ഗുരുവായൂർ അമ്പലത്തിലെ ആനകളെ രക്ഷിക്കാൻ ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിൽ; 20 വർഷമായി ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ
മറുനാടൻ മലയാളി ബ്യൂറോ
ഗുരുവായൂർ അമ്പലത്തിലെ ആനകളെ രക്ഷിക്കാൻ ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിൽ; 20 വർഷമായി ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ
ലണ്ടൻ: ആനപ്രേമികളുടെ നാടാണ് കേരളം. അതങ്ങനെ അല്ലെന്ന വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ നടക്കുന്നത്? ആനകളെ സംരക്ഷിക്കാനുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ആനത്താവളം മൃഗപീഡനത്തിന്റെ കേന്ദ്രമാണോ? അങ്ങനെ എന്ന തരത്തിലാണ് പശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ എത്തുന്നത്. കേരളത്തിന്റെ ആനസ്നേഹത്തെ തള്ളപ്പറയുന്ന തരത്തിലെ വാർത്തകൾ
ആനകളെ ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമീപകാലത്തായി സജീവമായ ചർച്ചാവിഷമാണല്ലോ..? ക്ഷേത്ര ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ആനകൾ അനിവാര്യമാണെന്നും അത് വിശ്വാസപരമായ പ്രശ്നമാണെന്നും അതിൽ ജന്തുസ്നേഹികൾ അനാവശ്യമായി കൈ കടത്തരുതെന്നുമാണ് വിശ്വാസികളും ഉത്സവപ്രേമികളും വാദിക്കുന്നത്. എന്നാൽ ആനകളെ ക്ഷേത്ര ചടങ്ങുകൾക്ക് എഴുന്നളിക്കണമെന്ന നിബന്ധന ഒരൊറ്റ പൗരാണിക ഗ്രന്ഥത്തിലും ഇല്ലെന്നും അതിനാൽ ക്രൂരമായ ഈ വിനോദം എന്നെന്നേക്കുമായി ഒഴിവാക്കണമെന്നുമാണ് മൃഗസ്നേഹികൾ വാദിക്കുന്നത്.
ആനകളെ എഴുന്നള്ളിക്കുമ്പോൾ അവയ്ക്ക് വേണ്ടത്ര വെള്ളമോ ഭക്ഷണമോ വിശ്രമമോ നൽകാതെ അവയെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പീഡനങ്ങളുടെ ഫലമായി ചില ആനകൾ ചരിഞ്ഞതിന്റെയും നിത്യദുരിതത്തിൽ കഴിയുന്നതിന്റെയും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇപ്പോഴിതാ പ്രശ്നത്തിൽ പുതിയൊരു വഴിത്തിരിവിന് തുടക്കമിട്ടു കൊണ്ട് ബ്രിട്ടീഷ് മാദ്ധ്യമങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.
അതായത് ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവയെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിലെത്തിയിരിക്കുകയാണ്. ഇവിടുത്തെ ആനത്താവളത്തിൽ 20 വർഷമായി ചില ആനകളെ ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് ഡെയിലി മെയിൽ അടക്കമുള്ള പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകളും വന്നിരിക്കുകയാണ്. എന്നാൽ ഈ സംഭവത്തിന് വിദേശ മാദ്ധ്യമങ്ങൾ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും കാര്യങ്ങൾ ഊതി വീർപ്പിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും സൂചനയുണ്ട്. ഇതിലൂടെ അനാവശ്യമായ ആശങ്കകൾ അവർ സൃഷ്ടിക്കുകയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഡെയിലി മെയിലിന്റെ പ്രത്യേക റിപ്പോർട്ടറായ ലിസ് ജോൺസും സംഘവുമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിനായി ഗുരുവായൂർ ആനത്താവളത്തിലെത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് ഡെയിലി മെയിലിൽ ഇതു സംബന്ധിച്ച സചിത്ര റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനകളെ ഇവിടെ മരക്കാലുകളിൽ ചങ്ങലയ്ക്കിടുകയും ലോഹവടി കൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്യുന്നുവെന്നാണ് ലിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആനകളെ ഇത്തരത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് എത്തിക്കുന്നതിന് മുമ്പ് അവയെ ട്രെയിനിങ് ക്യാംപുകളിൽ പരിശീലനത്തിന്റെ ഭാഗമായി ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്നും അവർ ആരോപിക്കുന്നു. ഗുരുവായൂരിലെ ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ 57 ഓളം ആനകളെ ഇത്തരത്തിൽ ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്ന നിറം പിടിപ്പിച്ച വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ ചില ആനകളുടെ സ്ഥിതി ഇത്തരത്തിൽ പരിതാപകരമാണെങ്കിലും എല്ലാ ആനകളും ക്രൂരപീഡനത്തിന് ഇരയാകുന്നുവെന്നത് പെരുപ്പിച്ച വാർത്തയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കും.
47 വയസുള്ള നന്ദൻ എന്ന ആനയെ ക്രൂര പീഡനത്തിന് ഇരയാക്കുന്നുവെന്ന് ലിസ് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അവന്റെ പിൻകാലുകൾ ഒരു മരക്കുറ്റിക്കും മുൻകാലുകൾ ഒരു മരത്തിനും ബന്ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. ചങ്ങലകളാൽ ഇത്തരത്തിൽ ബന്ധിപ്പിക്കപ്പെട്ടതിനാൽ ആനയ്ക്ക് കിടക്കാനോ എന്തിനേറെ ഭക്ഷണവും വെള്ളവും കുടിക്കാനോ പോലും സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആനയെ പീഡിപ്പിക്കാനായി ദേഹത്ത് സ്ഥിരം മുറിവ് നിലനിർത്തിയിട്ടുണ്ടെന്നും അതിൽ പാപ്പാന്മാർ കുത്തി നോവിപ്പിക്കുന്നുണ്ടെന്നും ലിസ് എഴുതിയിരിക്കുന്നു. നിരവധി കുടുംബങ്ങൾ ഇവിടെ ആനകളെ കാണാൻ എത്തുന്നുണ്ടെന്നും അവർ പറയുന്നു.
ലണ്ടൻ ലോയറായ ഡൻകൻ മാക്നയർ,പ്രഫസറും സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് ഇൻ കേരള തലവനുമായ ഡോ. നമീർ എന്നിവർക്കുമൊപ്പമാണ് ലിസ് ആനകളെ കാണാനെത്തിയത്.നോൺ ഗവൺമെന്റ് ഓർഗനൈസേഷനായ ദി ഏഷ്യൻ എലിഫന്റ്സ് (സേവ്) ന്റെ സ്ഥാപകനാണ് ഡൻകൻ മാക്നയർ. ഈ ആനയെ കഴിഞ്ഞ 20 വർഷങ്ങളായി ഇത്തരത്തിൽ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുകയാണെന്നാണ് പ്രഫ. നമീർ പറയുന്നതെന്നാണ് ലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.തൊട്ടടുത്തുള്ള ആനയായ പത്മനാഭനും നരകാവസ്ഥയിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതായത് ഈ ആനയുടെ പിൻകാലിന്റെ പരുക്കു കാരണം ഈ ആന മൂന്ന് കാലുകളിൽ കഷ്ടപ്പെട്ടാണ് നിൽ്ക്കുന്നതെന്നും ആന 35 വർഷമായി ക്ഷേത്രത്തിലുണ്ടെന്നും ലിസ് പറയുന്നു. ഇതിന്റെ എല്ലാ കാലുകളും ചങ്ങലയ്ക്കിട്ടിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. 15 വർഷം മുമ്പാണ് പത്മനാഭന്റെ കാലിന് പരുക്കു പറ്റിയതെന്നും നമീർ തന്നോട് പറഞ്ഞതായി ലിസ് വെളിപ്പെടുത്തുന്നു. 15 വയസുള്ള ലക്ഷ്മി നാരായൻ എന്ന ആനയുടെ നരകയാതനയും ലിസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരിശീലകനായ പാപ്പാൻ ഈ ആനയെ ക്രൂരമായി പീഡിപ്പിക്കുകയും സന്ദർശകരുടെ മുന്നിൽ വച്ച് ചീത്ത വിളിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
മറ്റൊരു ആനയായ വിനായകന്റെ ചെവിക്ക് മേൽ ഒരു വടി കുത്തി നിർത്തിയിട്ടുണ്ടെന്നും ലിസ് പറയുന്നു. ആനയുടെ കണ്ണ് ചീഞ്ഞിട്ടുണ്ടെന്നും പരിതാപകരമായ അവസ്ഥയിലുമാണെന്നും പറയപ്പെടുന്നു. അമ്പലത്തിന്റെ കവാടത്തിൽ ദേവി എന്ന ആനയെ 35 വർഷമായി ചങ്ങലയ്ക്കിട്ട് നിർത്തിയിട്ടുണ്ടെന്നും ലിസ് പറയുന്നു. ആനയെ ഉത്സവാഘോഷങ്ങളിൽ ഒരിക്കലും പങ്കെടുപ്പിക്കാറില്ലെന്നും പറയപ്പെടുന്നു. തൃശൂർപൂരത്തിന് 84 ആനകളെ എഴുന്നള്ളിക്കാറുണ്ടെന്നും ആ സന്ദർഭത്തിൽ അവയെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ലിസ് പറയുന്നു.
ആനകൾക്ക് പനമ്പട്ട മാത്രമാണ് നൽകുന്നതെന്നും 140 മുതൽ 200 ലിറ്റർ വരെ വെള്ളം ആനകൾക്ക് ദിവസം തോറും വേണമെന്നിരിക്കെ അഞ്ചു മുതൽ 10 ലിറ്റർ വരെ വെള്ളം മാത്രമാണിവയ്ക്ക് നൽകുന്നതെന്നും ലിസ് പറയുന്നു. പ്രഫ. നമീർ ഒരു വെസ്റ്റേൺ വെറ്റ് ആനകളെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് പെർമിഷൻ ലഭിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. ഗുരുവായൂർ സന്ദർശിക്കുന്ന കുടുംബക്കാരിൽ ചിലർ ആനകളുടെ ദുരവസ്ഥയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതായും ലിസ് പറയുന്നു. ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ലിസ് കർണാടകയിലെ ആനത്താവളങ്ങളിലും സന്ദർശിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍