സഭയുടെ ലേബലിൽ ഫ്രാൻസിസ് ജോർജ്ജിന്റെ നേതാക്കൾ ഇടതു സ്ഥാനാർത്ഥികളായി; മത്സരിപ്പിക്കാൻ സഭ കൊണ്ടു വന്നവർക്ക് സീറ്റ് കിട്ടിയില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി ഇക്കുറി ഇടതുപക്ഷത്തെ പിന്തുണച്ചേക്കില്ല; റോഷിക്കെതിരെ രംഗത്തിറങ്ങില്ലെന്ന് കത്തോലിക്കാ കോൺഗ്രസ്; സംരക്ഷണ സമിതിയിൽ ഭിന്നത രൂക്ഷം
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലത്തിൽ ഇടതുസ്ഥാനാർത്ഥിയായി ജയിച്ചു കയാറാമെന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ മോഹത്തിന് തിരിച്ചടിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ കടുത്ത അഭിപ്രായഭിന്നതയും ഭരണപ്രതിസന്ധിയും രൂക്ഷം. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസീസ് ജോർജിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യമില്ലാത്തതിനാൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്കോ, മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കില്ലെന്നു കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചതും ഇടതുമുന്നണിക്ക് നിരാശയായി.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ ഫ്രാൻസീസ് ജോർജിനാണെന്നു ഇടുക്കി എം. പി ജോയ്സ് ജോർജ് അറിയിച്ചെങ്കിലും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയോ, സമിതിയുടെ ഹൈപവർ കമ്മിറ്റിയോ പത്രക്കുറിപ്പ് പോലും പുറപ്പെടുവിക്കാൻ കഴിയാത്ത ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ഇടുക്കിയിൽനിന്നു യു. ഡി. എഫിനെ, പ്രത്യേകിച്ച് കോൺഗ്രസിനെ കെട്ടുകെട്ടിക്കണമെന്ന അലിഖിത അജണ്ട നടപ്പാക്കാൻ രൂപീകരിച്ചതെന്നു ആരോപിക്കപ്പെടുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹൈ പവർ കമ്മിറ്റിയുടെ പ്രമുഖ നേതാവിന് സീറ്റ് ലഭിക്കാത്തതും സമിതി നേതാക്കൾ പലരും ഫ്രാൻസീസ് ജോർജിന്റെ പാർട്ടി ഭാരവാഹികളായി മാറിക്കൊണ്ടിരിക്കുന്നതും സമിതിയെ ഉലയ്ക്കുകയാണ്.
സമിതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാഷ്ട്രീയനിലപാട് പരസ്യമായി പുറപ്പെടുവിക്കാനാകാത്ത അഭിപ്രായ ഭിന്നതയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിന് ഇടുക്കി രൂപതയും സമിതിയുമായിരുന്നു ഏറ്റവും വലിയ ശക്തികൾ. അതൊരു വികാരമായും രാഷ്ട്രീയ കൊടുങ്കാറ്റായും വിശിയപ്പോൾ ഐക്യജനാധിപത്യ മുന്നണയുടെ കോട്ടയിൽ വിള്ളലുണ്ടാക്കി ജോയ്സ് ജോർജ് മികച്ച വിജയം നേടി. എന്നാൽ ഈ സ്ഥിതി തന്നെ ഇക്കുറിയുമുണ്ടാകുമെന്ന ഇടതുപക്ഷത്തിന്റെ ചിന്ത പ്രചാരണത്തിൽ ആദ്യഘട്ടത്തിൽതന്നെ നഷ്ടമായിരിക്കുകയാണ്.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഏറ്റവും വലിയ ശക്തി സ്രോതസായ കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട് തന്നെയാണ് പ്രധാനം. വികസന നായകനെന്നു വിശേഷിക്കപ്പെടുന്ന യു. ഡി. എഫിന്റെ റോഷി അഗസ്റ്റിനെതിരെ പരസ്യനിലപാട് പ്രഖ്യാപിക്കാനുള്ള തടസങ്ങളാണ് മറ്റൊന്ന്. കഴിഞ്ഞ 15 വർഷമായി റോഷിയിൽനിന്നും ഇടുക്കി മണ്ഡലത്തിലുണ്ടായ വികസനം എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്. രൂപതയും, രൂപതയുടെയും പള്ളികളുടെയും കീഴിലുള്ള സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും.
എംഎൽഎ ഫണ്ട് വാങ്ങിയെടുത്തു നടത്തിയ വികസനങ്ങൾ തള്ളിപ്പറയാൻ രൂപതയ്ക്കു കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ യു. ഡി. എഫ്യു. പി. എ സർക്കാർവിരുദ്ധ സമരങ്ങളിൽ റോഷി പങ്കാളിയായില്ലെങ്കിലും സമിതിയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞില്ല. ജനകീയപ്രശ്നങ്ങളുടെ പേരിലോ കാർഷിക പ്രശ്നങ്ങൾ സംബന്ധിച്ചോ അല്ല ഇപ്പോൾ ഫ്രാൻസീസ്ജോർജ് ഇടതു പക്ഷത്തേക്കു വന്നതെന്നതും തികച്ചും അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിക്കായി നിലപാടുകൾ സ്വീകരിച്ച പ്രമുഖ നേതാവുകൂടിയായ ഫ്രാൻസീസ് ജോർജിനെ അനുകൂലിക്കുന്നതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കാൻ വിഷയമില്ലാത്ത സ്ഥിതിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പെട്ടുപോയിരിക്കുകയാണ്.
സമിതിയുടെ ഹൈപവർ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടുകൾ അണികളെ നിരാശയിലാക്കുകയും ഒട്ടേറെ പേർ സംഘടന വിട്ടുപോകുന്നതിനും കാരണമാവുകയും ചെയ്തു. ഫാ. സെബാസ്റ്റ്യൻ കെച്ചുപുര, ജോയ്സ് ജോർജ്, ആർ മണിക്കുട്ടൻ, സി. കെ മോഹനൻ, കെ. കെ ദേവസ്യ എന്നിവരടങ്ങിയ കോർ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സമിതിയിപ്പോൾ. നേരത്തെ ഇവരെ കൂടാതെ ഏതാനും പേർ കൂടി ഉൾപ്പെട്ടിരുന്ന സ്റ്റീയറിങ് കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിച്ചത്. എന്നാൽ ഫാ. സെബാസ്റ്റ്യന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചവരെ ഒഴിവാക്കാൻ സ്റ്റീയറിങ് കമ്മിറ്റി ജംബോ കമ്മിറ്റിയാക്കുകയും അനഭിമതരെ ഒഴിവാക്കി അഞ്ചംഗ ഉന്നതാധികാര സമിതി തീരുമാനങ്ങൾ സ്വീകരിക്കുകയുമായിരുന്നു. ഇതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതിഷേധവും ശകാരവും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര അടക്കമുള്ളവർ ഏറ്റുവാങ്ങുകയും ചെയ്തു. യു. ഡി. എഫിനോട് സന്ധിയില്ലാസമരം ചെയ്യുമ്പോഴും അഡ്ജസ്റ്റ്മെന്റിന് തയാറായതും സംഘടനയിൽ വിമതസ്വരമുയരാൻ കാരണമായി.
പട്ടയ വിഷയവുമായി ബന്ധപ്പെട്ടു യു. ഡി. എഫ് സർക്കാരിനെതിരെ നടത്തിയ സമരത്തിൽനിന്നും അടൂർ പ്രകാശിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കിയതായിരുന്നു അഡ്ജസ്റ്റ്മെന്റ്. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ധനമന്ത്രിയുടെയും വസതികളിലേക്ക് മാർച്ച് നടത്താൻ ഹൈറേഞ്ച് സംരക്ഷണ സമിതി യോഗത്തിൽ ധാരണയായെങ്കിലും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരത്തും മാണിക്കെതിരെ പാലായിലും സമരം നടത്തിയെങ്കിലും പട്ടയം നൽകേണ്ട അടൂർ പ്രകാശിനെതിരെ സമരം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിൽ ജോയ്സ് ജോർജിന്റെയും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ മുൻ എംഎൽഎ ഇ. എം ആഗസ്തിയുടെയും താൽപര്യമാണെന്ന് സമിതി നേതാക്കളിൽ പലരും ആക്ഷേപമുന്നയിച്ചു. ഇനി റോഷി അഗസ്റ്റിന്റെ വീട്ടിലേക്കാകാം മാർച്ചെന്നു കോർ കമ്മിറ്റി പറഞ്ഞെങ്കിലും അംഗങ്ങൾ യോജിച്ചിരുന്നില്ല.
റോഷിക്കെതിരെ ഏതെങ്കിലുമൊരു സ്ഥാനാർത്ഥിക്കു പരസ്യമായ പിന്തുണ നൽകുന്നത് രൂപതയിലും പള്ളികളിലും ശക്തമായ വിഭാഗീയതക്ക് ഇടയാക്കുമെന്നും അത്തരമൊരു നീക്കം നടത്തരുതെന്നും കത്തോലിക്കാ സഭയിൽനിന്നും ഫാ. സെബാസ്റ്റ്യനു കർശന നിർദേശമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇടുക്കിയിൽ കോൺഗ്രസിനെയും യു. ഡി. എഫിനെയും ഇല്ലാതാക്കണമെന്നു വാശി പിടിക്കുകയും സമിതിയുടെ ഹിഡൻ അജണ്ടയായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ, ഹൈ പവർ കമ്മിറ്റിയിലെ മറ്റംഗങ്ങളെ ഉപയോഗിച്ച് എൽ. ഡി. എഫ് ആഭിമുഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ ഉദ്ദേശ്്യലക്ഷ്യങ്ങളിൽ പലതും പാതിവഴിയിൽ താളം തെറ്റിയതിന്റെ ഇച്ഛാഭംഗവും നേതാക്കൾക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ റോഷിയെ പരാജയപ്പെടുത്താൻ ജോയ്സിനെ സ്ഥാനാർത്ഥിയാക്കാം എന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ.
എന്നാൽ അപ്രതീക്ഷിതമായ ഇടതുനീക്കത്തിൽ ജോയ്സ് സ്ഥാനാർത്ഥിയായതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പാളി. സമിതി ഉന്നതാധികാര സമിതി അംഗം ആർ മണിക്കുട്ടൻ സീറ്റുമോഹവുമായി നിലയുറപ്പിച്ചെങ്കിലും ഫലിച്ചില്ല. ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫിനെ മുൻനിർത്തി ചില പ്രചാരണങ്ങൾ നടത്തിയെങ്കിലും ഫ്രാൻസീസ് ജോർജിന്റെ അപ്രതീക്ഷിത വരവ് പലതും തകിടം മറിച്ചു. ഇതിനിടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പല പ്രധാനികളെയും ഫ്രാൻസീസ് ജോർജിന്റെ പാർട്ടിയിൽ ഭാരവാഹിത്വം നൽകി അംഗങ്ങളാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ ആവേശത്തിന്റെ പകുതിപോലും ആരവമുയർത്താൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമിതിക്ക് കഴിഞ്ഞില്ലെങ്കിലും ഇടതു ബാന്ധവത്തിൽ കുറെ സീറ്റുകൾ നേടാനായി. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം അംഗബലം പാതിയോളമായി കുറഞ്ഞു.
യു. ഡി. എഫ് വിരോധികളായ ഒട്ടേറെ പ്രവർത്തകർ സമിതിയിലൂടെ സി. പി. എമ്മിലെത്തി. അതിനു പിന്നാലെയാണ് പ്രാൻസീസ് ജോർജിന്റെ റിക്രൂട്ട്മെന്റ് സമിതിയെ തളർത്തുന്നത്. ഇടുക്കി രൂപതയിലെ വൈദികരിൽ ഒട്ടേറെപ്പേർ ഇതിൽ പ്രതിഷേധമുള്ളവരാണ്. സമിതി നടത്തിയ കണ്ണീർ യാത്ര ആവേശമാകാതെ പോയതും കത്തോലിക്ക കോൺഗ്രസിന്റെ നിലപാടും എല്ലാം ഫാ. സെബാസ്റ്റ്യനെയും ഉന്നതാധികാര സമിതിയെയും വെട്ടിലാക്കിയിട്ടുണ്ട്. തനി കോൺഗ്രസ് വിരുദ്ധതയാണ് ഫാ. സെബാസ്റ്റ്യനെന്നും ഇടതുതടവറയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും സമിതിയിലെ തന്നെ അംഗങ്ങളായ ചിലർ ആരോപിച്ചിട്ടുണ്ട്. രൂപതയെ ചേർത്തുപിടിച്ചു സഹായിച്ചു നടന്ന റോഷിക്കെതിരെ പ്രതികരിച്ചാൽ കത്തോലിക്കാസഭയിൽ ഫാ. സെബാസ്റ്റ്യൻ ഒറ്റപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍