിച്ച് നിർത്തുന്ന മലയാളിയായ വൈദികൻ. 100 രൂപ പാവങ്ങൾക്ക് കൊടുത്താൽ 1000 രൂപയുടെ പ്രശസ്തി വേണമെന്ന് ശഠിക്കുന്നവർക്കിടയിൽ ആരും അറിയാതെ അപൂർവ്വ നന്മ ലോകത്തിന് മുമ്പിൽ പ്രചരിപ്പിക്കുന്ന നീതിമാനായ മുനുഷ്യസ്നേഹി. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പോസ്റ്റീവ് ജീവിതങ്ങളിൽ ഇടം പിടിച്ച സാമൂഹ്യ സേവകൻ
ഈ വൈദികനും ഉണ്ട് നിറഞ്ഞ മനസ്സോടെ പറയാൻ ഒരു കലാം സ്മരണ. വർഷങ്ങൾക്ക് മുമ്പ് പൂട്ടിക്കിടക്കുന്ന റെഡ് ക്രോസ് ആശുപത്രി ഏറ്റെടുത്ത് വലുതാക്കുന്നതിനിടെയിൽ ആശുപത്രിയിലേക്ക് അന്നത്തെ രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം എത്തിയ കഥയാണ് ഫാദർ ടോമി കരിയിലകുളത്തിന് പറയാനുള്ളത്. ഒരു മുൻപരിചയവും ഇല്ലാതിരിക്കെ ഒരാളുടേയും ശുപാർശ കൂടാതെ വെറുതെ അയച്ച ഒരു കത്ത് ജീവിതം മാറ്റി മറിച്ച സംഭവം ഫാ. ടോമി മറുനാടൻ മലയാളിയോട് വിശദീകരിച്ചു.
1994 മുതൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലുള്ള ബെൽ എയർ ഹോസ്പിറ്റൽ, എയിഡ്സ് രോഗികളെ ശുശ്രൂഷിച്ചുവരുന്നു. എച്ച് ഐ വി ബാധിതരോടും എയിഡ്സ് രോഗികളോടും കഠിനമായ ഭയവും വെറുപ്പും പുലർത്തിയിരുന്ന ഒരു കാലം എല്ലാവരാലും അവഗണിക്കപ്പെടുന്ന ഈ രോഗികളനുഭവിക്കുന്ന അവഗണനയിലേയ്ക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധ തിരിക്കാൻ ഒരു മാർഗ്ഗം എന്ന നിലയിലാണ് ബെൽ എയറിന്റെ ഡയറക്ടറായ ഞാൻ 2003 ഏപ്രിൽ മൂന്നാം തീയതി ഇന്ത്യൻ പ്രസിഡന്റായിരുന്ന അബ്ദുൾ കലാമിനെ ഈ രോഗികളെ സന്ദർശിക്കാനായി പാഞ്ചഗണിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്തയക്കുന്നത്. ഞാൻ പ്രസിഡന്റിനെ ക്ഷണിച്ച് കത്തെഴുതിയതറിഞ്ഞ് ഒരുപാടുപേരെന്നെ കളിയാക്കി. ഇന്ത്യൻ പ്രസിഡന്റ് ഒരു ഗ്രാമീണ മേഖലയിലെ ആശുപത്രിയിലേയ്ക്കെന്നോ?
എന്നാൽ 2003 മെയ് 17ാം തീയതി എനിക്ക് രാഷ്ട്രപതി ഭവനിൽ നിന്നൊരു ഫാക്സ് സന്ദേശം കിട്ടി. മെയ് 28ാം തീയതി പ്രസിഡന്റ് ബെൽ എയർ ആശുപത്രി സന്ദർശിക്കുന്നുവെന്ന്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ദിവസമാണന്ന്. പിറ്റേദിവസം രാത്രി അന്ന് ഇംഗ്ലണ്ടിലായിരുന്ന എന്റെ അനുജൻ എന്നെ ഫോണിൽ വിളിച്ചു ചോദിക്കുകയാണ് 'അബ്ദുൾ കലാം ബെൽ എയറിലേയ്ക്ക് വരുന്നുവെന്നത് സത്യമാണോ' എന്ന്. വാർത്ത ശരിയാണെന്നറിഞ്ഞ എന്നോടന്നു പറഞ്ഞ വാക്കുകളാണ് ഈ സന്ദർശനം ഒരു സംഭവമാക്കിമാറ്റാൻ എനിക്ക് പ്രചോദനം ലഭിച്ചത്. ആശുപത്രികാമ്പസിലെ ഒരു ഏരിയാ മുഴുവൻ ദിവസങ്ങൾ കൊണ്ട് വെട്ടി നിരത്തി പടുകൂറ്റൻ വേദി സജ്ജമാക്കി. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 2500 വ്യക്തികൾക്ക് ഇരിപ്പിടവും പന്തലും ഒരുങ്ങി.
പിന്നീടുള്ള ദിവസങ്ങൾ സംഭവബഹുലമായിരുന്നു. കളക്ടർ മുതലുള്ള നിരവധി ഉദ്യോഗസ്ഥർ. ഐജി, ഡിജിപി, എസ്പി ലെവലിലുള്ള പൊലീസുദ്യോഗസ്ഥന്മാർ, സ്റ്റേറ്റ് ഇന്റലിജൻസ്, സെൻട്രൽ ഇന്റലിജൻസ് എല്ലാവരുടെയും ശ്രദ്ധ പാഞ്ചഗണിയിൽ. മഹാരാഷ്ട്രയിലെ പത്രമാദ്ധ്യമങ്ങളിലും വാർത്താ ചാനലുകളിലും ബെൽ എയർ ഹോസ്പിറ്റലും എയിഡ്സ് എന്ന മഹാരോഗവും വിശദമായി ചർച്ച ചെയ്യപ്പെട്ടു. എയർ ഫോഴ്സ്, പാഞ്ചഗണിയിൽ 3 ഹെലിപാഡുകൾ ഒരുക്കി. ഡൽഹിയിലേയ്ക്ക് ഹോട്ട്ലൈക്കടക്കം പ്രസിഡന്റിനായി ഒരു സേഫ് ഹൗസും തയ്യാറായി. ഒരാഴ്ച കൊണ്ട് നടന്ന ഒരുക്കങ്ങൾ അവിശ്വസനീയവും അത്ഭുതാവവുമായിരുന്നു.
2003 മെയ് 28ാം തീയതി രാവിലെ 8.30ന് വായുസേനാ ഹെലികോപ്ടറിൽ പാഞ്ചഗണിയിലിറങ്ങിയ പ്രസിഡന്റിന്റെ വാഹനവ്യൂഹം ആശുപത്രി ക്യാമ്പസിലെത്തി. എയിഡ്സ് രോഗികളോട് കുശലം പറഞ്ഞും, ഡോക്ടർമാരോടും നഴ്സുമാരോടും അഭിനന്ദനം പറഞ്ഞും കലാം എല്ലാവരുടെയും ഹൃദയം കവർന്നു. ആശുപത്രി സന്ദർശനത്തിനു ശേഷം സമ്മേളന വേദിയിലെത്തിയ കലാമിന് നിലവിളക്ക് തെളിയിക്കാൻ ദീപം കൈമാറിയപ്പോൾ കലാം ശുദ്ധമലയാളത്തിൽ എന്നോട് ചോദിക്കുകയാണ് 'അച്ചൻ ഏതു സഭക്കാരനാണെന്ന്'. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു നിമിഷമാണത്.
തന്റെ പ്രസംഗത്തിൽ ഞങ്ങളുടെ ശുശ്രൂശഷയെ അഭിനന്ദിക്കുകയും എന്റെ പേര് പറഞ്ഞ് പ്രകീർത്തിക്കുകയും ചെയ്ത കലാം ഒരു നിരന്തര പ്രേരണയായി എന്റെ മനസിലുണ്ട്. കലാമിന്റെ സന്ദർശനത്തിനുശേഷം ഒരു മാസത്തിനുള്ളിൽ നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (എൻഎസിഓ) ഡയറക്ടർ ജനറലും ഹെൽത്ത് മിനിസ്റ്റീരിയൽ സെക്രട്ടറിയുമായിരുന്ന എസ് വൈ ഖുറേഷി എന്നെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു. (ചീഫ് ഇലക്ഷൻ കമ്മീഷണറായാണ് അദ്ദേഹം റിട്ടയർ ചെയ്തത്.)
എൻ എ സി ഓ ഓഫീസിലെത്തിയ എന്നോട് ആവേശഭരിതനായ ഖുറേഷി സാർ പറഞ്ഞത് തന്നെ രാഷ്ട്രപതി ഭവനിലേയ്ക്ക് വിളിപ്പിച്ച, പ്രസിഡന്റ് കലാം ബെൽ എയറിനെകുറിച്ചും എന്നെക്കുറിച്ചും പറഞ്ഞ കാര്യമാണ്. നാഷണൽ പ്രോഗ്രമിൽ ഫാ. ടോമിയുടെ സഹായം തേടണമെന്ന്. അങ്ങനെയാണ് ഞാൻ എൻ എ സി ഓയിൽ ടെക്നിക്കൽ റിസോഴ്സ് ഗ്രൂപ്പ് അദ്ധ്യക്ഷനായതും യു എൻ ഗ്ലോബൽ ഫണ്ടിന്റെ കണ്ട്രി കോഓർഡിനേറ്റിങ് മെക്കാനിസം അംഗമായും നിയമിക്കപ്പെട്ടത്. ഭാരതത്തിലെ എയിഡ്സ് ചികിത്സാ, ശുശ്രൂഷാ മേഖലകളിൽ കാര്യമായ സംഭാവന ചെയ്യാൻ എനിക്കു കഴിഞ്ഞതും അബ്ദുൾ കലാമിന്റെ ഇടപെടൽ കൊണ്ടാണ്.
കോട്ടയം എരുമേലി സ്വദേശിയായ ഫാ. ടോമി കരിയിലക്കുളം കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവർത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ. അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ. ഒപ്പം എല്ലാ സൗകര്യമുള്ള സാധാരണ ആശുപത്രിയും റെസിഡൻഷ്യൽ സ്കൂളും അമേരിക്കയിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നേഴ്സിങ് കോളേജും ആരംഭിച്ചു. ഇവയിൽ നിന്നൊക്കെ ലഭിക്കുന്ന വരുമാനം ആശുപത്രിയുടെ വികസനത്തിന് ചെലവിട്ട് മാതൃക കാട്ടി.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഈ മലയാളി വൈദികന്റെ ഉപദേശമാണഅ ഇപ്പോൾ ആരോഗ്യ മേഖലയിൽ പല പരീക്ഷണങ്ങൾക്കും സ്വീകരിക്കുന്നത്. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ ഗ്രാമങ്ങൾ തോറും നേഴ്സുമാർക്ക് പ്രത്യേക പരിശീലനം നൽകി നേഴ്സിങ്ങ് പ്രാക്ടീഷ്യനേഴ്സ് ആക്കാനുള്ള ഫാ. ടോമിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേഴ്സിങ് തൊഴിലിന്റെ അന്തസ് കൂട്ടുന്ന ഈ പരിഷ്കാരം നടപ്പിലാക്കിയാൽ ഗ്രാമങ്ങളിലെ പ്രത്യേക പരിശീലനം സിദ്ധിച്ച നേഴ്സുമാർക്ക് ഡോക്ടർമാരുടെ ജോലി ചെയ്യാൻ സാധിക്കും. ഇതു മാത്രമാണ് ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രതിസന്ധി മാറികാടക്കാനുള്ള എളുപ്പവഴിയെന്നാണ് ഫാ. ടോമി പറയുന്നത്.
തന്റെ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടമായി ഫാ. ടോമി കരുതുന്നത് ഇതുവരെ ഒരാളെ പോലും മതം മാറ്റിയില്ല എന്നതാണ്. പാഞ്ചഗണിയിൽ മറാത്തികളായ ചെറുപ്പക്കാർ പോലും ടോമിയച്ഛന്റെ വാക്കുകൾക്ക് ഏറെ വിലകൊടുക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്