അഞ്ചു വർഷം ഭരിച്ചപ്പോൾ രണ്ട് കോടിയുടെ സ്വത്ത് 66 കോടിയായി; 750 ജോടി ചെരുപ്പുകളും 28 കിലോ സ്വർണ്ണവും 10050 സാരികളും തെളിവുകളായി; അധികാരം ഒഴിഞ്ഞപ്പോൾ എല്ലാം കടത്തിയത് നിരവധി ലോറികൾ; സുബ്രഹ്മണ്യസ്വാമി വഴി മുടക്കിയപ്പോൾ 26 ദിവസം ജയിലിലായി
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: എംജിആറിന്റെ പിൻഗാമിയായി തമിഴക രാഷ്ട്രീയത്തിലെത്തിയ ജയലളിത നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അനധികൃത സ്വത്ത് സമ്പാദനക്കേസ്. 26 ദിവസം പുരട്ചി തലൈവിയെ ജയിലിലാക്കിയ കേസ്. ഒടുവിൽ അവർ കുറ്റവിമുക്തയായി. അസാധാരണ വാദങ്ങളുമായി കർണ്ണാടക ഹൈക്കോടതി ജയലളിതയെ വെറുതെ വിട്ടപ്പോൾ അനന്ദ നൃത്തം ചവിട്ടയിത് ജയലളിതയെന്ന അമ്മയെ സ്നേഹിക്കുന്ന വലിയൊരു ജനതയായിരുന്നു. വീണ്ടും അവരെ അധികാരത്തിലെത്തിച്ച ഈ ജനതയ്ക്ക് താങ്ങാനാവാത്ത ആഘാതമാണ് അമ്മയുടെ വിയോഗം.
1991ലാണ് ജയലളിതയ്ക്കെതിരായ അഴിമതിക്കേസിന്റെ തുടക്കം. ആദ്യമായി ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതും ആ വർഷമാണ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജയലളിതയ്ക്ക് ഉണ്ടായിരുന്ന രണ്ടുകോടിയുടെ സ്വത്ത് അഞ്ചുവർഷം കൊണ്ട് 66 കോടിയിലെത്തി. അത്ഭുതകരമായ വളർച്ച. എന്നാൽ ഇത് ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല. പക്ഷേ, ജനതാപാർട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമിക്ക് കൈയും കെട്ടി നോക്കിനിൽക്കാൻ ആകുമായിരുന്നില്ല. അനധികൃതമായി സ്വത്തുസമ്പാദിച്ച തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ 1996ൽ സുബ്രഹ്മണ്യം സ്വാമി പരാതി നൽകി. കരുണാനിധിയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തിൽ എത്തിയതോടെ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി. കേസിൽ അന്വേഷണം തുടങ്ങാൻ 1997ൽ ജില്ലാകോടതി ഉത്തരവായി.
അന്വേഷണം മുന്നോട്ട് പോകവേ 2001ൽ കുറച്ചു ദിവസം ജയലളിതയ്ക്ക് ജയിൽവാസവും അനുഭവിക്കേണ്ടിയും വന്നു ജയലളിതയ്ക്ക്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന ഡിഎംകെ നേതാവ് അൻപഴകന്റെ പരാതിയെ തുടർന്നാണ്, കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണാ വേളയിൽ ജയലളിതയുടെ സാരികളും ചെരുപ്പുകളുടെയം സ്വർണ്ണശേഖരവുമൊക്കെ കോടതിയിൽ തെളിവുകളായി എത്തി. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കമാണ് 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിത സമ്പാദിച്ചത്. ജയലളിത, തോഴി ശശികല, ദത്തു പുത്രനായിരുന്ന വി എൻ സുധാകരൻ, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവർക്കെതിരായാണ് ആരോപണം ഉയർന്നത്.
വിചാരണാ വേളയിൽ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ജയലളിത തള്ളിയിരുന്നു. തന്റെ പക്കലുള്ള സ്വർണവും വജ്രവുമെല്ലാം 1991ൽ താൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നതിന് മുൻപ് വാങ്ങിയതാണെന്ന് ജയലളിത വിചാരണ കോടതിയെ അറിയിച്ചു. സാരികളുടേയും ചെരിപ്പുകളുടേയും വൻ ശേഖരത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും തന്റേതല്ലെന്നായിരുന്നു ജയലളിതയുടെ മറുപടി നൽകിയിരുന്നത്. 2003ൽ ഡിഎംകെ സെക്രട്ടറി കെ അൻപഴകൻ നൽകിയ ഹർജിയിന്മേൽ സുപ്രീംകോടതിയാണ് കേസിന്റെ വിചാരണ ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന പരാതിയായിരുന്നു കാരണം.
കേസിനായി ആയിരത്തിലേറെ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തന്നെ കോടതി തയ്യാറാക്കിയിരുന്നു. 23 വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. കുറ്റക്കാരിയാണെന്ന് ബംഗളൂരു കോടതി കണ്ടെത്തിയതോടെ പുരട്ചി തലൈവിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വന്നു. രാം ജത്മലാനി അടക്കമുള്ളവർ ജയലളിതയ്ക്കായി വാദിക്കാൻ എത്തിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിൽ കേസ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിൽ എത്തുകയായിരുന്നു. ഏറ്റവുമൊടുവിലായി ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി വിധി വന്നപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് തമിഴ് ജനത സ്വീകരിച്ചത്. ഒടുവിൽ 2015 മെയ് 11ന് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി. ഇതോടെ വീണ്ടും ജയലളിത മുഖ്യമന്ത്രിയായി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അമ്മ തന്നെ എഐഎഡിഎംകെയെ നയിച്ചു. ചരിത്ര വിജയവുമായി വീണ്ടും അധികാരത്തിലേക്ക്. പക്ഷേ ആരോഗ്യം ജയലളിതയെ കൈവിട്ടു. ജയിലിൽ കിടക്കുമ്പോൾ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പലതും അനുഭവിച്ചിരുന്നു. ഇതാണ് ജയലളിതയെ ശാരീരികമായി തകർത്തത്. ജയിലിൽ നിന്ന് മടങ്ങിയെത്തിയ ജയലളിത പിന്നീട് ഭൂരിഭാഗം സമയവും വീട്ടിലേക്ക് ഒതുങ്ങി കഴിഞ്ഞു. അത്യപൂർവ്വമായി മാത്രമേ സെക്രട്ടറിയേറ്റിലേക്കും ജയലളിത എത്തിയിരുന്നുള്ളൂ. അതിനിടെ അപ്രതീക്ഷിതമായാണ് അമ്മ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരം തമിഴ് ജനത അറിഞ്ഞത്. പ്രാർത്ഥനയോടെ അവർ കാത്തിരുന്നു. പക്ഷേ ജയിലിലടയ്ക്കപ്പെട്ടതിനേക്കാൾ വലിയ വേദനയിൽ ആരാധകരെ തള്ളി വിട്ടുകൊണ്ടാണ് പുരട്ചി തലൈവി കളമൊഴിയുന്നത്.
കേസിന്റെ നാൾ വഴികൾ
1996 ജൂൺ 14: കളർ ടിവി അഴിമതി ആരോപിച്ച് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജയലളിക്കെതിരേ ഹർജി ഫയൽ ചെയ്തു. 1996 ജൂൺ 18: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയോട് ജയലളിതക്കെതിരേ എഫ്.ഐ.ആർ. രേഖപ്പെടുത്താൻ ഡി.എം.കെ. സർക്കാർ നിർദ്ദേശിച്ചു.
1996 ജൂൺ 21: പരാതി അന്വേഷിക്കാൻ ലതിക സരണി ഐ.പി.എസിന് ജില്ലാ സെഷൻസ് ജഡ്ജ് നിർദ്ദേശം നൽകി.
1997 ജൂൺ 4: 66.65 കോടിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.
1997 ഒകേ്ടാബർ 21: ജയലളിത, വി.കെ. ശശികല, വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരേ കോടതി കുറ്റംചുമത്തി.
2002 നവംബർ 2003 ഫെബ്രുവരി വരെ: 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാൽ എല്ലാവരും കൂറുമാറി.
2003 ഫെബ്രുവരി 28: കേസ് തമിഴ്നാട്ടിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. നേതാവ് അൻപഴകൻ സുപ്രീം കോടതിയെ സമീപിച്ചു.
2003 നവംബർ 18: ചെന്നൈയിൽ വിചാരണ ശരിയായി നടക്കാൻ സാധ്യതയില്ല എന്നു നിരീക്ഷിച്ച് സുപ്രീം കോടതി വിചാരണ ബംഗളുരുവിലേക്കു മാറ്റി.
2003 ഡിസംബർ മുതൽ 2005 മാർച്ച് വരെ: ബംഗളുരുവിൽ പ്രത്യേക കോടതി സ്ഥാപിച്ചു, ബി.വി. ആചാര്യ സ്പെഷൽ പബ്ലിക് പ്ര?സിക്യൂട്ടർ.
2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ ആരംഭിച്ചു.
2011 ഒകേ്ടാബർ 20, 21, നവംബർ 22, 23: ജയലളിത കോടതിയിൽ ഹാജരായി. ആയിരത്തിൽപ്പരം ചോദ്യങ്ങൾ കോടതി ജയലളിതയോട് ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്നു ജയലളിത.
2012 ഓഗസ്റ്റ് 13: സ്പെഷൽ പബ്ലിക് പ്ര?സിക്യൂട്ടറാ(എസ്പി.പി)യി ജി. ഭവാനി സിങ്ങിനെ നിയമിച്ചു.
2012 ഓഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യംചെയ്ത് അൻപഴകൻ ഹൈക്കോടതിയിൽ.
2012 ഓഗസ്റ്റ് 26: ജി. ഭവാനി സിങ്ങിനെ പ്ര?സിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി.
2012 ഓഗസ്റ്റ്സെപ്റ്റംബർ: എസ്പി.പി. സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യംചെയ്ത് സിങ് സുപ്രീം കോടതിയിൽ. സിങ്ങിനെ വീണ്ടും എസ്പി.പി. സ്ഥാനത്ത് നിയമിച്ചു.
2012 ഓഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണൻ വിരമിച്ചു.
2012 ഒകേ്ടാബർ 29: ജോൺ മൈക്കൽ കൻഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈക്കോടതി നിയമിച്ചു.
2014 ഓഗസ്റ്റ് 28: വിചാരണ അവസാനിച്ചു. വിധി പറയാനായി മാറ്റി കേസ് സെപ്റ്റംബർ 20ലേക്കു മാറ്റി.
2014 സെപ്റ്റംബർ 15: വിധി പ്രസ്താവിക്കുന്ന സ്ഥലം സുരക്ഷാ കാരണങ്ങളാൽ മാറ്റണമെന്ന് ജയലളിത അപേക്ഷ നൽകി.
2014 സെപ്റ്റംബർ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളുരു സെൻട്രൽ ജയിലിനടുത്തേക്കു മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബർ 27ലേക്കും മാറ്റി.
2014 സെപ്റ്റംബർ 27: വരവിൽകവിഞ്ഞ സ്വത്തുസമ്പാദനക്കേസിൽ ബംഗളുരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാലു പേർ നാലുപേർ കുറ്റക്കാരെന്നു കണ്ടെത്തി. ജയലളിതയ്ക്കു നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു.
2014 സെപ്റ്റംബർ 29: ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയിൽ.
2014 ഒകേ്ടാബർ 7: ജയയുടെ അപ്പീൽ ഹൈക്കോടതി തള്ളി
2014 ഒകേ്ടാബർ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു, ജയലളിതയ്ക്ക് ജാമ്യം.
2014 ഒകേ്ടാബർ 18: ജയലളിത ജയിൽമോചിതയായി.
2015 മെയ് 11: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്