രണ്ട് പതിറ്റാണ്ട് മുമ്പ് 12 ലക്ഷം രൂപ മുടക്കി തുടങ്ങി; 8000 രൂപ കൊടുക്കുന്ന ഓഫീസ് ബോയ് മുതൽ 60,000 കൊടുക്കുന്ന മാനേജർ വരെ 34 പേർക്ക് തൊഴിൽ കൊടുത്തു; പേപ്പറിൽ ലാഭം ഉണ്ടായിരുന്നപ്പോഴും ഓവർ ഡ്രാഫ്റ്റും ലോണും നികുതി പ്രശ്നങ്ങളുമായി ജീവിതം തള്ളി നീക്കി; ഇതുവരെ 32 ലക്ഷം ലാഭം കിട്ടിയപ്പോൾ നികുതി ഇനത്തിൽ അടച്ചത് 80 ലക്ഷം: ജിഎസ്ടി വന്നപ്പോൾ മനസമാധാനം കിട്ടാൻ കച്ചവടം നിർത്തിയ ഒരു ബിസിനസുകാരന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുമ്പോൾ തന്നെ ബിസിനസ് ലോകത്തെ കൊള്ളകളും ചതികളും വഞ്ചനകളും സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിക്കുന്ന ഒരു തൂലികാ നാമധാരിയാണ് ബൈജു സ്വാമി. ബിസിനസ് രംഗത്തെ എല്ലാവരും മറച്ചുവെയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ ആണ് ബൈജുവിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. പല പ്രമുഖ കമ്പനികളുടെയും യാഥാർത്ഥ്യം അങ്ങനെയാണ് ലോകം അറിയുന്നതുപോലും.
ബൈജു സ്വാമി ഇന്നിട്ട ഒരുപോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത് സാധാരണക്കാരനായ ഒരു കച്ചവടക്കാരന്റെ നിസ്സഹായാവസ്ഥയെ കുറിച്ചുള്ള നേർരൂപം എന്ന നിലയിൽ ആണ്. നാഴികയ്ക്ക് നാൽപത് വട്ടം കേന്ദ്ര സംസ്ഥാന സർക്കാരുകൾചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾപ്രഖ്യാപിക്കുന്ന നാടാണിത്. എന്നാൽ നിയമം പൂർണമായി പാലിച്ച് ഇവിടെ ചെറുകിട കച്ചവടക്കാർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്താണ് സത്യം. തുടങ്ങുമ്പോൾ ഉള്ള ലൈസൻസ് രാജുകൾ, അനുമതിക്കായുള്ള കൈക്കൂലി, കാലാകാലങ്ങളിൽ കൊടുക്കേണ്ട പടി, തുടങ്ങും മുമ്പേ ആരംഭിക്കുന്ന വ്യത്യസ്ഥ നികുതികൾ, ബാങ്ക് ലോണുകൾക്കു കൊടുക്കുന്ന കൊള്ളപലിശ, തൊഴിലാളികൾക്ക് കൊടുക്കേണ്ട ആനൂകൂല്യങ്ങൾ, മുടങ്ങാതെ ശമ്പളം, ലാഭത്തിന് മുമ്പേ കൊടുക്കേണ്ട സർവ്വീസ് ടാക്സ്.... അങ്ങനെ എന്നും ആശങ്കകളും ആകുലതകളുമായിരിക്കും ഒരു ചെറുകിട കച്ചവടക്കാരന്റെ ജീവിതം.
അതേ സമയം എല്ലാത്തിനും കുറക്കുവഴികൾ ഉണ്ട്. കാണേണ്ടവരെ കാണുകയും അളവിലും തൂക്കത്തിലും ഒക്കെ അൽപ്പം വിട്ടുവീഴ്ച്ച ചെയ്യുകയുമാണ് അത്. എല്ലാം കൃത്യമായി നടത്തിയാലും കാണേണ്ടവരെ കാണുകയും, കൊടുക്കേണ്ടിടത്തുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഒരാൾക്ക് മുമ്പോട്ട് പോകാൻ സാധിക്കില്ല എന്നതാണ് സത്യം. ഹോട്ടലിൽ തൈര് സൂക്ഷിച്ചാൽ തലേന്നത്തെ ഭക്ഷണം എന്ന പേരിൽ കേസ് എടുക്കാൻ നിയമം ഉണ്ടെന്നു മറക്കരുത്. ഗൾഫിലും മറ്റും ജോലി ചെയ്തു സമ്പാദിച്ച് ചെറുകിട ബിസിനസുകൾ തുടങ്ങി ഇല്ലാതായ അനേകം ആളുകൾ നമുക്കിടയിലുണ്ട്. വരവേൽപ്പ് എന്ന സിനിമ അതായിരുന്നു വരച്ചുകാട്ടിയത്. ഒരുപാട് കാലം മാറിയെങ്കിലും ഇപ്പോഴും മിക്കയിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്. ആത്മഹത്യയുടെയും പാപ്പർ ഹാജികളുടെയും ഒക്കെ വേരുതേടി ചെന്നാൽ ഇതാണ് സ്ഥിതി.
അതേസമയം വൻകിടക്കാർ ഇതൊന്നും അറിയുന്നില്ല. അവർക്ക് മുമ്പിൽ നിയമങ്ങൾ വഴങ്ങി കൊടുക്കും. നേതാക്കളും ഭരണാധികാരികളും അവർ വിളിക്കുന്നിടത്ത് ചെല്ലും. തൊഴിൽ ദാതാക്കളും സേവകരുമായി അവൻ മാധ്യമങ്ങളിൽ ഫീച്ചർ ചെയ്യപ്പെടും. സർക്കാർ ഭൂമി പോലും ചുളുവിലയ്ക്കും സൗജന്യമായും എഴുതി എടുക്കും. ചിലപ്പോൾ ഭരണാധികാരികളെക്കാൾ വലിയ പദവി വരെ തേടി എത്തും. മാധ്യമങ്ങൾക്ക് പരസ്യം കൂടി നൽകിയാൽ ആരും ഒരിക്കലും ഇവരുടെ തനിനിറവും ആരും അറിയില്ല.
തട്ടിപ്പുകൾക്ക് നിൽക്കാത്ത സാധാരണക്കാരായ ബിസിനസുകാരുടെ ജീവിതമാണ് വഴിമുട്ടുന്നത്. ബൈജു സ്വാമി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹതഭാഗ്യനായ ബിസിനസുകാരന്റെ ജീവിതം വിവരിക്കുന്നത് ഇങ്ങനെയാണ്: രണ്ട് പതിറ്റാണ്ട് മുമ്പാണ് 12 ലക്ഷം രൂപ മുടക്കിയാണ് ബിസിനസ് തുടങ്ങിയത്. ഇദ്ദേഹമാണ് ഇന്ന് ബിസിനസ് അടച്ചുപൂട്ടി സ്വസ്ഥത തേടിയത്. ബാങ്ക് ലോൺ അടക്കം സംഘടിപ്പിച്ചു നടത്തിയ ബിസിനസായിരുന്നു തുടങ്ങിയത്. വ്യാപാരം പിന്നീട് 34 പേർക്ക് തൊഴിൽ കൊടുക്കുന്ന പ്രെസ്ഥാനമായി വളർന്നുവെങ്കിലും പുള്ളിക്കാരന് എന്നും കടബാധ്യതയും ഉറക്കമില്ലായ്മയും നികുതി വകുപ്പുകളുടെ ഭേദ്യം ചെയ്യലും മാത്രമായിരുന്നു നൽകിയിരുന്നത്.
60000 രൂപ മാസ ശമ്പളവും കാറും ചിലവും വേതനമായി വാങ്ങിയിരുന്ന മാനേജർ മുതൽ 8000 രൂപ ശമ്പളമായി വാങ്ങുന്ന ഓഫീസ് ബോയ് വരെ ഉള്ളവർ അവിടെ ഉണ്ടായിരുന്നു. സ്ഥാപനത്തിന്റെ കണക്കുകൾ നന്നായി അറിയാവുന്ന ഞാൻ അയാൾ എടുക്കുന്ന റിസ്കിന്റെയും സ്ട്രെസ്സിന്റെയും ദൃക്സാക്ഷി ആയിരുന്നു. പാരമ്പര്യമായി ലഭിച്ച ഭൂമിയും വീടും ബാങ്കിൽ ഓവർ ഡ്രാഫ്റ്റ് സെക്യൂരിറ്റി, കാർ ഉള്ളത് ഫിനാൻസ് ,ആകെ കുടുംബം നടന്നിരുന്നത് ഭാര്യ ഒരു സർക്കാർ ജീവനക്കാരി ആയതു മൂലം മാത്രം. സ്ഥാപനത്തിന് ലാഭമുണ്ടോ എന്ന് ചോദിച്ചാൽ കണക്കു പുസ്തകത്തിലുണ്ട്. അയാളുടെ ആയുസ്സിൽ ഒരിക്കലും തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്ത കടങ്ങളും അനുബന്ധമായി എല്ലാ അവധിക്കും വക്കീലിന് കൃത്യം ഫീസ് കിട്ടാൻ മാത്രം ഉപകരിക്കുന്ന കുറെ കേസുകളും ആണ് ലാഭം.
ജിഎസ്ടി സംവിധാനം വന്നതോടെ എല്ലാം നിലംപരിശായി. ഈ ഇരുപതു കൊല്ലത്തെ ലാഭമായുള്ളത് 32 ലക്ഷം രൂപയാണ്. ബാക്കി ഉള്ളത് കേസുകളിൽ കുരുങ്ങി കിടക്കുന്ന 40 ലക്ഷം രൂപയോളമുണ്ട്. അത് എഴുതിത്ത്ത്ത്ത്തള്ളുകയെ മാർഗമുള്ളൂ. ഇത് വരെ പുള്ളി ഉദ്ദേശം 80 ലക്ഷം രൂപ വിവിധ നികുതിയായി കൊടുത്തിട്ടുണ്ട്. ഏകദേശം അത്രയും തന്നെ എല്ലാവർക്കും ശമ്പളമായും. ബാങ്കിന് കൊടുത്ത പലിശയും കണക്കാക്കുമ്പോൾ വലിയ തുക വരും.
നിക്ഷേപ സംഗമം നടത്തിയതു കൊണ്ടൊന്നും കേരളത്തിന്റെ ഈ ആറ്റിറ്റിയൂഡിൽ യാതൊരു മാറ്റവും വരില്ലെന്നാണ് ബൈജു സ്വാമി ചൂണ്ടിക്കാട്ടുന്നത്. സംരംഭകത്വം കേരളം പശ്ചാത്തലത്തിൽ കൂമ്പടഞ്ഞു പോയ വാഴ വിത്താണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശത്തു ജീവിച്ചു തമിഴന്റെ ഉറങ്ങിയ വിഷ പച്ചക്കറി നോക്കി ഇരിക്കുന്ന സ്വഭാവത്തിൽ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞെന്നും ബൈജു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ചുവപ്പുനാടയിൽ കുരുങ്ങി എങ്ങനയാണ് നമ്മുടെ വ്യവസായങ്ങൾ തകരുന്നതിന്റെ തെളിവു കൂടിയാണ് മേൽപ്പറഞ്ഞ വ്യക്തിയുടെ ജീവിതത്തിൽ നിന്നും വ്യക്തമാകുന്നത്. വ്യവസായ സൗഹൃദമാകുമെന്ന പ്രഖ്യാപനങ്ങൾ നടത്താൻ ഇപ്പോഴും നമ്മുടെ മന്ത്രിമാർ മടി കാണിക്കാറില്ല. എന്നാൽ, പലപ്പോഴും ഇതെല്ലാം വെറും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുകയാണ് ചെയ്യാറ് എന്നതാണ് ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍