ടാപ്പിങ്ങുകാരൻ വേലായുധൻ സ്വാമിയുടെ ശിഷ്യർ റിട്ടയേർഡ് ഐജിയും സിനിമ താരങ്ങളും; ഉണ്ണി സ്വാമിക്കു വേണ്ടി കിണ്ടി കമിഴ്ത്താൻ സി.പി.എം നേതാവ്; ട്രാവൽസും റിയൽ എസ്റ്റേറ്റ് ബിസിനസുമുള്ള തലയിൽ ശിവലിംഗമുള്ള എക്സ്റേ സ്വാമിയും പട്ടണക്കാട്ടെ ദിവ്യൻ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംഭവിക്കുന്നത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
ടാപ്പിങ്ങുകാരനായ വേലായുധൻ, വേലായുധൻ സ്വാമിയായപ്പോൾ ശിഷ്യർ റിട്ടയേർഡ് ഐജിയും സിനിമ താരങ്ങളും. മലപ്പുറത്തെ കോൺഗ്രസുകാരനായിരുന്ന ഉണ്ണിദൈവത്തിന്റെ വിശ്വാസികളിൽ ഇപ്പോൾ കൂടുതലും സി.പി.എം നേതാക്കൾ. പട്ടണക്കാട് മേനാശേരിയിലെ സ്വാമിയുടെ തലയുടെ എക്സ്റേ എടുത്തപ്പോൾ തെളിഞ്ഞതു ശിവലിംഗമാണത്രേ. അന്ന് മുതൽ ശിവലിംഗ സ്വാമിയും കളത്തിലിറങ്ങി.
ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ആൾ ദൈവങ്ങൾക്കെതിരെ സമരം നടത്തുന്നത് കാണാറുണ്ട്. എന്നാൽ ഈ ആൾദൈവങ്ങളുടെ പ്രധാന ശിഷ്യന്മാർ ഈ പാർട്ടികളിലെയൊക്കെ നേതാക്കളുമാണ്. അതുകൊണ്ട് തന്നെ സമരങ്ങൾക്കെല്ലാം അത്രക്കുള്ള ശക്തിയെ ഉള്ളുതാനും. ഇലക്ഷൻ അടുക്കുമ്പോൾ രാഷ്ട്രീയക്കാരുടെയും സിനിമ റിലീസിന് മുൻപായി സിനിമ താരങ്ങളുടെയും തിരക്കാണ് ഈ സ്വാമിമാരുടെ ആശ്രമത്തിൽ.
ടാപ്പിങ്ങുകാരൻ വേലായുധൻ എങ്ങനെ വേലായുധൻ സാമിയായതെന്നും ഇത്രയും ശിഷ്യ സമ്പത്ത് ഉണ്ടാകാനുള്ള കാരണവും എന്താണെന്ന് അറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. റബർ ടാപ്പിങ്ങായിരുന്നു മലപ്പുറം വൈലാശേരിയിലെ വേലായുധന്റെ പണി. ആദ്യകാലങ്ങളിൽ നിലമ്പൂരിൽ മദ്യവിൽപനയുമുണ്ടായിരുന്നു. ഒരു ദിവസം പുലർച്ചെ ടാപ്പിങിനിടെയാണത്രേ വേലായുധന്റെ ദേഹത്തു ദേവി കയറിയത്, ഇത് മറ്റാരും കണ്ടിട്ടില്ല പറഞ്ഞതു വേലായുധൻ തന്നെ. ഉറഞ്ഞുതുള്ളിയ വേലായുധൻ പിന്നെ വേലായുധൻ സ്വാമിയായാണ് നാടൊട്ടുക്കും ഭക്തരെ സൃഷ്ടിച്ചത്.
രാത്രിയായാൽ സെലിബ്രിറ്റീസിന് മാത്രമെ സ്വാമിയെ കാണാൻ അനുവാദമുള്ളു. പാർട്ടിക്കാർക്ക് രാത്രി മാത്രമെ വരാൻ സാധിക്കുകയുള്ളു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പാർലമെന്റംഗങ്ങളും സിനിമാ താരങ്ങളും റിട്ടയേർഡ് ഐ.ജിയും അടക്കമുള്ളവർ ഇയാളുടെ ശിഷ്യരണ്. അതുകൊണ്ട് തന്നെയാണ് സ്വാമിക്ക് ഇത്രയധികം മാർക്കറ്റും. ആൾെദെവങ്ങൾക്കുനേരെ ഡി.െവെ.എഫ്.ഐ. നടത്തിയ മാർച്ച് സ്വാമിക്കെതിരേയും സംഘടിപ്പിച്ചിരുന്നു. പക്ഷേ മാർച്ച് ഉദ്ഘാടനം ചെയ്ത് അന്നത്തെ ഡി.െവെ.എഫ്.ഐ ജില്ലാ നേതാവിന് ഹൃദയാഘാതം വന്നതോടെ 'സ്വാമി കോപം' പേടിച്ച് ഡിവൈഎഫ്ഐക്കാരെ പിന്നീട് അത് വഴി കണ്ടിട്ടില്ല.
രാഷ്ട്രീയക്കാർക്കും സംഘടനകൾക്കും കെയയച്ചു സംഭാവന നൽകുന്നതിലും മുന്നിലാണു സ്വാമി. അതുകൊണ്ടു എല്ലാ പാർട്ടികളിലെ നേതാക്കൾക്കും സ്വാമിയെ തൊടാൻ അൽപം പേടിയുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിക്കടുത്താണു വേലായുധൻ സാമിയുടെ കാളിമുത്തപ്പൻ ക്ഷേത്രം. ആഭരണങ്ങളും അലങ്കാരങ്ങളുമണിഞ്ഞ് ഉറഞ്ഞുതുള്ളി വേലായുധൻ സ്വാമി വെളിപാടു പറയും, ദോഷപരിഹാര ക്രിയകളും നടത്തും.
ഇലക്ഷൻ അടുക്കുമ്പോൾ രാഷ്ട്രീയക്കാരുടെയും സിനിമ റിലീസിന് മുൻപായി സിനിമ താരങ്ങളുടെയും തിരക്കാണ് ഈ സ്വാമിയുടെ ആശ്രമത്തിൽ. മദ്യവും കോഴിയുമാണ് പ്രധാന വഴിപാട്. വൈലാശേരി ക്ഷേത്രത്തിലെ പൂരത്തിനു കാളിമുത്തപ്പനായാണ് വേലായുധ സ്വാമി ദർശനം നൽകുന്നത്. ഇരുപത് ആന ഉത്സവത്തിനുണ്ടാകും. വേലായുധൻസ്വാമിക്ക് സ്വന്തമായി രണ്ട് ആനകളുണ്ട്.
മലപ്പുറത്തെ ഉണ്ണിസ്വാമി എല്ലാ പാർട്ടിക്കാരുടെയും സ്വന്തം സ്വാമിയാണ്. മലപ്പുറം കാളികാവിലെ ഉണ്ണിസ്വാമി വേലായുധൻ സ്വാമിയുടെ ശിഷ്യനായിരുന്നു. പിന്നീടു ഗുരുവുമായി തെറ്റി സ്വതന്ത്ര ആൾെദെവമായി. ആൾ പഴയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. പക്ഷേ വിശ്വാസികളിൽ സി.പി.എം. നേതാക്കൾ വരെയുണ്ടെന്നാണ് പറയുന്നത്. കണ്ണൂരിൽ സി.പി.എം നേതാവ് കടുത്ത മത്സരം നേരിട്ടപ്പോൾ പാതിരാത്രി ഉണ്ണിസ്വാമിയുടെ അരികിലെത്തി മഞ്ഞൾ അഭിഷേകവും സ്വർണക്കിണ്ടി സമർപ്പണവും നടത്തിയാണ് നേതാവ് വിശ്വാസം തെളിയിച്ചത്.
കമ്മ്യൂണിസ്റ്റുകാരുടെ പാർട്ടി ദൈവമാണ് ഉണ്ണിയപ്പൻ എന്ന ഉണ്ണിസ്വാമി. കാളികാവ് പൂളക്കുന്നിൽ ശത്രുസംഹാരത്തിനായുള്ള കടുത്ത പ്രയോഗങ്ങളുമായാണ് ഉണ്ണി സ്വാമി വിഹരിക്കുന്നത്. മലപ്പുറം കരുളായിയിലെ ഭൂമിക്കുന്നിലെ ഉണ്ണിയപ്പൻ സ്വാമിയും പാർട്ടിക്കു വേണ്ടപ്പെട്ടയാളാണ്. നാടൊട്ടുക്ക് ആൾെദെവങ്ങളുടെ കേന്ദ്രങ്ങളിലേക്ക് ഡിവൈഎഫ്ഐ. മാർച്ച് നടത്തിയപ്പോൾ ഉണ്ണിയപ്പൻ സ്വാമി അറിഞ്ഞുപോലുമില്ല. ഉണ്ണിയപ്പന്റെ ഒരു മകൻ ബ്ലോക്ക് പഞ്ചായത്തംഗവും മകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്, അതും പാർട്ടി ടിക്കറ്റിൽ വിജയിച്ച്.
എക്സറെ പ്രതിഷ്ടയായിട്ടുള്ള പട്ടണക്കാട്ടെ എക്സ്റേ സ്വാമിക്കും വിശ്വാസികൾ ധാരാളമുണ്ട്. ആലപ്പുഴ ജില്ലയിൽ പട്ടണക്കാട് മേനാശേരിയിലെ സ്വാമിയുടെ തലയുടെ എക്സ്റേ എടുത്തപ്പോൾ തെളിഞ്ഞതു ശിവലിംഗമാണത്രേ. തലയിൽ ശിവലിംഗം വന്ന സ്വാമിക്കു ദെവമാകാനാണോ പാട്. സ്വന്തം വീടിന്റെ രണ്ടാംനില ശിവയോഗി സ്വാമി ക്ഷേത്രമാക്കി. പ്രതിഷ്ഠ സംശയംവേണ്ട, ആ എക്സ്റേ ഫിലിം തന്നെ.
ഭക്തർ പ്രതിഷ്ഠയായ എക്സ്റേ നോക്കി പ്രാർത്ഥിക്കണം. ഭക്തന്റെ സർവ്വ വ്യാധികളും തന്റെ തലയുടെ എക്സറേ ഫിലിമിൽ സമർപ്പിച്ചാൽ മോക്ഷമുണ്ടാകും എന്നാണ് സ്വാമി ഭക്തരെ ഉപദേശിക്കുന്നത്. ആയിരക്കണക്കിനാണു സ്വാമിയുടെ ഭക്തർ. ഇടയ്ക്കിടക്ക് ഭക്തരെ കെകൊണ്ട് അടിക്കും. അതാണു സ്വാമിയുടെ രീതി. ഭക്തരേറെയും ആലപ്പുഴ ജില്ലയ്ക്കു പുറത്താണ്. വളരെ തിരക്കുള്ള സ്വാമിയുടെ ദർശനം വേണമെങ്കിൽ മുൻകൂട്ടി അനുവാദം വേണം.
ഭക്തന്റെ വിവരശേഖരണത്തിലൊക്കെ സ്വാമി പക്കാ ആണ്. ഓരോ ഭക്തന്റെയും പൂർണവിവരങ്ങൾ തന്റെ രജിസ്റ്ററ്റിൽ കുറിച്ചുവച്ച് ഓരോരുത്തർക്കും രജിസ്റ്റർ നമ്പരും കൊടുത്തിട്ടുണ്ട്. ഫോണിലൂടെ സ്വാമിയോട് സംസാരിക്കുമ്പോൾ ഈ നമ്പർ നിർബന്ധമായും പറയണം. റിയൽ എസ്റ്റേറ്റ്, ട്രാവൽസ് എന്നീ ഇടപാടുകളും സ്വാമിക്കുണ്ട്. പണ്ട് കാഥികനായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കേന്ദ്രസർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അച്യുതന്റെ മകൻ മൗനിബാബയായ കഥയും രസകരമാണ്. മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും മൗനിബാബ ശിഷ്യഗണങ്ങൾക്കും സഹചാരികൾക്കും മുന്നിൽ ചോദ്യചിഹ്നമാണ്. ബാബ മരിച്ചിട്ടില്ലെന്നുപോലും കരുതുന്നവരുണ്ട്. കണ്ണൂർ- കാസർഗോഡ് അതിർത്തിയിൽ ബാബയുടെ ആശ്രമമായ പ്രശാന്തി ദുരൂഹതകളെല്ലാം ഉള്ളിലൊളിപ്പിച്ച് നിലനിൽക്കുന്നു.
കേന്ദ്രസർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കണ്ണൂർ തായലവളപ്പിൽ അച്യുതന്റെ മകനാണ് പിൽക്കാലത്ത് മൗനിബാബ എന്നറിയപ്പെട്ടത്. പരവതാനി- രത്നക്കല്ല് കയറ്റുമതിക്കാരനായിരുന്ന കൃഷ്ണൻകുട്ടി എന്ന കൃഷ്ണാജി. ഇംഗ്ലണ്ടും അമേരിക്കയുമായിരുന്നു അദ്ദേഹത്തിന്റെ വ്യാപാര സാമ്രാജ്യം. ഷിർദിസായി ബാബയുടെ ശിഷ്യനായ മെഹർബാബയുടെ ശിഷ്യനായശേഷം 1960കളുടെ അവസാനം മുതൽ മൗനം വരിക്കുകയും ആംഗ്യഭാഷ ഉപയോഗിക്കുകയും ചെയ്തുപോന്ന കൃഷ്ണാജി പിന്നീട് മൗനീബാബയായി അറിയപ്പെടുകയായിരുന്നു.
ചെറുവത്തൂരിലെ കണ്ണാടിപ്പാറയിൽ പ്രശാന്തിനിലയം ഉൾപ്പെട്ട 34 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ബാബയുടെ ജീവിതം ഇപ്പോഴും ചർച്ചയാക്കുന്നത്. നിയമപ്രകാരം വിവാഹം ചെയ്തിരുന്നില്ലെങ്കിലും 1958മുതൽ ബാബയുടെ ഒപ്പമുണ്ടായിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ സാവിത്രിയമ്മയുടെ കെവശമാണ് ഈ സ്വത്തുക്കൾ. എന്നാൽ ട്രസ്റ്റ് രൂപവൽക്കരിച്ച് സ്ഥലം പൊതുഉപയോഗത്തിനായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2010ലാണ് ബാബ മരിച്ചത്. എന്നാൽ 2003ൽത്തന്നെ ഒസ്യത്ത് എഴുതിയിരുന്നെങ്കിലും രജിസ്റ്റർ ചെയ്തിരുന്നില്ല. അതേസമയം മൗനിബാബ രാജ്യാന്തരബന്ധമുള്ള വ്യക്തിയായതിനാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നാട്ടിൽ നിലനിൽക്കുന്ന സംശയങ്ങൾ ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തരവകുപ്പിനു പരാതിയും നൽകിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്