Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോർട്ട് കൊച്ചി പള്ളിയിലെ 'അദ്ഭുതവും' വിസ്മൃതിയിലായി; ക്രൂശിത രൂപത്തിലെ തിരുമുറിലെ രക്തം ഒഴുകലും മാതാവിന്റെ രൂപം ദർശിച്ചതും കഥയായി ഒടുങ്ങി; ഭക്തജനപ്രവാഹം അവസാനിച്ചു: ദൈവിക സാന്നിധ്യം വർധിച്ചെന്ന പ്രചരണം മാത്രം ബാക്കി

ഫോർട്ട് കൊച്ചി പള്ളിയിലെ 'അദ്ഭുതവും' വിസ്മൃതിയിലായി; ക്രൂശിത രൂപത്തിലെ തിരുമുറിലെ രക്തം ഒഴുകലും മാതാവിന്റെ രൂപം ദർശിച്ചതും കഥയായി ഒടുങ്ങി; ഭക്തജനപ്രവാഹം അവസാനിച്ചു: ദൈവിക സാന്നിധ്യം വർധിച്ചെന്ന പ്രചരണം മാത്രം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

പള്ളുരുത്തി: ഫോർട്ട് കൊച്ചി പള്ളിയിലെ അത്ഭുതവും വിസ്മൃതിയിലേക്ക്. ക്രൂശിതരൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും ഉദരഭാഗത്ത് കന്യാമറിയത്തിന്റെ തിരുസ്വരൂപം ദർശിച്ചെന്നുമറിഞ്ഞ് ഫോർട്ട് കൊച്ചി ഇമ്മാനുവൽ പള്ളിയിലേക്ക് ആരംഭിച്ചിരുന്ന ഭക്തജനപ്രവാഹം നാലു ദിവസം കൊണ്ടവസാനിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ തങ്ങൾ അത്ഭുതദൃശ്യം കണ്ടതായി മൂന്നുവിദ്യാർത്ഥിനികളാണ് അവകാശപ്പെട്ടത്. ഇവർ വീട്ടിലെത്തി മാതാപിതാക്കളുമായി വിവരം പങ്കുവയ്ക്കുകയായിരുന്നു. ഇവരിൽ രണ്ടുപേർ ക്രിസ്ത്യൻ വിശ്വാസികളും ഒരാൾ ഹിന്ദുവിശ്വാസിയുമാണ്. മക്കളുടെ വിവരണം കേട്ടതോടെ മാതാപിതാക്കൾ കുട്ടികൾക്കൊപ്പം പള്ളിയിലെത്തി വികാരി ഫാ ജോർജ് ബിബിലാലിനെ വിവരമറിയിക്കുകയായിരുന്നു. ക്രൂശിതരൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും ഉദരഭാഗത്ത് കന്യാമറിയത്തിന്റെ തിരുസ്വരൂപം ദർശിച്ചെന്നുമായിരുന്നു പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ പെൺകുട്ടികൾ വീട്ടുകാരെ അറിയിച്ചിരുന്നത്.

സംഭവം നാട്ടിൽ പ്രചരിച്ചതോടെ ഇമ്മാനുവൽ പള്ളിയിലേക്കു വിശ്വാസികളുടെ ഒഴുക്കായിരുന്നു. ഞായറാഴ്ചത്തെ കുർബ്ബാനയിൽ പങ്കെടുക്കാൻ പതിവിൽകൂടുതൽ വിശ്വാസികൾ എത്തി. വിവരമറിഞ്ഞ് ദൂരദേശങ്ങളിൽ നിന്നും പോലും വിശ്വാസികൾ പള്ളിയിലെത്തി. ഇവരിൽ ഭൂരിപക്ഷം പേരും വിദ്യാർത്ഥിനികൾ വിവരിച്ച' അത്ഭുതം ' കാണാൻ സാധിക്കാത്ത വിഷമത്തിലാണ് പള്ളിയിൽ നിന്നും വിടവാങ്ങിയത്. എന്നാൽ അനുഭവസാക്ഷ്യവിവരണത്തോടെ അത്ഭുതം സത്യമാണെന്ന് പ്രചരിപ്പിക്കുന്ന ചെറിയൊരുവിഭാഗം ഇപ്പോഴും ഇവിടെയുണ്ട്്. ഇവിടത്തെ പ്രാർത്ഥനയിലൂടെ രോഗശാന്തിയും സന്താനസൗഭാഗ്യവുമൊക്കെ ലഭിച്ചിട്ടുള്ള നിരവധി പേരുണ്ടെന്നും ദിവ്യദർശനമുണ്ടായതോടെ പള്ളിയിലെ ദൈവീക സാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ടെന്നും ഇനി പ്രാർത്ഥനകൾക്ക് നേരത്തേതിനേക്കാൾ വേഗത്തിൽ ഫലം ലഭിക്കുമെന്നുമാണ് ഇക്കൂട്ടരുടെ പ്രചാരണം.

വിദ്യാഭ്യാസ ഉന്നതിക്കായി ട്യൂഷൻ ടീച്ചർ നസ്രത്ത് സ്വദേശിനി റെഡീന നിദ്ദേശിച്ചതനുസരിച്ച് പ്രാർത്ഥിക്കുന്നതിനായിട്ടാണ് സമീപവാസികളായ ബ്രില്ല, അലീന, ആഷിഖ എന്നിവർ രവിലെ 10 മണിയോടെ പള്ളിയിലെത്തിയത്. പ്രാർത്ഥനക്കിടക്ക് നീല സാരിയുടുത്ത ഒരു സ്ത്രീ അരികിലെത്തി തങ്ങളോട് നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞെന്നും നിങ്ങൾക്ക് മാതാവിന്റെ അനുഗ്രഹമുണ്ടാവുമെന്നും അറിയിച്ച് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷയായയെന്നും ഇതിന് പിന്നാലെയാണ് ക്രൂശിതരൂപത്തിൽ രക്തവും മാതാവിന്റെ രൂപവും കണ്ടതെന്നാണ് പെൺകുട്ടികളുടെ സാക്ഷ്യം.

താൻ ആദ്യം ഈ ദൃശ്യം കണ്ടില്ലന്നും പിന്നീട് ക്രിസ്ത്യൻ കുട്ടികളുടെ നിർബന്ധപ്രകാരം പ്രാർത്ഥനയിൽ പങ്കുചേർന്നപ്പോഴാണ് അത്ഭുത ദൃശ്യം കാണാനായതെന്നും ഹിന്ദു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായും വികാരി അറിയിച്ചിരുന്നു. പെൺകുട്ടികളുടെ വീട്ടുകാരിൽ നിന്നും വിവരമറഞ്ഞ അയൽവാസികൾ ഉടൻ പള്ളിയിലെത്തി. വിവരമറിഞ്ഞ് ഉച്ചയോടെ സമീപപ്രദേശങ്ങളിൽ നിന്നും ഭക്തർ എത്തിതുടങ്ങി. താമസിയാതെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.

വിവരമറിഞ്ഞ് വികാരി ഫാ. ജോർജ് ബിബിലാലും പള്ളിഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തി. വികാരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ തിരുസ്വരൂപം വിശദമായി പരിശോധിച്ചെങ്കിലും പെൺകുട്ടികൾ വെളിപ്പെടുത്തിയ വസ്തുതകൾ സ്ഥിരീകരിക്കാനായില്ല. സംഭവം കേട്ടറിഞ്ഞ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പരിശോധനയിൽ അസ്വാഭികമായി ഒന്നും കണ്ടെത്താനായില്ലെന്നുള്ള വിവരമാണ് പൊലീസ് മാദ്ധ്യമപ്രവർത്തകരുമായി പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP