തദ്ദേശ വകുപ്പിൽ ഇനി തരികിട കളികൾ നടക്കില്ല; കൈക്കൂലി ചോദിച്ചാലും കാര്യം നടന്നില്ലെങ്കിലും പരാതി നൽകാൻ 'ഫോർ ദ പീപ്പിൾ' റെഡി; വകുപ്പിനെ ക്ലീൻ ആക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ വെബ്സൈറ്റ് അഴിമതിക്കെതിരായ യുദ്ധത്തിൽ സർക്കാരിന്റെ മുഖമുദ്രയാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന പ്രഖ്യാപിത അജണ്ടയുമായാണ് ഇടതുപക്ഷം ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് കുപ്രസിദ്ധി നേടിയ തദ്ദേശ സ്വയംഭരണ വകുപ്പിനെ അഴിമതി മുക്തമാക്കുന്നതിന് ചുവടുവച്ചുകൊണ്ട് ഇപ്പോൾ സർക്കാർ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ഫോർ ദ പീപ്പിൾ എന്ന പേരിൽ തുടങ്ങിയ വെബ്സൈറ്റാണ് ജനങ്ങളിൽ നിന്ന് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് സ്വീകരിക്കുക. സേവന സംബന്ധമായും അഴിമതി സംബന്ധമായും എന്തു പരാതികൾ ഉണ്ടെങ്കിലും ഓൺലൈനായി സമർപ്പിക്കാനാണ് ഈ വെബ്സൈറ്റിലൂടെ സർക്കാർ സൗകര്യമൊരുക്കിയിട്ടുള്ളത്.
മാസങ്ങൾക്കുമുമ്പുതന്നെ തദ്ദേശ വകുപ്പിനെ കഌൻ ആക്കാൻ ഉദ്ദേശിച്ച് ഇത്തരമൊരു സൈറ്റ് ആരംഭിക്കുന്നതായി മന്ത്രി കെ ടി ജലീൽ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂച്ചുവിലങ്ങിടുകയാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ പോലും നിശ്ചിത ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ലഭിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും എന്നാൽ എത്രകാലം നീട്ടിവയ്ക്കാമെന്ന നിലയിലാണ് അപേക്ഷകളിൽ തീരുമാനമെടുക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. തൊട്ടതിനെല്ലാം കൈക്കൂലിയെന്ന നയമാണ് കാലങ്ങളായി ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
നിരവധി ആവശ്യങ്ങളുമായി ജനം നേരിട്ട് ബന്ധപ്പെടുന്ന വകുപ്പാണ് തദ്ദേശ വകുപ്പും അതിലെ സ്ഥാപനങ്ങളും. സർക്കാർ സഹായത്തിനുള്ള അപേക്ഷമുതൽ മേലോട്ട് നിരവധി ആവശ്യങ്ങൾ നൽകേണ്ട സ്ഥാപനങ്ങൾ അഴിമതിയുടെ കൂത്തരങ്ങാണ്. ഒരു സ്ഥാപനത്തിനെതിരെയെങ്കിലും അഴിമതി വർത്തമാനങ്ങൾ പുറത്തുവരാത്ത ദിവസങ്ങളിലെന്നുതന്നെ പറയാം. ഇതിന് ഒരു അറുതിവരുത്താൻ കഴിയുന്ന വിധത്തിലാണ് ഇപ്പോൾ വെബ്സൈറ്റ് എത്തിയിട്ടുള്ളത്. പേരും വ്യക്തിവിവരങ്ങളും നൽകണമെങ്കിലും ഇത് വെളിപ്പെടുത്തരുതെന്ന ഉപാധി വച്ചുകൊണ്ടുപോലും പരാതികൾ ഓൺലൈനായി നൽകാമെന്നതിനാൽ ഇപ്പോൾ തുടങ്ങിയ വെബ്സൈറ്റിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സമാനമായ രീതിയിൽ ഒരു സംരംഭം തുടങ്ങണമെങ്കിൽ പോലും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഉൾപ്പെടെ ലഭിക്കണം. ഇതിന് പലപ്പോഴും തടസ്സം നിൽക്കുന്നതും അപേക്ഷകൾ വച്ചുനീട്ടിക്കൊണ്ടു പോകുന്നതും സ്ഥിരം പ്രവണതയാണെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഒരു സംരംഭം തുടങ്ങാൻ എളുപ്പം സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 18 ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിചാരിച്ചാൽ അത് 10നുള്ളിൽ എത്തിക്കാം. ഇത്തരത്തിൽ കൈക്കൂലി തടയുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കൂടി പ്രയോജനപ്പെടുംവിധമാണ് സൈറ്റിന്റെ ക്രമീകരണം.
ഫോർ ദ പീപ്പിൾ ഇപ്പോൾ തലസ്ഥാന ജില്ലയ്ക്ക് മാത്രം
pglsgd.kerala.gov.in എന്ന വിലാസത്തിലാണ് ഫോർ ദ പീപ്പിൾ സൈറ്റ് തുടങ്ങിയിട്ടുള്ളത്. നിലവിൽ തലസ്ഥാന ജില്ലയിലെ പരാതികൾ മാത്രമേ സ്വീകരിക്കാൻ സജ്ജീകരണം ഒരുക്കിയിട്ടുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. ഇത് നിരീക്ഷിച്ച ശേഷം വിപുലപ്പെടുത്തി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മലയാളത്തിലും ഇംഗഌഷിലും പരാതികൾ നൽകാം. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കൂടി ഭാഗമായാണ് സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്.
സൈറ്റിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു.
'തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഫോർ ദ പീപ്പിൾ എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.'
ഫോർ ദ പീപ്പിളിൽ പരാതികൾ സമർപ്പിക്കേണ്ടത് ഇങ്ങനെ
സൈറ്റിന്റെ ഹോംപേജിൽ പരാതികൾ സമർപ്പിക്കേണ്ട ലിങ്കിൽ കഌക്ക് ചെയ്താൽ എത്തുന്നത് സത്യപ്രസ്താവന നൽകേണ്ട പേജിലാണ്. വിവരാവകാശം, കോടതി, മതപരം, രാഷ്ട്രീയം, ഉദ്യോഗസ്ഥരുടെ സർവീസ് റൂൾസ് എന്നിവ സംബന്ധിച്ച പരാതികൾ സൈറ്റിൽ സ്വീകരിക്കില്ല. ഇവയിൽ ഉൾപ്പെട്ടതല്ല പരാതി എന്ന സത്യവാങ്മൂലം അംഗീകരിച്ചതായി രേഖപ്പെടുത്തിയ ശേഷം സമർപ്പിച്ചാൽ പരാതി നൽകാനുള്ള പേജിലേക്കെത്തും. പേര് വിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണ് പരാതിയെന്നും മറ്റും തിരഞ്ഞെടുക്കണം. തുടർന്ന് പരമാവധി 400 വാക്കുകളിൽ പരാതി നൽകാം.
മുൻപ് നൽകിയ പരാതിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും സൗകര്യമുണ്ട്. നിങ്ങളുടെ സേവനം സംബന്ധിച്ചുള്ള പരാതികളും അഴിമതി സംബന്ധിച്ചുള്ള പരാതികളും പ്രത്യേകമായി നൽകാം. പ്രവാസികൾക്കും പരാതി നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതി സംബന്ധിച്ച രേഖകൾ ഇതോടൊപ്പം അറ്റാച്ച് മെന്റായി സമർപ്പിക്കാം. ഇത്തരത്തിൽ നൽകിയ പരാതിയുടെ നമ്പരും നിങ്ങളുടെ മൊബൈൽ നമ്പരും നൽകിയാൽ പിന്നീടുള്ള ദിവസങ്ങളിൽ പരാതിയുടെ സ്ഥിതി മനസ്സിലാക്കാം.
നടപടിയുണ്ടായാൽ വിവരം സന്ദേശമായി അറിയിക്കാനും സൗകര്യമുണ്ട്. കഴിഞ്ഞദിവസം തുടങ്ങിയ സൈറ്റിൽ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ പരാതികൾ മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനകം ഏഴുപേരാണ് പരാതി നൽകിയത്. വരും ദിവസങ്ങളിൽ സൈറ്റിന്റെ പ്രവർത്തനം പടിപടിയായി മെച്ചപ്പെടുത്തും. സൈറ്റ് പൂർണസജ്ജമാകുന്നതോടെ നിരവധി പരാതികൾ സൈറ്റിലൂടെ എത്തുമെന്നാണ് അധികൃതർ കരുതുന്നത്. ഇവ പരിശോധിക്കാൻ ഓരോ ജില്ലയിലും പ്രത്യേകം വിഭാഗം രൂപീകരിക്കാനാണ് സർക്കാർ ആലോചന.
സൈറ്റ് സന്ദർശിക്കാനോ പരാതി സമർപ്പിക്കാനോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍