Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടിയുടെ പ്രതികാരം ഇനി ആരെയും പീഡിപ്പിക്കാൻ ആവാത്തവിധം സ്വാമിക്ക് അംഗഭംഗം വരുത്തി; പ്ലാസ്റ്റിക് സർജറി വഴി ജനനേന്ദ്രിയം തുന്നിച്ചേർത്തെങ്കിലും ഉപയോഗശൂന്യമെന്ന് മെഡിക്കൽ സംഘം; മൂത്രസഞ്ചാരത്തിന് പ്രത്യേകം സംവിധാനം ഉണ്ടാക്കേണ്ടി വന്നേക്കും

പെൺകുട്ടിയുടെ പ്രതികാരം ഇനി ആരെയും പീഡിപ്പിക്കാൻ ആവാത്തവിധം സ്വാമിക്ക് അംഗഭംഗം വരുത്തി; പ്ലാസ്റ്റിക് സർജറി വഴി ജനനേന്ദ്രിയം തുന്നിച്ചേർത്തെങ്കിലും ഉപയോഗശൂന്യമെന്ന് മെഡിക്കൽ സംഘം; മൂത്രസഞ്ചാരത്തിന് പ്രത്യേകം സംവിധാനം ഉണ്ടാക്കേണ്ടി വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 22 ഫീമെയിൽ കോട്ടയം സിനിമയിൽ നായികാ കഥാപാത്രമായ ടെസ തന്റെ പ്രതികാരം തീർത്തതിന് സമാനമായാണ് ഇന്നലെ തിരുവനന്തപുരം പേട്ടയിൽ പെൺകുട്ടി പീഡകനായ കള്ളസ്വാമിയെ കൈകാര്യം ചെയ്തത്. പെൺകുട്ടിയുടെ പ്രതികാര വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയ അവൾക്ക് വേണ്ടി കയ്യടിച്ചു. ജനനേന്ദ്രിയം 99 ശതമാനവും മുറിഞ്ഞ ഇന് ആരെയും ലൈംഗികമായി ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു പെൺകുട്ടി പ്രതികാരം ചെയ്തത്. 54 കാരനായ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരിക്ക് ഇനി ജനനേന്ദ്രിയം കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമുണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പ്ലാസ്റ്റിക് സർജറി വിഭാഗം ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂർണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേർക്കാനായില്ല. എന്നാൽ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകൾ നൽകിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.

സ്ഥലത്ത് പൊലീസ് എത്തുമ്പോൾ 90 ശതമാനത്തേളെം ഛേദിക്കപ്പെട്ട ലിംഗവും കൈയിലെടുത്ത് വലിയ ശബ്ദമുണ്ടാക്കിയ സ്വാമി വാഹനത്തിൽ കയറാൻ പോലും മടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ പൊലീസ് സ്വാമിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയശേഷം ആശുപത്രിയുടെ അഞ്ചാം വാർഡിലേക്ക് മാറ്റുകയുമായിരുന്നു. വാർഡിലും തൊട്ടടുത്ത വാർഡിലുമുണ്ടായിരുന്നവർ വിവരമറിഞ്ഞയുടനെ സ്വാമിയെ കാണാൻ ഓടിക്കൂടുകയായിരുന്നു. പെൺകുട്ടിയാൽ ലിംഗം പോയ സ്വാമിയുടെ കിടപ്പ് കാണാൻ നിരവധിപേർ എത്തിയപ്പോൾ സ്വാമി ഇടയ്ക്ക് നിയന്ത്രണം വിട്ട് അലറുകയും ചെയ്തതായ് വാർഡിലുണ്ടായിരുന്ന മറ്റ് ചില രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.

ആശുപത്രിയിൽ സ്വാമി നിയന്ത്രണം വിടുന്നുവെന്ന വാർത്തയും കാഴ്‌ച്ചക്കാരെ കുറച്ചില്ല. തന്റെ ചിത്രവും മറ്റും പകർത്താൻ ശ്രമിക്കുന്നതിലെ അസ്വസ്ഥതയാണ് സ്വാമി പ്രകടിപ്പിച്ചത്. പിന്നീട് അഞ്ചോളം പൊലീസുകാർ അവിടെയെത്തി സ്വാമിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചവരെ പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. ആശുപത്രി വാർഡിൽ സ്വാമിക്ക് അടുത്തുള്ള ചിലർ വലിയ കൗതുകത്തോടെയും സ്വാമിയെ നോക്കുന്നതും കാണാമായിരുന്നു. തന്നെ കാണാൻ ആളുകൾ കൂടുന്നുവെന്ന് മനസ്സിലാക്കിയ സ്വാമി ഒരു വശം ചരിഞ്ഞ് കിടക്കുകയും മറുകൈകൊണ്ട് മുഖം മറയ്ക്കുകയുമായിരുന്നു.

ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന സ്വാമി പ്ലസ് വൺ പഠനകാലം മുതൽ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. വെള്ളിയാഴ്ച പുലർച്ചെ 3.10നുള്ള ബിക്കാനിർ എക്പ്രസിൽ തിരുവനന്തപുരത്തെത്തിയ സ്വാമിയെ പെൺകുട്ടിയുടെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരനാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകൽ മുഴുവൻ വിശ്രമത്തിലായിരുന്നു സ്വാമി. വൈകിട്ട് ആലപ്പുഴ സ്വദേശിയായ അയ്യപ്പൻ കാണാനെത്തി. കടമായിനൽകിയ 20ലക്ഷം രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. രാത്രി പത്തരവരെ അയ്യപ്പനുമായി സ്വാമി സംസാരിച്ചിരുന്നു.

വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് സ്വാമി പെൺകുട്ടിയെ വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ ആപ്പിളുകളും പഴങ്ങളും കൂടയിലാക്കി സ്വാമിയുടെ മുറിയിലെത്തിച്ചിരുന്നു. ആപ്പിൾ മുറിക്കാൻ കത്തിയും കരുതി. ഈ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ ചേർത്തുവച്ച്, ഒന്നര വർഷമായുള്ള അകൽച്ച അവസാനിപ്പിച്ച് തനിക്ക് വഴങ്ങാൻ സ്വാമി ആവശ്യപ്പെട്ടു. ഭയന്നുവിറച്ച പെൺകുട്ടി ധൈര്യം സംഭരിച്ച് ശബ്ദമുണ്ടാക്കി സ്വാമിയുടെ ശ്രദ്ധതിരിച്ച് തന്ത്രത്തിൽ കത്തി കൈക്കലാക്കി. ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചു. 30സെന്റിമീറ്ററോളം നീളമുള്ള കത്തിയുടെ അഗ്രഭാഗം വളഞ്ഞതായിരുന്നതിനാൽ ജനനേന്ദ്രിയം കത്തിയിൽ കൊളുത്തിവലിച്ച് പലഭാഗവും മുറിഞ്ഞു. ജനനേന്ദ്രിയം മുറിഞ്ഞിട്ടും സ്വാമി നിലവിളിച്ചില്ല. സ്വാമി വീണ്ടും ഉപദ്രവിക്കുമെന്ന് ഭയന്ന് പെൺകുട്ടി അടുക്കളവാതിൽ വഴി റോഡിലേക്ക് ഓടി. മൊബൈലിൽ നിന്ന് പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു.

ഫൂട്ട്പട്രോൾ നടത്തുകയായിരുന്ന പൊലീസ് സംഘം വയർലെസിലൂടെ സന്ദേശം കേട്ട് നിമിഷങ്ങൾക്കുള്ളിൽ പെൺകുട്ടിയുടെ അടുത്തെത്തി. എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ജീപ്പ് പട്രോൾ സംഘവും പിന്നാലെയെത്തി. വനിതാസെല്ലിൽ നിന്ന് രണ്ട് പൊലീസുകാരികളെ എത്തിച്ച് പെൺകുട്ടിയെ പേട്ട സ്റ്റേഷനിലേക്ക് മാറ്റി. എസ്.ഐ വിജയന്റെ സംഘമാണ് രക്തത്തിൽ കുളിച്ചുകിടന്ന സ്വാമിയെ 12.15ഓടെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. മാനസിക വിഭ്രാന്തിയുണ്ടായപ്പോൾ സ്വയം ജനനേന്ദ്രിയം മുറിച്ചതായാണ് സ്വാമി ഡോക്ടർമാരോട് പറഞ്ഞത്. പൊലീസിന് മൊഴിനൽകാൻ തയ്യാറായില്ല. പൊലീസ് വിരട്ടിയപ്പോൾ, താൻ ഉറക്കത്തിലായപ്പോൾ വിരോധം കൊണ്ട് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതായി മൊഴിനൽകി.

ഞാൻ ഒരാളുടെ ലൈംഗിക അടിമയാകേണ്ട ആവശ്യമില്ല. കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം സംഭരിച്ച് ഒറ്റ വലി വലിച്ചു. മുറിച്ചിട്ടും അയാൾ വിളിച്ചുകൂവിയില്ല. ദേഹം മുറിഞ്ഞില്ലെന്ന് അപ്പോൾ തോന്നി. ധൈര്യമില്ലായിരുന്നു, പുറത്തുചാടി ഓടി.. പെൺകുട്ടി സംഭവത്െ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത സ്വാമി പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് പലപ്പോഴായി 40ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരത്ത് വന്നാൽ പെൺകുട്ടിയുടെ വീട്ടിലാണ് തങ്ങാറുള്ളത്.

കഴുത്തിൽ കത്തി വച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ കൃത്യം താൻ ചെയ്തതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നഗരത്തിലെ കോളേജിൽ അവസാനവർഷ നിയമവിദ്യാർത്ഥിയാണ് പെൺകുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂർവമായ ഈ സംഭവം ഉണ്ടായത്.

പെൺകുട്ടിയുടെ വീടിന്റെ അയൽവാസികൾ പറയുന്നത് സ്വാമി കഴിഞ്ഞ ആറ് വർഷമായി ഇവിടെ സ്ഥിരം സന്ദർശകനാണെന്നാണ്. പെൺകുട്ടിയുടെ അച്ഛന്റെ ചികിത്സയ്ക്കായി വന്നിരുന്ന സ്വാമിയുടെ ജീവിത ശൈലിയും കാലം കഴിയും തോറും മാറി വരുന്നതായി ശ്രദ്ധിച്ചുവെന്നും നാട്ടുകാർ പറയുന്നു. അയൽവാസികളുമായി ഇവർ വലിയ രീതിയിൽസഹകരിച്ചിരുന്നില്ല. മിക്കവാറും ദിവസങ്ങളിലും സ്വാമി ഇവിടെ എത്താറുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ നടന്നുവന്നിരുന്ന സ്വാമി പിന്നീട് ഓട്ടോ പിടിച്ചു വരാൻ തുടങ്ങി.

ഒരു വർഷം തികയുന്നതിന് മുൻപ് ഇയാൾ ടൊയോട്ടയുടെ എത്തിയോസ് ക്രോസ് മോഡലിന്റെ സെറീൻ ബ്ലൂയിഷ് സിൽവർ കാറിൽ വരാൻ തുടങ്ങിയെന്നും ചിലപ്പോഴൊക്കെ പെൺകുട്ടിയുടെ മാതാവും ഇയാളും കാറിൽ കയറി പോകുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP