'കേരള നിർഭയക്ക്' ലോകമെങ്ങും അശ്രുപൂജയുമായി മാദ്ധ്യമ ലോകം; ബ്രിട്ടനിലും അമേരിക്കയിലും കാനഡയിലും ഗൾഫിലുമൊക്കെ ജിഷയുടെ ദുരന്തം വാർത്തയായി; സ്ത്രീകൾക്ക് മൂത്രപ്പുര ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാടിനെ പരിഹസിച്ചു ലോകം; കേരള ടൂറിസത്തിനും വമ്പൻ തിരിച്ചടി
പ്രത്യേക ലേഖകൻ
ലണ്ടൻ: കൊടുംവേനൽ ചൂടിൽ ഉരുകി ഒലിക്കുന്ന കേരളത്തിൽ തീക്കാറ്റായി പടരുകയാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ (29) അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. കൊടും ക്രൂരത നടന്നു നാല് ദിവസത്തോളം പുറംലോകം സംഭവത്തെ പറ്റി അറിയാതിരുന്നിട്ടും സോഷ്യൽ മീഡിയ വഴി ആരോ കൊളുത്തിയ പ്രതിഷേധത്തിന്റെ ചെറു ദീപജ്ജ്വാല ആളിപ്പടരുന്ന അഗ്നി ആയി തിങ്കളാഴ്ച കേരള ജനത ഏറ്റെടുത്തതിനു അഭിവാദ്യം അർപ്പിച്ച് ഇന്നലെ ലോകം മുഴുവൻ മാദ്ധ്യമ ലോകം പിന്തുണയുമായി എത്തി. എല്ലാ മാദ്ധ്യമങ്ങളും നാല് വർഷം മുൻപ് നടന്ന ഡൽഹി നിർഭയ കേസിന്റെ ഓർമ്മയിലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വിദേശ മാദ്ധ്യമങ്ങൾ പലതും 'കേരള നിർഭയ' എന്ന പേരിട്ടാണ് പെരുമ്പാവൂരിലെ പെൺകുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
മാദ്ധ്യമ വാർത്തകളെ തുടർന്ന് ട്വിറ്റർ, ഫേസ്ബുക്ക് മാദ്ധ്യമങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്. പൊലീസിന്റെ നിസംഗതയ്ക്ക് എതിരെ സമൂഹ മനസാക്ഷി ഉണരുന്നത് കണ്ടതോടെ സക്രിയമായ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവമാണ് ഇന്നലെ ലോക മാദ്ധ്യമങ്ങളിൽ പലതിലും തലക്കെട്ടായി മാറിയത്. ഒട്ടു മിക്ക വിദേശ മാദ്ധ്യമങ്ങളും വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിന്റെ വാർത്തകളും ചിത്രങ്ങളും ആണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ബ്രിട്ടനിലെ ടെലിഗ്രാഫ് പോലുള്ള പത്രങ്ങൾ സ്വന്തം ലേഖകരെ നിയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പലവട്ടം വാർത്തകൾ അപ്ഡേറ്റ് ചെയ്തു ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ
അനേകായിരം മൈലുകൾ അകലെ നടന്ന ഒരു ദുരന്ത സംഭവം ആയിട്ടും ലൈവ് റിപ്പോർട്ട് നല്‍കിയാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളായ ടെലിഗ്രാഫും ഡെയ്ലി മെയിലും പെരുമ്പാവൂർ മാനഭംഗ കൊല വായനക്കാരിൽ എത്തിച്ചത്. സാധാരണ നിലയ്ക്ക് ഇത്തരം വാർത്തകൾ ഇന്ത്യയിൽ നിന്നും ലഭിക്കുമ്പോൾ അൽപ്പം പെരുപ്പിച്ചുകാട്ടി പ്രസിദ്ധീകരിക്കുന്ന ഡെയ്ലി മെയിൽ ഇന്നലെ വളരെ മിതമായ നിലയിലാണ് റിപ്പോർട്ട് നല്‍കിയത്.
എങ്കിലും മൂന്ന് തവണ വാർത്തയ്ക്ക് അപ്ഡേഷൻ നൽകാന് ശ്രദ്ധകാട്ടി. ആദ്യം ദുരന്തം റിപ്പോർട്ട് ചെയ്ത പത്രം പിന്നീട് സംശയകരമായ വിധം രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ ആയതും ഒടുവിൽ മൂന്നാമനേയും പിടികൂടിയതും തത്സമയം വായനക്കാരിൽ എത്തിച്ചു. അസോസിയേറ്റ് പ്രസിനെ ആശ്രയിച്ചു തയ്യാറാക്കിയ റിപ്പോർട്ടിനൊപ്പം പെരുമ്പാവൂരിൽ നിന്നുള്ള പ്രധിഷേധ ചിത്രവും വാർത്തയ്ക്ക് ഒപ്പം നൽകാൻ തയ്യാറായി. സംഭവത്തിന് ഡൽഹി മാനഭംഗ കൊലപാതകവും ആയുള്ള സാമ്യതയും ഡെയ്ലി മെയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ദളിത് യുവതി എന്ന് ഒർമ്മിപ്പിക്കും വിധം ''തൊട്ടുകൂടായ്മ '' ഉള്ള യുവതി മനഭംഗത്തിന് ഇരയായി എന്നാണ് ടെലിഗ്രാഫ് തലക്കെട്ട് നൽകിയത്. മാത്രമല്ല സ്വന്തം റിപ്പോർട്ടറുടെ ഭാഷയിൽ വിശദമായ വാർത്തയാണ് പത്രം നൽകിയിരിക്കുന്നത്. 'ഇന്ത്യ ഷോക്ക് ആഫ്ടർ റേപ് ആൻഡ് മർഡർ ഓഫ് ഫീമൈൽ അൺ ടച്ചബിൾ' എന്ന തലക്കെട്ടിലാണ് ടെലിഗ്രാഫ് ദുരന്തത്തിന്റെ വ്യാപ്തി വായനക്കാരിൽ എത്തിക്കുന്നത്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളെ ആകർഷക്കാൻ മിക്കപ്പോഴും സചിത്ര വാർത്തകൾ കൂടി നൽകുന്ന പത്രം ആയതിനാൽ ടെലിഗ്രാഫ് വാർത്ത കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ തിരിച്ചടിയാകും. ഡൽഹി സംഭവത്തെ തുടർന്ന് ടൂറിസ്റ്റുകൾ മറ്റിടങ്ങൾ തേടിയത് പോലെ കേരളത്തിന്റെ ടൂറിസം വരുമാനം കുറയ്ക്കാനും ടെലിഗ്രാഫ് നൽകിയ വാർത്തയ്ക്കു സാധിക്കും എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ വർദ്ധിക്കുന്ന സ്ത്രീ പീഡനത്തെ കുറിച്ചുള്ള വാർത്തയിലേക്കും ലിങ്കും ടെലിഗ്രാഫ് നൽകിയിട്ടുണ്ട്.
മാത്രമല്ല, സംഭവശേഷം പൊലീസ് നിഷ്ക്രിയമായത് അടക്കം എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ടെലിഗ്രാഫ് ലേഖകന്റെ വാർത്ത നൽകിയിരിക്കുന്നത്. കൂട്ടത്തിൽ ട്വിറ്റരിൽ ലോകമെങ്ങും നിന്നും ആളുകൾ നടത്തിയ പ്രധിഷേധ സ്വരത്തിന്റെ ഇമേജുകളും വാർത്തയോടൊപ്പം ചേർത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ദുൽഖർ സൽമാന്റെ ട്വീറ്റും പ്രത്യേകം എടുത്തു നൽകാൻ ടെലിഗ്രാഫ് തയ്യാറായി. കേരളത്തിലെ പുരുഷന്മാരിൽ നിന്ന് സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലേ എന്ന ചോദ്യമാണ് ദുൽഖർ നടത്തുന്നത്.
കടുത്ത ദുഃഖവുമായി പ്രത്യക്ഷപ്പെടുന്ന ട്വീറ്റുകളും ടെലിഗ്രാഫ് വാർത്തയോടൊപ്പം നൽകി ജനവികാരത്തിന്റെ തീവ്രത വായനക്കാരോട് പങ്കു വയ്ക്കുന്നുണ്ട്. സ്ത്രീ പക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന പ്രമുഖരുടെ അഭിപ്രായം കൂടി ചേർത്താണ് ഈ വാർത്ത. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുക്കും വരെ സർക്കാർ നിഷ്ക്രിയമായതായി ഡൽഹിയിൽ നിന്നും സെന്റർ ഫോർ സോഷ്യൽ റിസർച്ച് ഡയറക്ടർ രഞ്ജന കുമാരിയുടെ വാക്കുകൾ കൂടി റിപ്പോർട്ടിൽ ചേർത്ത് ടെലിഗ്രാഫ് സ്ത്രീ ക്ഷേമ കാര്യങ്ങളിൽ കേരള സർക്കാരിന്റെ നിസ്സംഗതയിലേക്ക് കൂടി വിരൽ ചൂണ്ടിയത്.
അമേരിക്കയിൽ ശബ്ദം ഉയർത്തിയത് വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും
ലോകത്തിനൊപ്പം പെരുമ്പാവൂർ മാനഭംഗത്തിന്റെ ക്രൂരത അമേരിക്കൻ ജനതയിൽ എത്തിക്കാൻ മുന്നിൽ നിന്നത് രണ്ടു പ്രമുഖ മാദ്ധ്യമങ്ങളാണ്. ഇരു പത്രങ്ങളും ഏജൻസി വാർത്തയുടെ ചുവടു പിടിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ അസോസിയേറ്റ് പ്രസ് നൽകിയ വിവരങ്ങൾ കൂടാതെ പിടിഐ നൽകിയ വിശദാംശങ്ങൽ കൂടി ചേർത്തിട്ടുണ്ട്. കുറ്റകൃത്യത്തിനു ശിക്ഷ വർധിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല, ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ സാമൂഹിക വിദ്യാഭ്യാസം ശക്തമാക്കണം എന്ന നിരീക്ഷണവും പത്രം നടത്തുന്നു. പൊതു സ്ഥലത്ത് കേരളത്തിൽ സ്ത്രീകൾക്കായി മൂത്രപ്പുര പോലും ഇല്ലാത്ത കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു സമാനമായ വാർത്ത തന്നെയാണ് ന്യൂയോർക്ക് ടൈംസും നൽകിയത്.
ഗൾഫിലും കാനഡയിലും പ്രധാന വാർത്തയായി
സാധാരണ ഇത്തരം സംഭവങ്ങൾക്ക് കിട്ടാത്ത പ്രാധാന്യം ഗൾഫിലും കാനഡ പോലുള്ള രാജ്യങ്ങളിലും പോലും ലഭിച്ചത് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തുന്നതാണ്. പ്രതിയെ പിടികൂടാൻ പൊലീസ് നടത്തുന്ന ശ്രമത്തിന് പ്രാധാന്യം നല്‍കിയാണ് ഗൾഫ് ടൈംസ് വാർത്ത നൽകിയിരിക്കുന്നത്. ചെറിയ വാർത്ത ആയാണ് നൽകിയിരിക്കുന്നതെങ്കിലും പെട്ടെന്ന് ശ്രദ്ധ കിട്ടും വിധം ഉള്ള ലേഔട്ട് തയാറാക്കിയാണ് വാർത്ത നല്‍കിയത് എന്നതും പ്രധാനമാണ്. ഒന്നര മണിക്കൂറിനകം രണ്ടു വട്ടം വാർത്ത അപ്ഡേറ്റ് ചെയ്യാൻ കനേഡിയൻ എഡിഷനിൽ ദി ഗ്ലോബ് ആൻഡ് മെയിൽ തയ്യാറായി. സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാൻ മൊബൈൽ ഫോണുകളിൽ പാനിക് ബട്ടൻ ആവശ്യം ആണെന്ന റിപ്പോർട്ടിന്റെ ലിങ്ക് കൂടി ചേർത്താണ് പത്രം വാർത്ത തയ്യാറാക്കിയത്.
ഇന്നലെ വൈകുന്നേരമായതോടെ ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ സംഭവം രാഷ്ട്രീയവൽക്കരിക്കപ്പെടുക ആണെന്നും തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയം ആകുക ആണെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നതോടെ വരും ദിവസങ്ങളിലും മാദ്ധ്യമങ്ങളിൽ നിറയുക ജസ്റ്റിസ് ഫോർ ജിഷ എന്ന മുദ്രാവാക്യം മുഴക്കി ഉണരുന്ന കേരളവും അനുബന്ധ സംഭവങ്ങളും ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍