പത്തനാപുരം ഗാന്ധിഭവനിൽ ഗുണ്ടാവിളയാട്ടം നടത്തിയ നൗഷാദിനെതിരെ നടപടി എടുക്കാൻ തയ്യാറാകുന്നില്ല; പുനലൂർ ഡിവൈഎസ്പിയെ മാറ്റി നിർത്തി അന്വേഷണം വേണം; ഗുണ്ടാ സംഘങ്ങളുമായി ഡിവൈഎസ്പി കൃഷ്ണകുമാറിന് ബന്ധമെന്നും ആരോപണം; ഭൂമിയിലെ സ്വർഗ്ഗത്തെ തകർക്കാൻ ആസൂത്രിത നീക്കത്തിനെതിരെ പുനലൂർ സോമരാജൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: പ്രമുഖ പ്രവാസി വ്യവസായ എംഎ യൂസഫലി പത്തനാപുരത്തെ ഗാന്ധിഭവനിലെത്തി ഇതാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സ്വർഗ്ഗത്തിന്റെ പ്രവർത്തനം ഇഷ്ടപ്പെടാത്ത ചിലർ ഇവിടെ തന്നെയുണ്ട്. മണലൂറ്റ് മാഫിയക്ക് ഒത്താശ പിടിക്കുകയും പിരിവ് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്ത ഇക്കൂട്ടർ അടുത്തിടെ ഗാന്ധിഭവനിൽ കയറി ഗുണ്ടാവിളയാട്ടം നടത്തുകയുണ്ടായി. പ്രാദേശിക കേരളാ കോൺഗ്രസ് നേതാവെന്ന് അവകാശപ്പെടുന്ന നൗഷാദ് എന്നയാളുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന് നേരെ നിരന്തരം ആക്രമവും ഭീഷണികളുമാണ്. ഗാന്ധി ഭവൻ പ്രവർത്തനങ്ങളെ തടയുന്ന രീതിയിൽ പെരുമാറുകയും ഈ പ്രസ്ഥാനം പൂട്ടിക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ ഇക്കൂട്ടർ നടത്തുകയും ചെയ്തത്. ഇവിടെ ഗുണ്ടാവിളയാട്ടം നടത്തിയ നൗഷാദിനെതിരെ കർശന നടപടി സ്വീകരിക്കാതെ പുനലൂർ ഡിവൈഎസ്പി ബി കൃഷ്ണകുമാർ ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.
ഡിവൈഎസ്പിയെ മാറ്റി നിർത്തി സത്യസന്ധമായ അന്വേഷണം വേണമെന്ന് കാണിച്ച് ഗാന്ധിഭവൻ മേധാവി പുനലൂർ സോമരാജൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഗന്ധിഭവനിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയവർക്കെതിരെ നടപടി കൈക്കൊള്ളണം എന്നുമവശ്യപ്പെട്ടാണ് സോമരാജൻ പരാതി നൽകിയിരിക്കുന്നത്. ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.
കൃഷ്ണകുമാറിന്റെ സ്വത്തു വിവരം ഉൾപ്പെടെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗുണ്ടകളെ ഉപയോഗപ്പെടുത്തി ഇഷ്ടമില്ലാത്തവരെ തകർത്തുന്ന പ്രവർത്തികളും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഗുണ്ടാ സംഘങ്ങളുമായി രഹസ്യബന്ധമുള്ള ഡിവൈഎഫ്പിയെ ഗാന്ധിഭവൻ ഭയപ്പെടുന്നതായും ഗാന്ധിഭവനെതിരെ കള്ളക്കേസുകൾ ചുമത്താൻ സാധ്യതയുണ്ടെന്നും പരാതിയിൽ കുറ്റപ്പെടുന്നുണ്ട്. കുടിവെള്ള പൈപ്പുകൾ മാസങ്ങളായി അടിച്ച തകർക്കപ്പെട്ട നിലയിലാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
2018 ജനുവരി 6-ാം തീയതി ഗാന്ധിഭവൻ ആക്രമിച്ച ക്രിമിനലുകളെ ഗാന്ധിഭവന്റെ മുൻവശം വിളിച്ചുവരുത്തി ഗാന്ധിഭവൻ പ്രവർത്തകരുടെയും വനിതാ സബ്ബ് കളക്ടറുടെയും മുന്നിൽ വച്ച് ഡിവൈ.എസ്പി. ബി. കൃഷ്ണകുമാർ നടത്തിയ പ്രസംഗത്തിന്റെ പകർപ്പിന്റെ സിഡിയും ഹാജരാക്കിയാണ് പരാതി. പത്തനാപുരം കുണ്ടയം സ്വദേശിയായ നൗഷാദ് കല്ലടയാറ്റിൽ നിന്നും അനധികൃതമായി മണൽ കടത്ത് നടത്തിയും ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും അത്തരക്കാരനെ ഗാന്ധിഭവനുമായി സഹകരിപ്പിക്കാതിരുന്നതിലെ വൈരാഗ്യമാണ് കുപ്രചരണങ്ങൾ നടത്താൻ ഇയാളെ പ്രേരിപ്പിച്ചതുമെന്നാണ് ഗാന്ധിഭവൻ അധികൃതർ പറയുന്നത്.
പണം നൽകാതെ വന്നതോടെ ഗാന്ധിഭവൻ പൂട്ടിക്കും എന്ന് ഭീഷണിയുമായി ഇയാൾ രംഗത്ത് വരികയായിരുന്നു.ഗാന്ധിഭവനിലേക്കുള്ള വഴികാട്ടിബോർഡുകൾ നശിപ്പിക്കുക, ഗാന്ധിഭവനിലെത്തുന്ന സന്ദർശകരെ അസഭ്യം പറയുക, ഗാന്ധിഭവനെതിരെ അപകീർത്തികരമായ പോസ്റ്ററുകളും ബാനറുകളും പതിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇയാൾ നിരന്തരം ആവർത്തിക്കുന്നതായും അധികൃതർ പറയുന്നു.
ഇരുവരുടെയും ബന്ധുക്കൾ ഉൾപ്പെടെയുള്ള സമീപവാസികളായ ഏതാനും സ്ത്രീകളെ അണിനിരത്തി ഗാന്ധിഭവനെതിരായി കുപ്രചരണങ്ങൾ നടത്തുക, ഗാന്ധിഭവൻ പ്രവർത്തകരെ ഒറ്റയ്ക്കും കൂട്ടായും തെറിവിളിക്കുക, വഴിതടയുക, ഗാന്ധിഭവനിലേക്കെത്തുന്ന വാഹനങ്ങൾ ഭീഷണിപ്പെടുത്തി തിരിച്ചുവിടുക, ഗാന്ധിഭവന്റെ വസ്തുവകകൾ നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുക, ഭീഷണിപ്പെടുത്തുക, ഗാന്ധിഭവനെതിരെ പോസ്റ്റർ, ഫ്ളക്സ് ബാനർ പ്രചരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുകയാണ് ഇപ്പോൾ നൗഷാദും ലതയും നേതൃത്വം നൽകുന്ന സംഘം.
മാസങ്ങൾക്ക് മുമ്പ് ഗാന്ധിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ വച്ച് പത്മശ്രീ എം.എ. യൂസഫലി ഗാന്ധിഭവന് കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയും, സമീപത്തായി വാങ്ങിയിട്ടിരുന്ന ഒരേക്കർ വസ്തുവിൽ ഹാബിറ്റാറ്റ് ഏറ്റെടുത്ത് കെട്ടിടനിർമ്മാണത്തിനുള്ള പയലിങ് വർക്കുകൾ ആരംഭിക്കുകയും ചെയ്തു. യു. നൗഷാദ്, ലത സി. നായർ എന്നിവർ ചേർന്ന് സമീപത്തുള്ള സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധിഭവനെതിരെ അണിചേർക്കുകയായിരുന്നു. ബഹുനില കെട്ടിടം നിർമ്മിക്കുന്നതോടെ നാട്ടിൽ മറ്റാർക്കും ജീവിക്കാനാവാത്ത അവസ്ഥ വരുമെന്നുമൊക്കെ പറഞ്ഞാണ് സമീപവാസികളെ ഇവർ തെറ്റിദ്ധരിപ്പിച്ചത്.
ആയിരത്തിലധികം നിരാലംബർ വസിക്കുന്ന ഗാന്ധിഭവനിലെ ജലവിതരണ പൈപ്പുകൾ പലതവണ തകർക്കുകയും അന്തേവാസികൾ ദുരിതത്തിലാവുകയും ഇതിനെതുടർന്ന് നാല് ദിവസം വൻ വിലയ്ക്ക് ടാങ്കറുകളിൽ വെള്ളം വാങ്ങി ഉപയോഗിക്കേണ്ടിവരികയും ചെയ്ത സാഹചര്യമുണ്ടാക്കി. ഗാന്ധിഭവന്റെ കൃഷിയിടത്തിൽ കടന്ന് കാർഷികവിളകളെല്ലാം നശിപ്പിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും മുടക്കി. സമീപത്ത് ഭിന്നശേഷിയുള്ള കുട്ടികളുടെ സ്പെഷ്യൽ സ്കൂളും, ജെ.ജെ. ആക്ട് പ്രകാരം പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്ന ഗാന്ധിഭവന്റെ വസ്തുവിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തുന്ന ജോലിക്കാരെ മാരകായുധങ്ങളുമായി സംഘം ചേർന്ന് വിരട്ടിയോടിക്കുകയാണെന്നും ഗാന്ധിഭവൻ പരാതിപ്പെട്ടിരുന്നു.
ഗാന്ധിഭവന്റെ ഭൂമിയിൽ തകരവേലി സ്ഥാപിച്ചപ്പോൾ അത് മുഴുവൻ തല്ലിത്തകർക്കുകയും ചെയ്യകുണ്ടായി. ഹാബിറ്റാറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന രണ്ടേക്കറോളം വരുന്ന പുരയിടത്തിലെ ഇരുമ്പുപൈപ്പുകളും ടിൻഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിൽ കോടാലി, ഇരുമ്പ് ആയുധങ്ങൾ മുതലായവ ഉപയോഗിച്ച് പൂർണ്ണമായും നശിപ്പിച്ചു.ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഗാന്ധിഭവനിലെ ചിലപ്രവർത്തകർ എത്തിയപ്പോൾ അവർക്ക് നേരെ കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പത്തനാപുരം പൊലീസിൽ വിവരമറിയിച്ചപ്പോൾ സംഭവസ്ഥലത്തേക്ക് ഏറെ സമയം കഴിഞ്ഞ് സ്കൂട്ടറിൽ രണ്ട് കോൺസ്റ്റബിൾമാരെ വിടുകയാണ് ആദ്യം ചെയ്തത്. അവർ വന്ന് നിഷ്ക്രിയരായി നിൽക്കുകയായിരുന്നു. തുടർന്ന് നാലഞ്ചു മണിക്കൂറുകൾ വൈകിയാണ് എസ്.ഐ. ഉൾപ്പെടെയുള്ള പൊലീസ് സംഘം എത്തിയത്. അപ്പോഴേക്കും ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയശേഷം അക്രമികൾ പിരിഞ്ഞുപോയിരുന്നു. മതിലിന്റെ കുറേ ഭാഗങ്ങൾ പൊളിച്ചു കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്നും ഗാന്ധി ഭവൻ അധികൃതർ പറയുന്നു.
ഈ സംഭവത്തിൽ അടക്കം ഡിവൈഎസ്പി വേണ്ട വിധത്തിൽ നടപടി സ്വീകരിക്കുന്നല്ലെന്നാണ് ഗാന്ധിഭവന്റെ പരാതി. അതുകൊണ്ട് ഡിവൈഎസ്പിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍