Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറ്റുപോയ ജനനേന്ദ്രീയവുമായി ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂർ കഴിഞ്ഞ്; തീർത്ഥപാദരുടെ തുന്നിച്ചേർത്ത ലൈംഗികാവയവം നീക്കം ചെയ്യേണ്ടി വരും; ലൈംഗിക ചോദനയിൽ മനസ്സു ശരീരവും തളരാതിരിക്കാൻ ഗംഗേശാനന്ദ സ്വാമികളുടെ വൃഷ്ണസഞ്ചിയും നീക്കിയേക്കും

അറ്റുപോയ ജനനേന്ദ്രീയവുമായി ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂർ കഴിഞ്ഞ്; തീർത്ഥപാദരുടെ തുന്നിച്ചേർത്ത ലൈംഗികാവയവം നീക്കം ചെയ്യേണ്ടി വരും; ലൈംഗിക ചോദനയിൽ മനസ്സു ശരീരവും തളരാതിരിക്കാൻ ഗംഗേശാനന്ദ സ്വാമികളുടെ വൃഷ്ണസഞ്ചിയും നീക്കിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗംഗേശാനന്ദ തീർത്ഥപാദരുടെഛേദിക്കപ്പെട്ട ജനനേന്ദ്രയം തുന്നിച്ചേർത്തത് വിജയകരമല്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. അതുകൊണ്ട് തന്നെ അത് പൂർണ്ണമായും നീക്കേണ്ടിയും വരും. ജനനേന്ദ്രീയം മുറിഞ്ഞ് വീണ ശേഷം ആശുപത്രിയിൽ എത്താൻ വൈകിയതാണ് ഇതിന് കാരണം. തുന്നിച്ചേർത്തത് ഫലപ്രദമായില്ലെന്ന് ഡോക്ടർമാർ പറയുന്നു. റിമാൻഡിലായ ഗംഗേശാനന്ദയെ ചികിൽസാർഥം മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലാണു പാർപ്പിച്ചിരിക്കുന്നത്. ജൂൺ മൂന്നുവരെയാണ് റിമാൻഡ്. ഇതിനകം ഗംഗേശാനനന്ദയുടെ ആരോഗ്യസ്ഥിതി മെച്ചമായാൽ ജയിലിലേക്കു മാറ്റും.

ലൈംഗിക അതിക്രമത്തിനിടെ യുവതിയാണ് ജനനേന്ദ്രയം ഛേദിച്ചത്. അരമണിക്കൂർ കഴിഞ്ഞാണു ഗംഗേശാനന്ദയെ ആശുപത്രിയിൽ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയവും ഒപ്പം കൊണ്ടുവന്നു. സമയം വൈകിയതിനാൽ അറ്റുപോയ ഭാഗത്തെ രക്തം പൂർണമായി വാർന്നുപോയി. ഞരമ്പുകളുടെ ചലനശേഷിയും ഏതാണ്ടു നിലച്ചിരുന്നു. ഇതാണ് ജനനേന്ദ്രീയം തുന്നിച്ചേർത്തിട്ടും ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. വിശദ പരിശോധനകളിലാണു തുന്നിച്ചേർത്ത ഭാഗം സജീവമാകുന്നില്ലെന്നു കണ്ടെത്തിയത്. ഇനി അതിനുള്ള സാധ്യത കുറവാണ്.

പഴുപ്പോ മറ്റോ ഉണ്ടായാൽ അത് ഉപേക്ഷിക്കേണ്ടിവരും. ജനനേന്ദ്രിയം നഷ്ടമാകുകയും വൃഷണം തുടരുകയും ചെയ്താൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാമെന്നു ഡോക്ടർമാർ പറഞ്ഞു. ലൈംഗികചോദന ഉണ്ടാകുമ്പോൾ മനസ്സിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കും. രോഗം വന്നു ജനനേന്ദ്രിയം നീക്കം ചെയ്താൽ വൃഷ്ണസഞ്ചിയും ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. ചികിൽസയിൽ കഴിയുന്ന ആളിന്റെ കൂടി സമ്മതത്തോടെയാണ് ഇതു ചെയ്യുന്നത്. ഇവിടേയും അത് വേണ്ടി വരും. അതായത് സ്വാമിയുടെ ലൈംഗികാസക്തി ഇനിയുണ്ടാകില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. മൂത്രമൊഴിക്കാൻ ബദൽ സംവിധാനവും ഏർപ്പെടുത്തും.

യൂറോളി,പ്ലാസ്റ്റിക്ക് സർജറി വിഭാഗം ഡോക്ടർമാർ സ്വാമിയെ പരിശോധിച്ച ശേഷമാണ് ഈ നിരീക്ഷണങ്ങളിലെത്തുന്നത് . ചികിത്സ പൂർത്തിയാക്കാൻ മൂന്നാഴ്ചയെങ്കിലും വേണമെന്ന് ഡോക്ടർമാർ പറയുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടയിൽ യുവതി അമ്പത്തിനാലുകാരനായ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക പീഡനം, പോക്സോ നിയമം എന്നീ വകുപ്പുകൾ ചമുത്തിയാണ് കേസെടുത്തിരിക്കുന്നത്. വർഷങ്ങളോളം ഇയാൾ പീഡനത്തിന് ഇരയാക്കിയ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പീഡനശ്രമം ചെറുക്കാൻ ഇരുപത്തിമൂന്നുകാരിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്.

ഇത് പെൺകുട്ടി തന്നെ പൊലീസിൽ അറിയിച്ചു. പൊലീസെത്തിയാണ് സ്വാമിയെ ജനനേന്ദ്രീയവുമായി ആശുപത്രിയിലെത്തിച്ചത്. ഈ കാലതാസമാണ് ജനനേന്ദ്രീയം തുന്നിച്ചേർത്ത് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്. പെൺകുട്ടിക്ക് 14 വയസ്സ് ഉള്ളപ്പോൾ മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണ് മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്.

യുവതിയുടെ വീടുമായി അടുത്ത ബന്ധമായിരുന്നു ഗംഗേശാനന്ദയ്ക്ക് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തിയ സ്വാമിയെ പെൺകുട്ടിയുടെ സഹോദരനാണ് കണ്ണമൂലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകൽ മുഴുവൻ വിശ്രമത്തിലായിരുന്നു സ്വാമി. എന്നാൽ യുവതിയുടെ വീട്ടുകാർ കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ഗംഗേശാനന്ദയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ 23 വയസുള്ള യുവതിയെ ഇയാൾ 17 വയസ്സു മുതൽ പീഡിപ്പിച്ചിരുന്നതായാണ് മൊഴി. അതേസമയം, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചെടുത്തതാണ് എന്നാണ് സ്വാമി പൊലീസിന് ആദ്യം നൽകിയ മൊഴി. പിന്നീട് ഇത് മാറ്റുകയും ചെയ്തു.

ഗംഗേശാനന്ദയെ പാർപ്പിച്ചിരിക്കുന്ന സെല്ലിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് നേരിട്ടെത്തിയാണ് ഗംഗേശാനന്ദയെ റിമാൻഡ് ചെയ്തത്. ജനനേന്ദ്രിയം മുറിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഗംഗേശാനന്ദയുടെ മുറിവ് ഉണങ്ങിയ ശേഷം മാത്രമേ ജയിലിലേക്ക് മാറ്റുകയുള്ളൂവെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. മുറിവ് പൂർണമായി ഉണങ്ങാതെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റിയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

അതേസമയം പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും അദ്ദേഹം പറയാൻ തയാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP