കൊട്ടിഘോഷിച്ച ഗവി പാക്കേജിന്റെ നിരക്ക് സ്വകാര്യടൂർ ഓപ്പറേറ്റർമാരെക്കാൾ കൂടുതൽ; സഞ്ചാരം മാത്രം വിനോദമില്ല! ഓർഡിനറി സിനിമ വേറേ, ഗവി വേറേ: സർക്കാരിന്റെ പകൽക്കൊള്ള ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഗവി: വിനോദ സഞ്ചാരമെന്ന പേരിൽ സർക്കാർ നടപ്പാക്കിയ ഗവി ടൂർ പാക്കേജിലുള്ളത് സഞ്ചാരം മാത്രം; വിനോദം ഒട്ടുമില്ല. സഞ്ചരിച്ച് തളർന്നുചെല്ലുന്നവരെ കാത്തിരിക്കുന്നത് ഏതാനും മൊട്ടക്കുന്നുകൾ മാത്രം. ഇത്രയും കഷ്ടപ്പാട് സഹിച്ച് ഗവിയിലേക്ക് പോകാൻ സർക്കാരിന്റെ ടൂർ പാക്കേജ് ഉപയോഗിച്ചാലോ പോക്കറ്റ് കാലിയാകുമെന്നതു മിച്ചം. ഗവി വിനോദസഞ്ചാര പാക്കേജിന്റെ പേരിൽ സഞ്ചാരികളെ സർക്കാർ കൊള്ളയടിക്കുകയാണ്.
തകർന്നു തരിപ്പണമായ റോഡും വിരസമായ സഞ്ചാരവും. ഇതിനൊക്കെ പുറമേ കഴുത്തറുപ്പൻ നിരക്കുമായി സർക്കാരിന്റെ ഗവി ടൂറിസം പാക്കേജ് സഞ്ചാരികളുടെ നടുവൊടിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മൂന്നു ഇക്കോ ടൂറിസം സെന്ററുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗവി ടൂറിസം പാക്കേജ് കഴിഞ്ഞ ഒക്ടോബർ മുതലാണ് നിലവിൽ വന്നത്. കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചിയാത്ര, ഗവി എന്നിവ ഉൾക്കൊള്ളിച്ചുള്ള പാക്കേജിൽ എ.സി. വാഹനത്തിലാണെങ്കിൽ ആളൊന്നിന് ഭക്ഷണം സഹിതം 1600 രൂപയും നോൺ എ.സിക്ക് ആളൊന്നിന് 1300 രൂപയുമാണ് നിരക്ക്. ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും വനംവകുപ്പും ചേർന്നൊരുക്കിയിരിക്കുന്ന ഈ പാക്കേജ് സഞ്ചാരികളെ കൊള്ളയടിക്കുന്നതാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
രണ്ടിടത്തുനിന്നുമാണ് ടൂർ പാക്കേജ് ആരംഭിക്കുന്നത്. പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസ് പരിസരം, കോന്നി ആനക്കൂട് എന്നിവിടങ്ങളിൽനിന്നും രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി എട്ടിന് വള്ളക്കടവ്, വണ്ടിപ്പെരിയാർ, മുണ്ടക്കയം, എരുമേലി, റാന്നി വഴി പുറപ്പെട്ട സ്ഥലത്തു തന്നെ തിരികെയെത്തും.
ഇതിനിടയിൽ ആനക്കൂടും കൂട്ടവഞ്ചിയാത്രയും ഒരുക്കുമെന്നാണ് പറയുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് പരിപാടിക്ക് രൂപം നൽകിയവർക്കു പോലും അറിയില്ല. നടുവൊടിക്കുന്ന റോഡാണ് ഗവിയിലേക്കുള്ളത്. പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്ക് എത്തണമെങ്കിൽ നൂറുകിലോമീറ്റർ സഞ്ചരിക്കണം. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാറ്റിൽ എത്തണമെങ്കിൽ 35 കി.മീറ്റർ പോകണം. കോന്നി ആനക്കൂട് ഒന്നു വെറുതേ ചുറ്റിക്കറങ്ങി കാണണമെങ്കിൽ ഒരു മണിക്കൂർ വേണം, പിന്നെ തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചിയാത്ര. കോന്നിയിൽ നിന്ന് അടവിയിലെത്താൻ അരമണിക്കൂർ. കുട്ടവഞ്ചിയാത്രയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഗവി പാക്കേജിൽ ഉള്ളവർക്ക് വഞ്ചിയിൽ കയറാനൊന്നും കഴിയില്ല. കരയ്ക്ക് നിന്ന് വഞ്ചി കണ്ടു സംതൃപ്തി നേടാം. ഇനി അതിലൊന്ന് കയറണമെങ്കിൽ തലയൊന്നിന് രൂപ 400 വീതം നൽകണം. കുറഞ്ഞ ദൂരമാണെങ്കിൽ 200 കൊടുക്കണം. ദൂരം കൂടിയാലും കുറഞ്ഞാലും കുട്ടവഞ്ചിയിൽ ഒന്നു കറങ്ങണമെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണം. ഫലത്തിൽ ആറരയ്ക്ക് പുറപ്പെട്ടാലും ആനക്കൂടും അടവിയും സന്ദർശിച്ചു കഴിയുമ്പോഴേക്കും മണി പത്താകും.
അവിടെ നിന്ന് പുറപ്പെട്ടാൽ പിന്നെ ചിറ്റാർ-അച്ചൻകോവിൽ മലയോര ഹൈവേയുടെ ഭാഗമായ നീലിപിലാവ് റോഡിലൂടെയാണ് പോകേണ്ടത്. നിർമ്മാണത്തിലിരിക്കുന്ന ഈ റോഡിലേക്ക് വാഹനം കയറുമ്പോൾ തന്നെ നടുവിന്റെ നട്ടും ബോൾട്ടും ഇളകിത്തുടങ്ങും.
ഗവിയിലേക്കുള്ള കുഴികൾ ഇവിടെ നിന്ന് തുടങ്ങും. ആടിക്കുലുങ്ങി കൊച്ചാണ്ടി ചെക് പോസ്റ്റിൽ ചെന്നുകഴിഞ്ഞാൽ പിന്നെ കുറേ ദൂരത്തേക്ക് കുഴികൾ മാത്രമേയുള്ളൂ. ഇനിയാണ് യഥാർഥ നരകയാത്ര തുടങ്ങുന്നത്. മൂഴിയാർ പവർഹൗസിന് വശത്തുകൂടിയുള്ള ഗവി റോഡിൽ (അതിനെ റോഡെന്ന് വിളിക്കാമെങ്കിൽ) പൊളിയാൻ ഇനിയൊന്നും ബാക്കിയില്ല. ഇതൊരു ടാർ റോഡാണ് എന്ന് ഓർമിപ്പിക്കും വിധം ഇടയ്ക്കിടെ മെറ്റിൽ ഒലിച്ചിറങ്ങി കിടക്കുന്നതു കാണാം. വൻകുഴികളിൽ കാട്ടാറു പോലെ വെള്ളംകെട്ടിക്കിടക്കുന്നു. വാഹനം എ.സി യാണെങ്കിലും അല്ലെങ്കിലും ഈ കുഴിയിൽ വീണാൽ സഞ്ചാരികളുടെ മനം കുളിർക്കില്ലെന്ന് മാത്രമല്ല, ശരീരം നന്നായൊന്ന് ഇളകുകയും ചെയ്യും. വനത്തിന് നടുവിലൂടെയാണ് റോഡെങ്കിലും ഇതിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്തിന്റെയാണ്. നിർമ്മിച്ചതിന് ശേഷം ഇത് റീ ടാർ ചെയ്തിട്ടുമില്ല. പി.കെ.വി റോഡെന്ന് അറിയപ്പെടുന്ന ഈ പാതയുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ എട്ടുകോടി രൂപയെങ്കിലും വേണം. ഇതിനായി എട്ടു കോടി രൂപയുടെ പദ്ധതി ജില്ലാ ഭരണകൂടം തയാറാക്കി കേന്ദ്രസർക്കാരിന് നൽകാനിരിക്കുകയാണ്.
നിലവിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കേരളാ വനം വികസനവകുപ്പ് ട്രെക്കിങ് അടക്കമുള്ള പാക്കേജ് ഗവിയിൽ നൽകിയിട്ടുണ്ട്. സർക്കാരിന്റെ പാക്കേജിൽ ഇതു കൂടി ലയിപ്പിക്കുമെന്നാണ് പറയുന്നത്. അതേസമയം, ഗവിയിലെ മൊട്ടക്കുന്നുകളിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത് തടഞ്ഞിട്ടുമുണ്ട്. നടുവൊടിക്കുന്ന റോഡിലൂടെ 100 കി.മീറ്റർ യാത്ര ചെയ്തെത്തുന്ന സഞ്ചാരികൾക്ക് ഗവിയിലെത്തിയാൽ പിന്നെ ഒന്നിനും കഴിയില്ലെന്നതാണ് സത്യം. രാവിലെ ആറു മണിക്ക് പുറപ്പെട്ടാലും ഗവിയിലെത്തുമ്പോൾ വൈകിട്ട് അഞ്ചുമണിയോടടുക്കും. അപ്പോഴേക്കും നേരമിരുട്ടും. പിന്നെ ബോട്ടിംഗിനും ട്രെക്കിംഗിനുമൊന്നും സമയമില്ലെന്നതാണ് വാസ്തവം.
ഓർഡിനറി സിനിമയിലൂടെയാണ് ഗവിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വർധിച്ചത്. സിനിമയിൽ കാണിച്ച മനോഹരമായ സ്ഥലങ്ങൾ എല്ലാം ഗവിയുടെ ഭാഗമാണെന്ന് കരുതിയാണ് സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടായത്. എന്നാൽ സിനിമയിൽ ക്ലൈമാക്സിലെ ഒരു സീനിൽ മാത്രമാണ് ഗവിയുണ്ടായിരുന്നത്. ഇക്കാര്യമറിയാതെ എത്തുന്നവർ നിരാശരായിട്ടാണ് ഏറെക്കുറെ ഗവിയിൽനിന്നു മടങ്ങുന്നത്. മണിക്കൂറുകൾ നീളുന്ന ഗവിയാത്രയിൽ മറ്റു മനോഹര കാഴ്ചകൾ ഒന്നും തന്നെയില്ല. കക്കി, ആനത്തോട്, കൊച്ചുപമ്പ എന്നീ ഡാമുകൾ മാത്രമാണ് അൽപമെങ്കിലും ആശ്വാസം പകരുന്നത്. ഗവിയാത്ര വിരസമാണെന്നതും പ്രത്യേകിച്ച് മനോഹാരിതയൊന്നുമില്ലെന്നുമുള്ള സത്യം മറച്ചു വച്ചാണ് സർക്കാർ ചെലവിൽ കൊള്ളയടിക്ക് നീക്കം നടക്കുന്നത്. ഒരു സാധാരണക്കാരന് ഗവി വരെ പോകുന്നതിനാണ് 1600/1300 രൂപ വീതം ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഗവി-കുമളി സർവീസിൽ കയറിയാൽ 90 രൂപയ്ക്ക് ഗവിയിൽ ഇറങ്ങാം. ഒരു ഭക്ഷണപ്പൊതി കൂടി കരുതിയാൽ സംഗതി കുശാൽ. പ്രധാനപ്പെട്ട പോയിന്റുകളിലൊക്കെ സഞ്ചാരികൾ ആവശ്യപ്പെട്ടാൽ ബസ് നിർത്തി ഫോട്ടോയെടുക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യും. വെറുതേ കാട്ടിലൂടെ കറങ്ങുന്നതിന് സഞ്ചാരികളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നാണ് പരാതി.
വനപാലകർ പറയുന്നത് ഗവി റൂട്ടിൽ നിറയെ കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കുമെന്നാണ്. പക്ഷേ, അതിന് വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തണം. വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന സമയത്ത് കാനനപാതയ്ക്ക് അരികിൽ മാൻ, മുയൽ, മലയണ്ണാൻ, കാട്ടുപോത്ത്, കേഴ, ആന തുടങ്ങിയ മൃഗങ്ങളെ കാണാം. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വല്ലപ്പോഴും മാത്രം കാനനപാത തുറന്നു കൊടുത്താൽ മൃഗങ്ങളെ കണ്ടെങ്കിലും സഞ്ചാരികൾക്ക് നിർവൃതിയടയാമെന്നാണ് അവരുടെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍