ജയലളിത രോഗശയ്യയിൽ തന്നെ? തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിവച്ച് വാർത്താക്കുറിപ്പ്; കലാമിനെ കാണാൻ പുരട്ച്ചി തലൈവി എത്താത്തിന് വിശദീകരണം നൽകാൻ അണ്ണാ ഡിഎംകെ വിയർക്കും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത എവിടെയാണ്? അവർക്ക് എന്തു പറ്റി? പൊതു വേദികളിൽ നിന്നും ജയലളിത മാറി നിൽക്കുന്നതിൽ ദുരൂഹതകൾ ഏറെയാണ്. ഗുരുതര രോഗം പിടിപെട്ട ജയലളിത രോഗശയ്യയിലാണെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ എതിരാളിയായ കരുണാനിധി തന്നെയാണ് ഈ സൂചന നൽകിയത്. തൊട്ടു പിറകെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും എത്തി. അപ്പോഴെല്ലാം കള്ളപ്രചരണങ്ങളെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രതികരണം. യാതൊരു പ്രശ്നവും ജയലളിതയ്ക്ക് ഇല്ലെന്നും വാദിച്ചു. അതിനിടെയാണ് തമിഴ്നാടിന്റെ ആത്മാഭിമാനം ലോക രാഷ്ട്രയങ്ങൾക്ക് മുന്നിൽ ഉയർത്തിയ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണം എത്തിയത്. രാമശ്വരത്ത് കലാമിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ തീർച്ചയായും തമിഴ്നാട് മുഖ്യമന്ത്രി തന്നെയാകണം പ്രധാന റോളിൽ നിറയേണ്ടത്.
എന്നാൽ കലാമിന്റെ സംസ്കാര ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത പങ്കെടുക്കുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്ന് ജയലളിത പത്രക്കുറിപ്പും ഇറക്കി. അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു. സംസ്കാര ചടങ്ങുകൾക്ക് പോകണമെന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്നും ജയലളിത അറിയിച്ചു. അതായത് ആരോഗ്യ പ്രശ്നങ്ങളിൽ തമിഴ്നാട് മുഖ്യമന്ത്രി തന്നെ സ്ഥിരീകരണവുമായി എത്തി. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിച്ച് സംസ്കാരത്തിൽ പങ്കെടുക്കേണ്ട ഉത്തരവാദിത്തം തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയിൽ ജയലളിതയ്ക്കുണ്ട്. ഈ ഉത്തരവാദിത്തം നിർവ്വഹിക്കാതെ മാറി നിൽക്കുന്ന വ്യക്തിയുമല്ല ജയലളിത. തമിഴ ജനതയുടെ മനസ്സിൽ കലാമിനുള്ള സ്ഥാനം കൂടി കണക്കിലെടുക്കുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ജയലളിത വിട്ടു നിൽക്കുന്നതെന്ന് തന്നെയാണ് വിലയിരുത്തൽ.
ചെന്നൈയിൽ നിന്ന് 600 കിലോമീറ്റർ ദൂരെ രാമേശ്വരത്താണ് എ.പി.ജെ അബ്ദുൾ കലാമിന്റെ സംസ്കാരച്ചടങ്ങ് നടക്കുന്നത്. ധനമന്ത്രി ഒ. പനീർശെൽവം, മന്ത്രിമാരായ നാഥം ആർ വിശ്വനാഥ്, ആർ. വൈത്തലിങ്കം എന്നിവർ തമിഴ്നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കും. ജയലളിതയുടെ പുതിയ പത്രക്കുറിപ്പോടെ ഏത് രോഗമാണ് അവരെ വലയ്ക്കുന്നതെന്ന ചർച്ചകൾ സജീവമാകും. ജയലളിതയ്ക്ക് കരളിൽ ക്യാൻസറാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. ഇതിനോട് വൈകാരികമായാണ് എഐഎഡിഎംകെ എംപി പ്രതികരിച്ചത്. ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്നാണ് എഐഎഡിഎംകെ എംപി പി ആർ സുന്ദരം പ്രതികരിച്ചത്. യലളിതക്ക് അസുഖമായതിനാൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി വിശ്രമിക്കണമെന്ന ഡി.എം.കെയുടെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുന്ദരം ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.
ജയലളിതയോട് വിശ്രമിക്കാൻ ആവശ്യപ്പെടുന്ന കരുണാനിധിക്ക് 93 വയസ്സായെന്നും നൂറു വയസ്സായാലും മകന് അധികാരം കൈമാറാൻ പോലും അദ്ദേഹം തയ്യാറാവില്ലെന്നും പി.ആർ സുന്ദരം പറഞ്ഞു. ഒരു എംപി എന്ന നിലയിൽ പരസ്യപ്രതികരണങ്ങൾക്ക് തനിക്ക് പരിധിയുണ്ടെന്ന് പറഞ്ഞ ശേഷമാണ് അമ്മയുടെ ആരോഗ്യത്തെ പറ്റി ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ നാവരിയുമെന്ന് സുന്ദരം ഭീഷണിപ്പെടുത്തിയത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കലാമിന്റെ സംസ്കാര ചടങ്ങിൽ ജയലളിത എത്താത്തത് ചർച്ചയാകും. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിനായി വാദങ്ങളും ഉയരും.
അതുകൊണ്ട് തന്നെ കലാമിന്റെ വിയോഗ ദുഃഖത്തിൽ നിന്ന് തമിഴ് രാഷ്ട്രീയം ഉണരുന്നത് ജയലളിതയുടെ വിട്ടുനിൽക്കലിലേക്കാകും. ജയലളിതയുടെ ആരോഗ്യ സ്ഥിയിയെ കുറിച്ചുള്ള ആശങ്ക മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ മുഖ്യമന്ത്രിയെ പോലൊരാളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിയാനുള്ള അവകാശം തമിഴ് ജനതയ്ക്കുണ്ട്. ജയ ലളിത പൊതുവേദികളിൽ എത്തുന്നില്ല. പ്രസ്താവനയുമായി മാത്രം മുഖ്യമന്ത്രി വാർത്തകളിലെത്തുമ്പോൾ ഭരണമാണ് പ്രതിസന്ധിയിലാകുന്നത്. എന്താണ് യാഥാർത്ഥ്യമെന്ന് അതുകൊണ്ട് തന്നെ ജനങ്ങളെ അറിയിക്കണമെന്നാണ് കരുണാനിധിയുടേയും മറ്റ് പ്രതിപക്ഷ നേതാക്കളുടേയും ആവശ്യം. അടുത്ത മാസം തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പാണ്. ജയലളിതയുടെ ആരോഗ്യം മോശമാണെങ്കിൽ അത് എഐഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് ആരോഗ്യത്തെ കുറിച്ച് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
ശസ്ത്രക്രിയാ വാർത്ത ജയലളിതയുടെ അവരുടെ പാർട്ടി നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസിൽ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ വിശദീകരണം നൽകിയിട്ടില്ല. കലാമിന്റെ മരണമെത്തിയതോടെ അസുഖമാണെന്ന് സമ്മതിക്കേണ്ട സ്ഥിതി വന്നു. ഡി.എം.കെ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നാണ് എന്ന എ.ഐ.എ.ഡി.എം.കെയുടെ വാദമാണ് പൊളിയുന്നത്. അതിനിടെ ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താൽപര്യമുള്ള വിഷയമാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അവരുടെ ആരോഗ്യ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ ആവശ്യപ്പെട്ടു. അനാരോഗ്യം കാരണം മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാൻ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് വാർത്തകളുടെ സത്യവസ്ഥ പുറത്തു പറയണമെന്നാണ് കോൺഗ്രസ് നിലപാട്.
അനധികൃത സ്വത്ത് സമ്പാദന കേസിലെ തടവ് ശിക്ഷയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിത പുറത്തായിരുന്നു. എംഎൽഎ സ്ഥാനവും നഷ്ടമായി. എന്നാൽ ജയലളിതയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവോടെ വീണ്ടും മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയു ംചെയ്തു. കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയിൽ നിന്ന് ഡോക്ടർമാർ ജയലളിതയെ പരിശോധിക്കാൻ ചെന്നൈയിൽ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് എത്തിയത്.
അതീവ ഗുരുതരാവസ്ഥയിലാണ് ജയലളിതെന്നാണ് അഭ്യൂഹം. പൂർണ്ണമായും കിടപ്പിലാണെന്നും പറയുന്നു. എന്നാൽ സർക്കാർ ഇക്കാര്യങ്ങളിൽ ഇതുവരെ നിലപാട് വിശദീകരിച്ചിട്ടില്ല. കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ചെന്നൈയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം. അസുഖബാധിതയായതിനാൽ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തിൽ, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.
ഇതോടെ ചർച്ചകൾ സജീവമായി. എന്നാൽ വ്യക്തവരുത്താൻ എഐഎഡിഎംകെ പോലും തയ്യാറാകുന്നില്ല. ഇതോടെ ജയലളിത അസുഖ ബാധിതയാണെന്ന അഭ്യൂഹത്തിന് ശക്തി പകർന്നു. അണികൾ ആശങ്കയിലായി. പ്രാർത്ഥനകളും തുടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തയായ ശേഷം മെയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങിൽ ജയ ടി.വിയും സർക്കാർ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്കൊപ്പം 28 മന്ത്രിമാരും 14 പേർ വീതമുള്ള രണ്ട് ബാച്ചുകളായി 'കൂട്ടസത്യപ്രതിജ്ഞ'യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോർട്ടുകൾ.
ജൂലായ് ആദ്യം നടന്ന ഇഫ്താർ പരിപാടിയിൽ ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീർശെൽവത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാൽ ഇഫ്താറിൽ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം. മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ജയ നിർവഹിച്ചത്. ജയയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സർക്കാർ ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റിൽ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടിൽ കൂടുതൽ ഓഫീസിൽ ചെലവഴിച്ചിരുന്നില്ല.
പൊതുപരിപാടികൾ ഉണ്ടെങ്കിൽ അത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു. എപ്പോഴെല്ലാം ഓഫീസിൽ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാൻ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു കവർ സ്റ്റോറി ദ്വൈവാരികയായ ' നക്കീരൻ' പ്രസിദ്ധീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്