ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത ഭൂമി മന്ത്രിയായി കഴിഞ്ഞപ്പോൾ മടക്കി കിട്ടുമായിട്ടും വേണ്ടെന്ന് വച്ച് ഉള്ളതെല്ലാം സർക്കാരിന് നൽകി വാടക വീട്ടിൽ കഴിഞ്ഞ് മരിച്ച നടരാജ പിള്ളയുടെ ഭൂമി; സർക്കാർ ട്രസ്റ്റിന് മൂന്ന് വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് പതിച്ചു നൽകിയത് കരുണാകരൻ; 12 ഏക്കർ സർക്കാർ ഭൂമി സെലിബ്രിറ്റി ഷെഫിന്റെ കയ്യിൽ എത്തിയത് ഇങ്ങനെ
മറുനാടന് മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും മാനേജ്മെന്റിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് ആണ് തിരുവനന്തപുരം ലോ കോളേജിൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. എന്നാൽ അത് വളർന്നുവളർന്ന് രാഷ്ട്രീയ കക്ഷികൾ വരെ ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കെത്തിയതോടെ വിഷയം വളർന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെ വിഷയം ലോ അക്കാഡമിയിലെ വിദ്യാർത്ഥി പീഡനത്തിൽ നിന്ന് മാറി അക്കാഡമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശത്തിലേക്കു വരെ വന്നെത്തി.
വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യത്തിലുപരി ലോ അക്കാഡമി ഉടമകളായ ലക്ഷ്മി നായരുടെ കുടുംബം കൈവശംവച്ചിരിക്കുന്ന ഭൂമി അവർക്ക് അവകാശപ്പെട്ടതല്ലെന്നും സർക്കാർ അത് തിരിച്ചുപിടിക്കണമെന്നുമുള്ള ആവശ്യത്തിലേക്ക് കാര്യങ്ങൾ വളർന്നതോടെ ഇത് ആരുടെ ഭൂമിയാണെന്ന വിഷയം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായെത്തിയ സിപിഐ, ബിജെപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളും വിഎസും ഈ ആവശ്യത്തിലൂന്നിയാണ് നിലകൊള്ളുന്നത്.
സ്വന്തം കയ്യിൽ നിന്ന് നഷ്ടപ്പെട്ട ഭൂമി മന്ത്രിയായിട്ടും തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ, ഒടുവിൽ അവസാനകാലത്ത് വാടക വീട്ടിൽ കിടന്ന് മരിച്ച മുൻ മന്ത്രി നടരാജ പിള്ളയുടെ ഭൂമിയാണ് ഇന്ന് ലോ അക്കാഡമിയുടെ പേരിൽ കുടുംബസ്വത്തായി നിലനിൽക്കുന്നത്. പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗൽഭനായ അദ്ധ്യാപകനുമായിരുന്ന മനോമണിയം സുന്ദരനാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൊഫസർ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കർ 41 സെന്റ് സ്ഥലം.(തിരുനെൽവേലി മനോമണിയം സുന്ദരനാർ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.)
അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഏക മകനും കോൺഗ്രസ്സ് നേതാവുമായ പി എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേർന്നത്. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെട്ടി. സർ സിപിയുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ കണ്ടുകെട്ടൽ ഉണ്ടായതെന്നതും ചരിത്രം.
സ്വത്വന്ത്ര്യം കിട്ടിയ ശേഷം ഭൂമി വേണമെങ്കിൽ തിരിച്ചുപിടിക്കാൻ നടരാജ പിള്ളയ്ക്ക് അവസരം വന്നു. പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിൽ 1954-55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽകാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടായെന്നാണ് നടരാജ പിള്ള പറഞ്ഞു. അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു.
ആ സ്കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി എസ് നടരാജ പിള്ള മെമോറിയൽ ഗവർമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. 1962 ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം) ഉണ്ടായിരുന്നു. പേരൂർക്കടയിൽ (ജംഗ്ഷനിൽ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്കൂളിനും ലോ അക്കാദമിക്കുമായി നൽകുകയായിരുന്നു. അന്നത്തെ സർക്കാർ ഈ സ്നേഹത്തിന് പകരമായി നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്ക്കൂൾ അങ്കണത്തിൽ സ്ഥാപിക്കുമെന്ന് പിൽക്കാലത്ത് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മുഖം മാത്രം പ്രതിമ രൂപത്തിൽ സ്ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു. അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തപ്പെട്ടു. ഇപ്പോൾ അവിടെ ഫർണിച്ചർ കടയാണ്.
1968 ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു നൽകിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ മണലൂർ എം എൽ എയായിരുന്ന എൻ ഐ ദേവസ്സിക്കുട്ടിക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത് ഗവർണർ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റവന്യൂ മന്ത്രി കെ ആർ ഗൗരി, വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാർ എന്നിവർ അംഗംങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്. എന്തുകൊണ്ട് റവന്യു മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് കൃഷി മന്ത്രി മറുപടി കൊടുത്തവെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു.
അത്തരത്തിൽ സർക്കാരിന്റെ കൂടി പങ്കാളിത്തമുണ്ടായിരുന്ന, ഹൈക്കോടതി ജഡ്ജിമാർ കൂടി ഉൾപ്പെട്ട ഒരു ട്രസ്റ്റിന് നൽകിയ ഭൂമി കാലക്രമേണ ഒരു കുടുംബത്തിന്റെ കൈവശസ്വത്തായി മാറുകയായിരുന്നു. മാറിമാറി വന്ന സർക്കാരുകൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തമുണ്ട്. ഒരു പൊതു ട്രസ്റ്റായി വിശാല ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട ലോ അക്കാഡമി ട്രസ്റ്റ് പിന്നീട് സിപിഐ നേതാവായ നരായണൻ നായരുടെ കടുംബത്തിന് കൂടുതൽ പ്രാതിനിധ്യമുള്ള ഒന്നായി മാറി.1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ൽ മുപ്പത് വർഷത്തേക്ക് പാട്ടക്കാലാവധി ദീർഘിപ്പിച്ചു കൊടുത്തു. പിന്നീട് കെ കരുണാകൻ മുഖ്യമന്ത്രിയായിരിക്കെയാണ് 1985ൽ അസൈൻ ചെയ്ത് ഈ ഭൂമി ട്രസ്റ്റിന് സ്വന്തമാക്കി കൊടുക്കുന്നത്.
ഇതിന് മുമ്പ് 1972ൽ ഡയറക്റ്റ് പേയ്മെന്റ് എഗ്രിമെന്റിൽ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വച്ച് എയിഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്നും ലോ അക്കാദമി വിട്ടു നിന്നുവെന്നതും ഇതിന് അവർക്ക് അനുമതി നൽകിയതെങ്ങനെയന്നതും ഇപ്പോഴും രഹസ്യമാണ്. ഇത്തരത്തിൽ എയ്ഡഡ് ആയി മാറിയ സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കെല്ലാം സർക്കാർ ഭൂമി അസൈൻ ചെയ്ത് നൽകിയിട്ടുണ്ട്. പക്ഷേ, എയ്ഡഡ് ആവാൻ വിസമ്മതിച്ച ലോ അക്കാഡമിക്ക് ആ ഭൂമി ഒരു കുടുംബ സ്വത്താക്കാൻ അവസരമൊരുക്കി കൊടുക്കുകയായിരുന്നു ഉണ്ടായത്.
ഇത്തരത്തിൽ കേരളത്തിൽ ഭൂമി അസൈൻ ചെയ്തു നൽക്കപ്പെട്ടിട്ടുള്ള ഏക അൺഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്. കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും രജിസ്റ്റർ ചെയ്തു വോട്ടവകാശം കിട്ടാൻ യോഗ്യത സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അദ്ധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ്. കേരള സർവകലാശാലയുടെ കീഴിലെ അൺഎയിഡഡ് കോളേജിലെ അദ്ധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജരും ചില അദ്ധ്യാപകരും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടർമാർ ആണ്. ലോ അക്കാദമിയിലെ എല്ലാ അദ്ധ്യാപകർക്കും വോട്ടവകാശമില്ല ചിലർക്ക് മാത്രമേ അതുള്ളൂ എന്നതും ശ്രദ്ധേയമാണ്.
സുന്ദരം പിള്ളയുടെ മകൻ നടരാജപിള്ള വേണ്ടെന്നുവച്ച് സർക്കാരിന് നല്ലകാര്യങ്ങൾക്കായി വിട്ടുകൊടുത്ത ഭൂമി ഇത്തരത്തിൽ ഒരു കുടുംബസ്വത്തായി മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേരളം ഇതുവരെ മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികൾക്ക് ഒഴിഞ്ഞുമാറാനാവില്ല. അക്കാഡമിയുടെ കുടുംബസ്വത്തായി ദശാബ്ദങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ വിദ്യാർത്ഥി സമരം ഉണ്ടായതിന് പിന്നാലെ ഭൂമി പ്രശ്നമുയർത്തി ഭരണപക്ഷത്തുള്ള സിപിഐയും പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസും ബിജെപിയുമെല്ലാം സമരത്തിന് എത്തിയത്. മുമ്പ് താൻ മുഖ്യമന്ത്രിയായി ഭരിച്ചപ്പോൾ ഈ പ്രശ്നത്തിൽ ഇടപെടാതിരുന്ന വി എസ് ഇപ്പോൾ ഭൂമി ഏറ്റെടുക്കണമെന്ന് പറഞ്ഞ് നിലകൊള്ളുന്നു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് നോക്കുന്നവരെ നേരിടാൻ സർക്കാരും നേതൃത്വം നൽകുന്ന സിപിഎമ്മും എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയം.
വിവരങ്ങൾക്ക് കടപ്പാട്: സാബ്ളു തോമസ്, ഡെക്കാൺ ക്രോണിക്കിൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്