ചെന്നിത്തല ഡിജിപിയാക്കിയ നാല് പേരും ഇനി എഡിജിപിമാർ; ഹേമചന്ദ്രനേയും ശങ്കർ റെഡ്ഡിയേയും തരംതാഴ്ത്തിയേ പറ്റൂവെന്ന ഉറച്ച നിലപാടിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നാല് ഐജിമാർക്കും പണി കിട്ടി; നഷ്ടമാകുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്നോണം കിട്ടിയ പദവികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസ് സേനയിലെ നാല് ഡി.ജി.പിമാരുടെയും നാല് ഐ.ജിമാരുടെയും സ്ഥാനം നഷ്ടമാകും. നാലു ഡി.ജി.പി. തസ്തിക വെട്ടിക്കുറയ്ക്കാനും നാല് ഐ.ജി. തസ്തിക വേണ്ടെന്നുവയ്ക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ എ. ഹേമചന്ദ്രൻ (ഇന്റലിജൻസ്), എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), മുഹമ്മദ് യാസിൻ (തീരദേശ പൊലീസ്), രാജേഷ് ദിവാൻ (പരിശീലന വിഭാഗം) ഡിജിപി പദവി നഷ്ടമാകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടുപ്പക്കാരെ ഡിജിപമാരാക്കാനായി ഉണ്ടാക്കിയതാണ് ഈ തസ്തികകൾ. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. വെട്ടിക്കുറയ്ക്കുന്ന ഐ.ജി. തസ്തികകൾ ഇവയാണ്: ഐ.ജി. മനുഷ്യാവകാശ കമ്മിഷൻ, ഐ.ജി. കമ്യൂണിറ്റി പൊലീസിങ്, ഐ.ജി. ലോകായുക്ത, ഐ.ജി. ജൻഡർ ജസ്റ്റിസ്.
മുൻ സർക്കാരിന്റെ കാലത്ത് അധികമായി സൃഷ്ടിച്ച നാല് ഡി.ജി.പി. തസ്തികകൾ നിലനിർത്തണമെന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണു കേന്ദ്രത്തിന്റെ അന്ത്യശാസനം. ഉടൻ പൊലീസ് തലപ്പത്തെ തസ്തികകളിൽ അഴിച്ചുപണി നടത്താനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ഐ.പി.എസ്. തസ്തികകളുടെ എണ്ണം 163ൽ നിന്ന് 172 ആയി ഉയർത്താനും ഒരു എ.ഡി.ജി.പി. തസ്തിക കൂടി സൃഷ്ടിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഡി.ജി.പിമാരുടെ രണ്ട് കേഡർ തസ്തികകളും രണ്ട് നോൺ കേഡർ തസ്തികളുമേ ആകാവൂ എന്ന ചട്ടമാണു നിലവിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വിധേയത്വമുള്ള ഉദ്യോഗസ്ഥർക്ക് ഇഷ്ടാനുസരണം അനുവദിക്കാനുള്ളതല്ല ഡി.ജി.പി. റാങ്കിലുള്ള കസേരയെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ കേന്ദ്രം മുന്നറിയിപ്പു നൽകി.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതുതായി നാലു ഡി.ജി.പി. തസ്തിക സൃഷ്ടിച്ചത് വിവാദമായിരുന്നു. വ്യവസ്ഥകൾ മറികടന്നുള്ള നിയമനമായതിനാൽ നാലുപേർക്കു ഡി.ജി.പി. റാങ്കിൽ ശമ്പളം നൽകാനാകില്ലെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് ഉയർന്ന ശമ്പളം വേണ്ടെന്നും പദവി മതിയെന്നുമാണു ഉയർന്ന ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. നാലു ഡി.ജി.പി. തസ്തികകൾ അധികമായി സൃഷ്ടിച്ചതിനെതിരേ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് വന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും ഈ ഫയലിന്മേൽ തീരുമാനമെടുക്കാൻ മുതിർന്നില്ല. .
എ. ഹേമചന്ദ്രൻ (ഇന്റലിജൻസ്), എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), മുഹമ്മദ് യാസിൻ (തീരദേശ പൊലീസ്), രാജേഷ് ദിവാൻ (പരിശീലന വിഭാഗം) എന്നിവരെ ഡിജിപിയായി നിലനിർത്തുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയനും താൽപ്പര്യക്കുറവുണ്ടായിരുന്നു. ഡിജിപി തസ്തികയിൽ നിന്ന് തരം താഴ്ത്തി ഡയറക്ടർ പൊലീസ് എന്ന തസ്തികയിലേക്ക് മാറ്റാൻ നീക്കം നടത്തി. എന്നാൽ അതും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. കേരളത്തിന് നാല് ഡി ജി പി തസ്തികയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. രണ്ട് കേഡർ തസ്തികയും രണ്ട് എക്സ് കേഡർ തസ്തികയുമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ കൂടാതെ പൊലീസ് കൺസ്ട്രക്ക്ഷൻ കോർപ്പറേഷൻ ചെയർമാൻ ടി പി സെൻകുമാർ, വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, എക്സ്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് എന്നിവരാണ് മറ്റ് ഡി ജി പിമാർ.
ഡി ജി പിമാരുടെ കേഡർ തസ്തിക ആറായി ഉയർത്തണമെന്ന് കേരളം കഴിഞ്ഞ കേഡർ റിവ്യൂ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇതിനിടെ പ്രമോഷൻ നൽകിയവരെ പൊലീസ് ഡയറക്ടർമാർ എന്ന തസ്തികയിൽ നിയമിക്കാനും ശ്രമിച്ചു. ഇതും കേന്ദ്രം അംഗീകരിച്ചില്ല. ഇതോടെയാണ് ഇവരെ എഡിജിപിമാരായി നിയമിക്കേണ്ട സാഹചര്യം ഉണ്ടായത്. എ.ഡി.ജി.പിമാരായിരുന്ന എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), എ. ഹേമചന്ദ്രൻ (മുൻ ഇന്റലിജൻസ് മേധാവി), മുഹമ്മദ് യാസിൻ (തീരസുരക്ഷാ പൊലീസ് മേധാവി), രാജേഷ് ദിവാൻ (പരിശീലനവിഭാഗം മേധാവി) എന്നിവരെയാണു വിവാദതീരുമാനത്തിലൂടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഡി.ജി.പിമാരാക്കിയത്. എന്നാൽ, പിണറായി സർക്കാർ സ്ഥാനമേറ്റതോടെ പൊലീസ് തലപ്പത്ത് അടിമുടി അഴിച്ചുപണി നടത്തിയതിന്റെ ഭാഗമായി ഇവരിൽ മൂന്നുപേർക്കു സ്ഥാനചലനം ഉണ്ടായി. ശങ്കർ റെഡ്ഡിയെ ഫയർഫോഴ്സിലും ഹേമചന്ദ്രനെ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മാറ്റിനിയമിക്കാൻ തീരുമാനിച്ചു. എന്നാൽ നാലും പേരും എതിർപ്പുമായെത്തി.
എ.ഡി.ജി.പി. റാങ്കുള്ള പദവികൾ സ്വീകരിക്കാൻ ഇവർ വിസമ്മതിച്ചു. അല്ലാത്തപക്ഷം, ഈ പദവികൾ ഡി.ജി.പി. റാങ്കിലേക്ക് ഉയർത്തണമെന്ന നിബന്ധന സർക്കാരിനു മുന്നിൽവച്ചു. ഇവരുടെ സ്ഥാനക്കയറ്റംതന്നെ നിയമവിരുദ്ധമാണെന്നിരിക്കേ എ.ഡി.ജി.പി. തസ്തികയിലുള്ള ശമ്പളമേ നൽകാൻ പറ്റൂവെന്ന് അക്കൗണ്ടന്റ് ജനറൽ നിലപാടെടുത്തു. ഇക്കാര്യം ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും എ.ജി. അറിയിച്ചു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ കാലത്തെ അനധികൃത പ്രമോഷന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഇതു പ്രകാരം കേന്ദ്രനിയമം മറികടക്കാൻ എ.ഡി.ജി.പിക്കും ഡി.ജി.പിക്കും മധ്യേ പുതിയൊരു തസ്തികതന്നെ സർക്കാർ സൃഷ്ടിച്ചു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിന് താഴെ ഡയറക്ടർ ഓഫ് പൊലീസ് എന്ന തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എതിർത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡി.ജി.പിമാരായ ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് എന്നിവരെ മറികടന്ന് എ.ഡി.ജി.പി: ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാലുപേർക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ജേക്കബ് തോമസിനെ ഡി.ജി.പിയായി ഉയർത്തിയതിനൊപ്പം പാറ്റൂർ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിൽനിന്നു മാറ്റി പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ നിയമിച്ച് ഒതുക്കുകയും ചെയ്തു. ഋഷിരാജിനും ബെഹ്റയ്ക്കും അർഹമായ ശമ്പളംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഭരണത്തുടർച്ചയുണ്ടായാൽ ടി.പി. സെൻകുമാറിന്റെ പിൻഗാമിയായി ഹേമചന്ദ്രനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുമായിരുന്നു നീക്കം. ഇതാണ് പൊളിഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍