വൈക്കത്ത് കാക്കി ധരിച്ച എത്ര ഏമാന്മാരുണ്ടെടോ ഞങ്ങളെ തടയാൻ. ഒന്ന് കാണട്ടെ ..! പിള്ളേരുടെ കളിയല്ല സാറെ .. നീയൊക്കെ ഒരുങ്ങ് .. തോക്കും, പീരങ്കിയും എല്ലാമായി: ഹാദിയയെ കാണാൻ വൈക്കത്ത് പോകുമ്പോൾ തടയാൻ ധൈര്യമുള്ളവരുണ്ടോ എന്ന് ചോദിച്ച് അഭിഭാഷകന്റെ പോർവിളി
മറുനാടൻ മലയാളി ബ്യൂറോ
വൈക്കം: ഹാദിയയായ അഖില വീട്ടുതടങ്കലിലാണ്. അച്ഛനും അമ്മയും ആരേയും കാണാൻ അനുവദിക്കാതെ പൂട്ടിയിട്ടിരിക്കുന്നു. അതിനിടെയിൽ രാഹുൽ ഈശ്വർ വീട്ടിലെത്തി. ഹാദിയയെ കണ്ടു. ഹാദിയ ഇസ്ലാമിക ആചാര പ്രകാരമാണ് ജീവിക്കുന്നതെന്ന് ഇതോടെ പുറം ലോകം അറിഞ്ഞു. പിന്നീട് ചില വനിതാ സാമൂഹിക പ്രവർത്തകരും വന്നു. ഇവരെ കാണാൻ ഹാദിയയ്ക്ക് കഴിഞ്ഞില്ല. അപ്പോഴും ചില സന്ദേശങ്ങൾ പുറത്തു വന്നു. സംഘപരിവാറും വീട്ടുകാരും ചേർന്ന് ഹാദിയയ്ക്ക് മാനുഷിക നീതി നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെയിൽ അഭിഭാഷക കൂട്ടായ്മ ഹാദിയയെ കാണാൻ ഒരുങ്ങുകയാണ്.
നനഞ്ഞിറങ്ങിയ സ്ഥിതിക്ക് കുളിച്ച് കയറുന്നു. ഒരു കാര്യം കൂടി അറിയിക്കട്ടെ. ഈ ഓണാവധിക്ക് ഡോ. ഹാദിയയെ കാണാൻ മനുഷ്യാവകാശ പ്രവർത്തകരായ ഒരു കൂട്ടം അഭിഭാഷകർ (ഞാനുൾപ്പടെ) PUCL ( People Union of Civil Liberties (PUCL) നേതാവ് അഡ്വ. പി. എ പൗരന്റെ Pouran Poonolil Antony നേതൃത്വത്തിൽ വൈക്കത്ത് പോകുന്നു. ആരൊക്കെ തടയും ?! ആരൊക്കെ കൂടെയുണ്ടാകും ?! വൈക്കത്ത് കാക്കി ധരിച്ച എത്ര ഏമാന്മാരുണ്ടെടോ ഞങ്ങളെ തടയാൻ. ഒന്ന് കാണട്ടെ ..! പിള്ളേരുടെ കളിയല്ല സാറെ .. നീയൊക്കെ ഒരുങ്ങ് .. തോക്കും, പീരങ്കിയും എല്ലാമായി.. ചില കളികളും, കാര്യങ്ങളും നീയൊക്കെയും പഠിക്കണം... പാവം പെൺകുട്ടികളെ പേടിപ്പിക്കാനും, രാഹുൽ ഈശ്വർമാർക്ക് പരവതാനി വിരിക്കാനും പഠിച്ച നീയൊക്കെ മനുഷ്യാവകാശങ്ങളും, ഭരണഘടനയും, പീനൽ കോഡും എല്ലാം പഠിച്ചേ പറ്റൂ..
നീയൊക്കെ യുദ്ധമുറകൾ കാണാൻ ഇരിക്കുന്നതേയുള്ളൂ..! സ്ലേറ്റും, പെൻസിലും, ഇമ്പോസിഷൻ എഴുതാനുള്ള കടലാസ്സും റെഡിയാക്കിക്കോ .. പഠിപ്പിക്കാം... ഇരുപത്തഞ്ച് വയസ്സുള്ള, വൈദ്യ ശാസ്ത്രത്തിൽ ബിരുദമുള്ള, സ്വന്തം മതവും, ജീവിത പങ്കാളിയേയും സ്വയം തീരുമാനിച്ച, ഒരു ഡോക്റ്റർ യുവതിയെ, ഭരണഘടനാവകാശങ്ങളുള്ള ഇന്ത്യൻ പൗരയെ കാണാൻ ഞങ്ങൾ വരുന്നു; തന്തയ്ക്കു ജനിച്ചവർക്കു തടയാം..! കാണട്ടെ..-ഇങ്ങനെ ഫെയ്സ് ബുക്കിൽ കുറിച്ചാണ് അഭിഭാഷകരുടെ യാത്ര. എന്നാണ് ഇവർ വൈക്കത്ത് എത്തുകയെന്ന് വ്യക്തമല്ല. ആർ എസ് എസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഈ പോസ്റ്റിലൂടെ അഡ്വക്കേറ്റ് ജഹാംഗീർ.
അഖില ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചതും മാസങ്ങൾക്ക് ശേഷം വിവാഹം കഴിച്ചതും കോടതി ഇടപെട്ടതും വൻ വിവാദമായിരുന്നു. എന്നാൽ ഇതുവരെ വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. കടുത്ത മനുഷ്യാവകാശ പ്രശ്നമാണ് ഹാദിയയുടെ വിഷയത്തിൽ നടന്നതെന്ന് പല കോണുകളിൽ നിന്നു അഭിപ്രായം ഉയർന്നെങ്കിലും വനിതാ കമ്മീഷൻ ഇടപെട്ടിരുന്നില്ല. ഇതിനും മാറ്റം വരികയാണ്. ഹാദിയ കേസിൽ കടുത്ത മനുഷ്യാവകാശലംഘനം നടന്നതായി എംസി ജോസഫൈൻ പ്രതികരിച്ചു. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണെന്നും സുപ്രീംകോടതി വരെ എത്തിനിൽക്കുന്ന കേസിൽ കൂടുതലൊന്നും പറയുന്നില്ലെന്നും ജോസഫൈൻ പറഞ്ഞു.
വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. പരാതി കിട്ടിയാൽ വിഷയത്തിൽ ഇടപെടും. വൈക്കത്തെ റിസോർട്ടിൽ യുവതി തടങ്കലിൽ കഴിയുന്നുവെന്ന ഫേസ്ബുക്ക് ലൈവ് ശ്രദ്ധയിൽപെട്ടിട്ടില്ല. സംസ്ഥാനത്ത് പെൺകുട്ടികൾ ഇഷ്ടക്കാർക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വർധിക്കുകയാണ്. പ്രായപൂർത്തി ആകാത്തവരാണ് ഇതിൽ കൂടുതലും. ഇതിനെതിരേ ബോധവൽക്കരണം നടത്തുമെന്നും ജോസഫൈൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിഭാഷകരും വൈക്കത്തേക്കുള്ള യാത്ര പ്രഖ്യാപിക്കുന്നത്. കേസിൽ എൻഐഎ അന്വേഷണം താളം തെറ്റിയിരിക്കുകയാണ്. ഹാദിയ കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള എൻ.ഐ.എ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കാൻ കഴിയില്ലെന്ന് റിട്ട.ജസ്റ്റീസ് ആർ.വി രവീന്ദ്രൻ അറിയിച്ചതാണ് ഇതിന് കാരണം.
മേൽനോട്ട ചുമതലയിൽ നിന്ന് പിന്മാറികൊണ്ട് ജസ്റ്റീസ് രവീന്ദ്രൻ ഇക്കാര്യം കോടതിയിൽ അറിയിച്ചു. മേൽനോട്ട ചുമതലയിലേക്ക രവീന്ദ്രനെ നിർദ്ദേശിച്ചതും സുപ്രീം കോടതിയായിരുന്നു. ഈ ആവശ്യമാണ് ജസ്റ്റീസ് രവീന്ദ്രൻ നിരസിച്ചത്. പിന്മാറ്റത്തിനുള്ള കാരണം പുറത്തുവന്നിട്ടില്ല. ഇതേതുടർന്ന് മേൽനോട്ട ചുമതലയ്ക്ക് പുതിയ ജഡ്ജിയെ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെടും. ഹാദിയ കേസ് എൻ.ഐ.എയ്ക്ക് കൈമാറിക്കൊണ്ട് ഓഗസ്റ്റ് 16നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമാണ് റിട്ട. ജസ്റ്റീസ് രവീന്ദ്രനെ സുപ്രീം കോടതി മേൽനോട്ട ചുമതലയ്ക്കായി നിയോഗിച്ചത്.
വൈക്കം സ്വദേശിനിയായ അഖിലയാണ് മതംമാറിയ ഹാദിയ എന്ന് പേര് സ്വീകരിച്ചത്. ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത് ചോദ്യം ചെയ്താണ് ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസ് കേന്ദ്ര ഏജൻസിയായ സിബിഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇതു പരിഗണിച്ചാണ് എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹത്തിൽ രക്ഷകർത്താക്കളായി എത്തിയ സ്ത്രീക്കും ഭർത്താവിനും വിവാഹം നടത്തിക്കൊടുക്കാൻ അധികാരമില്ലെന്നും ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് ഹേബിയസ് കോർപസ് കേസ് നടക്കുന്നതിനിടെയാണ് വിവാഹം നടന്നതെന്നും കാണിച്ചാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍