ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങളുമായി ജയറാമും മകൾ മാളവികയും; സംസ്ഥാന പാതയോരത്തെ 35 സെന്റ് സ്ഥലം പ്രളയബാധിതർക്കായി കൈമാറി അമേരിക്കൻ മലയാളി; ടെക്സ്റ്റെയിൽസിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതം അനുഭവിക്കുന്നവർക്കായി നൽകി കടയുടമ; കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കവിതയുമായി ഹൈക്കോടതി ജഡ്ജി; പ്രളയദുരന്തത്തിനിടയിൽ നിന്നുള്ള നന്മ വാർത്തകൾ തുടരുന്നു..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും ഒരുമിച്ച് കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. കേരളം ചോദിക്കാതെയും പറയാതെയും നിരവധി പേരാണ് സഹായം ഒഴുക്കുന്നത്. നന്മവറ്റാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകുക എന്ന പോളിസിയാണ് ഏവരും സ്വീകരിക്കുന്നത്. സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ സഹായങ്ങളുമായി എത്തിയിട്ടുണ്ട്.
തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതർക്ക് നൽകാൻ വസ്ത്രങ്ങളുമായാണ് ജയറാമും മകൾ മാളവികയും എത്തിയത്. തിരുവല്ല വേങ്ങലിലെ പ്രളയബാധിത പ്രദേശത്താണ് മുണ്ടും ഷർട്ടുകളുമായി ഇരുവരും എത്തിയത്. രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷർട്ടുകളുമാണ് ദുരിതബാധിതർക്കായി നൽകിയതെന്ന് ജയറാം വ്യക്തമാക്കി. ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയറാം.
'ശ്രീ നാഗരാജന് നന്ദി പറയാൻ വാക്കുകളില്ല, കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി. ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേയ്ക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികൾ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.'ജയറാം പറഞ്ഞു
രണ്ടേക്കർ സ്ഥലം ഭവനരഹിതർക്കു സൗജന്യ സർക്കാർ ജീവനക്കാരൻ
പീരുമേട് താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ കനകം ഹൗസിൽ എം.ഗണേശനും ഭാര്യ റവന്യു ജീവനക്കാരി എഴിൽ അരശിയും ദുരിതബാധിതരെ സഹായിക്കാൻ എത്തിയത് രണ്ടേക്കര്‍ സ്ഥലം വിട്ടു നൽകി കൊണ്ടാണ്. തങ്ങളുടെ ഉടമസ്ഥതയിലെ രണ്ടേക്കർ സ്ഥലം ഭവനരഹിതർക്കു സൗജന്യമായി നൽകുകയാണ് ഇവർ ചെയത്. റവന്യു ജീവനക്കാരായതിനാൽ ഗണേശനും അരശിക്കും ദുരിതാശ്വാസ ക്യാംപുകളുടെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലും ക്യാംപിലുള്ളവരുടെ സങ്കടമാണു കണ്ടത്. ക്യാംപ് വിട്ടിറങ്ങുന്നവർക്കു പോകാൻ ഇടമില്ലെന്നറിഞ്ഞാണു ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതെന്നു ഗണേശൻ പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നതോടെ വള്ളക്കടവു മുതൽ പെരിയാർ ആറ്റോരം വരെയുള്ള താമസക്കാർക്ക് എല്ലാം നഷ്ടമായി. പാവപ്പെട്ട തൊഴിലാളികൾ ഇനിയെന്തെന്നറിയാതെ വിഷമിക്കുകയാണ്. മഞ്ചുമല വില്ലേജിലെ കടശിക്കാട്ടിലാണു വിട്ടുനൽകാൻ ഉദ്ദേശിക്കുന്ന സ്ഥലം. സ്ഥലം നൽകാൻ തീരുമാനിച്ച കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നു ഗണേശൻ പറഞ്ഞു. 30 കുടുംബങ്ങൾക്കെങ്കിലും താമസ സൗകര്യമൊരുക്കാനാണു പദ്ധതി. വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണു ഗണേശൻ. വണ്ടിപ്പെരിയാർ 62ാം മൈൽ ഡോ.കലാം നഗറിലെ അഞ്ചുസെന്റ് വീട്ടിലാണു ഗണേശനും കുടുംബവും താമസിക്കുന്നത്.
ടെക്സ്റ്റെയിൽസിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതം അനുഭവിക്കുന്നവർക്കായി നൽകി കടയുടമ
കൊയിലാണ്ടി സ്വദേശിയായ അഷ്ക്കർ അലി ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തിയത് തന്റെ തുണിക്കടയിലെ തുണികൾ മുഴുവൻ വിതരണം ചെയ്തുകൊണ്ടാണ്യ കുട്ടികളുടെ വസ്ത്രക്കടയിലെ മുഴുവൻ കുഞ്ഞുടുപ്പുകളും മറ്റു വസ്ത്രങ്ങളും ദുരിതമനുഭവിക്കുന്നവർക്കായി നൽകി.കൊയിലാണ്ടി നബീന കോംപ്ലക്സിലെ കിഡ്സ് മാളിലെ വസ്ത്രശേഖരമാണ് ഒന്നായി ദാനം ചെയ്തത്. പെരുന്നാൾഓണം വ്യാപാര വേളയിലാണ് ഏതാണ്ട് മൂന്നു ലക്ഷം രൂപ വിലവരുന്ന നൂറുകണക്കിനു കുഞ്ഞുടുപ്പുകളും മറ്റും കടയുടമ മണമൽ അഷ്കർ അലി ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി നൽകിയത്.
കേരളത്തെ സഹായിക്കാൻ കവിത എഴുതി ഹൈക്കോടതി ജഡ്ജി
പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ പരിശ്രമിക്കുമ്പോൾ കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കവിതയുമായി കേരള ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവാണ് കേരളത്തിന്റെ കണ്ണീർ തുടയ്ക്കണമെന്ന ആഹ്വാനവുമായി കവിത എഴുതിയിരിക്കുന്നത്. 'എന്റെ നാടിന് സഹായഹസ്തങ്ങൾ ആവശ്യമാണ്' എന്നാണ് കവിതയുടെ ശീർഷകം. അതിമനോഹരമായ കേരളം നിർഭാഗ്യവശാൽ അപകടത്തിലായെന്നും കരുതലും ഉന്മേഷവും നൽകി ഉയർത്തെഴുന്നേൽപ്പിക്കണമെന്നും അദ്ദേഹം തെലുങ്ക് മക്കളോട് കവിതയിലൂടെ പറയുന്നു. ഇംഗ്ലീഷിലുള്ള കവിത തെലുങ്കു പത്രങ്ങളിൽ അച്ചടിച്ച് വന്നിട്ടുണ്ട്.
35 സെന്റ് സ്ഥലം പ്രളയബാധിതർക്കായി കൈമാറി അമേരിക്കൻ മലയാളി
പ്രളയ ബാധിതർക്ക് കൈത്താങ്ങാകാൻ സംസ്ഥാന പാതയ്ക്കരികിലെ 35 സെന്റ് സ്ഥലം കൈമാറിയാണ് അമേരിക്കൻ മലയാളി മാതൃകയായത്. സിപിഎമ്മിനാണ് സ്ഥലം കൈമാറിയത്. 'പാർട്ടിക്ക് സ്ഥലം വിറ്റ് തുക പാർട്ടി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് എടുക്കാം. ആ സ്ഥലത്ത് ദുരിതബാധിതർക്കായി എന്തെങ്കിലും നിർമ്മിക്കുകയാണ് ആവശ്യമെങ്കിൽ അതും ചെയ്യാമെന്ന് കെ ജയചന്ദ്രൻ വ്യക്തമക്കി. കൂത്താട്ടുകുളം തിരുമാറാടി സോപാനം വീട്ടിൽ കെ സി ആനന്ദവല്ലിയുടെയും കെ ചന്ദ്രശേഖര പണിക്കരുടെയും മകനായ കെ ജയചന്ദ്രനാണ് കൂത്താട്ടുകുളം ടൗണിനടുത്ത് സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം നൽകുന്നത്. മൂവാറ്റുപുഴ നിർമ്മലാകോളേജിലെ യൂണിയൻ ഭാരവാഹിയും എസ്എഫ്ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു ജയചന്ദ്രൻ.
തിരുമാറാടി സിപിഐ എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാനെ അറിയിച്ച് ഉടൻ തന്നെ ഭൂമി രജിസ്റ്റർ ചെയ്തു നൽകാനും ജയചന്ദ്രൻ പറഞ്ഞതായി നാട്ടിലുള്ള മാതാപിതാക്കൾ അറിയിച്ചു. മകന്റെ പ്രവൃത്തിയിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ ആനന്ദവല്ലി പറഞ്ഞു. 'അധികം സമ്പാദിച്ചിട്ടല്ല. എങ്കിലും അവൻ അങ്ങനെയാണ്. ആരെയും സഹായിക്കും. പ്രത്യേകിച്ച് പാർട്ടിയുടെ ആവശ്യങ്ങൾക്ക് അവൻ കയ്യയച്ച് നൽകും.' ആനന്ദവല്ലിയമ്മ കൂട്ടിച്ചേർത്തു.
ജയചന്ദ്രൻ സ്വന്തം അധ്വാനത്തിൽ നിന്ന് മാറ്റിവെച്ച പണം കൊണ്ട് വാങ്ങിയതാണ് ഈ സ്ഥലം. നാട്ടിൽ ഇല്ലാത്തതിനാലാണ് അച്ഛന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തത്. 48 സെന്റ് സ്ഥലം ഉണ്ടായിരുന്നു. 10 സെന്റ് സ്ഥലം നേരത്തെ തന്നെ വീടില്ലാത്ത ഒരു ബന്ധുവിന് സൗജന്യമായി നൽകി. ബാക്കിയുള്ള 38 സെന്റിൽ നിന്ന് റോഡിനും കുറച്ച് സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 35 സെന്റ് സ്ഥലമാണ് സിപിഐ എമ്മിന് വിട്ടു നൽകുന്നത്.കൂത്താട്ടുകുളത്ത് മേരിഗിരി കോളെജിനരികിൽ എം സി റോഡിന് ചേർന്നാണ് സ്ഥലം.
എംസിഎ പൂർത്തിയാക്കി 20 വർഷമായി അമേരിക്കയിൽ സോഫ്റ്റ്വെയർ രംഗത്ത് ജോലി ചെയ്യുന്നു. ചന്ദ്രശേഖര പണിക്കർ റിട്ടയേഡ് റവന്യൂ ഇൻസ്പെക്ടർ ആണ്. പാർട്ടി അംഗവും 13 വർഷം കാക്കൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖര പണിക്കർ വാർധക്യ സഹജമായ അനാരോഗ്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ ഇല്ല. അമ്മ ആനന്ദവല്ലി റിട്ടയേഡ് അദ്ധ്യാപികയും കാക്കൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. അമ്മ ഇപ്പോഴും പാർട്ടി അംഗമാണ്. ഭാര്യ മലയാളിയായ ആന്റേ ജയചന്ദ്രനും സോഫ്റ്റ്വെയർ രംഗത്ത് അമേരിക്കയിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. അഭിമന്യു മരിച്ചതിനെ തുടർന്നുള്ള ഫണ്ട് ശേഖരണത്തിലും ജയചന്ദ്രൻ വലിയ തുക സംഭാവന നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍