അതിവേഗ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുന്നു; 86 ശതമാനം ആളുകൾ പദ്ധതിയെ പിന്തുണച്ചുവെന്ന് സീ ഫോറിന്റെ സർവേ ഫലം! ഇലക്ഷൻ സർവേകൾ മാത്രം നടത്തി പരിചയമുള്ള സീ ഫോറിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിരോധ സമിതി
കെ വി നിരഞ്ജൻ
കോഴിക്കോട്: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി വീണ്ടു ചർച്ചയാവുകയാണ്. പദ്ധതിയെ ഭൂരിഭാഗം ആളുകളും പിന്തുണക്കുന്നുവെന്ന് കാട്ടിയുള്ള സീ ഫോർ സ്ഥാപനത്തിന്റെ സർവേ ഫലം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. അതിവേഗ റെയിൽപ്പാതയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് മനസ്സിലാക്കാനാണ് കേരള ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ പൊതുജനങ്ങൾക്കിടയിൽ സർവേ നടത്തിയത്.
ഹരിയാനയിലെ ഗുർഗോൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സീ ഫോർ എന്ന സ്ഥാപനമാണ് കോർപ്പറേഷന് വേണ്ടി സർവേ നടത്തിയത്.റെയിൽപ്പാത കടന്നു പോകുന്ന 11 ജില്ലകളിലെ 110 നിയോജക മണ്ഡലങ്ങളിലായിട്ടാണ് സർവേ നടത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് റാൻഡം സാംബ്ളിങ്ങ് രീതി അനുസരിച്ച് തെരഞ്ഞെടുത്ത പതിമൂവായിരത്തിലധികം വോട്ടർമാരെ നേരിൽ കണ്ടാണ് സർവേ നടത്തിയതെന്നാണ് സ്ഥാപനം അവകാശപ്പെടുന്നു. ഇതിൽ 86 ശതമാനം ആളുകൾ പദ്ധതിയെ അനുകൂലിച്ചുവെന്നും ഇവർ വ്യക്തമാക്കുന്നു. 2016 നവംബർ 23 മുതൽ 2017 ജനുവരി 14 വരെയാണ് സർവേ നടത്തിയത്. പ്രായപൂർത്തിയായ 13447 പേരിൽ നിന്നാണ് വിവര ശേഖരണം നടത്തിയത്. നിലവിൽ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും മാത്രം അഭിപ്രായ സർവേ നടത്തുന്ന സ്ഥാപനമാണ് സി ഫോർ.
ഈ സ്ഥാപനം നടത്തിയ സർവേയുടെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്തുകൊണ്ട് അതിവേഗ റെയിൽ പ്രതിരോധ സമിതി രംഗത്ത് വന്നിരിക്കുകയാണ്. ആധികാരിക സർവേ എന്ന് അവകാശപ്പെടുന്ന ഈ സർവേ സംബന്ധിച്ച വിവരങ്ങളൊന്നും കെ എസ് എച്ച് ആർ സിയുടെ വെബ് സൈറ്റിൽ ലഭ്യമല്ല. ഡി എം ആർ സി വിശദമായ പ്രോജക്ട് റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിച്ചതിന് ശേഷം ഇത്തരമൊരു സർവ്വേ എന്തിനാണെന്നത് അവ്യക്തമാണ്. ഡി പി ആറിന്റെ സംഗ്രഹ രൂപം മാത്രമാണ് ഇതുവരെ പുറത്ത് വിട്ടിട്ടുള്ളതെന്നുമാണ് പ്രതിരോധ സമിതി ഭാരവാഹികൾ വ്യക്തമാക്കുന്നത്.
അതിവേഗ പാതയിൽ നിർദ്ദിഷ്ട സ്റ്റേഷനുകളിലായി പ്രഖ്യാപിച്ച 11 സ്റ്റേഷനുകളിലും ബുള്ളറ്റ് ട്രെയിൻ നിർത്തിയാൽ ശരാശരി വേഗം 200 കിലോമീറ്റർ താഴയെ വരൂ എന്ന കാര്യമോ, നിലവിലുള്ള റെയിൽ സംവിധാനം മെച്ചപ്പെടുത്തി ഓട്ടോമെറ്റിക് സിഗ്നൽ സംവിധാനം ഉൾപ്പെടെ പ്രാവർത്തികമാക്കിയാൽ 140 കി.മീ വേഗത്തിൽ വണ്ടി ഓടിക്കാൻ സാധിക്കും എന്ന കാര്യമോ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനോ സീ ഫോർ എന്ന സ്ഥാപനമോ ജനങ്ങളെ അറിയിച്ചിട്ടില്ല. ഒന്നര ലക്ഷം കോടി ചെലവഴിച്ച് ഒൻപത് വർഷം കൊണ്ട് പൂർത്തീകരിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തുകയോ ജനങ്ങളുടെ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല.
ലോകത്തിലെ ഭൂരിപക്ഷം അതിവേഗ തീവണ്ടിപ്പാതകളും നഷ്ടമാണെന്നും ഇവിടെയും അത് സംഭവിച്ചാൽ സ്റ്റേറ്റിന്റെ നികുതിപ്പണത്തിൽ നിന്ന് വായ്പ തിരിച്ചടയ്ക്കേണ്ടി വരുമെന്ന കാര്യവും മറച്ചു വച്ചിരിക്കുന്നു. മൂന്നരക്കൊടിയോളം ആളുകളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന ഒരു കാര്യത്തെ സംബന്ധിച്ച് പതിമൂവ്വായിരത്തോളം പേരിൽ നിന്ന് അഭിപ്രായം തേടി അതിൽ 86 ശതമാനം പേർ അനുകൂലിക്കുന്നു എന്നുള്ളതുകണ്ട് ഈ പദ്ധതിയെ ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പരിഹാസ്യവും പാഴ് വേലയുമാണെന്നും ഇവർ വ്യക്തമാക്കുന്നു.
സി ഫോർ സർവേക്കായി തെരഞ്ഞെടുത്ത ആളുകളെക്കുറിച്ച് സംശയമുണ്ട്. പദ്ധതിയെക്കുറിച്ച് ആളുകളോട് വ്യക്തമായി പറഞ്ഞിട്ടുണ്ടോ എന്ന കാര്യവും സംശയമാണെന്ന് പ്രതിരോധ സമിതി വ്യക്തമാക്കുന്നു. ഏകദേശം 800 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റടെുക്കേണ്ടിവരുമെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. തിരുവനന്തപുരം മുതൽ ഏറണാകുളംവരെ 2000 ൽ പരം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നും സർക്കാർ കണക്കാക്കുന്നു. ജനങ്ങൾ തിങ്ങി താമസിക്കുന്ന വടക്കൻ കേരളത്തിൽ ഇതിന്റെ എത്രയോ ഇരട്ടി കുടുംബങ്ങളേയാവും കുടിയൊഴിപ്പിക്കേണ്ടിവരിക.
എന്നാൽ ഏറ്റവും ചുരിങ്ങിയത് 15000 ഏക്കർ സ്ഥലമെങ്കിലും പദ്ധതിക്കായി ഏറ്റടെുക്കേണ്ടിവരുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്. ഒരു ഏക്കറിൽ അഞ്ച് കുടുംബങ്ങൾ എന്ന നിലയിൽ കണക്കാക്കിയാൽ ഏറ്റവും ചുരുങ്ങിയത് 65,000 കുടുംബങ്ങളേയാവും ഒഴിപ്പിക്കേണ്ടിവരിക. അതിവേഗ റെയിൽപ്പാതയിലെ യാത്രാ നിരക്കും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത തരത്തിലായിരിക്കും. ഇത് ഇന്നത്തെ ഒന്നാം ക്ളാസ് തീവണ്ടി നിരക്കിന്റെ മൂന്നും നാലും ഇരട്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ കണക്കുപ്രകാരം തിരുവനന്തപുരം മുതൽ ഏറണാകുളംവരെയുള്ള യാത്രയ്ക്ക് ഒരാൾ രണ്ടായിരം രൂപയിലേറെ ചെലവഴിക്കേണ്ടിവരും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സഞ്ചരിക്കണമെങ്കിൽ നാലായിരം രൂപ നൽകേണ്ടി വരും.
പദ്ധതി ലാഭകരമാകാൻ ദിനം പ്രതി 34,000ത്തോളം പേർ വണ്ടിയിൽ യാത്ര ചെയ്യം. ഇത്രയും വലിയ തുക കൊടുത്ത് ഇത്രയധികം ആളുകൾ വണ്ടിയിൽ സഞ്ചരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ തീവണ്ടിയിൽ ഫസ്റ്റ് ക്ളാസ്/ സെക്കൻഡ് ക്ളാസ് യാത്രാ സൗകര്യം ഉണ്ടായിരിക്കില്ല. പകരം വിമാന സർവ്വീസിലേതുപോലെ ബിസിനസ് ക്ളാസ്, എക്കണോമി ക്ളാസ് എന്നിങ്ങനെയായിരിക്കും തരം തിരിവ്. ഫലത്തിൽ വിമാന ടിക്കറ്റിനോളം തുക ഒരു എക്കണോമി ക്ളാസ് യാത്രക്കാരൻ നൽകേണ്ടിവരുമെന്ന് ചുരുക്കം. 30 കോടിയോളം രൂപയാണ് സാധ്യതാ പഠനത്തിനായി ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
ഭൂരിപക്ഷം ജനങ്ങളും അനുകൂലിക്കുന്ന പദ്ധതിയാണ് അതിവേഗ റെയിൽ എന്ന വിധത്തിൽ പുറത്തുവന്ന സർവേ തട്ടിപ്പും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പ്രതിരോധ സമിതി സംസ്ഥാന ചെയർമാൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. സർവേയുടെ ആധികാരികതയെ കുറിച്ച് അതിവേഗ റെയിൽ കോർപറേഷന്റെ വെബ്സൈറ്റിൽപോലും ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പ്രതിഷേധം കാരണം പാതിവഴിയിൽ നിർത്തിവച്ച പദ്ധതി പൊടിതട്ടിയെടുക്കുന്നുവെന്നാണ് സർവേ പുറത്തുവിട്ടതിലൂടെ മനസ്സിലാവുന്നത്.
സംസ്ഥാന സർക്കാറിനെ വൻ സാമ്പത്തിക കെണിയിലേക്ക് തള്ളിവിടുന്ന പദ്ധതിയാണ് അതിവേഗ റെയിൽ. നൂറുകണക്കിന് കുടുംബങ്ങളെ കുടിയിറക്കി നടപ്പാക്കുന്ന പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ജനപ്രതിനിധികൾപോലും സമ്മതിക്കുന്നു. പദ്ധതി ഉപേക്ഷിക്കുമെന്നും നിലവിലെ റെയിൽവേ സംവിധാനം ഉപയോഗപ്പെടുത്തി അതിവേഗ ട്രെയിൻ നടപ്പാക്കുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ളത്. സർക്കാർ വ്യക്തമായ അഭിപ്രായമൊന്നും പറയാതെ ഉദ്യോഗസ്ഥ തലത്തിൽ സർവേ പോലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Stories you may Like
- പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
- ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റർ
- ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
- കാൽവഴുതി കമ്പിയിൽ തൂങ്ങിക്കിടന്ന വൃദ്ധനെ രക്ഷപ്പെടുത്തി ആർ.പി.എഫ്. കോൺസ്റ്റബിൾ
- ആദിൽ ഫർഹാന് വിനയായത് ട്രാക്കിലെ സാഹസികത
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍