പരാതി സ്വീകരിച്ച ബെഞ്ച് ക്ലാർക്ക് ലോകായുക്തയെ കാണിച്ച് മടങ്ങിയ ഉടൻ കീറിക്കളഞ്ഞ് നമ്പർ വെട്ടി; നിവൃത്തികെട്ട പരാതിക്കാരൻ വിജിലൻസ് കോടതിയിൽ പോയി; പ്രമുഖരുടെ ഉറക്കം കെടുത്തി തൃശ്ശൂരിലെ ജോർജ്ജ് വട്ടുകുളത്തിന്റെ അടുത്ത ലക്ഷ്യം മന്ത്രി സി എൻ ബാലകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെ ബാർകോഴയിൽ വീഴ്ത്തിയതിൽ മുഖ്യപങ്ക് ബിജു രമേശിന് ആണെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ബാബുവിന് പണി കൊടുത്ത് ജോർജ്ജ് വട്ക്കുളം എന്ന പൊതുപ്രവർത്തകൻ ആയിരുന്നു. ഇദ്ദേഹം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിന്മേലാണ് ബാബുവിനെതിരെ കർശനമായ പരാമർശങ്ങൾ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മാണി രാജിവച്ചതോടെ ബിജു രമേശുമായി സർക്കാർ ഒത്തു തീർപ്പിൽ എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വട്ടക്കുളം വിഷയത്തിൽ ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിയുടെയും ബാബുവിന്റെയും പരിശ്രമങ്ങളെല്ലാം പാളി.
സ്വാധീനത്തിന്റെ ബലത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനെ അതിജീവിച്ചാണ് വട്ടക്കുളം നീതി നേടിയത്. ബാർകോഴക്കേസിൽ കെ. ബാബുവിന് എതിരെ ജോർജ്ജ് വട്ടക്കുളം ആദ്യം പരാതി നൽകിയത് ലോകായുക്തയിലായിരുന്നു. എന്നാൽ ലോകായുക്ത പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും പരാതി കീറികളഞ്ഞുവെന്നും പരാതിക്കാരനായ ജോർജ്ജ് വട്ടുകുളം പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.
പരാതിയുമായി ലോകായുക്തയിൽ എത്തിയപ്പോൾ ബഞ്ച് ക്ലർക്ക് പരാതി നമ്പരിട്ട് സ്വീകരിച്ച്, പരാതിയുമായി ഓഫീസിന് അകത്തേയ്ക്ക് പോയി. എന്നാൽ തിരിച്ചെത്തിയ ക്ലർക്ക്, ഇത് മന്ത്രിമാർ ആരോപണ വിധേയരായ കേസാണെന്നു പറയുകയും നമ്പർ വെട്ടിക്കളഞ്ഞശേഷം ബഞ്ച് ക്ലർക്ക് പരാതി കീറിക്കളയുകയുമായിരുന്നു എന്നും ജോർജ്ജ് വട്ടുകുളം ആരോപിച്ചു. ലോകായുക്തയെ കാണിച്ചശേഷം ബഞ്ച് ക്ലർക്ക് കീറിക്കളഞ്ഞത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി നിൽക്കുന്ന ആളാണ് ലോകായുക്തയെന്ന വിമർശനം മുമ്പും ഉയർന്നിട്ടുണ്ട്. പാറ്റൂർ ഇടപാടിൽ അടക്കം ഉമ്മൻ ചാണ്ടിയുടെ രക്ഷകന്റെ റോളിലായിരുന്നു ലോകായുക്ത. അതുകൊണ്ട് തന്നെയാണ് ബാബുവിനെതിരായാ പരാതി കീറിക്കളഞ്ഞതെന്നും വിമർശനം ഉണ്ട്.
എന്നാൽ അതുകൊണ്ടൊന്നു പിന്മാറാൻ ജോർജ്ജ് വട്ടക്കുളം തയ്യാറായില്ല. തുടർന്ന് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് ബാബുവിന് പുറത്തേക്കുള്ള വഴിയും തുറന്നു. വിജിലൻസ് കോടതിയിൽ തുടർച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണു ഹർജിക്കാരനും മലയാളവേദി സംസ്ഥാനപ്രസിഡന്റുമായ തൃശൂർ രാമവർമപുരം സ്വദേശി വട്ടുകുളം ജോർജ്(54) ശ്രദ്ധേയനായത്.
അടുത്ത 30നു മന്ത്രി സി.എൻ. ബാലകൃഷ്ണന് എതിരേയുള്ള കേസും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. ജോർജ് തന്നെയാണ് ഹർജിക്കാരൻ. ഉന്നതരുടെ ദുഷ്ചെയ്തികൾ തുറന്നു കാട്ടാൻ വേണ്ടിയുള്ള പോരാട്ടം തപസ്യയാക്കി മാറ്റിയ ജോർജ് വട്ടുകുളത്തിന് വ്യവഹാരവും കോടതിയും ജീവിതഭാഗമാണിപ്പോൾ. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജൻ പുഴ കൈയേറിയെന്ന പരാതി നൽകിയതും ജോർജാണ്. സൗമ്യക്കേസിൽ ഗോവിന്ദച്ചാമി, ഡോ. ഉന്മേഷ്, ഡോ. ഹിതേഷ് ശങ്കർ എന്നിവർക്കെതിരേ ഇദ്ദേഹം കോടതിയെ സമീപിച്ചതും മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. കേസിൽ ദ്രുതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു.
മന്ത്രിക്ക് 50 ലക്ഷം രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ കേട്ടപ്പോഴാണ് ഹർജിനൽകണമെന്നു തോന്നിയതെന്നു ജോർജ് പറഞ്ഞു. കോഴ വാങ്ങുന്നതും നൽകുന്നതും ഒരുപോലെ കുറ്റമായതിനാൽ ഇരുകൂട്ടരേയും എതിർകക്ഷികളാക്കി.
വിജിലൻസ് സംഘം പരിശോധനാറിപ്പോർട്ട് സമർപ്പിക്കാൻ കോടതിയിൽ കൂടുതൽ സമയം തേടിയതാണു മന്ത്രി ബാബുവിനു വിനയായത്. സമയം നീട്ടിചോദിച്ചതിനെ ഹർജിക്കാരനായ ജോർജ് എതിർത്തു.
എഫ്.ഐ.ആർ. എടുത്ത് കേസ് രജിസ്റ്റർ ചെയ്താലല്ലാതെ അന്വേഷണം ശരിയായ വഴിയിലെത്തുകയില്ലെന്ന ഹർജിക്കാരന്റെ നിലപാടു കോടതി ശരിവച്ചു. സമയം നീട്ടിത്തരുമെന്നു പ്രതീക്ഷിച്ച് എത്തിയ അഡീഷണൽ ലീഗൽ അഡൈ്വസർ കടുത്ത പ്രതിരോധത്തിലുമായി. കൂടുതൽ സമയം ചോദിച്ചു കാരണങ്ങൾ നിരത്തിയെങ്കിലും കോടതി വഴങ്ങിയില്ല. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് ഹാജരാക്കാത്തത് വിജിലൻസിന്റെ വീഴ്ച്ചയായി കോടതി വിലയിരുത്തി. അന്വേഷണം സംബന്ധിച്ച് കർശന നിരീക്ഷണങ്ങളും കോടതി നടത്തി.
ബാർ കോഴ ആരോപണത്തിൽനിന്നു പിന്മാറാൻ മദ്യവ്യവസായി ബിജു രമേശിന് പ്രതിഫലമായി 150 കോടിയുടെ നിർമ്മാണക്കരാർ നൽയിരുന്നുസർക്കാർ. വിഴിഞ്ഞം തുറമുഖത്തിനു സാധനസാമഗ്രികൾ നൽകാനുള്ള കരാറാണ് അടൂർ പ്രകാശ് ഇടപെട്ട് ഉറപ്പിച്ചത്. തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് തന്നെ ഈ നീക്കം തുടങ്ങിയിരുന്നു. കോടതിയുടെ നിർദ്ദേശമെത്തിയപ്പോൾ എല്ലാം വേഗത്തിലായി. ഒത്തുതീർപ്പിലെ വ്യവസ്ഥ പ്രകാരം ഓപ്പറേഷൻ അനന്തയിൽ നിന്ന് രാജധാനി ബിൽഡിംഗിനേയും ഒഴിവാക്കാനും ധാരണയായിരുന്നു. ഇതോടെ ബിജു രമേശും വിഷയത്തിൽ നിന്നും പിന്നോട്ടു പോയിരുന്നു. എന്നാൽ, ജോർജ്ജ് വട്ടക്കുളം ഒരുങ്ങി തന്നെ രംഗത്തുവന്നതോടെ സമാവായ സാധ്യതകളും വെറുതേ ആകുകയായിരുന്നു. എന്തായാലും സിഎൻ ബാലകൃഷ്ണനെ നോട്ടമിട്ടാണ് ജോർജ്ജിന്റെ അടുത്ത നീക്കം. ഇത് എവിടെ എത്തുമെന്നാണ് ഇനി അറിയേണ്ടത്.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍