വേണ്ടപ്പെട്ടവരെ ജയിൽ തുറന്ന് വെളിയിൽ വിടാനുള്ള സർക്കാരിന്റെ മോഹത്തിന് ഗവർണറുടെ ചുവപ്പു കാർഡ്; കൊടിയ ലൈംഗിക കുറ്റവാളികളെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരെയും അങ്ങനെ വെറുതെ വിടാനാവില്ല; 1850 തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശയിൽ കൂടുതൽ വിശദീകരണം തേടി ഫയൽ തിരിച്ചയച്ച് ഗവർണർ സദാശിവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 തടവുകാരെ ശിക്ഷാ കാലാവധി തീരും മുമ്പേ മോചിപ്പിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ഗവർണർ പി സദാശിവം. ഇത്രയും തടവുകാരുടെ മോചനത്തിന് അനുമതി നൽകുന്നത് വേണ്ടത്ര പരിശോധനകൾ നടത്തിയതിന് ശേഷമല്ലെന്നും ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷയേറ്റുവാങ്ങിയ നിരവധിപേർ സർക്കാർ സമർപ്പിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ സർക്കാരിന്റെ ശുപാർശാ ലിസ്റ്റിന് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോട് കൂടുതൽ വിശദീകരണം തേടി ഗവർണർ കത്തയച്ചു. വിടാൻ ശുപാർശ ചെയ്ത പ്രതികളുടെ കേസിന്റെ വിവരങ്ങൾ ആരാഞ്ഞാണ് ഗവർണർ കത്തയച്ചിരിക്കുന്നത്.
മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഇത്രത്തോളം തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഗവർണർ സർക്കാർ ശുപാർശ തള്ളിയത്. ബലാത്സംഗ കേസിലുൾപ്പെടെ ശിക്ഷ അനുഭവിക്കുന്ന ലൈംഗിക കുറ്റവാളികൾ, മയക്കുമരുന്നു കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവർ, മനോവൈകൃതങ്ങൾ മൂലം കുറ്റങ്ങൾ ചെയ്തവർ തുടങ്ങിയവരെല്ലാം സർക്കാരിന്റെ ശുപാർശ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഭരണകക്ഷിയായ എൽഡിഎഫുമായി അടുത്ത ബന്ധം പുലർത്തുന്ന നിരവധി പേരും ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം.
ഈ ലിസ്റ്റ് പുനപരിശോധിക്കാൻ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിലേക്ക് തിരിച്ചയക്കുമെന്നാണ് അറിയുന്നത്. തടവുകാരെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പുതന്നെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് സൂചനകൾ. അതിനാലാണ് ഇതിന് അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയിട്ടുള്ളത്. കഴിഞ്ഞ മാസമാണ് ലിസ്റ്റ് ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നത്. തുടർന്ന് ഇത് ഗവർണർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉന്നതതല കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് ലിസ്റ്റ് തയ്യാറാക്കിയത്. പക്ഷേ, ഇത് ക്യാബിനറ്റിന്റെ മുന്നിൽ എത്തുന്നതിനോ ഗവർണർക്ക് അയക്കുന്നതിനോ മുമ്പ് നിയമവകുപ്പ് സെക്രട്ടറി കാണിച്ചിരുന്നില്ലെന്നും പറയുന്നു.
ഇത്രയും പേരുടെ ജയിൽമോചനത്തിന് ഒറ്റയടിക്ക് വഴിയൊരുക്കും വിധത്തിലുള്ള ലിസ്റ്റിൽ തീരുമാനമെടുക്കാതെ ഒരു മാസത്തോളമായി ഗവർണർ മാറ്റിവച്ചിരിക്കുകയാണ്. മുൻ സുപ്രീംകോടതി ചീഫ്് ജസ്റ്റീസ് കൂടിയാണ് കേരള ഗവർണർ പി സദാശിവം എന്നതിനാൽ നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. സിപിസി 342-ാം വകുപ്പ് പ്രകാരം ഒരാളുടെ ശിക്ഷ റദ്ദാക്കാനോ ഇളവു നൽകാനോ അധികാരങ്ങൾ സർക്കാരിന് കൽപ്പിച്ചു നൽകിയിട്ടുണ്ട്. പക്ഷേ, വധശിക്ഷ വിധിച്ചതോ വിധിക്കാൻ സാധ്യതയുള്ളതോ ആയ പ്രതികളുടെ കാര്യത്തിൽ ഇത്തരം നടപടി സാധ്യമല്ല. എന്നാൽ 14 വർഷത്തെ തടവുശിക്ഷ അനുഭവിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുമാവും.
അതേസമയം, ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത തടവുകാരുടെ കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടെങ്കിലും മാപ്പു നൽകാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. സാധാരണഗതിയിൽ സർക്കാർ നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾക്ക് ഗവർണർ അനുമതി നൽകാറുണ്ടെങ്കിലും ഇത്തവണ ഇത്രയേറെ തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാൻ നീക്കം നടത്തിയതാണ് തിരിച്ചടിയായതെന്നാണ് അറിയുന്നത്.
സമൂഹത്തിന്റെ പൊതുതാൽപര്യം ഹനിക്കും വിധത്തിലുള്ള തീരുമാനമാണ് സർക്കാരിന്റേതെങ്കിൽ ആ നിർദ്ദേശം തള്ളിക്കളയാൻ ഗവർണർക്ക് അധികാരമുണ്ട്. ഈ വിവേചനാധികാരം സദാശിവം ഉപയോഗിക്കുമെന്നാണ് സൂചന. മാത്രമല്ല, ഇത്രയും പേർക്ക് ഒരുമിച്ച് മോചനത്തിന് വഴിയൊരുക്കുന്നത് ആരെങ്കിലും ഹൈക്കോടതിയിൽ ചോദ്യംചെയ്യാനും സാധ്യതയുണ്ടെന്ന് മുതിർന്ന അഭിഭാഷകരും അഭിപ്രായപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍