ആലുവയിൽ മിമിക്രി കാണിച്ചു നടന്ന ഗോപാലകൃഷ്ണൻ കമലിന്റെ സഹായിയായി സിനിമയിലെത്തി; ഏഷ്യാനെറ്റിലെ കോമിക്കോളയിലൂടെ നാട്ടുകാരറിഞ്ഞു; മാനത്തെ കൊട്ടാരത്തിലൂടെ അഭിനയത്തിൽ കൈവച്ചു; മഞ്ജുവുമായി പിരിഞ്ഞ് കാവ്യയെ കൈക്കൊണ്ടു; കൂടെ കെട്ടിപ്പടുത്തത് ദേ പുട്ടും ഡി സിനിമാസുമായി വൻ ബിസിനസ് സാമ്രാജ്യവും: ഒടുവിൽ ജീവിതത്തിൽ വില്ലനായ സൂപ്പർ സ്റ്റാറിന്റെ കഥ
മറുനാടൻ ഡെസ്ക്
ആലുവയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്ണൻ എന്ന യുവാവ് സിനിമയിൽ എത്തിയപ്പോൾ കാത്തിരുന്നത് ജനപ്രിയ നായകന്റെ സിംഹാസനമായിരുന്നു. പക്ഷേ, ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒടുവിൽ ഏറെക്കാലത്തെ ആരോപണങ്ങൾക്കു ശേഷം ദിലീപ് അറസ്റ്റിലാവുമ്പോൾ അത് ഒരു പക്ഷേ, മലയാള സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ പതനമായി മാറും.
കോളേജ് കാലം മുതലുള്ള പ്രയത്നവും ദൈവം അനുഗ്രഹിച്ച് നൽകിയ മിമിക്രി എന്ന കലയുമാണ് ദിലീപിന് സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം നേടിക്കൊടുത്തത്. ഏഷ്യാനെറ്റിലൂടെ ദിലീപ് അവതരിപ്പിച്ച കോമിക്കോളയും മിമിക്രി താരങ്ങളായ അബിയും നാദിർഷയുമായി ചേർന്ന് ഇറക്കിയ ദേ മാവേലി കൊമ്പത്ത് പോലുള്ള പാരഡി കാസറ്റുകളും മലയാളികളെ ഒത്തിരി ചിരിപ്പിച്ചതാണ്. കട്ടയ്ക്ക് നിന്നാണ് ദിലീപും നാദിർഷയും സിനിമയിൽ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ നാദിർഷയെ വെട്ടി ദിലീപിന് മുന്നേറാൻ കഴിഞ്ഞു.
കമലിന്റെ അസിസ്റ്റന്റായാണ് ദിലീപിന്റെ സിനിമയിലേക്കുള്ള എൻട്രി. നിരവധി ചിത്രങ്ങളിൽ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് ദിലീപ് ആദ്യമായി കമലിനെ അസിസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ കുട്ടിയിടുപ്പിട്ട് കാവ്യാമാധവനും പ്രത്യക്ഷപ്പെട്ടിരുന്നു. മാനത്തെ കൊട്ടാരം, സൈന്യം. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ച. മിമിക്രിയുമായി സ്റ്റേജുകളിൽ നിന്നും സ്റ്റേജിലേക്ക് പറന്ന ദിലീപിന്റെ ശുക്ര ദിശ ഇവിടെ തുടങ്ങുകയായിരുന്നു.
ഏഴരക്കൂട്ടം എന്ന സിനിമയിലൂടെയാണ് ദിലീപ് മലയാള സിനിമയിൽ നായകനാകുന്നത്. പിന്നീട് അഭിനയിച്ച സല്ലാപത്തിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. മഞ്ജുവും ദിലീപും നായികാ നായകന്മാരായി അഭിനയിച്ച സല്ലാപവും ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയവ വമ്പൻ ഹിറ്റായിരുന്നു. ഇതോടെ സിനിമയിൽ തന്റെ സൂപ്പർ നായികയായി മാറിയ മഞ്ജുവിനെ ജീവിതത്തിലും നായികയാക്കി. സമ്മർ ഇൻ ബത്ലഹേം, പക്ഷെ തുടങ്ങിയ സിനിമകളുമായി മഞ്ജു വാര്യർ സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ മഞ്ജു വാര്യർ എന്ന അതുല്യ പ്രതിഭ സിനിമയിൽ നിന്നും പിൻവാങ്ങി.
മഞ്ജുവിനെ കെട്ടിയതോടെ ദിലീപിന്റെ ഭാഗ്യം തെളിയുകയായിരുന്നു. സംസ്ഥാന അവാർഡുകളും പ്രത്യേക പരാമർശവുമായി നിരവധി വാർഡുകളാണ് താരം വാരി കൂട്ടിയത്. ചാന്തുപൊട്ട്, കുഞ്ഞിക്കൂനൻ, മായാമോഹിനി, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ വ്യത്യസ്തമായ കഥാ പാത്രങ്ങൾ ചെയ്ത് വ്യത്യസ്തനായി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരു പോലെ കീഴടക്കി. ഇത് ദിലീപിനെ കൊണ്ടെത്തിച്ചത് ജനപ്രിയ നായകന്റെ പദവിയിലാണ്.
വിവാഹം വരെ സിനിമയിലെ തന്റെ സൂപ്പർ നായിക മഞ്ജുവായിരുന്നു എങ്കിൽ പിന്നീട് അത് കാവ്യാ മാധവനായി മാറി. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, വെള്ളരി പ്രാവിന്റെ ചങ്ങാതി, തിളക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ ജോഡി സമ്മാനിച്ചത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും ശക്തമായി. എന്നാൽ എല്ലാ അപവാദങ്ങൾക്കും വിരാമമിട്ട് 2009ൽ കാവ്യ വിവാഹിതയായി.
പക്ഷേ ആ വിവാഹ ബന്ധത്തിന് ഒരു വർഷം പോലും ആയുസ്സ് ഉണ്ടായില്ല. ഇരുവരും പിരിഞ്ഞു. ഇതിന് പിന്നിൽ പറഞ്ഞ് കേട്ടതും ദിലീപിന്റെ പേരായിരുന്നു. ഇതോടെ ദിലീപിന്റെ കുടുംബ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കി. വിവാഹ ബന്ധം പിരിഞ്ഞ കാവ്യാ മാധവന്റെ രണ്ടാം വരവും ദിലീപിന്റെ നായികയായി പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.
2003ൽ ഇറങ്ങിയ സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് സിനിമ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. ദിലീപ് തന്നെ നായകനായ ഈ ചിത്രം വമ്പൻ ഹിറ്റായതോടെ മലയാള സിനിമയിൽ നല്ല നായകനൊപ്പം നല്ല നിർമ്മാതാവും ആയി ദിലീപ് മാറി. ചലച്ചിത്രതാര സംഘടനയായ അമ്മയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ മലയാളത്തിലെ എല്ലാ വമ്പൻ താരങ്ങളെയും അണി നിരത്താൻ ദിലീപിന് കഴിഞ്ഞു.
മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളും ഒന്നിച്ച ഈ ചിത്രവും നിർമ്മാതാവെന്ന നിലയിൽ ദിലീപിനെ കൂടുതൽ പ്രിയങ്കരനാക്കി. ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച കഥാവശേഷൻ കേരള സംസ്ഥാന ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ നിർമ്മാതാവെന്ന നിലയിലും തിളങ്ങിയ ദിലീപ് ബിസിനസ് മേഖലയിലേക്കും തിരിയുകയായിരുന്നു. എറണാകുളത്ത് ' ദേ പുട്ട്' എന്ന പേരിൽ റസ്റ്റൊറന്റ് ആരംഭിച്ച ദിലീപ് പിന്നീട് മാംഗോ ട്രീ എന്ന പേരിലും ഒരു റസ്റ്റൊറന്റും തുടങ്ങി. ഇതോടെ താൻ നല്ല ഒരു ബിസിനസ്സുകാരനാണെന്ന് തിരിച്ചറിഞ്ഞ ദിലീപ് 2014ൽ ചാലക്കുടിയിൽ 'ഡി സിനിമ' എന്ന പേരിൽ ഒരു മൾട്ടി പ്ലക്സ് തിയറ്ററും ആരംഭിച്ചു. ഇതോടെ നായകൻ നിർമ്മാതാവ് മികച്ച ബിസിനസ്സുകാരൻ എന്നീ നിലയിലും ദിലീപ് തിളങ്ങി.
ഇതിനു ശേഷമാണ് ദിലീപിന്റെ കുടുംബ ജീവിതത്തിൽ വൻ പൊട്ടിത്തെറിയുണ്ടായത്. ഗോസിപ്പുകൾക്ക് വിരാമമിട്ട് 2014ൽ ദിലീപും മഞ്ജുവും പിരിഞ്ഞു. ഇതോടെയാണ് ദിലീപിന്റെ ജീവിതത്തിലെ കഷ്ടകാലവും തുടങ്ങിയത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് അഭിനയിച്ച റിങ് മാസ്റ്റർ എന്ന ചിത്രവും വൻ വിവാദമായി. ഇതിൽ സ്നേഹിച്ച പെണ്ണ് ഉടക്കി പോയപ്പോൾ പകരം പട്ടിയെ വളർത്തുന്ന ഒരു കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഇത് മഞ്ജുവിനെ അധിക്ഷേപിച്ചാണ് എന്ന വിവാദവും ഉയർന്നു. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ലെന്ന് ആവർത്തിച്ച് പറഞ്ഞ ദിലീപ് സ്വന്തം മകളെ സാക്ഷിയാക്കി 2016ൽ കാവ്യാ മാധവനെ വിവാഹം ചെയ്തു.
ഇതിനുശേഷം ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതോടെ കേസ് പുതിയ വഴിത്തിരിവിൽ എത്തുകയാണ്. ഒപ്പം മലയാള സിനിമയിൽ ഇതുവരെ ഉണ്ടാകാത്ത പുതിയൊരു ക്ളൈമാക്സിലും എത്തിയിരിക്കുകയാണ് കേസും ദിലീപിന്റെ ജീവിതവും.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍