എട്ടടി നീളവും നാലടിയിൽ താഴെ മാത്രം വീതിയുമുള്ള ആ ഒറ്റമുറിയിലാണ് അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയിരുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്; ചുറ്റും 250 ഓളം കാർഷിക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾ; ബസ്സില്ലാത്തതിനാൽ എറണാകുളത്തേക്ക് പോയത് പച്ചക്കറി വണ്ടിയിൽ; എന്നിട്ടും വട്ടവടക്കാർ പറയുന്നു അവൻ അവരുടെ സ്വപ്നമായിരുന്നെന്ന്; അഭിമന്യുവിന്റെ ഗ്രാമത്തിലെത്തിയ മറുനാടൻ ലേഖകൻ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകളും വാക്കുകളും
അർജുൻ സി വനജ്
കൊച്ചി: ശോകമൂകമായി മാറിയ വട്ടവടയെന്ന കാർഷിക ഗ്രാമത്തിന് ഇപ്പോഴും അഭിമന്യുവിന്റെ വിടവാങ്ങൽ വിശ്വസിക്കാനായിട്ടില്ല. അഭിമന്യു കോളേജിൽ പോയിരിക്കുകയാണെന്ന് പലരും മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ ഗ്രാമവും ബന്ധുക്കളും ഇപ്പോൾ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇടയ്ക്കിടെ അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുത്ത് അമ്മ വിങ്ങിപ്പൊട്ടും. വീട്ടിലെത്തുന്നവരൊടൊക്കെ, അവനെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് അച്ഛനും സഹോദരനും സമയം ചിലവഴിക്കും. അവന്റെ ബുക്കുകളും, ചിത്രങ്ങളും നോക്കി ഇടയ്ക്ക് കണ്ണ് നിറയുന്ന സഹോദരിയെയാണ് ആ ഒറ്റമുറി വീട്ടിൽ മറുനാടൻ വാർത്ത സംഘം കണ്ടത്. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി ദിവസവും മന്ത്രിമാർ മുതൽ സാധാരണക്കാർ വരെയുള്ള നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
മൂന്നാറിൽ നിന്ന 42 കിലോ മീറ്റർ സഞ്ചരിച്ച് ഞാറാഴ്ച ഉച്ചയോടെ, വട്ടവടയിലെത്തിയ ഞങ്ങളെ അഭിമന്യുവിന്റെ വീട്ടിലെത്തിക്കുന്നത് പ്രദേശത്തെ തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഓട്ടോ ഡ്രൈവറാണ്. മൂന്ന് കിലോ മീറ്റർ യാത്രയിൽ, അഭിമന്യുവിനെ അഗ്നിക്ക് സമർപ്പിച്ച വിജനമായ പ്രദേശവും പിന്നിട്ട് ഇടുങ്ങിയ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ, അവനെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ച് ആ ഓട്ടോ ഡ്രൈവർ വിടിന് മുന്നിൽ എത്തിച്ചു. 250 ഓളം കാർഷിക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾ. ഭൂരിഭാഗവും ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള വീടുകൾ. വീടിന് സമീപമുള്ള റോഡിൽ നിന്ന് നാല് സ്റ്റെപ്പുകൾ ഇറങ്ങി, മുന്നോട്ട് നടക്കുമ്പോൾ, കാണാം അഭിമന്യുവിന്റെ ആ ഒറ്റമുറി വീട്. വീട്ടിലേക്കുള്ള വഴികളിലും, വീടിന്റെ ഭിത്തിയിലും, തമിഴിലും മലയാളത്തിലും അഭിമന്യുവിന്റെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ കാണാം.
വീടിന്റെ മുന്നിലേക്ക എത്തുന്തോറും ചിരിച്ചുകണ്ട് നിൽക്കുന്ന അഭിമന്യുവിന്റെ ചിത്രങ്ങളും, കവിതകളുമൊക്കെയാണ് ഓർമ്മയിൽ ആദ്യം ഓടിയെത്തുക. ഞങ്ങളെത്തുമ്പോൾ, അഭിമന്യുവിന് ഒപ്പം കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അർജുന്റെ അച്ഛനും മഹാരാജാസിലെ ഏതാനം വിദ്യാർത്ഥികളും ആ വീടിനുള്ളിലുണ്ടായിരുന്നു. കരഞ്ഞ് വാടി തളർന്നിരിക്കുന്ന അഭിമന്യുവിന്റൈ അമ്മയെ, ആശ്വസിപ്പിക്കാൻ പാട് പെടുകയാണ് ബന്ധുക്കളും നാട്ടുകാരും. അവർ ആരോടും സംസാരിക്കുന്നില്ല.ഏകദേശം എട്ടടി നീളവും നാലടിയിൽ താഴെ മാത്രം വീതിയുമുള്ള ആ ഒറ്റമുറിയിൽ തന്നെയാണ്, അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയിരുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്. അതിനുള്ളിൽ തന്നെയാണ് ഭക്ഷണം പാചകം ചെയ്യാനുള്ള അടുപ്പും, എല്ലാവരും കിടക്കുന്നതുമൊക്കെ. വീടിനുള്ളിൽ ഒരാൽക്ക് മാത്രം കിടക്കാൻ കഴിയുന്ന ഒരു കട്ടിലുണ്ട്. അതിലാണ് വീട്ടിലെത്തുന്നവർ ഇരിക്കുന്നത്. ബാക്കിയുള്ളവർ അടുപ്പ് തറയിൽ ഇരിക്കും.
അഭിമന്യുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ അച്ഛന്റെ വാക്കുകളിടറുകയാണ്. മറയൂരിലും കോവില്ലൂരിലുമായാണ് അവനെ പഠിപ്പിച്ചത്. പിന്നീട് മഹാരാജാസിൽ ചേർത്തു. ഇടയ്ക്കിടയക്ക് മാത്രമേ വീട്ടിലേക്ക് വരുകയുള്ളായിരുന്നു. കോളേജിൽ ഞാറാഴ്ചകളിലും മറ്റും അവൻ പ്രസംഗത്തിനായി( സംഘടനാ പ്രവർത്തനം) പോകുമായിരുന്നു. ഒരു ദിവസം വീട്ടിൽ വന്നു. ഞായറാഴ്ച കോവില്ലൂരിൽ ഒരു പരിപാടിയുണ്ട്. അത് കഴിഞ്ഞ് അന്ന് കോളേജിൽ പോകുമെന്നായിരുന്നു പറഞ്ഞത്. ഞാറാഴ്ച ഞാൻ പെരുമ്പാവൂർ പോയതായിരുന്നു. രാവിലെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ച് കോവില്ലൂരിൽ പോയതായിരുന്നു.
പ്രസംഗവും(ഡിവൈഎഫ്ഐ സമ്മേളനത്തിൽ) കഴിഞ്ഞ് അഞ്ച് മണിയോടെയാണ് അവനിവിടെ നിന്ന് പോയത്. ഇത്രയും പറഞ്ഞുകൊണ്ട് അച്ഛന്റെ വാക്കുകൾ ഇടറുന്നതാണ് പിന്നീട് കണ്ടത്. അടുത്ത മാസമാണ് സഹോദരിയുടെ വിവാഹം. പെരുമ്പാവൂരിൽ കിറ്റക്സ് കമ്പനിയിയിൽ ജോലി നോക്കുകയാണ് ഇവർ.
സഹോദരൻ വട്ടവടയിൽ തന്നെ കൂലിപ്പണിയാണ്. അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ മറുനാടൻ മലയാളിയുമായി സഹോദരനും പങ്കുവെച്ചു. മുന്നരയോടെ പാർട്ടി പരിപാടി കഴിഞ്ഞെത്തിയ, അഭിമന്യു കോളേജിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ഒരു മുന്നൂറ് രൂപ സംഘടിപ്പിച്ച് തരുമോയെന്നായിരുന്നു അവൻ ചോദിച്ചത്. നാട്ടിലെ ചെരുപ്പ് കടയിൽ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിച്ച് കൊടുത്തു. നാലരയ്്ക്ക് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ഇല്ലാത്തതിനാൽ, വട്ടവട ബസ് സറ്റ്ാന്റിൽ നിന്ന് എറണാകുളത്തേക്ക് പച്ചക്കറിയുമായി പോകുന്ന വണ്ടിയിൽ കയറി പോയി. പതിനൊന്ന് മണിയാകുമ്പോൾ വിളിച്ചു.
എറണാകുളത്ത് എത്തിയെന്നും, ഹോസ്റ്റലിലേക്ക് നടന്ന് പോയിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ( ഈ സമയം അമ്മ വീണ്ടും വിങ്ങിപ്പൊട്ടി) പിന്നെ രാത്രി രണ്ടരയോടെ ഒരു കോൾ വന്നു. അഭി്ക്കൊരു ആക്സിഡന്റ് പറ്റി നിങ്ങൾ വരണമെന്ന് പറഞ്ഞു. പുലർച്ചെ ആശുപത്രിയിൽ എത്തിയപ്പോഴാണ് അവൻ മരിച്ച വിവരം പറയുന്നത്. ജ്യേഷ്ഠൻ സങ്കടം ഉള്ളിൽ കടിച്ചമർത്തി പറഞ്ഞു നിർത്തി.
ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്താണ്, കണ്ണൂരിൽ നിന്നുള്ള മൂന്ന് സഖാക്കൾ, വീട്ടുകാർക്ക് സമർപ്പിക്കാൻ, അഭിയുടെ വലിയൊരി ചിത്രവുമായി അവിടെയെത്തിയത്. വീട്ടിൽ നിൽക്കുന്നവരെ പരിചയപ്പെട്ടപ്പോൾ, കണ്ണൂരിൽ നിന്നും മലപ്പുറത്തും നിന്നും തിരുവനന്തപുരത്ത് നിന്നടക്കം ആളുകൾ ആ വീട്ടുമുറ്റത്ത് ഉണ്ട്. പലർക്കും ആ കുടുംബത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ, മാറി നിൽക്കുന്നു. വീടിന് പുറത്തായി കണ്ണെത്തുന്ന ദൂരത്തെ ഭിത്തിൽയിൽ അരിവാൾ ചുറ്റിക നക്ഷത്രം വരച്ച് വെച്ചിട്ടുണ്ട്.
കൊറ്റക്കാമ്പൂരിൽ, സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും അടക്കം വിവിധ പ്രസ്ഥാനങ്ങളുടെ കൊടികൾ ആകാശത്തിൽ ഉയർന്ന് പാറുന്നുണ്ട്. വീട്ടിൽ നിന്ന് ഏകദേശം അരകിലോമീറ്റർ മാറി, പഞ്ചായത്തിന്റെ സ്ഥലത്താണ്, അഭിമന്യുവിനായി ചിതയൊരുക്കിയത്. വീട്ടിൽ ആശ്വാസവാക്കുകളുമായി എത്തുന്നവരെല്ലാം, അവിടെ പോയി, അഭിമന്യുവിന് അഭിവാദ്യമർപ്പിച്ചാണ് മടങ്ങുന്നത്. എരിഞ്ഞടങ്ങിയ ചിതയ്ക്ക് സമീപത്തായി അവന്റെ പ്രസ്ഥാനത്തിന്റെയടക്കം നിരവധി റീത്തുകൾ കൂടിക്കിടക്കുന്നുണ്ടായിരുന്നു.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ
- കാമ്പസ് ഫ്രണ്ടുകാർ നെഞ്ചിൽ കത്തി കുത്തിയിറക്കി അഭിമന്യുവിനെ കൊന്നിട്ട് അഞ്ച് വർഷം
- ഞെട്ടലോടെയാണ് കേട്ടത്.. വിശദമായ അന്വേഷണം വേണമെന്ന് അഭിമന്യുവിന്റെ കുടുംബം
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്