സ്വന്തം ഗ്രാമങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട ദളിതർ ഇപ്പോൾ കഴിയുന്നത് തെരുവിൽ തീർത്ത താൽക്കാലിക കുടിലുകളിൽ; കുഞ്ഞുങ്ങളുടെ പഠനം വരെ മുടങ്ങി; ഗുജറാത്തിലെ ദളിതരുടെ ജീവിതം ഫിലിപ്പീൻസിലെ ജയിലുകളേക്കാൾ കഷ്ടം
മറുനാടൻ മലയാളി ബ്യൂറോ
സോദാപുർ: 'നമ്മുടെ രാജ്യത്തെ ദളിതരെയും പാവപ്പെട്ടവരേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഞായറാഴ്ചയാണ്. പക്ഷേ, പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഏറെക്കാലം മോദി ഭരിച്ച ഗുജറാത്തിൽ സ്വന്തം ഗ്രാമങ്ങളിൽ നിന്ന് ജാതീയ വിദ്വേഷത്തിന്റെ ഇരകളായി കുടിയിറക്കപ്പെട്ട ദളിതർ ഇപ്പോൾ കഴിയുന്നത് ഫിലിപ്പീൻസിലെ ജയിലുകളേക്കാൾ ദുരിതമയമായ അന്തരീക്ഷത്തിലാണെന്ന് റിപ്പോർട്ടുകൾ.
ഗുജറാത്തിൽ ഉരുളക്കിഴങ്ങിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന പട്ടണമാണ് ബാനസ്കന്ദ. ഇവിടെ ദീസാ താലൂക്കിലെ ഖാഡയിൽ നിന്ന് തൊട്ടുകൂടായ്മയുടെ പേരിൽ കുടിയിറക്കപ്പെട്ട 27 ദളിത് കുടുംബങ്ങൾ ഇന്ന് കഴിയുന്നത് സോദാപുരിലെ തെരുവോരങ്ങളിലാണ്. തലമുറകളായി താമസിച്ചിരുന്ന ഇടങ്ങളിൽ നിന്ന് ഉയർന്ന ജാതിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇവരെ കുടിയിറക്കുകയായിരുന്നു.
ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാതായതോടെ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഇപ്പോൾ സോദാപൂരിലെ റോഡരികിൽ സാരിയും പഌസ്റ്റിക് ഷീറ്റുമെല്ലാം വച്ച് മറച്ച ചെറു കൂടാരങ്ങളിൽ, മറ്റൊരു നിവൃത്തിയുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് ഈ കുടുംബങ്ങൾ. അടുത്തിടെ പുറത്തുവന്ന ഫിലിപ്പീൻസിലെ ജയിലുകളിലെ കെടുതികളുടെ റിപ്പോർട്ടുകളെ വെല്ലുന്ന ദുരിതജീവിതമാണ് ഈ പാവങ്ങൾക്കും.
രണ്ടുവർഷം മുമ്പാണ് ഇവർ സ്വന്തം ഗ്രാമത്തിൽ നിന്ന് കുടിയിറക്കപ്പെടുന്നത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രിയങ്ക മേഘ്വ അന്ന് പത്താംകഌസുകാരിയായിരുന്നു. പുതുതായി താമസിക്കാൻ എത്തിയ സോദ്പുർ സ്കൂളിൽനിന്ന് 15 കിലോമീറ്റർ അകലെയായതോടെ അവളുടെ പഠനം മുടങ്ങി. ഇപ്പോൾ ഈ ദളിതർ സ്വന്തം സംസ്ഥാനത്തുതന്നെ അഭയാർത്ഥികളെപ്പോലെ കഴിയുന്നു. പ്രിയങ്കയുടെ സഹോദരി സവിതയെ വിവാഹംകഴിച്ച് അയച്ചിരിക്കുന്നത് ധനേരി ഗ്രാമത്തിലേക്കാണ്.
അവിടെ സുഖകരമായ അന്തരീക്ഷത്തിലാണ് അവളുടെ താമസം. പക്ഷേ, പ്രസവത്തിനായി അവൾ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് വരേണ്ടിവന്നു. അച്ഛനമ്മമാർ താമസിക്കുന്ന അഭയാർത്ഥി ക്യാമ്പിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കൊടും ചൂടായതിനാൽ നിലത്ത് വിരിച്ച ചാക്കിൽ ഒരു തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെ സംരക്ഷിക്കേണ്ട ഗതികേടിലാണ് ഈ അമ്മ. അമ്മൂമ്മ പ്യൂരി ബെന്നിന്റെ വീട്ടിൽ നിന്ന് ഒരു എരുമയെ കൊണ്ടുവന്ന് ടെന്റിന് പുറത്ത് കെട്ടിയിട്ടുണ്ട്. കുഞ്ഞിന് പാലുകൊടുക്കാൻ.
പ്രിയങ്കയുടെയും സവിതയുടെയും കുടുംബത്തിന്റേതിന് സമാനമാണ് മറ്റെല്ല കുടുംബങ്ങളുടേയും ജീവിതം. താമസം പുതിയ സ്ഥലത്തേക്ക് പറിച്ചുനടപ്പെട്ടതോടെ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടിവന്ന മിക്കവാറും കുട്ടികളുടേയും പഠനം മുടങ്ങി. ഉനയിൽ കന്നുകാലികളുടെ തൊലിയുരിച്ചെന്ന് ആക്ഷേപിച്ച് ദളിതരെ ആക്രമിച്ച സംഭവത്തിനുപിന്നാലെ സംസ്ഥാനമെങ്ങും ദളിതർ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ഖാഡയിൽ നിന്ന കുടിയിറക്കപ്പെട്ട കുടുംബങ്ങളെപ്പോലെ സമീപകാലത്തായി സംസ്ഥാനത്ത് മറ്റു പലയിടങ്ങളിലും ദളിത് കോളനികൾ ഒഴിപ്പിക്കാനും ഉയർന്ന ജാതിക്കാരുടെ താമസ പരിസരങ്ങളിൽ നിന്ന് അവരെ തുരത്താനും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു. സർക്കാർ ഇതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
അടുത്തിടെ ദളിതർക്കെതിരെ ഉണ്ടാവുന്ന ഇത്തരം നീക്കങ്ങളും തൊട്ടുകൂടായ്മയുടെ ഇരയായി ഒമ്പതുവർഷം മുമ്പ് ഒരാൾ കൊല്ലപ്പെട്ടതുമെല്ലാം ദളിതർക്കിടയിൽ ശക്തമായ രോഷത്തിന് കാരണമായിട്ടുണ്ട്. ദളിത് സംഘടനകളും ബിജെപി സർക്കാരിന്റെ നയങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നുകഴിഞ്ഞു. സോദാപുരിൽ എത്തുന്നവരെ വരവേൽക്കുക കുന്നുപോലെ കൂട്ടിയിട്ട ഉരുളക്കിഴങ്ങ് കൂനകളാണ്.
കനേഡിയൻ ഭീമനായ മക്കെയ്ൻ ഉൾപ്പെടെ നിരവധി കമ്പനികൾ മികച്ച ഉരുളക്കിഴങ്ങ് കയറ്റുമതിചെയ്യുന്ന സ്ഥലം. സോദ്പുരിലേക്കുള്ള വഴികളുടെ ഇരുവശത്തും ഇത്തരം കമ്പനികൾ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന കൂറ്റൻ കോൾഡ് സ്റ്റോറേജുകൾ. ഈ പാതയോരത്ത് റോഡിൽ നിന്ന് അൽപം മാറി തുറസ്സായൊരു സ്ഥലത്താണ് കുടിയിറക്കപ്പെട്ട ദളിത് കുടുംബങ്ങൾ താമസിക്കുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളും ടാർപോളിനുകളും ഉടുത്തിരുന്ന സാരിയുമുൾപ്പെടെ വലിച്ചുകെട്ടി മറച്ച കൂടാരങ്ങൾ. ചൂടുപൊടിക്കാറ്റ് ഇടയ്ക്കിടെ വീശുന്ന ഈ ക്യാമ്പിലെ ദുരിത ജീവിതത്തിൽ നിന്ന് ഇവരെ രക്ഷിക്കാൻ ഒരു സർക്കാർ സംവിധാനവും ഇതുവരെ എത്തിയില്ല.
തൊട്ടുകൂടായ്മയാണ് ഗുജറാത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിന്റെ പേരിൽ ഇപ്പോൾ വ്യാപകമായി പലയിടത്തും ദളിത് കുടുംബങ്ങൾക്ക് തലമുറകളായി തങ്ങൾ താമസിക്കുന്ന സ്ഥലം വിട്ട് പോകേണ്ടിവരുന്നു. ഒമ്പതു വർഷം മുമ്പ് കൂട്ടത്തിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ പ്രദേശത്തെ റവന്യൂ അധികാരിയുടെ ഓഫീസിനു മുന്നിൽ ഇവർ സമരം നടത്തിയിരുന്നു. അഞ്ചുവർഷത്തോളം സമരം നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതിനുപിന്നാലെയാണ് ഇപ്പോൾ കുടിയിറക്കൽ ഉണ്ടായത്. കൃഷിചെയ്തിരുന്ന നൂറു ഭീഗാ നിലം പോലും ഉപേക്ഷിച്ചായിരുന്നു പലായനം. ഉരുളക്കിഴങ്ങും എള്ളും, ഗോതമ്പും നിലക്കടലയും ബജ്രയുമെല്ലാം നല്ലതുപോലെ വിളഞ്ഞിരുന്ന കൃഷിഭൂമികൾ കൈവെടിഞ്ഞ് പ്രാണഭയത്താലുള്ള ഓട്ടത്തിലാണ് ഇവർ സുരക്ഷിത താവളമെന്ന നിലയിൽ ഇപ്പോൾ സോദ്പുരിൽ താമസിക്കുന്നത്.
എട്ടാംകഌസിൽ വച്ച് പഠനം നിർത്തേണ്ടിവന്ന ദശരഥ് ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നു. സ്കൂളിൽവച്ചും ഉന്നത ജാതിയിൽ പിറന്നവർക്കൊപ്പം ഇവരെ ഇരുത്തില്ല. എല്ലാരംഗത്തും തൊട്ടുകൂടായ്മ കൽപിക്കുന്നതോടെ കുട്ടികൾക്കും പഠിക്കാൻപോകാൻ താൽപര്യമില്ല. തന്റെ മൂത്തമകൻ രമേശിനെപ്പറ്റി പറയുമ്പോൾ തൽബിബെൻ വിങ്ങിപ്പൊട്ടി. അഞ്ചുമക്കളാമ തൽബിക്ക്. ഇവരും ഭർത്താവ് ദേവ്ജിഭായിയും കൂടി രമേശിന്റെ കഥ പറഞ്ഞു.
അത്യാവശ്യം പഠിച്ചിരുന്ന രമേഷ് ഇൻഷുറൻസ് ഏജന്റായി ജോലി നോക്കുകയായിരുന്നു. ഖാഡയിൽ ഒരു അമ്പലത്തിൽ പ്രവേശിച്ചതിന് ഒമ്പതു വർഷം മുമ്പ് ഇയാൾ ആക്രമിക്കപ്പെട്ടു. രമേശിന്റെ മേലെ ട്രാക്ടർ ഓടിച്ചുകയറ്റി കൊന്നു. ഇതൊരു കൊലപാതകമാണെന്നുപോലും രേഖപ്പെടുത്തിയില്ല. പൊലീസുകാരിലുണ്ടായിരുന്നതും സവർണരായിരുന്നു. - ദേവ്ജിഭായി പറയുന്നു. രമേശിന്റെ മരണം ഒരു അപകടമരണം ആയിരുന്നുവെന്ന നിലപാട് പ്രദേശത്തെ പൊലീസ്, റവന്യൂ അധികൃതർ ഇപ്പോഴും ആവർത്തിക്കുന്നു. എന്നാൽ ഈ 21 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തെപ്പറ്റി അവർക്കൊന്നും പറയാനുമില്ല.
അംഗൻവാടിയിലുൾപ്പെടെ ഞങ്ങളുടെ കുഞ്ഞുങ്ങളെ സവർണരുടെ മക്കളിൽ നിന്ന് മാറ്റിയിരുത്തും - 2010 മുതൽ ഈ കുടുംബങ്ങളുടെ ഗ്രാമത്തലവനായ വഗേല പറയുന്നു. സവർണർക്കുമുന്നിൽ തല മൂടിയേ ഞങ്ങൾ പോകാവു എന്നാണ് നിയമം. പാന്റ്സോ ചെരിപ്പോ ധരിക്കരുത്. ആഭരണങ്ങൾ പാടില്ല. ഇങ്ങനെ നിരവധി നിബന്ധനകൾ. ദീസയിലേക്ക് രണ്ടു ബസ്സുകളാണുള്ളത്. ഒമ്പതുമണിക്കും പന്ത്രണ്ടുമണിക്കും. ഞങ്ങളിലാർക്കെങ്ങിലും സീറ്റുകിട്ടിയാൽ അവർ ബസ്സിൽ കയറിയാൽ ഞങ്ങൾ എഴുന്നേറ്റു മാറിക്കൊള്ളണം. - കൂട്ടത്തിലെ ഭുരാഭായ് പറയുന്നു.
അവരിൽ ആരെങ്കിലും മരിച്ചാൽ ആ മൃതദേഹം ഞങ്ങളെക്കൊണ്ട് ചുമപ്പിക്കും. 12 ദിവസത്തെ മരണാന്തര ക്രിയക്ക് വേണ്ട സാധനങ്ങളെല്ലാം സൗജന്യമായി ഞങ്ങൾ ചെയ്തുകൊടുക്കണമെന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ അൽപം പഠിപ്പുണ്ടായിരുന്ന രമേശ് ഇതിനെയെല്ലാം എതിർത്തിരുന്നു. അതാണ് അവനെ കൊന്നുകളഞ്ഞത് - ഗ്രാമമുഖ്യൻ പറയുന്നു. ഈ ഗ്രാമത്തിലെ എല്ലാവരെയും രണ്ടുവർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ചേർത്തിരുന്നെങ്കിലും ഇതുവരെ ആർക്കും ഒരു ദിവസം പോലും ജോലി നൽകിയില്ല. ഇവർക്കുവേണ്ടി വീടുണ്ടാക്കാൻ സ്ഥലം കണ്ടെത്തിയെങ്കിലും അവിടെയുള്ളത് പാതികെട്ടിയ വീടുകൾ മാത്രം. കുറേക്കാലമായി പണി നടക്കുന്നില്ല.
വീടുവയ്ക്കാൻ 45,000 രൂപയാണ് അനുവദിച്ചത്. മണ്ണിട്ട് നികത്താൻ മാത്രം പതിനായിരം രൂപയിലേറെയായി. രണ്ട് ഘട്ടമായാണ് തുക നൽകുകയെന്നും രണ്ടാംഘട്ടം വീടുപണി തീർന്നശേഷമേ നൽകൂ എന്നാണ് വ്യവസ്ഥയെന്നുമാണ് അധികൃതരുടെ നിലപാട്. അതിനാൽ ഇത് ഒരുകാലത്തും പൂർത്തിയാകാൻ പോകുന്നില്ലെന്ന സ്ഥിതിയാണ്. കേരളത്തിൽ ആദിവാസികളുടെ ജീവിതത്തെ സൊമാലിയയോട് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി ഉപമിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് വൻ വിവാദമായിരുന്നു. അതേസമയം, ഏറെക്കാലം മോദിയും ബിജെപിയും ഭരിക്കുന്ന ഗുജറാത്തിൽ ദളിതരുടെ സ്ഥിതി അതിലും കഷ്ടമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യങ്ങളും ദളിത് പീഡനങ്ങളും ഉയർത്തിക്കാട്ടി ബിജെപിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പിന്നോക്ക സംഘടനകളും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്