പൊലീസ് പിണറായിക്കും വിജിലൻസ് കോടിയേരിക്കും! പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെത്തുമ്പോൾ വിജിലൻസിന്റെ തലപ്പത്ത് ഹേമചന്ദ്രനും; ജേക്കബ് തോമസിനെ മൂലയ്ക്കിരുത്തിയത് പാർട്ടിക്ക് വേണ്ടി തന്നെ; ഋഷിരാജ് സിംഗിന്റെ മോഹങ്ങളേയും വെട്ടി; ഇനി കാക്കിപ്പട സിപിഎമ്മിന് വിധേയം
മറുനാടൻ മലയാളി ബ്യുറോ
തിരുവനന്തപുരം: ടിപി സെൻകുമാർ വിരമിച്ചാലും ഡിജിപി ജേക്കബ് തോമസിന് നിരാശ തന്നെയാകും ഫലം. ജേക്കബ് തോമസിനെ വിജിലൻസിൽ തിരികെ കൊണ്ടു വരാൻ സിപിഎമ്മും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുവദിക്കില്ല. ഐപിഎസുകാരിൽ സീനിയറായ ജേക്കബ് തോമസിന് പൊലീസ് മേധാവിയും ആകാനാകില്ല. ഈ രണ്ട് നിർണ്ണായക പദവിയിലും ഇടതു സർക്കാരിന്റെ കാലത്ത് ഋഷിരാജ് സിംഗും എത്തില്ല. എക്സൈസ് കമ്മീഷണറായി തന്നെ ഋഷിരാജ് സിംഗിന് വിരമിക്കേണ്ടി വരുമെന്നാണ് സൂചന. ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കാനും കോടിയേരിയുടെ വിശ്വസ്തനായ എ ഹേമചന്ദ്രനാകും പുതിയ വിജിലൻസ് ഡയറക്ടറെന്നാണ് സൂചന. പാർട്ടി സെക്രട്ടറിയുടെ ഈ നിർദ്ദേശത്തെ പിണറായിക്ക് മനസ്സില്ലാ മനസോടെ അംഗീകരിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.
സെൻകുമാർ പടിയിറങ്ങുമ്പോൾ ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കണമെന്നായിരുന്നു പിണറായിയുടെ ആഗ്രഹം. ഐപിഎസിലെ സീനിയോറിട്ടി പാലിക്കാനായിരുന്നു നീക്കം. എന്നാൽ ഇതിനെ ഐഎസ് ലോബി അട്ടിമറിക്കുകയായിരുന്നു. ഇതിന് സി.പി.എം പിന്തുണയും നൽകി. ഇതോടെ ജേക്കബ് തോമസിനെ പൊലീസ് മേധാവി പോയിട്ട് വിജിലൻസ് ഡയറക്ടർ പോലും അക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഹേമചന്ദ്രന് താക്കോൽ സ്ഥാനം നൽകണമെന്ന് കോടിയേരി നിർദ്ദേശിച്ചു. ഇതിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു. ഇതിന് പിണറായി വഴങ്ങുകയാണെന്നാണ് സൂചന.
നാല് ഡിജിപിമാരാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ളത്. സെൻകുമാറും ജേക്കബ് തോമസും ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിംഗും. സെൻകുമാർ വിരമിക്കുമ്പോൾ ഹേമചന്ദ്രന് ഈ പദവി കിട്ടും. ഈ സാഹചര്യമാണ് ഹേമചന്ദ്രന് അനുകൂലമായി കോടിയേരി മാറ്റുന്നത്. നേരത്തെ പൊലീസ് മേധാവിയായി ഹേമചന്ദ്രനെ നിയമിക്കണമെന്ന് പോലും കോടിയേരി ആവശ്യം ഉന്നയിച്ചിരുന്നു.
സുപ്രീംകോടതിവിധിയെത്തുടർന്ന് സെൻകുമാർ പൊലീസ് മേധാവി ആയതോടെയാണ് ബെഹ്റ വിജിലൻസ് ഡയറക്ടറാകുന്നത്. സെൻകുമാർ വിരമിക്കുമ്പോൾ പഴയപദവി തിരിച്ചുനൽകാമെന്ന് സർക്കാർ ബെഹ്റയ്ക്ക് ഉറപ്പുനൽകിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായേക്കും. ഈ സാഹചര്യത്തിലാണ് സി.പി.എം നിർദ്ദേശങ്ങൾ നൽകുന്നത്. കഴിഞ്ഞമാസം പൊലീസ് ആസ്ഥാനത്ത് സെൻകുമാറും തച്ചങ്കരിയും തമ്മിലുണ്ടായ കശപിശയ്ക്ക് സാക്ഷിയായിരുന്ന ഐ.ജി. ബൽറാംകുമാർ ഉപാധ്യായ അവധികഴിഞ്ഞ് തിരിച്ചെത്തി.
വിജിലൻസ് ആസ്ഥാനത്തെത്തി ബെഹ്റയെ കണ്ടശേഷമാണ് അദ്ദേഹം ജോലിയിൽപ്രവേശിച്ചത്. ബെഹ്റയുടെ മടങ്ങിവരവിന്റെ സൂചനയായി ഈ കൂടിക്കാഴ്ചയും വ്യാഖ്യാനിക്കപ്പെടുന്നു. ഐ.എം.ജി. ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് വിജിലൻസ് തലപ്പത്തേക്ക് തിരിച്ചുവരാതിരിക്കാനും വിജിലൻസ് വേണ്ടത് ചെയ്തിട്ടുണ്ട്. വിജിലൻസിൽ അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളിൽ പരിശോധന നടന്നുവരികയാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യം ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയെ കണ്ടെത്തേണ്ട സമിതി അദ്ദേഹത്തെ ഒഴിവാക്കും. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും അടങ്ങുന്ന സമിതിയാണ് ഈ തീരുമാനം എടുക്കേണ്ടത്. ഇതിൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് ഒപ്പമേ നിൽകൂ. അതുകൊണ്ട് തന്നെ ബെഹ്റ വീണ്ടും ആ സ്ഥാനത്ത് എത്തും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബെഹ്റ സ്ഥാനമൊഴിഞ്ഞുവെന്നതും ഇതിന് പ്രേരകമായി ഉയർത്തിക്കാട്ടും.
ലോക്നാഥ് ബെഹ്റ ഡിജിപിയായപ്പോൾ ജേക്കബ് തോമസ് അതിനെ അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബെഹ്റയുടെ നിയമനത്തെ ജേക്കബ് തോമസിന് കോടതിയിൽ ചോദ്യം ചെയ്യാനും കഴിയില്ല. ഇതും സർക്കാരിന് ജേക്കബ് തോമസിനെ ഒഴിവാക്കാൻ കാരണമായി ചൂണ്ടിക്കാണിക്കാനാകും. വിജിലൻസിൽ കേസുള്ള ജേക്കബ് തോമസിന് ആ വകുപ്പ് നൽകാനും കഴിയില്ല. ഇതാകും സർക്കാരിന്റെ വിശദീകരണം.
യു.ഡി.എഫ്. സർക്കാർ സ്ഥാനക്കയറ്റം നൽകിയ എ. ഹേമചന്ദ്രൻ, എൻ. ശങ്കർറെഡ്ഡി, രാജേഷ് ദിവാൻ, ബി.എസ്. മുഹമ്മദ് യാസിൻ എന്നിവരും ഡി.ജി.പി. പദവിയിലുണ്ട്. കേന്ദ്രസർക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിക്കാത്തതിനെത്തുടർന്ന് ഇവർക്ക് ഇപ്പോഴും എ.ഡി.ജി.പി.യുടെ ശമ്പളമാണ് ലഭിക്കുന്നത്. സെൻകുമാർ വിരമിക്കുമ്പോൾ എ. ഹേമചന്ദ്രൻ ഡി.ജി.പി.യാകും. ഇദ്ദേഹത്തിന് പകരം ആരേയും നിലവിൽ ഡിജിപിയായി ഉയർത്താനും സാധ്യതയില്ല. എജിയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഹേമചന്ദ്രന് വലിയ തിരിച്ചടിയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ഡിജിപി പദവിയിൽ തരംതാഴ്ത്തൽ പോലും ഉണ്ടായി. ഇന്റലിജൻസ് മേധാവിയായിരുന്ന ഹേമചന്ദ്രനെ മാറ്റി ശ്രീലേഖയെ നിയമിക്കുകയും ചെയ്തു. എന്നാൽ കോടിയേരിയുടെ പിന്തുണയോടെ പതിയെ ഹേമചന്ദ്രന് സിപിഎമ്മിന്റെ വിശ്വസ്തരുടെ പട്ടികയിലെത്തി. സി.പി.എം നേതാക്കൾക്കെതിരെ ജേക്കബ് തോമസ് നടത്തിയ വിജിലൻസ് അന്വേഷണങ്ങളും ഇതിന് സാഹചര്യമൊരുക്കി. പാർട്ടിയുടെ വിശ്വസ്തൻ വിജിലൻസിൽ മതിയെന്ന നിലപാടിലേക്ക് കോടിയേരി എത്തി. ഇതിനെ മറ്റ് നേതാക്കളും അംഗീകരിച്ചതോടെ പിണറായിക്ക് വഴങ്ങേണ്ടി വന്നു.
സീനിയോറിട്ടി മാനദണ്ഡം മറികടന്ന് ജേക്കബ് തോമസിന്റെ നിയമനം അട്ടിമറിക്കാനാണ് കളികൾ സജീവമാകുന്നത്. ജേക്കബ് തോമസിനെ അനുനയിപ്പിക്കാനായി മലബാർ സിമന്റ്സിന്റെ എംഡി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് ജേക്കബ് തോമസ് അംഗീകരിച്ചില്ല. ഒപ്പം സിപിഎമ്മിന്റെ വിശ്വസ്ത അനുയായി ആയ ചാക്ക് രാധാകൃഷ്ണനും ഇതിനെ എതിർത്തു. ഇതോടെ മലബാർ സിമന്റ്സിലും നിയമിക്കാൻ പറ്റാത്ത അവസ്ഥയായി.
ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുന്നതുകൊണ്ടാണ് ജേക്കബ് തോമസിനെ ഒഴിവാക്കാൻ ഗൗരവമുള്ള ഒരു കാരണം തേടുന്നത്. ഇതിന് വേണ്ടിയാണ് വീണ്ടും വിജിലൻസ് അന്വേഷണങ്ങൾ പൊടി തട്ടിയെടുക്കുന്നത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാൽ രണ്ടുവർഷമോ അതിലേറെയോ അന്വേഷണം നീട്ടാം. ഒടുവിൽ കുറ്റവിമുക്തനായാലും നഷ്ടപ്പെട്ടതു തിരിച്ചുകിട്ടുകയുമില്ല. 2007ലെ ഇടതുസർക്കാരിന്റെ കാലത്തും അദ്ദേഹത്തിനു സമാനമായ അനുഭവമുണ്ടായി.
അന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എം.ഡി. ആയിരുന്ന അദ്ദേഹത്തിനെതിരേ, അഴിമതിയാരോപണത്തിന് അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരനല്ലെന്നു കണ്ടെങ്കിലും നാലുവർഷം സർവീസിൽ പലവിധ ദോഷവുമുണ്ടായി. ഇതിന് സമാനമായ സാഹചര്യമാണ് വീണ്ടും ഉണ്ടാകുന്നത്. ഇതിനെ കരുതലോടെ നേരിടാനാണ് ജേക്കബ് തോമസിന്റേയും തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍