പെരിയാർ ദിശമാറി ഒഴുകിയപ്പോൾ കുഞ്ഞുണ്ണിക്കര തകർന്നടിഞ്ഞു; പെരിയാറിന്റെ തീരത്ത് 25 അടിയിലേറെ ആഴത്തിൽ രണ്ടര ഏക്കറിലേറെ ഭൂമി ഒഴുകിപ്പോയി; ഉടുമ്പൻ ചോലയിൽ മണ്ണിടിച്ചിലിനൊപ്പം ഭൂമിയും വിണ്ടു കീറുന്നു; രണ്ടാൾ താഴ്ച്ചയിൽ ഭൂമി ഇരുന്നു പോയെന്നും സൂചന; മഴക്കെടുതിക്ക് ശേഷവും പുറത്ത് വരുന്നത് ദുരിതത്തിന്റെ വിവരങ്ങൾ
മറുനാടൻ ഡെസ്ക്
കൊച്ചി: കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും തുടർച്ചയായി ദുരിതങ്ങൾ വേട്ടയാടുന്ന കഥയാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ കുഞ്ഞുണ്ണിക്കരയെന്ന പ്രദേശം പെരിയാർ ദിശ മാറി ഒഴുകിയതിനെ തുടർന്ന് തകർന്നടിഞ്ഞിരുന്നു. ഈ ഭാഗത്തെ മിക്ക വീടുകൾക്കും നാശനഷ്ടമുണ്ടാകുകയും വൻ മരങ്ങൾ കടപുഴകുകയും ചെയ്തിരുന്നു. വലിയ മരത്തടികളും പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങളും ഇവിടെ കുമിഞ്ഞു കൂടി. ഈ ഭാഗത്ത് 25 അടിയിലേറെ ആഴത്തിലാണ് രണ്ടര ഏക്കർ സ്ഥലത്തെ മണ്ണ് ഒഴുകിപ്പോയത്. ഇതിന തുടർന്ന് വലിയ ഗർത്തങ്ങളാണ് ഇവിടെ രൂപപ്പെട്ടത്. മുൻപ് ഇവിടെയുണ്ടായിരുന്ന ചന്തക്കകടവ് നിലവടി റോഡിന്റെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ഈ റോഡിന്റെ മറ്റുള്ള ഭാഗങ്ങളെല്ലാം കനത്ത ഒഴുക്കിൽ എവിടെയോ പോയി മറഞ്ഞു. ശേഷിച്ച റോഡിന്റെ അവശിഷ്ടമാണിത്. മാർത്താണ്ഡവർമ പാലം ഭാഗത്തുനിന്ന് കായലിലേക്ക് ഒഴുകുന്ന പെരിയാർ കുഞ്ഞുണ്ണിക്കരയുടെ തീരത്തൂടെ വളഞ്ഞ് ഒഴുകിയിരുന്നു.
പ്രദേശം 12 അടിയോളം ഉയരത്തിലുമായിരുന്നു. ഈ മണ്ണ് ആദ്യമേ ഒലിച്ചുപോയി. ഇതിന്റെ കൂടെ വൻ ഗർത്തങ്ങൾ സൃഷ്ടിച്ചാണ് ബാക്കിയുള്ള മണ്ണ് ഒലിച്ചുപോയത്. ഒഴുക്കിലും വെള്ളത്തിലും പെട്ട് പ്രദേശം മൂന്നു ദിവസത്തോളം ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. നേവിക്കു പോലും സഹായത്തിനായി ഈ നാട്ടുകാരെ തേടിയെത്താനായില്ല. അത്തരം അപകടകരമായ സ്ഥിതിയിലൂടെയാണ് മൂന്നുദിവസം കുഞ്ഞുണ്ണിക്കര കടന്നുപോയത്. വൻ ഒഴുക്കിൽ കുഞ്ഞുണ്ണിക്കരയിലെ വീടുകളുടെയെല്ലാം അടിത്തറയ്ക്ക് കാര്യമായ തകരാർ വന്നിട്ടുണ്ട്. വൻ മരങ്ങളുടെ ഒരു കൂട്ടം ഒഴുക്കിന് തടസ്സമായി പെരിയാറിന്റെ തീരത്ത് കിടന്നതുകൊണ്ട് മാത്രമാണ് ഈ പ്രദേശത്തെ വീടുകൾ നിലംപതിക്കാതെ നിന്നത്. എന്നാൽ വീട്ടിനകത്തെ സർവ സാധനങ്ങളും വെള്ളം കയറി നശിച്ചു.
രണ്ടര ഏക്കറോളം ഭാഗത്തുനിന്ന് കുത്തിയൊലിച്ചു പോയ പ്രദേശത്തെ മണ്ണും ചെളിയും കുഞ്ഞുണ്ണിക്കരയിലെ മറ്റ് പ്രദേശങ്ങളിലേക്ക് തന്നെ എത്തി. ഇതോടെ കുഞ്ഞുണ്ണിക്കരയിലേക്കുള്ള റോഡിലൂടെയുള്ള ഗതാഗതവും ദുരിതമായി മാറി. മുട്ടറ്റം ചെളിയാണ് പല ഭാഗത്തുമുള്ളത്. ചെളി മാറ്റനായി ജെ.സി.ബി. കിട്ടാനുമില്ല. വീട്ടുപരിസരം മുഴുവൻ ചെളിയിൽ നിറഞ്ഞ് കിടക്കുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുണ്ണിക്കരയിൽ 14-നു തന്നെ നാലുഭാഗത്തു നിന്നും വെള്ളം ഉയർന്നിരുന്നു. ഇതിനോടൊപ്പമാണ് അപ്രതീക്ഷിതമായി പെരിയാറിന്റെ ദിശ മാറിയുള്ള കുത്തൊഴുക്ക്. പെരിയാറിന്റെ കരയിൽ എത്രയും വേഗം ശക്തമായ ഭിത്തി കെട്ടണം, അല്ലെങ്കിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര എന്ന പ്രദേശം ഇനിയൊരു ഒഴുക്കുണ്ടായാൽ നാമാവശേഷമാകുമെന്ന് വാർഡ് മെമ്പർ ഷുഹൈബ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഉടുമ്പൻചോല രാജാക്കാട് പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലും ഭൂമി വിണ്ടു കീറലും സംഭവിക്കുന്നുവെന്ന് വാർത്തകൾ പുറത്ത് വരുന്നത്. ഇത് കൂടാതെ രണ്ടാൾ താഴ്ച്ചയിൽ ഭൂമി ഇരുന്ന് പോയ സംഭവമുണ്ടായെന്നും പ്രദേശ വാസികൾ പറയുന്നു. ഈ ഭാഗത്ത് നിന്നും നിരവധി പേർ താമസിക്കുന്ന വീടുവിട്ട് ക്യാമ്പുകളിലേക്ക് താമസം മാറ്റി. തൊടുപുഴയിൽനിന്ന് മൈനിങ് ആൻഡ് ജിയോളജി സംഘം പ്രദേശങ്ങളിലെത്തി സ്ഥിതിഗതി വിലയിരുത്തി. മുമ്പെങ്ങുമില്ലാത്തവിധം ശബ്ദത്തോടെ ഭൂമി പൊട്ടിയത് പഠനവിധേയമാക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.
റോഡ് പിളർന്നുമാറിയത് സംബന്ധിച്ച് ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ വിദഗ്ധരെക്കൊണ്ട് പഠനം നടത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാവടി, ഉടുമ്പൻചോല, ചെമ്മണ്ണാർ അടക്കമുള്ള സ്ഥലങ്ങളിൽ കിലോമീറ്റർ കണക്കിന് പ്രദേശങ്ങളാണ് വിണ്ടുകീറി വീടുകൾ നിലംപൊത്തിയത്. സേനാപതി ഗ്രാമപ്പഞ്ചായത്തിലെ വിവിധ മേഖലകളിൽ കിലോമീറ്ററോളം ദൂരത്തിലാണ് ഭൂമി കീറിയത്. സേനാപതി, കുളകോഴിച്ചാൽ മേഖലകളിലാണ് വ്യാപകമായി ഈ പ്രതിഭാസം. പല വീടുകളും അപകടാവസ്ഥയിലാണ്.
സംഭവത്തെ തുടർന്ന് കേളംകുഴിയിൽ മേഴ്സി ബേബി, അരമ്പിള്ളി ജോസ്, സാജു അരീക്കാട്ട് എന്നീ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇഞ്ചപ്ലാക്കൽ സിബി, ജോർജ് എന്നിവരുടെ വീടുകളും അപകടാവസ്ഥയിലായി. സേനാപതിയിലെ ശ്രീധരവിലാസം മധുസൂദനൻനായരുടെ ഏലത്തോട്ടത്തിൽ കിലോമീറ്ററോളം ഭൂമി വിള്ളൽവീണ് ഒരടി അകന്നിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Stories you may Like
- മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് തിരുവനന്തപുരം നഗരസഭ
- കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെ.സുധാകരൻ
- മഴക്കെടുതി: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- നവകേരള സദസ്സ് :ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍