ഹൈക്കോടതി വിധി വരുമ്പോൾ തന്നെ രാജി ഉറപ്പിച്ചു; കോടതി വിധിയുടെ സാങ്കേതികത ചൂണ്ടികാട്ടി പിടിച്ചു നിൽക്കാൻ അവസാന ശ്രമം നടത്തി; മാദ്ധ്യമങ്ങളും കോൺഗ്രസും മുറിവിൽ കൂട്ടിയപ്പോൾ രാജിയല്ലാതെ വഴിയൊന്നുമില്ലാതായി; ജോസഫിനെ രാജിവെപ്പിക്കാനുള്ള ശ്രമവും പാളിയപ്പോൾ രാജി; 30 മണിക്കൂർ നീണ്ട നീക്കങ്ങൾ അവസാനിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാണം കെട്ട പടിയിറക്കമാണ് കെഎം മാണിയുടേത്. പാർട്ടി ചെയർമാന്റെ രാജിയിൽ ഒപ്പം നിൽക്കാൻ പിജെ ജോസഫ് പോലുമില്ല. അങ്ങനെ അഭിമാനക്ഷതവുമായാണ് പാലായിലെ മാണിക്യത്തിന്റെ രാജി. രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി നേരിട്ട ആരോപണ വെല്ലുവിളിയെ അതിജീവിക്കുന്നതിൽ എല്ലാ അർത്ഥത്തിലും പരാജയമായി. ബാർ കോഴ വിവാദം ഉയർന്നത് മുതൽ മാണിയുടെ രാജി ഇന്ന്, നാളെ എന്ന് ഏവരും കരുതി. തലയെടുപ്പോടെ പടിയിറങ്ങാൻ അവസരം ഏറെയായിരുന്നു. ഒടുവിൽ എല്ലാവരുടേയും സമ്മർദ്ദത്തിലൂടെ പുറത്തു പോക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പാല പിടിക്കാനായത് മാത്രമാണ് മാണിയുടെ ഏകെ ആശ്വാസം.
ബാർ കോഴക്കേസിലെ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കെ എം മാണിക്ക് വലിയ തിരിച്ചടി തന്നെയെന്ന് നിരീക്ഷണങ്ങളും ചർച്ചകളുമാണ് മാണിയെ രാജിക്ക് നിർബന്ധിതനാക്കിയത്. സീസറിന്റെ ഭാര്യയെ കുറിച്ച് ജസ്റ്റീസ് കമാൽപാഷ നടത്തിയത് മാണിയെ മാത്രം ലക്ഷ്യമിട്ടുള്ള നിഗമനങ്ങളാണ്. അന്വേഷണം തുടരുമ്പോൾ മാണി അധികാരത്തിൽ തുടരുന്നതിന്റെ ധാർമികതയാണ് ജസ്റ്റീസ് ഉയർത്തിയത്. തന്റെ ഭാഗം വ്യക്തമാക്കാനാണ് കോടതി വിധിക്ക് ശേഷം ചില പരമാർശങ്ങൾ ജസ്റ്റീസ് കോടതി മുറിയിൽ വ്യക്തമാക്കിയതും. അതുകൊണ്ട് തന്നെ മാണിക്ക് ധനമന്ത്രിയായി തുടരാൻ ധാർമികമായി കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനെ അതിജീവിക്കാനുള്ള സാങ്കേതികത ഉയർത്തിയുള്ള മാണിയുടെ വാദങ്ങൾ അദ്ദേഹത്തിന് പ്രതിച്ഛായ നഷ്ടം മാത്രമേ ഉണ്ടാക്കൂ. ഇത് തിരിച്ചറിഞ്ഞാണ് ശക്തമായ സമരത്തിന് പ്രതിപക്ഷം കോപ്പ് കൂട്ടിയതും. ഈ സാഹചര്യത്തിലാണ് മാണിയുടെ പടിയിറക്കം.
മന്ത്രിപദത്തിൽ കടിച്ചു തൂങ്ങാൻ മാണി പത്തൊൻപതാമത്തെ(അടവുകൾ 18 എന്നാണ് കണക്കെങ്കിലും)അടവും പയറ്റി നോക്കിയെന്ന ആരോപണമാണ് മാണിക്കെതിരെ ഇപ്പോൾ ഉയരുന്നത്്. എല്ലാവരും കൈവിട്ടപ്പോൾ രാജിയും. അവസാന മണിക്കൂറുകളിൽ പോലും പിടിച്ചു നിൽക്കാൻ മാണി ശ്രമിച്ചു. ചീഫ് വിപ്പ് സ്ഥാനമൊഴിയാൻ തോമസ് ഉണ്ണിയാടൻ തയ്യാറായത് മാത്രമാണ് ആശ്വാസം. ബാർ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ മാണി രാജിവയ്ക്കുമെന്ന് കരുതിയവരുണ്ട്. ബാർ ഉടമകളിൽ ഭിന്നതയുണ്ടാക്കി ആരോപണത്തെ പൂമാലയാക്കാനായിരുന്നു ശ്രമം. ഇതിനിടെയിൽ മാണിയുടെ രാജിക്കായി പ്രതിപക്ഷം തെരുവിലിറങ്ങി. ക്വക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിന് ശേഷം അന്വേഷണത്തിലേക്ക് കടന്നപ്പോഴും രാജി വയ്ക്കണമെന്ന മുറവിളി ഉയർന്നു. എന്നാൽ മാണി മാത്രം കുലുങ്ങിയില്ല. മന്ത്രിസഭയുടെ ഭൂരിപക്ഷക്കുറവ് ഉയർത്തി മാണി കളിച്ചപ്പോൾ ആർക്കും രാജി ആവശ്യപ്പെടാൻ ധൈര്യമുണ്ടായില്ല. ധാർമികതയും മറ്റും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞെങ്കിലും മാണിയുടെ മുഖത്ത് നോക്കി ആരും ഒന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ കുലക്കമില്ലാതെ തുടർന്നു. ബജറ്റ് അവതരണവും പ്രതിപക്ഷ പ്രതിഷേധവുമെല്ലാം ചർച്ച ചെയ്തു. ബജറ്റ് അവതരിപ്പിച്ച ശേഷം അഭിമാനമുയർത്തി മാണി പിടയിറങ്ങുമെന്ന് കോൺഗ്രസുകാർ പോലും കരുതി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മാണിയുടെ രാജി അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നുവെന്ന പരാമർശം ഹൈക്കോടതി ജസ്്റ്റീസ് കമാൽ പാഷ നടത്തിയത്. ഈ ഹൈക്കോടതി വിധി വന്നപ്പോൾ തന്നെ രാജി വയ്ക്കേണ്ടി വരുമെന്ന് മാണി മനസ്സിൽ കണ്ടിരുന്നു. ഇതുകൊണ്ടാണ് ഹൈക്കോടതിപരാമർശം പ്രതികൂലമായെന്ന വാർത്തകൾ പടർന്നതോടെ ധനമന്ത്രി കെഎം മാണിയെ ഫോണിൽ കൂടി കിട്ടാത്ത അവസ്ഥയായത്. മാണിയെ തേടി ചാനലുകൾ നെട്ടോട്ടമോടി. ഇതിനിടെയിൽ തന്നെ മാണിയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാക്കള്ള്! രംഗത്ത് വന്നു. കോൺഗ്രസ് ഹൈക്കമാണ്ട് പോലും രാജി ആവശ്യപ്പെടുന്ന സാഹചര്യം. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആഞ്ഞടിച്ചു. ഘടകകക്ഷികളും സജീവമായി രംഗത്തു വന്നു. ഇതിനിടെയിലാണ് വിധിപ്പകർപ്പിന്റെ ആദ്യ സൂചനകൾ മാണിക്ക് കിട്ടിയത്. അഭിഭാഷകർ തന്നെയാണ് എല്ലാം വിശദീകരിച്ചത്. ഇതോടെ വീണ്ടും മാണി മാദ്ധ്യമങ്ങളുടെ മുന്നിലെത്തി. മകളുടെ വീട്ടിൽ വച്ച് ഗൂഢാലോചനയെന്ന തിയറി അവതരിപ്പിച്ചു.
അപ്പോഴും രാജി വേണമെങ്കിൽ ആവാം എന്നായിരുന്നു മനസ്സ്. പാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് കോടതി വിധിയുടെ പകർപ്പ് കിട്ടുന്നത്. ഇതോടെ മാണി സട കുടഞ്ഞ് എഴുന്നേറ്റു. പ്രതിരോധം തീർത്ത് ശക്തനാവാനുള്ള എല്ലാം കോടതി വിധിയിലുണ്ടെന്ന് മാണി മനസ്സിൽ കണ്ടു. ആ കണക്ക് കൂട്ടലിനൊപ്പം കേരളാ കോൺഗ്രസിലെ പിജെ ജോസഫ് എന്ന സഹപ്രവർത്തകനെ പോലും കിട്ടിയില്ല. കോഴ വാങ്ങിയെന്ന് പൊതുസമൂഹത്തിലെ ചർച്ചയ്ക്ക് അപ്പുറം സാങ്കേതികമായി കോടതി വിധിയിൽ രാജി ഒഴിവാക്കാനുള്ള വസ്തുതകൾ ഉണ്ടെന്ന മാണി വിലയിരുത്തലുകൾ ജോസഫ് ഗ്രൂപ്പ് പോലും തള്ളി. ഇതോടെ രാജി അനിവാര്യതയായി. അപ്പോഴും അവസാന മണിക്കൂർ വരെ മാണി പൊരുതി.
കോടതി വിധിയുടെ പകർപ്പ് കിട്ടിയതോടെ മാണി പലതും ഉറപ്പിച്ചു. അതിനാൽ തൃപ്പുണ്ണിത്തുറയിലെ മകളുടെ വീട്ടിൽ നിന്നുള്ള മാണിയുടെ യാത്രയുടെ റൂട്ട് തന്നെ മാറ്റി. ഇന്നലെ രാത്രി ഏഴേമുക്കാലോടെ പാലാ ബിഷപ് മാർ കല്ലറങ്ങാട്ടിലിനെ സന്ദർശിച്ച മാണി പത്തുമിനുട്ട് ചർച്ച നടത്തി മടങ്ങി. തുടർന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ചശേഷം പെരുന്നയിലെ എൻ.എസ്.എസ്. ആസ്ഥാനത്തേക്കു പുറപ്പെട്ടു. എന്നാൽ മാദ്ധ്യമങ്ങൾ നിറഞ്ഞതിനാൽ യാത്ര ഒഴിവാക്കി. എന്നാലും കോടതി വിധിയെ കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ എല്ലാം ബോധിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലുകളിൽ സംശയവും ഉയർത്തി. വിധിപകർപ്പിന്റെ കോപ്പി എല്ലാവർക്കും എത്തിക്കുകയും ചെയ്തു. കോടതി വിധിയിൽ തനിക്കെതിരെ ഒന്നുമില്ലെന്നും വിശദീകരിക്കുകയും ചെയ്തു. യാത്രയിൽ ഉടനീളം നേതാക്കളുമായി ചർച്ച ചെയ്തു. വിധി പകർപ്പ് കിട്ടയതോടെ യാത്ര തിരുവനന്തപുരത്തേക്കുമായി.
പിന്നെ ഇന്നലെ രാത്രിമുതൽ തിരുവനന്തപുരത്തേക്കായി ഏവരുടേയും ശ്രദ്ധ. അഞ്ച് എംഎൽഎമാരുടെ പിന്തുണയുള്ള മാണി പലതും ചെയ്യുമെന്ന് കരുതി. തോമസ് ഉണ്ണിയാടനും സിഎഫ് തോമസും ജയരാജും റോഷി അഗസ്റ്റിനും ഉറച്ചു നിന്നതോടെ പലതും കണക്ക് കൂട്ടി. എന്നാൽ ഒന്നിനും പിജെ ജോസഫ് വഴങ്ങിയില്ല. രാവിലെ യുഡിഎഫ് യോഗത്തിന് പോവതെയും മാണി കളിച്ചു. മുഖ്യമന്ത്രിയിൽ സമ്മർദ്ദം ശക്തമാക്കി. അഞ്ച് എംഎൽഎ മാരുടെ പിന്തുണക്കാര്യം ഉയർത്തി വിലപേശി. എന്നാൽ ബാർ കോഴയിൽപ്പെട്ട മാണിയെ ഇടതുപക്ഷം കൊള്ളില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. സ്റ്റിയറിങ് കമ്മറ്റിയിൽ നടന്ന ചർച്ചകളിൽ ജോസഫ് വിഭാഗം മാണിയെ കൈവിട്ടു എന്ന് കൂടി അറിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് എല്ലാം മനസ്സിലായി. ഒടുവിൽ യുഡിഎഫിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് രാജി പ്രഖ്യാപനം. ഇടതു പക്ഷവും വലതു പക്ഷവുമില്ലെങ്കിൽ നിയമസഭയിലേക്ക് ജയിച്ചു കയറാനാവില്ലെന്ന ഒപ്പമുള്ളവരുടെ നിർദ്ദേശം അംഗീകരിക്കാൻ മാണിയും നിർബന്ധമായി.
തന്നെ ചതിച്ചു വീഴ്ത്തിയാതാണെന്ന് മാണിക്ക് അറിയാം. ഒടുവിൽ പിജെ ജോസഫവും കൈവിട്ടു. ഇത് മാണിയെ മുറിവേറ്റ സിംഹത്തെ പോലെയാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി വന്ന ശേഷം തന്നെ തള്ളിപ്പറഞ്ഞവരിൽ ഏറെയും കോൺഗ്രസുകാരാണ്. മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. മുസ്ലിം ലീഗും ആർഎസ്പിയും എല്ലാം തള്ളിപ്പറഞ്ഞു. ഇതിലുള്ള വേദനയുമുണ്ട്. എങ്കിലും മാണി 30 മണിക്കൂർ പിടിച്ചു നിന്നു. പ്രതീക്ഷിച്ചവരൊന്നും തുണച്ചില്ല. അതുകൊണ്ട് തന്നെ ഇനിയെന്ത് തീരുമാനവും മാണിക്ക് എടുക്കാം. അതിനുള്ള സമയത്തിനായി മാണി കാത്തിരിക്കാം. സാങ്കേതികതയിൽ ഊന്നി രാജി വയ്ക്കാത്ത മാണി കൂടുതൽ കരുത്തനാണ്. മന്ത്രിസഭയിലെ ആർക്കെങ്കിലുമെതിരെ സമാനമായ ആരോപണമുയർന്നാൽ പാലായിലെ സിംഹം സടകുടഞ്ഞെഴുന്നേൽക്കും. നിർണ്ണായക ഘട്ടത്തിൽ കൈവിട്ട പിജെ ജോസഫ് ഗ്രൂപ്പിനേയും മാണി നോട്ടമിടുമെന്ന് ഉറപ്പ്. അടുത്ത സാധ്യതയിൽ തന്നെ തന്നെ കുത്തിയവർക്ക് മാണി പണികൊടുക്കുമെന്ന് ഉറപ്പ്. സോളാർ കേസിൽ കമ്മീഷൻ നിഗമനങ്ങൾക്ക് കാത്തിരിക്കുകയാണ്രേത മാണി.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- നിർണ്ണായക വിധിയുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്