വിഎസിനെ കാണാൻ എത്തിയപ്പോൾ ദല്ലാൾ നന്ദകുമാറിനെ ഒപ്പം കൂട്ടി; കാൽതൊട്ടു വന്ദിച്ച് ആദരവും; പിണറായിയെയും കോടിയേരിയെയും കാണാൻ പ്രത്യേക ദൂതന്മാർ; വിഴിഞ്ഞത്ത് നങ്കൂരമിടുന്ന അദാനിയുടെ നയതന്ത്രം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യയിലെ അതിസമ്പന്നൻ എന്ന പദവിയിലേക്ക് എത്തിപ്പിടിക്കാൻ ഒരുങ്ങുകയാണ് ഗൗതം അദാനിയെന്ന ഗുജറാത്തി വ്യവസായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന സുഹൃത്ത് തന്നെയാണ് ഗൗത് അദാനിയുടെ അതിവേഗ വളർച്ചയുടെ പിന്നിലെന്നത് പലൽപോലെ വ്യക്തമാണ് താനും. മോദി ഗുജറാത്തിൽ മുഖമന്ത്രി ആയിരിക്കുമ്പോൾ അദാനിക്ക് എല്ലാവിധ സഹായങ്ങളും നൽകി. ഇപ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോവും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ഏറ്റവും ഒടുവിൽ അദാനി ഗ്രൂപ്പിന്റെ വൻകിട തുറമുഖ പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ നേടിയെടുക്കുമ്പോഴും വിജയിക്കുന്നത് അദാനിയുടെ നയതന്ത്രമാണ്. കേരളം പോലെ രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞു നിൽക്കുന്ന നാട്ടിൽ സമർത്ഥമായ കരുക്കൾ നീക്കിയാണ് ഗൗതം അദാനി പദ്ധതി നേടിയെടുത്തത്.
വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകുന്നതിൽ എതിർപ്പുമായി മുഖ്യപ്രതിപക്ഷമായ സിപിഐ(എം) രംഗത്തുള്ളപ്പോഴും ഇവരെയും കൈയിലെടുക്കാൻ അദാനിക്ക് സാധിച്ചു. ഇന്ന് രാവിലെ പദ്ധതിയുടെ കരാറിൽ ഒപ്പിടാൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദർശിച്ചതും എതിർപ്പിന്റെ മുന ഒടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ഇടഞ്ഞു നിൽക്കുന്ന സിപിഎമ്മിന് അനുനയിപ്പിക്കാൻ വേണ്ടി എല്ലാ മുന്നൊരുക്കങ്ങളും നടക്കുകയും ചെയ്തു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം.
ഇന്ന് രാവിലെ സ്വന്തം വിമാനത്തിലാണ് ഗൗതം അദാനി തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്ചയായിരുന്നു. രാവിലെ 11.30ന് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. തുടർന്ന് മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി പറഞ്ഞ സമയത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളിൽ ഒന്നാണെന്നും അദ്ദേഹം അറിയിച്ചു. നവംബർ ഒന്നിന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദാനി പറഞ്ഞു.
അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് പണം ഒരു പ്രശ്നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാവണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് എല്ലാ വിഭാഗം ജനങ്ങളുടേയും ആശങ്ക പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. തുറമുഖ മന്ത്രി കെ.ബാബു, മന്ത്രി വി എസ്.ശിവകുമാർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ഗൗതം അദാനി ചർച്ച നടത്താനെത്തിയത്. 12.30ന് കന്റോൺമെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവിനെ കാണുമ്പോൾ രാജ്യത്തെ തലമുതിർന്ന രാഷ്ട്രീയ നേതാവിന് നൽകേണ്ട ആദവരെല്ലാം നൽകി. അദാനിക്കൊപ്പം കൂടിക്കാഴ്ച്ചക്ക് എത്തിയപ്പോൾ കരൺ അദാനി ആദ്യം ചെയ്തത് വി എസ് അച്യുതാനന്ദൻ എന്ന വയോധിക നേതാവിന്റെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഗുജറാത്തി സ്റ്റൈലിലുള്ള അഭിവാദ്യത്തിലൂടെ അദാനി പുത്രൻ വിഎസിനെ കൈയിലെടുക്കുകയായിരുന്നു.
ദല്ലാൾ നന്ദകുമാറും അദാനിക്കൊപ്പം വിഎസിനെ കാണാൻ എത്തിയിരുന്നു എന്നതും ശ്രദ്ധമായമായി. നന്ദകുമാറും വിഎസും തമ്മിലുള്ള അടുപ്പം അറിയാവുന്നത കൊണ്ട് തന്നെയാണ് അദാനി നന്ദകുമാറിനെയും ഒപ്പം കൂട്ടിയത്. കൂടിക്കാഴ്ച്ചയിൽ പദ്ധതിയോട് എതിർപ്പില്ലെങ്കിലും ചില ആശങ്കകൾ ഉണ്ടെന്ന് വി എസ് അറിയിച്ചു. അദാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് വിഎസുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് ടി ജി നന്ദകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വി.എസുമായി നടന്നത് ഔപചാരിക കൂടിക്കാഴ്ച മാത്രമാണെന്ന് ഗൗതം അദാനി പറഞ്ഞു. അദാനി ക്ഷണിച്ചിട്ടാണ് നന്ദകുമാർ വന്നതെന്ന് വി എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കേരളത്തിലേക്ക് തിരിക്കും മുമ്പ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പി ബി അംഗം പിണറായി വിജയനെയും കാണാൻ അദാനി അനുവാദം ചോദിച്ചിരുന്നു. പ്രത്യേക ദൂതന്മാർ സഹിതമാണ് ഗൗതം അദാനി തന്റെ താൽപ്പര്യം അറിയിച്ചത്. പിണറായിയും കാനം രാജേന്ദ്രനുമായും അദാനി വിഴിഞ്ഞം പോർട്സ് മേധാവി സന്തോഷ് മഹാപത്രയാണ് ചർച്ച നടത്തിയത്. എന്നാൽ, കരാർ നൽകുന്നതിൽ സർക്കാർ സ്വീകരിച്ച സമീപനത്തെ എതിർത്തെങ്കിലും ഇവരെല്ലാവരും പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് അറിയുന്നു.
സർക്കാർ വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതി എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വല്ലാർപാടം കണ്ടെയിനർ ടെർമിനലിന്റെ അവസ്ഥയാകും വിഴിഞ്ഞത്തിനും ഉണ്ടാകാൻ പോകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം അദാനിക്ക് വേണ്ടി കരാർ വ്യവസ്ഥകൾ മുഴുവൻ മാറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പദ്ധതി നടത്തിപ്പിന്റെ കാലാവധി 60 വർഷമാക്കി മാറ്റം വരുത്തി അദാനിക്ക് നൽകിയത് എന്തിന്. പദ്ധതി പ്രദേശത്തെ 160 ഏക്കർ സ്ഥലം ഫൽറ്റ് സമുച്ചയവും, മാളുകളും മറ്റും നിർമ്മിക്കാൻ അദാനിക്ക് വിട്ടുകൊടുത്തതിന് പിന്നിൽ ആരുടെ താത്പര്യം. വിഴിഞ്ഞത്തു വരുന്ന കണ്ടെയ്നറുകൾക്കും കപ്പലുകൾക്കും നിരക്ക് നിശ്ചിയിക്കുവാനും അവ ഈടാക്കാനുമുള്ള അധികാരം അദാനിക്ക് നൽകിയത് എന്തിന്. ഇങ്ങനെ പോകുന്നു പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ സംശയങ്ങൾ.
കക്ഷിനേതാക്കൾ, തിരുവനന്തപുരം ജില്ലയിലെ എംഎൽഎ.മാർ, എംപി.മാർ, വിഴിഞ്ഞം പദ്ധതി പ്രദേശത്തെ അഞ്ച് കൗൺസിലർമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വകുപ്പ് മേധാവികൾ എന്നിവരെയാണ് ഒപ്പിടൽ ചടങ്ങിലേക്ക് ചടങ്ങിലേക്കും ക്ഷണിച്ചിരുന്നു. സംസ്ഥാന തുറമുഖവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസും സന്തോഷ് മഹാപത്രയുമാണ് കരാറിൽ ഒപ്പിട്ടത്. ഒന്നാംഘട്ടം നാലുവർഷംകൊണ്ടാണ് പൂർത്തിയാക്കേണ്ടതെങ്കിലും അതിന് മുമ്പ് പൂർത്തിയാവുമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. നവംബർ ഒന്നിന് തന്നെ തറക്കല്ലിട്ട് നിർമ്മാണം തുടങ്ങും. 7525 കോടിയുടെ പദ്ധതി ഏറ്റെടുക്കാൻ 1635 കോടിരൂപയാണ് അദാനി ഗ്രാന്റായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വീതിക്കും. 2454 കോടിരൂപ അദാനി മുടക്കും. ശേഷിക്കുന്നത് സംസ്ഥാന സർക്കാരും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍