പെൺകുട്ടിയുടെ പ്രതികാരം ഇനി ആരെയും പീഡിപ്പിക്കാൻ ആവാത്തവിധം സ്വാമിക്ക് അംഗഭംഗം വരുത്തി; പ്ലാസ്റ്റിക് സർജറി വഴി ജനനേന്ദ്രിയം തുന്നിച്ചേർത്തെങ്കിലും ഉപയോഗശൂന്യമെന്ന് മെഡിക്കൽ സംഘം; മൂത്രസഞ്ചാരത്തിന് പ്രത്യേകം സംവിധാനം ഉണ്ടാക്കേണ്ടി വന്നേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 22 ഫീമെയിൽ കോട്ടയം സിനിമയിൽ നായികാ കഥാപാത്രമായ ടെസ തന്റെ പ്രതികാരം തീർത്തതിന് സമാനമായാണ് ഇന്നലെ തിരുവനന്തപുരം പേട്ടയിൽ പെൺകുട്ടി പീഡകനായ കള്ളസ്വാമിയെ കൈകാര്യം ചെയ്തത്. പെൺകുട്ടിയുടെ പ്രതികാര വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയ അവൾക്ക് വേണ്ടി കയ്യടിച്ചു. ജനനേന്ദ്രിയം 99 ശതമാനവും മുറിഞ്ഞ ഇന് ആരെയും ലൈംഗികമായി ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു പെൺകുട്ടി പ്രതികാരം ചെയ്തത്. 54 കാരനായ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരിക്ക് ഇനി ജനനേന്ദ്രിയം കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമുണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പ്ലാസ്റ്റിക് സർജറി വിഭാഗം ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂർണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേർക്കാനായില്ല. എന്നാൽ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകൾ നൽകിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.
സ്ഥലത്ത് പൊലീസ് എത്തുമ്പോൾ 90 ശതമാനത്തേളെം ഛേദിക്കപ്പെട്ട ലിംഗവും കൈയിലെടുത്ത് വലിയ ശബ്ദമുണ്ടാക്കിയ സ്വാമി വാഹനത്തിൽ കയറാൻ പോലും മടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ പൊലീസ് സ്വാമിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയശേഷം ആശുപത്രിയുടെ അഞ്ചാം വാർഡിലേക്ക് മാറ്റുകയുമായിരുന്നു. വാർഡിലും തൊട്ടടുത്ത വാർഡിലുമുണ്ടായിരുന്നവർ വിവരമറിഞ്ഞയുടനെ സ്വാമിയെ കാണാൻ ഓടിക്കൂടുകയായിരുന്നു. പെൺകുട്ടിയാൽ ലിംഗം പോയ സ്വാമിയുടെ കിടപ്പ് കാണാൻ നിരവധിപേർ എത്തിയപ്പോൾ സ്വാമി ഇടയ്ക്ക് നിയന്ത്രണം വിട്ട് അലറുകയും ചെയ്തതായ് വാർഡിലുണ്ടായിരുന്ന മറ്റ് ചില രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.
ആശുപത്രിയിൽ സ്വാമി നിയന്ത്രണം വിടുന്നുവെന്ന വാർത്തയും കാഴ്ച്ചക്കാരെ കുറച്ചില്ല. തന്റെ ചിത്രവും മറ്റും പകർത്താൻ ശ്രമിക്കുന്നതിലെ അസ്വസ്ഥതയാണ് സ്വാമി പ്രകടിപ്പിച്ചത്. പിന്നീട് അഞ്ചോളം പൊലീസുകാർ അവിടെയെത്തി സ്വാമിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചവരെ പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. ആശുപത്രി വാർഡിൽ സ്വാമിക്ക് അടുത്തുള്ള ചിലർ വലിയ കൗതുകത്തോടെയും സ്വാമിയെ നോക്കുന്നതും കാണാമായിരുന്നു. തന്നെ കാണാൻ ആളുകൾ കൂടുന്നുവെന്ന് മനസ്സിലാക്കിയ സ്വാമി ഒരു വശം ചരിഞ്ഞ് കിടക്കുകയും മറുകൈകൊണ്ട് മുഖം മറയ്ക്കുകയുമായിരുന്നു.
ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന സ്വാമി പ്ലസ് വൺ പഠനകാലം മുതൽ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. വെള്ളിയാഴ്ച പുലർച്ചെ 3.10നുള്ള ബിക്കാനിർ എക്പ്രസിൽ തിരുവനന്തപുരത്തെത്തിയ സ്വാമിയെ പെൺകുട്ടിയുടെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരനാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകൽ മുഴുവൻ വിശ്രമത്തിലായിരുന്നു സ്വാമി. വൈകിട്ട് ആലപ്പുഴ സ്വദേശിയായ അയ്യപ്പൻ കാണാനെത്തി. കടമായിനൽകിയ 20ലക്ഷം രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. രാത്രി പത്തരവരെ അയ്യപ്പനുമായി സ്വാമി സംസാരിച്ചിരുന്നു.
വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് സ്വാമി പെൺകുട്ടിയെ വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ ആപ്പിളുകളും പഴങ്ങളും കൂടയിലാക്കി സ്വാമിയുടെ മുറിയിലെത്തിച്ചിരുന്നു. ആപ്പിൾ മുറിക്കാൻ കത്തിയും കരുതി. ഈ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ ചേർത്തുവച്ച്, ഒന്നര വർഷമായുള്ള അകൽച്ച അവസാനിപ്പിച്ച് തനിക്ക് വഴങ്ങാൻ സ്വാമി ആവശ്യപ്പെട്ടു. ഭയന്നുവിറച്ച പെൺകുട്ടി ധൈര്യം സംഭരിച്ച് ശബ്ദമുണ്ടാക്കി സ്വാമിയുടെ ശ്രദ്ധതിരിച്ച് തന്ത്രത്തിൽ കത്തി കൈക്കലാക്കി. ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചു. 30സെന്റിമീറ്ററോളം നീളമുള്ള കത്തിയുടെ അഗ്രഭാഗം വളഞ്ഞതായിരുന്നതിനാൽ ജനനേന്ദ്രിയം കത്തിയിൽ കൊളുത്തിവലിച്ച് പലഭാഗവും മുറിഞ്ഞു. ജനനേന്ദ്രിയം മുറിഞ്ഞിട്ടും സ്വാമി നിലവിളിച്ചില്ല. സ്വാമി വീണ്ടും ഉപദ്രവിക്കുമെന്ന് ഭയന്ന് പെൺകുട്ടി അടുക്കളവാതിൽ വഴി റോഡിലേക്ക് ഓടി. മൊബൈലിൽ നിന്ന് പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു.
ഫൂട്ട്പട്രോൾ നടത്തുകയായിരുന്ന പൊലീസ് സംഘം വയർലെസിലൂടെ സന്ദേശം കേട്ട് നിമിഷങ്ങൾക്കുള്ളിൽ പെൺകുട്ടിയുടെ അടുത്തെത്തി. എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ജീപ്പ് പട്രോൾ സംഘവും പിന്നാലെയെത്തി. വനിതാസെല്ലിൽ നിന്ന് രണ്ട് പൊലീസുകാരികളെ എത്തിച്ച് പെൺകുട്ടിയെ പേട്ട സ്റ്റേഷനിലേക്ക് മാറ്റി. എസ്.ഐ വിജയന്റെ സംഘമാണ് രക്തത്തിൽ കുളിച്ചുകിടന്ന സ്വാമിയെ 12.15ഓടെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. മാനസിക വിഭ്രാന്തിയുണ്ടായപ്പോൾ സ്വയം ജനനേന്ദ്രിയം മുറിച്ചതായാണ് സ്വാമി ഡോക്ടർമാരോട് പറഞ്ഞത്. പൊലീസിന് മൊഴിനൽകാൻ തയ്യാറായില്ല. പൊലീസ് വിരട്ടിയപ്പോൾ, താൻ ഉറക്കത്തിലായപ്പോൾ വിരോധം കൊണ്ട് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതായി മൊഴിനൽകി.
ഞാൻ ഒരാളുടെ ലൈംഗിക അടിമയാകേണ്ട ആവശ്യമില്ല. കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം സംഭരിച്ച് ഒറ്റ വലി വലിച്ചു. മുറിച്ചിട്ടും അയാൾ വിളിച്ചുകൂവിയില്ല. ദേഹം മുറിഞ്ഞില്ലെന്ന് അപ്പോൾ തോന്നി. ധൈര്യമില്ലായിരുന്നു, പുറത്തുചാടി ഓടി.. പെൺകുട്ടി സംഭവത്െ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത സ്വാമി പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് പലപ്പോഴായി 40ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരത്ത് വന്നാൽ പെൺകുട്ടിയുടെ വീട്ടിലാണ് തങ്ങാറുള്ളത്.
കഴുത്തിൽ കത്തി വച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ കൃത്യം താൻ ചെയ്തതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നഗരത്തിലെ കോളേജിൽ അവസാനവർഷ നിയമവിദ്യാർത്ഥിയാണ് പെൺകുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂർവമായ ഈ സംഭവം ഉണ്ടായത്.
പെൺകുട്ടിയുടെ വീടിന്റെ അയൽവാസികൾ പറയുന്നത് സ്വാമി കഴിഞ്ഞ ആറ് വർഷമായി ഇവിടെ സ്ഥിരം സന്ദർശകനാണെന്നാണ്. പെൺകുട്ടിയുടെ അച്ഛന്റെ ചികിത്സയ്ക്കായി വന്നിരുന്ന സ്വാമിയുടെ ജീവിത ശൈലിയും കാലം കഴിയും തോറും മാറി വരുന്നതായി ശ്രദ്ധിച്ചുവെന്നും നാട്ടുകാർ പറയുന്നു. അയൽവാസികളുമായി ഇവർ വലിയ രീതിയിൽസഹകരിച്ചിരുന്നില്ല. മിക്കവാറും ദിവസങ്ങളിലും സ്വാമി ഇവിടെ എത്താറുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ നടന്നുവന്നിരുന്ന സ്വാമി പിന്നീട് ഓട്ടോ പിടിച്ചു വരാൻ തുടങ്ങി.
ഒരു വർഷം തികയുന്നതിന് മുൻപ് ഇയാൾ ടൊയോട്ടയുടെ എത്തിയോസ് ക്രോസ് മോഡലിന്റെ സെറീൻ ബ്ലൂയിഷ് സിൽവർ കാറിൽ വരാൻ തുടങ്ങിയെന്നും ചിലപ്പോഴൊക്കെ പെൺകുട്ടിയുടെ മാതാവും ഇയാളും കാറിൽ കയറി പോകുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്