റാണി ലക്ഷ്മീഭായി മീനച്ചിൽ തീരത്ത് പതിനാല് ഏക്കർ സ്ഥലവും തടിയും നൽകി; ആദ്യ ബാച്ചിൽ പഠിച്ചത് 25 വൈദിക വിദ്യാർത്ഥികൾ; ആദ്യ കലാലയം രണ്ടു നൂറ്റാണ്ടുമുമ്പു കോട്ടയത്തു ജന്മം കൊണ്ടതിങ്ങനെ?
കോട്ടയം: 1815 മാർച്ചിൽ ആരംഭിച്ച കോട്ടയത്തെ സി എം എസ് കോളേജാണ് ഇന്നു നിലവിലുള്ള ഇന്ത്യയിലെ ആദ്യ കലാലയം. അച്ചടി, ബൈബിൾ വിവർത്തനം, പള്ളിക്കൂടങ്ങൾ എന്നീ രംഗങ്ങളിൽ നടത്തിയ ഇടപെടലിലൂടെ ആധുനിക കേരളത്തിന്റെ നവോത്ഥാനചരിത്രത്തിനു തുടക്കം കുറിച്ച സി എം എസ് മിഷനറിമാരുടെ ഈ മാതൃകാസ്ഥാപനം ഇരുന്നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്, 2015 മാർച്ച് മാസത്തിൽ. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എത്തിക്കാൻ മുന്നിൽ നിന്ന സിഎംഎസ് കോളേജ് പഠനമികവിൽ ഇന്ത്യയിലെ തന്നെ മുന്നിൽ നിൽക്കുന്ന കോളേജാണ്.
ഇരുന്നൂറു വയസ്സുതികയുന്ന സി.എം.എസ് കോളേജിന്റെ ചരിത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള വസ്തു, രേഖാസഞ്ചയവും വിശകലനവും അവലോകനവും കൊണ്ട് സമ്പന്നമാണ് സിഎംഎസ് കോളേജിന്റെ മലയാള വകുപ്പ് അദ്ധ്യക്ഷനായ ബാബുചെറിയാന്റെ 'Towards Moderntiy: The story of the First college in India'എന്ന പുസ്തകം. സി.എം.എസ് കോളേജിന്റെ പ്രിൻസിപ്പലും മഹാപണ്ഡിതനും കൂടിയായ ബഞ്ചമിൻ ബെയ്ലിയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ബാബു ചെറിയാന്റെ പുസ്തകത്തിലെ വിശദാംശങ്ങൾ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നു.
ആധുനികത എന്നത് ചില സ്ഥാപനങ്ങളിലൂടെയാണ് നടപ്പാകുന്നതെന്ന മിഷേൽ ഫൂക്കോയുടെ നിരീക്ഷണം കേരളത്തെ സംബന്ധിച്ചും ശരിയാണ്. കേരളീയാധുനികീകരണത്തിന്റെ അനുഭവലോകങ്ങൾ പാർപ്പുറപ്പിച്ചതും വിവിധങ്ങളായ സ്ഥാപനങ്ങളിൽത്തന്നെയാണ്. അതിൽ പ്രഥമവും പ്രധാനവുമാണ് കോട്ടയം സി. എം.എസ് കോളേജ്. ആധുനികകേരളത്തിന്റെ സാംസ്കാരികപുരോഗതി മിഷനറിമാരുടെ അശ്രാന്ത പരിശ്രമങ്ങളുമായി ചേർത്തുവായിക്കാൻ കഴിയും. തെക്ക് ലാറ്റിൻ മിഷൻ സൊസൈറ്റി, മധ്യകേരളത്തിൽ ചർച്ച്മിഷൻ സൊസൈറ്റി, വടക്ക് ബാസൽ മിഷൻ സൊസൈറ്റി എന്നിങ്ങനെ അച്ചടി- ആധുനികതയെ ഉറപ്പിച്ചെടുക്കുന്നതിൽ മിഷനറിമാർ ചെയ്ത പ്രവർത്തനങ്ങൾ നിസ്തുലമാണ്. ജാതി, മത, ലിംഗഭേദമന്യേയുള്ള വിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, നാട്ടുഭാഷാ വിദ്യാഭ്യാസം, ശാസ്ത്രവിദ്യാഭ്യാസം എന്നിങ്ങനെ പൊതുവിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക ജ്ഞാനനിർമ്മാണ പദ്ധതിക്ക് സ്കെച്ചും പ്ലാനും ഒരുക്കിയത് അവരാണ്.
1799-ലാണ് ഇംഗ്ലണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി രൂപംകൊള്ളുന്നത്. 1813- ൽ ബ്രിട്ടീഷ് പാർലമെന്റ ്സി എം എസിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുവാദം സംബന്ധിച്ച ബില്ല് പാസ്സാക്കി. ഈ വർഷംതന്നെ തിരുവിതാംകൂർ റസിഡന്റായ കേണൽ ജോൺ മൺറോ മദ്രാസിലെ സി. എം. എസ്. കറസ്പോണ്ടിങ് കമ്മിറ്റിയിൽ ഒരു കോളേജിന്റെ കാര്യം എഴുതിയറിക്കുകയുണ്ടായി. റാണി ലക്ഷ്മീഭായി കോളേജിനുവേണ്ടി മീനച്ചിലാറിന്റെ തീരത്ത് പതിനാലേക്കർ സ്ഥലവും കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ തടിയും ദാനമായി നൽകി. 1815 മാർച്ചിൽ ഇരുപത്തിയഞ്ച് വൈദിക വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് കോട്ടയം സി.എം.എസ് കോളേജ് പ്രവർത്തനമാരംഭിച്ചു. ആൺ,പെൺ ഭേദമന്യേ, ജാതി, മതഭേദമന്യേ കേരളം ഒരുമിച്ചിരുന്ന ആദ്യത്തെ പൊതു ഇടം ഈവിധം രൂപപ്പെട്ടു.
തുടർന്നുള്ള കാലത്തും സി.എം.എസ് കോളേജ് തികച്ചും ആധുനികവും വിമോചനപരവുമായ ചരിത്രംതന്നെ എഴുതികൊണ്ടിരുന്നു. ആധുനികവിദ്യാഭ്യാസത്തിനു പുറമേ കോളേജിനെ മുൻനിർത്തി കേണൽ മൺറോ മൂന്നു കാര്യങ്ങളാണ് ഉന്നംവച്ചിരുന്നത്. ഒന്ന്, ബൈബിൾ വിവർത്തനം, രണ്ട്, പള്ളിക്കൂടങ്ങൾ, മൂന്ന്, അച്ചുകൂടങ്ങൾ. ബൈബിൾ വിവർത്തനവും സി. എം. എസ്. അച്ചുകൂടത്തിന്റെ ആരംഭവും കോളേജിന്റെ പ്രിൻസിപ്പലായ ബഞ്ചമിൻ ബെയ്ലി യാഥാർത്ഥ്യമാക്കിയപ്പോൾ ഹെന്റി ബേക്കർ പള്ളിക്കൂടങ്ങളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. ഈ പള്ളിക്കൂടങ്ങളാകട്ടെ മലയാളഭാഷയെയും സംസ്കാരത്തേയും പുരോഗമനപരമായി വിഭാവനം ചെയ്തവയായിരുന്നു. ബൈബിൾ വിവർത്തനം മലയാള ഗദ്യത്തിന്റെ ആദ്യമാതൃക അവതരിപ്പിക്കുകയും അച്ചുകൂടങ്ങൾ കേരളത്തെ ഇന്നോളം പിന്തുടരുന്ന സാമൂഹ്യാനുഭവങ്ങളെ നിർമ്മിച്ചെടുക്കുകയും ചെയ്തു.
1848 ൽ സി എം എസ് പ്രസിൽനിന്നും പുറത്തുവന്ന ജ്ഞാനനിക്ഷേപമാണ് കേരളത്തിലെ ആദ്യത്തെ പത്രമായി ചില പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. മാറ്റിവയ്ക്കാവുന്ന അച്ചുകൾ(Movablet ypes) ഉപയോഗിച്ചും വാർത്തയ്ക്ക് ഉള്ളടക്കപരമായിത്തന്നെ മുഖ്യസ്ഥാനം നൽകിയും സാങ്കേതികവും അനുഭവപരവുമായി പത്രം എന്ന ആശയത്തെ കേരളത്തിൽ സാക്ഷാത്കരിച്ചത് ജ്ഞാനനിക്ഷേപമാണ്. ഘാതകവധം, പുല്ലേലികുഞ്ചു എന്നീ മലയാളസാഹിത്യത്തിലെ കീഴാളപ്രമേയമുള്ള ആഖ്യാനപ്രകാരങ്ങൾ വെളിച്ചം കാണുന്നത് ഈ പത്രത്തിലൂടെയാണ്. 1864 -ൽ ഇന്ത്യയിലെ ആദ്യത്തെ കലാലയ ജേണൽ വിദ്യാസംഗ്രഹം പുറത്തുവന്നു. പാശ്ചാത്യസർവകലാശാലാ ജേണലിന്റെ മാതൃകയിലാണ് വിദ്യാസംഗ്രഹവും രൂപകല്പന ചെയ്തിരുന്നത്.
ശാസ്ത്രം, സാഹിത്യം, വിവിധ മതങ്ങളുടെ ആശയങ്ങൾ, വാർത്ത എന്നിങ്ങനെ വിജ്ഞാനവിതരണത്തിൽ സി എം എസിന്റെ ജേണൽ പത്തൊൻപതാം നൂറ്റാണ്ടിൽ വഹിച്ച പങ്ക് ചെറുതല്ല. ആധുനികതയിൽ ജ്ഞാനവിഷയങ്ങളായിത്തീർന്ന വിവിധ വിഷയമാതൃകകളെ വിദ്യാസംഗ്രഹം അവതരിപ്പിക്കുകയും കലാലയ ജേണലുകളുടെ മികച്ച മാതൃകയായിത്തീരുകയും ചെയ്തു The slayer slainഎന്ന കീഴാളപ്രമേയമുള്ള, കേരളത്തിൽ എഴുതപ്പെട്ട ആദ്യനോവൽ പ്രസിദ്ധീകരിക്കുന്നത് ഇവിടെയാണ്.
ഈ മട്ടിൽ പൊതുവിദ്യാഭ്യാസം സാധ്യമാക്കിയ പള്ളിക്കൂടങ്ങൾ, കലാലയ ജേണൽ, മുദ്രണാലയം, പത്രം എന്നിവയിലൂടെ ഒരു ഭാഗത്തും കലാലയത്തിന്റെ പ്രവർത്തനങ്ങളിലൂടെ മറ്റൊരു ഭാഗത്തും സി.എം.എസ് ഉയർത്തിക്കൊണ്ടു വന്ന താല്പര്യങ്ങൾ എല്ലാത്തരം വിവേചനങ്ങൾക്ക് അതീതവും ജനാധിപത്യപരവും പുരോഗമനാത്മകവുമായിരുന്നു. കേരളത്തിലെ ദളിതരുടെയും സ്ത്രീകളുടെയും ജാതി മതങ്ങളുടെയും പ്രശ്നങ്ങളെ അഭിസംബോധനചെയ്തവതരിപ്പിച്ച സി.എം.എസ് കോളേജ് കേരളത്തിൽ നടക്കേണ്ടിയിരുന്ന സാമൂഹ്യനവോത്ഥാനത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് വഴിമരുന്നിടുകയായിരുന്നു. എന്നാൽ കേരളീയനവോത്ഥാനത്തിന്റെ മുഖ്യതാല്പര്യങ്ങൾ ഈ വിധം വിമോചനപരമായിരുന്നു എന്ന് കരുതുക വയ്യ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍