കലാം പഴി കേൾക്കേണ്ടി വന്നതു മാദ്ധ്യമ ഭാഷ മൂലം; മലയാള മാദ്ധ്യമങ്ങൾ കലാമിനെ മിസൈൽമാൻ ആക്കിയപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത് റോക്കറ്റ്മാനെന്ന്: ലോക മാദ്ധ്യമങ്ങൾ അബ്ദുൾ കലാമിന് ആദരാഞ്ജലി അർപ്പിച്ചത് ഇങ്ങനെ
കെ ആർ ഷൈജുമോൻ
ലണ്ടൻ: മാദ്ധ്യമ ഭാഷ ഏതു വിധത്തിൽ തെറ്റിദ്ധരിക്കപ്പെടും എന്നതിന് ഉത്തമ ഉദാഹരനമാവുകയാണ് മരണശേഷം മുൻ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൽ കലാമിനെ കുറിച്ച് വന്ന ചില പരാമർശങ്ങൾ. അദ്ദേഹത്തെ യുദ്ധക്കൊതിയൻ എന്നും മിസൈൽ നിർമ്മാതാവ് എന്നുമൊക്കെ പലരും വിശേഷണം ചാർത്തിയപ്പോൾ അതിന്റെ പാപഭാരം ഏറ്റെടുക്കാൻ തയ്യാറാകേണ്ടത് മലയാള മാദ്ധ്യമങ്ങൾ ആണെന്നത് ഈ രംഗത്ത് വീണ്ടു വിചാരത്തിന് കൂടി അവസരം ഒരുക്കുകയാണ്. പലപ്പോഴും ഭാഷയെ കൊല്ലാക്കൊല ചെയ്യുന്ന ആധുനിക മാദ്ധ്യമ പ്രവർത്തനത്തിൽ യാതൊരു ഉദ്ദേശ ശുദ്ധിയും കൂടാതെയാണ് പലപ്പോഴും ഭാഷ കൈകാര്യം ചെയ്യുന്നത് എന്നത് പുതിയ ആരോപണമല്ല. ഇങ്ങനെയുള്ള മാദ്ധ്യമ ഭാഷ ശൈലിയിലെ അപകാതയാണ് കലാമിന് വിനയായത്.
ഒരു പക്ഷെ ഭാഷ പ്രയോഗത്തിലെ ശൈലീ വിശേഷണത്തിന്റെ ഭാഗമായോ ഇംഗ്ലീഷ് ഭാഷയെ അതേവിധം പകർത്തുന്ന പ്രവണത ശക്തമായതിനാലോ ആകാം കലാമിന്റെ സംഭവനകൾ മലയാളിക്ക് മിസൈലിൽ ഒതുക്കപ്പെട്ടത്. വാസ്തവത്തിൽ അദേഹത്തിന്റെ സംഭാവനകൾ കൂടുതൽ പ്രയോജനപ്പെട്ടത് ഉപഗ്രഹ വിക്ഷേപണ രംഗത്ത് ആയിരുന്നു എന്നത് വിദേശ മാദ്ധ്യമങ്ങൾ നന്നായി വായനക്കാരിൽ എത്തിക്കുകയും ചെയ്തിരുന്നു.
സാങ്കേതികമായി രണ്ടു പദങ്ങളും തമ്മിൽ വലിയ അർത്ഥ വത്യാസം ഇല്ലെങ്കിലും പ്രായോഗിക അർത്ഥത്തിൽ രണ്ടിനും വൻ അർത്ഥവ്യത്യാസം ഉണ്ട് താനും. മിസൈൽ എന്ന പദം എല്ലായ്പ്പോഴും യുദ്ധവും ആയി ബന്ധപ്പെട്ടാണ് സാമാന്യ ജനം കണക്കിലെടുക്കുന്നത്. എന്നാൽ റോക്കറ്റ് എന്ന പദം പലപ്പോഴും വിക്ഷേപണവുമായി ബന്ധപ്പെട്ടുമാണ് പ്രയോഗിക്കപ്പെടുന്നത്. രണ്ടു പദങ്ങളുടെയും അർത്ഥ വത്യാസം ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറിയിൽ അടക്കം വക്തമാക്കുന്നുന്ടെങ്കിലും മിസൈൽ എന്നത് ഒരു ലക്ഷ്യത്തെ മുൻനിർത്തി പ്രയോഗിക്കപ്പെടുന്ന വസ്തു എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ഈ അർത്ഥത്തിൽ ഒരു ക്രിക്കറ്റ് ബോൾ പോലും മിസൈൽ എന്ന അർത്ഥത്തോട് ഏറെ ചേർന്ന് നിൽക്കന്നു എന്ന് വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു. എന്നാൽ റേക്കറ്റിനെ ഇങ്ങനെ കണക്കാക്കാൻ പറ്റില്ല താനും. ഇക്കാരണത്താൽ തന്നെയാകാം വിദേശ മാദ്ധ്യമങ്ങൾ സാങ്കേതികമായും അർത്ഥ തലത്തിലും കലാമിന്റെ സംഭാവനകൾ കൂടുതൽ ചേർന്ന് നിൽകുന്ന റോകറ്റ് മാൻ എന്ന വിശേഷണം അദേഹത്തിന് തുടക്കകാലം മുതലേ നൽകിയതും.
ഭാഗ്യവശാൽ കലാമിന്റെ മരണ ശേഷം മലയാള മാദ്ധ്യമങ്ങളിൽ ഈ വിശേഷണം കാര്യമായി എത്തിയിരുന്നില്ല എന്നത് ഭാഷ പ്രയോഗത്തിൽ വന്ന പിഴവ് മനസ്സിലാക്കിയിട്ടാകും എന്ന് കരുതപ്പെടുന്നു. വാർത്തകളിൽ അതിഭാവുകത്വം നൽകാനായി പലപ്പോഴും വിശേഷണ സ്വരം കലർത്തുന്നത് എങ്ങനെ ദോഷമാകും എന്നതിന് കൂടി കലാമിനോപ്പം ചേർക്കപ്പെട്ട മിസൈൽമാൻ പ്രയോഗം തെളിയിക്കുന്നു.
തിരഞ്ഞെടുപ്പുകളെ കുരുക്ഷേത്രം, അടർക്കളം, പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കുന്ന മലയാള മാദ്ധ്യമശൈലി സ്കൂൾ കലോത്സവ വേദികൾക്കും മറ്റും കേട്ടാൽ ഞെട്ടുന്ന തരം തലക്കെട്ടുകളാണ് പലപ്പോഴും നല്‍കുക. ഭാഷയെ മിതമായി എങ്ങനെ സമീപിക്കാം എന്നതിന് മലയാള മാദ്ധ്യമങ്ങൾക്ക് മനസ്സിലാക്കാൻ കലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രമുഖ ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫ് നല്കിയ തലക്കെട്ട് ഒന്നാന്തരം ഉദാഹരണമാണ് . Rocket man is India's new president എന്നാണ് അവർ നൽകിയ തലകെട്ട്. ഇന്നലെ ടൈം, വാഷിങ്ങ്ടൻ പോസ്റ്റ് അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളും റിപ്പോർട്ടിൽ റോക്കറ്റ് മാൻ എന്ന വിശേഷണമാണ് കലാമിന് നല്‍കിയത്.
കലാമിന്റെ മരണത്തെ തുടർന്ന് ചിലർ് അദേഹം മിസൈൽ വക്താവായിരുന്നു എന്നോ യുദ്ധകൊതിയൻ ആയിരുന്നോ എന്നോ ഒക്കെ പടച്ചു വിടുക ആയിരുന്നു. എന്നാൽ കലാം നേതൃത്വം നല്കിയ ടെക്നോളജി ഇന്ത്യ യുദ്ധരംഗത്ത് ഇതേവരെ പ്രയോജനപ്പെടുതിയിട്ടില്ല, മാത്രമല്ല, ബ്രിട്ടൻ പോലുള്ള വൻശക്തി രാജ്യങ്ങൾ ഇന്നാ ടെക്നോളജിയുടെ സഹായത്തിനായി കൈ നീട്ടി നിൽക്കുകയാണ്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏതാനും ദിവസം മുൻപ് ബ്രിട്ടന്റെ 5 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ച കാര്യം തന്നെ കലാമിന്റെ മഹത്വം ഇന്ത്യക്കാർക്ക് ഉറക്കെ വിളിച്ചു പറയാൻ കരുത്തു പകരുന്നതാണ്. എന്നാൽ ആ സമയത്ത് കലാം ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിച്ച സാങ്കേതിക വിധഗ്ദ്ധരെയോ ശാസ്ത്രജ്ഞരെയോ ടെക്നോക്രാറ്റുളായോ ഒന്നും ഒരുവിധപ്പെട്ട മാദ്ധ്യമങ്ങൾ പരാമർശിക്കാൻ വിട്ടു പോവുക ആയിരുന്നു.
ഇന്ത്യയുടെ മഹാനായ കലാമിന് ലോകവും ഇന്നലെ ആദാരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടി മത്സരിക്കുകയായിരുന്നു. അതേസമയം അമേിരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസ് കലാം ഇന്ത്യൻ ആണവ മേഖലയ്ക്ക് നൽകിയ സംഭാവനയാണ് ഓർത്തെടുത്തത്. ഇന്ത്യയുടെ ആണവശേഷി വർധനയ്ക്കു ഗതിവേഗം വർധിപ്പിച്ച 'ബൂസ്റ്റർ' എന്നാണു ന്യൂയോർക്ക് ടൈംസ് വാർത്തയിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
സൈനികശേഷി വർധിപ്പിച്ചു പുറത്തുനിന്നുള്ള ഭീഷണികളെ നേരിടാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടാകാനായി അദ്ദേഹം ശ്രമിച്ചു. കാര്യമായ വിദേശസഹായമില്ലാതെ ഇന്ത്യയ്ക്കു സ്വന്തം അണുബോംബ് വികസിപ്പിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു- ന്യൂയോർക്ക് ടൈംസ് അനുസ്മരണത്തിൽ പറയുന്നു. തമിഴ്നാട്ടിലെ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന കലാം രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെയും ആണവ സ്വയംപര്യാപ്തതയുടെയും നായകനായി മാറിയ കഥയാണു വാൾ സ്ട്രീറ്റ് ജേണൽ പറഞ്ഞത്. രാഷ്ട്രീയേതരമായി എല്ലാവരും ബഹുമാനിച്ച കലാം ഇന്ത്യയുടെ രാഷ്ട്രപതിപദവിയിലെത്തിയ ആദ്യ ശാസ്ത്രജ്ഞനാണെന്നു സിഎൻഎൻ വാർത്തയിൽ പറഞ്ഞു. പാക്കിസ്ഥാൻ പത്രങ്ങൾ പോലും അദ്ദേഹത്തെ പീപ്പിൾസ് പ്രസിഡന്റ് എന്നാണ് വിശേഷിപ്പിച്ചത്.
യുഎസിലും ബ്രിട്ടനിലും പലയിടത്തും ഇന്ത്യൻ വംശജർ കലാമിന് അന്ത്യാഞ്ജലികൾ നേർന്നു. അബ്ദുൽ കലാം ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതിയും മഹാനായ ശാസ്ത്രജ്ഞനുമായിരുന്നുവെന്നു ബ്രിട്ടനിലെ ഇന്ത്യൻ വ്യവസായി ലോർഡ് സ്വരാജ് പോൾ പറഞ്ഞു.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍