സ്വർണ്ണാഭരണ മേഖലയിൽ നിന്നും റിയൽ എസ്റ്റേറ്റിലേക്കുള്ള ചുവടുമാറ്റം വരുത്തിവച്ചത് വൻ ബാധ്യത; ആഡംബര കാറുകളും അനാവശ്യ ധൂർത്തും വിനയായി; പണിക്കൂലി കൂട്ടി കൊള്ളയടിക്കാൻ ഒരുങ്ങിയപ്പോൾ ഉപഭോക്താക്കൾ മറ്റു ജുവല്ലറികളെ തേടിപ്പോയി; ഇപ്പോഴത്തെ പ്രവർത്തനം 250 കോടിയുടെ ബാങ്ക് ലോണുമായി: കോടികൾ കൊണ്ട് അമ്മാനമാടിയ ഫ്രാൻസിസ് ആലുക്കാസിന്റെ തകർച്ചയുടെ കഥ ഇങ്ങനെ
എം പി റാഫി
കോഴിക്കോട്: സ്വർണ വ്യാപാര രംഗത്ത് എഴുപത് വർഷത്തെ പാരമ്പര്യമുള്ള ഫ്രാൻസിസ് ആലുക്കാസിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വാർത്ത മറുനാടൻ മലയാളി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നാലു ഷോപ്പുകൾ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും, കൂടാതെ വിവിധ ബ്രാഞ്ചുകളിലെ നാൽപതോളം ജീവനക്കാരെ പിരിച്ചു വിടുന്നതിലേക്കും ഫ്രാൻസിസ് ആലുക്കാസ് എത്തിയതെങ്ങിനെയുള്ള അന്വേഷണമാണിത്. സ്വർണ്ണാഭരണ മേഖയിൽ നിന്നും മാറി പകരം ബിസിനസിലേക്ക് ചുവടുവച്ച് തിരിച്ചടി നേരിട്ട അറ്റ്ലസ് രാമചന്ദ്രന്റേത് പോലുള്ള തിരിച്ചടിയാണ് ഇവർ നേരിടേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് സ്വർണ വ്യാപാര രംഗത്ത് തല ഉയർത്തി നിൽക്കുന്നവരും അടച്ചു പൂട്ടിയവരുമെല്ലാം നേരിടുന്നതും നേരിട്ടതുമായ കാരണങ്ങൾ തന്നെയായിരുന്നു ഫ്രാൻസിസ് ആലുക്കാസിനെയും തകർച്ചയിലേക്കെത്തിച്ചത്. ചെയ്യുന്ന ബിസിനസിൽ വേണ്ട ശ്രദ്ധപതിപ്പിക്കാതെ കൂടുതൽ സമ്പാദിക്കണമെന്ന ലക്ഷത്തോടെ റിയൽ എസ്റ്റേറ്റിലേക്കു തിരിഞ്ഞതും ആഡംബര വാഹനങ്ങളും ധൂർത്തുമൊക്കെയാണ് ഇവരെ ഉലച്ച പ്രധാന കാരണങ്ങൾ. അമിതമായ പണിക്കൂലി ഈടാക്കിയിട്ടും ഈ നഷ്ടങ്ങൾ നികത്താനാകാതെ വന്നതോടെ ജീവനക്കാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചും കൂട്ട പിരിച്ചുവിടൽ നടത്തിയുമാണ് ഇവർ നേരിട്ടത്. ഇന്ന് 250 കോടി രൂപ ലോണെടുത്താണ് സ്ഥാപനം നടത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.
1990കളിൽ വിവിധ ആലുക്കാസ് ഗ്രൂപ്പുകളായി ബിസിനസ് തുടങ്ങും വരെ ഒറ്റ ഗ്രൂപ്പായിട്ടായിരുന്നു ബിസിനസ് നടത്തിയിരുന്നത്. സ്വർണ വ്യാപാര രംഗത്ത് മത്സരംഗളുടെ കാലമായിട്ടും ഫ്രാൻസിസ് ആലുക്കാസ് വൻകുതിപ്പുകളോടെ പിടിച്ചു നിന്നു. താമനൂല്യമുള്ളവരെ പരസ്യമോഡലുകളാക്കിയും മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നിറഞ്ഞു നിന്നും ബിസിനസ് പൊടിപൊടിച്ചു. കഴിഞ്ഞ വർഷം വരെ നമിത പ്രമോദ് ആയിരുന്നു ഫ്രാൻസിസ് ആലുക്കാസിന്റെ പരസ്യ മോഡൽ. നിലവിൽ ആരുമില്ലെന്നാണ് അറിയുന്നത്. മനോരമ, മാതൃഭൂമി പത്രങ്ങൾക്കുമാത്രമാണ് ഇപ്പോൾ കാര്യമായി പരസ്യം നൽകുന്നത്. ബിസിനസ് നല്ലരീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഇടക്കാലത്ത് സ്വർണ വ്യാപാരം വിട്ട് റിയൽ എസ്റ്റേറ്റിലേക്കു പോയതോടെ നഷ്ടങ്ങളുടെ കാലവും തുടങ്ങി.
കമ്പനിയുടെ ചെയർമാനും എം.ഡിയുമായ ഫ്രാൻസിസ് ആലുക്കയുടെ പേരിലും കുടുംബാംഗങ്ങളുടെയും പേരിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറിലേറെ ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പാടം നികത്തിയ ഭൂമികൾ വാങ്ങിയത് മറിച്ചു വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലായതോടെ കൂടുതൽ നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇതു പോലെ ബ്രോക്കർമാരുടെ ചതിയിൽപ്പെട്ട് വാങ്ങിയ ഭൂമി പലയിടത്തും വിൽക്കാനാകാതെ കുടുങ്ങി. ജൂവലറിയുടെ തകർച്ചക്കു പ്രധാന കാരണം ഇതാണെങ്കിലും മറ്റു നിരവധി ഘടകങ്ങൾ വേറെയുമുണ്ട് പിന്നിൽ.
ആഡംബര വാഹനത്തിന്മേൽ അമിത പ്രിയമായിരുന്നു ഒന്ന്. ജൂവലറിയുടെ തലപ്പത്തിരിക്കുന്നവർക്കടക്കം മൂന്ന് ബിഎംഡബ്ല്യൂ കാറാണ് നിലവിലുള്ളത്. കൂടാതെ വേറെയും പത്തോളം ആഡംബര കാറുകളുണ്ട്. ജൂവലറിയുടെ അനാവശ്യമായ മോദിപിടിപ്പിക്കലിനു വരെ കോടികൾ ചിലവഴിച്ചിരുന്നു. പരിതി നിശ്ചയിക്കാതെയുള്ള ഓഫറുകൾ കൂടുതൽ നഷ്ടത്തിലെത്തിച്ചു. ജൂവലറിയുടെ ബ്രാഞ്ചുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ട കാലത്തു തന്നെ പണിക്കൂലി വർദിപ്പിച്ചത് ഉപഭോക്താക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കുകയും കച്ചവടം കുറയാൻ കാരണമാവുകയും ചെയ്തു.
ഇങ്ങനെ ഉടമ തന്നെ നഷ്ടങ്ങൾ ഓരോന്നായി വിളിച്ചു വരുത്തിയതോടെ സ്ഥാപനങ്ങൾ നിലനിർത്താൻ ലോണെടുക്കേണ്ടി വന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടക് മഹീന്ദ്രയിൽ നിന്നും 250 ഓളം കോടി രൂപ ബിസിനസ് ആവശ്യാർത്ഥം ലോണെടുത്തതായാണ് അറിയുന്നത്. വിവിധ ബ്രാഞ്ചുകളിൽ നിന്നുമായി പ്രതിമാസം 15 ലക്ഷം മായിരുന്നു ഇതിന്റെ തിരിച്ചടവ്. എന്നാൽ ബാങ്ക് ഇടപാട് തീർക്കാത്തതിനെ തുടർന്ന് കോടക് ബാങ്ക് ഫ്രാൻസിസ് ജൂവലറിക്കെതിരെ നടപടി ആരംഭിച്ചതായും സൂചനയുണ്ട്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തമിഴ്നാട്ടിലെ നാല് ഷോപ്പുക്കൾ അടച്ചു പൂട്ടിയത്. അഞ്ച് വർഷം മുമ്പ് മഞ്ചേരി, മംഗലാപുരം ബ്രാഞ്ചുകൾ അടച്ചു പൂട്ടുകയും നൂറോളം ജീവനക്കാരെ പിരിച്ചു വിടുകയുമുണ്ടായി. എന്നാൽ അന്ന് വാർ്ത്തകൾ പുറം ലോകമറിഞ്ഞില്ല.
തമിഴ്നാട് ബ്രാഞ്ചുകൾ പൂട്ടിയതിനു പിന്നാലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി നാൽപതോളം ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചു വിട്ട ജീവനക്കാർ സംഘടിതമായി ഉടമ ഫ്രാൻസിസ് ആലുക്കയെ കഴിഞ്ഞ തിങ്കളാഴ്ച ഉപരോധിച്ചിരുന്നു. വിദ്യാസമ്പന്നരായ നാലു മുതൽ പതിനാറു വർഷം വരെ ഈ സ്ഥാപനത്തിൽ ജോലിയെടുത്ത ഇവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുക, പി.എഫ് തുക അുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പിരിച്ചു വിട്ട ജീവനക്കാർ ജൂവലറി ഉടമക്കു മുന്നിൽ വച്ചത്. ജീവിതം വഴിയാധാരമായ ഇവർ മറ്റു ജോലികൾ തേടി അലയുകയാണിപ്പോൾ.
ജീവനക്കാരുടെ വിഷയത്തിൽ സികെ ശശീന്ദ്രൻ എംഎൽഎ ഇതിനോടകം ഉടമയുമായി സംസാരിച്ചിട്ടുണ്ട്. ഈ മേഖലയിൽ തൊഴിലാളി സംഘടന ഇല്ലാത്തതിനാൽ ജീവനക്കാർ ഏറെ നാളായി ചൂഷണത്തിനിരയാകുന്നു. വിഷയം മറുനാടൻ മലയാളി പുറത്തു വിട്ടതോടെ കൂടുതൽ ഇടപെടലുകളുണ്ടായി. ആശങ്കയിലായ സ്വർണ നിക്ഷേപ പദ്ധതിയിലും പണമിരട്ടിപ്പ് പദ്ധതിയിലുംെപ്പട്ടവർ ജൂവലറിയെ ബന്ധപ്പെട്ടു തുടങ്ങി. നിക്ഷേപം തിരികെ നൽകുമെന്ന് തന്നെയാണ് എത്തുന്ന ആളുകളോട് അധികൃർ പറയുന്നത്. അടച്ചു പൂട്ടിയ തമിഴ്നാട് ബ്രാഞ്ചുകളിൽ വിവിധ പദ്ധതികളിൽ വഞ്ചിതരായവർ ജൂവലറിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നുണ്ട്.
വൻകിട ജുവലറികളിൽ കോടികൾ നിക്ഷേപിച്ചു വഞ്ചിതരായവരുടെ എണ്ണം പെരുകി വരികയാണ്. ആദ്യമൊക്കെ കച്ചവടത്തിൽ ഉയർച്ചയും കുതിച്ചു ചാട്ടവും ഉണ്ടാകുമെങ്കിലും ഇവയെല്ലാം തകർന്നടിയുകയും വൻ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങുകയുമാണ് ഒടുവിൽ ചെയ്യുന്നത്. അറ്റ്ലസ് മുതൽ ബോബി ചെമ്മണ്ണൂരും അവതാറും ഇപ്പോൾ ഫ്രാൻസിസ് ആലുക്കാസും വരെ നേരിടുന്ന പ്രതിസന്ധിയും ഇതു തന്നെയാണ്. തെറ്റായ സാമ്പത്തിക ക്രമങ്ങളാണ് ഈ വമ്പന്മാരെയെല്ലാം കുരുക്കിയിട്ടുള്ളത്.
ജുവലറികളുടെ മറവിൽ സമാന്തര ബാങ്കിംങും നിക്ഷേപ പദ്ധതികളും പണമിരട്ടിപ്പു പദ്ധതികളുമെല്ലാം മിക്ക ജൂവലറികളുടെ മറവിലും നടക്കുന്നുണ്ട്. ബാങ്കിംങിനു സമാന്തരമായ സാമ്പത്തിക ഇടപാട് നടത്താൻ പ്രത്യേകം ലൈസൻസ് വേണമെന്നിരിക്കെ സ്വർണ വ്യാപാരത്തിന്റെ മറവിലാണ് ഇവരെല്ലാം വിവിധ തരം നിക്ഷേപ പദ്ധതികൾ നടത്തി വരുന്നത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കും വിധമാണ് ഇന്ന് മിക്ക ജുവലറികളുടെയും നടത്തിപ്പ്. ഇതിനു പുറമെ വൻനികുതി വെട്ടിപ്പും സ്വർണക്കടത്തും വേറെയും നടക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍