സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഷെഫിൻ ജഹാന് ഹാദിയയെ കാണാം; വീട്ടിൽ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയമെന്ന് അവകാശപ്പെട്ട് ഭർത്താവ്; ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് വിധി അനുകൂലമാണെന്ന് വാദിച്ച് പിതാവും; തമിഴ്നാട് പൊലീസിന് സുരക്ഷാ ചുമതല ഏൽപ്പിച്ച സുപ്രീം കോടതി കോളേജ് അധികൃതരോട് നിർദ്ദേശിച്ചത് മറ്റേതൊരു വിദ്യാർത്ഥിനിയെയും പോലെ ഹാദിയയെയും പരിഗണിക്കണമെന്ന്; അവളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യമെന്ന് പറഞ്ഞ് ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ സുപ്രീംകോടതിയിൽ ഇന്നു നടന്ന പ്രധാന കാര്യം ഹാദിയയുടെ സംരക്ഷണ ചുമതല പിതാവ് അശോകനിൽ നിന്നും എടുത്തുമാറ്റി എന്നതാണ്. 11 മാസമായി താൻ വീട്ടുതലടങ്കലിന് സമാനമായാണ് കഴിഞ്ഞതെന്ന ഹാദിയയുടെ വാദം പരിഗണിച്ചാണ് സുപ്രീംകോടതി നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഭർത്താവ് ഷെഫിൻ ജഹാന് ഹാദിയയെ വിട്ടുകൊടുക്കാൻ കോടതി തയ്യാറായില്ല. ഇതിന് എൻഐഎയും അശോകന്റെ അഭിഭാഷകൻ ഉയർത്തിയ ഷെഫിന്റെ തീവ്രവാദ ബന്ധവും കാരണമായി. ഗുരുതരമായി ആരോപണമാണ് ഷെഫിൻ ജഹാനെതിരെ ഉയർന്നത് എന്നതു കൊണ്ടും ഇതിന്റെ തെളിവുകൾ ഹാജരാക്കിയതുമാണ് ഭർത്താവിനൊപ്പം വിടാൻ കോടതി മടികാണിക്കാൻ കാരണമായത്. എന്തായാലും ജനുവരിയോടെ കേസിൽ തുടർവാദം കേൾക്കുമ്പോൾ വിഷയം വീണ്ടും സമഗ്രമായി പരിശോധിക്കാൻ തന്നെയാകും കോടതിയുടെ നിലപാട്.
അതേസമമയം കോടിത വിധി തങ്ങൾക്ക് അനുകൂലമാണെന്ന വിധത്തിൽ വ്യാഖ്യാനിച്ചു കൊണ്ട് രണ്ട് കൂട്ടരും രംഗത്തുണ്ട്. വീട്ടിൽ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയമാണെന്നാണ് ഷെഫിൻ ജഹാൻ പറയുന്നത്. അതുപോലെ പിതാവിനും ഹാദിയയെ കാണാൻ തടസ്സങ്ങളില്ല. ഹാദിയയെ വീട്ടുതടങ്കലിൽ നിന്നും സ്വതന്ത്ര്യയാക്കിയ വിജയമാണെന്നും അതിൽ സന്തോഷമുണ്ടെന്നുമാണ് ഷെഫിൻ ജഹാൻ പ്രതികരിച്ചത്. ഹാദിയയെ കാണുന്നതിൽ തടസമില്ലെന്നും ഷെഫിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, ഭർത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഹാദിയയെ വിലക്കാതെയാണ് കോടതി ഉത്തരവ്. ഹാദിയ സ്വതന്ത്രയാണെന്നും ഇപ്പോൾ പഠനമാണ് മുന്നിലുള്ളതെന്നും പറഞ്ഞ കോടതി സേലത്ത് കോളേജിലെത്തിയാൽ ആരെ വേണമെങ്കിലും കാണാമല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. എല്ലാ അർത്ഥത്തിലും ഹാദിയ സ്വതന്ത്രയാണെനന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതി വിധി. സുപ്രീം കോടതിയിൽ സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഹാദിയയ്ക്ക് പഠിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. അതേസമയം സേലത്ത് ഡോക്ടർ പഠനം പൂർത്തിയാക്കാമെന്ന് കോടതി പറയുമ്പോഴും ഭർത്താവിനെ ലോക്കൽ ഗാർഡിയനാക്കാൻ കോടതി തയ്യാറായിട്ടില്ല.
സർക്കാർ ചെലവിൽ പഠിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഭർത്താവിന് തന്നെ പഠിപ്പിക്കാനുള്ള ചെലവ് വഹിക്കാൻ കഴിയുമെന്നായിരുന്നു ഹാദിയയുടെ മറുപടി. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി കേരള സർക്കാരിനാണ് ഹാദിയയുടെ പഠന ചെലവ് വഹിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. ഭർത്താവിനെ ലോക്കൽ ഗാർഡിയനാക്കാൻ തയ്യാറാകാതിരുന്ന കോടതി പകരം സർവ്വകലാശാല ഡീനിനാണ് ഹാദിയയുടെ സംരക്ഷണ ചുമതല നൽകിയത്. എന്നാൽ ഹർജിയിൽ ആവശ്യപ്പെട്ടത് പോലെ വിവാഹം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കോടതിയിൽനിന്ന് ഉണ്ടായിട്ടില്ല. തൽസ്ഥിതിക്ക് ഹാദിയ ഇനി ഭർത്താവിനെ കാണുന്നത് പൊലീസിനോ മറ്റുള്ളവർക്കോ വിലക്കാനാകില്ല.
സേലത്തെ ഹോമിയോ മെഡിക്കൽ കോളേജിൽ പഠനം തുടരാനാണ് കോടതി ഹാദിയയെ വിട്ടയച്ചത്. ഹോസ്റ്റലിൽ താമസിപ്പിക്കണം. സർവകലാശാല ഡീൻ ആയിരിക്കും രക്ഷാകർത്താവ്. ഹാദിയയുടെ സുരക്ഷാച്ചുമതല തമിഴ്നാട് പൊലീസിനായിരിക്കും. തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് കോടതിയിൽ ഹാദിയ ആവശ്യപ്പെട്ടിരുന്നു. തന്റെ ഭർത്താവിന്റെ കൂടെ പോകണമെന്നും വിശ്വാസമനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പഠനം തുടരണമെന്നും അതിന് പണം മുടക്കാനുള്ള കഴിവ് ഭർത്താവിനുണ്ടെന്നുമാണ് ഹാദിയ കോടതിയെ ബോധിപ്പിച്ചത്. പഠനം തുടരാൻ സർക്കാർ സാമ്പത്തിക സഹായം നൽകണോ എന്ന് കോടതി ചോദിച്ചപ്പോളാണ് ഹാദിയ ഈ മറുപടി നൽകിയത്.
വീട്ടുതടങ്കലിലാണെന്ന ഹാദിയയുടെ മൊഴി പരിഗണിച്ചാണ് സേലത്തേക്ക് അയക്കാൻ കോടതി ഉത്തരവിട്ടത്. സേലത്ത് ഹോമിയോ കോളേജിൽ പഠിക്കുന്നതിനിടെയാണ് ഹാദിയ മതപരിവർത്തനം നടത്തിയതും വിവാദമായ വിവാഹം നടന്നതും. പിന്നീട് ഹൈക്കോടതി ഈ വിവാഹം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നാണ് അശോകന്റെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സർവ്വകലാശാല ഡീനിനെ ലോക്കൽ ഗാർഡിയയനാക്കി ഉത്തരവിറക്കിയ കോടതി ഹാദിയയ്ക്ക് കോളേജിലേക്ക് പോകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമമയം ഹാദിയയുടെ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ശിവരാജ് ഹോമിയോ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ പറഞ്ഞു. കോടതി വിധി അനുസരിച്ച് പഠനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളിൽ കോളേജിന് താൽപര്യമില്ല. ഹാദിയയെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം തന്നെ പരിഗണിക്കും. അവളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യം നൽകുന്നതും ഇപ്പോൾ ശ്രദ്ധ നൽകുന്നതും. മറ്റു വിവാദങ്ങളിൽ താൽപര്യമില്ലെന്നും ഡോ. കണ്ണൻ പറഞ്ഞു.
ഹാദിയക്ക് സേലത്ത് ഹോമിയോ ഹൗസ് സർജൻസി പഠനം തുടരാം. കോളേജ് ഹോസ്റ്റലിലായിരിക്കും താമസം. കോളേജ് ഡീന്‍ രക്ഷകർതൃ ചുമതല നൽകിയാണ് സുപ്രീംകോടതി ഹാദിയയെ സേലത്തേക്ക് അയച്ചത്. അവളുടെ പഠനച്ചെലവ് തമിഴ്നാട് സർക്കാർ വഹിക്കണമെന്നാണ് കോടത് ഉത്തരവിട്ടത്. അതേസമയം, യൂണിഫോം ധരിക്കാതെ മഫ്തിയിൽ പൊലീസുകാർ കൂടെയുണ്ടാവും. കോളേജിൽ നിന്ന് ഹാദിയയക്ക് എവിടേക്കെങ്കിലും പോവാൻ തടസ്സമില്ല. തനിക്ക് വിശ്രമത്തിനായി രണ്ടു ദിവസം മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ പോവാൻ അനുവദിക്കണമെന്ന് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടപ്പോൾ, ആദ്യം പോയി അഡ്മിഷൻ എടുത്തു വരൂ എന്ന് കോടതി അറിയിച്ചു. അതിനു ശേഷം തന്റെ താൽപര്യം പ്രകാരം പോവാമെന്നും കോടതി ഹാദിയയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍