കെ എം എബ്രഹാമിനെ ഇരയാക്കി ജേക്കബ് തോമസിനു പാര പണിയാനുള്ള ഐഎഎസ്-ഐപിഎസ് ലോബിയുടെ നീക്കം പുറത്ത്; സത്യസന്ധതയ്ക്കു പേരു കേട്ട കെ എം എബ്രഹാമിനോടു വൈരാഗ്യം തീർക്കുന്നുവെന്ന ആരോപണത്തിൽ രക്ഷപ്പെടുന്നതു ടോം ജോസിനെ പോലെയുള്ള വിവാദ നായകർ; അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വീട്ടിലെ റെയ്ഡ് വിജിലൻസ് ഡയറക്ടർ അറിയാതെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തുറന്നുപറച്ചിൽ പുറത്തു കൊണ്ടുവരുന്നത് ഗൂഢാലോചന. സഹാറാ ഉടമ സുബ്രതോ റോയിയെ അഴിക്കുള്ളിലാക്കി ക്ലീൻ ഇമേജിന് പേരെടുത്ത കെഎം എബ്രഹാമിനെ മുൻനിർത്തി നേട്ടമുണ്ടാക്കാനുള്ള ഐഎഎസ് ലോബിയുടെ തന്ത്രമാണ് പൊളിയുന്നത്.
വിജിലൻസ് ടീം ലീഡർ എന്ന നിലയിൽ ആക്ഷേപത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണ നീക്കും, കെ.എം.എബ്രഹാം സഹപ്രവർത്തകനും സുഹൃത്തുമാണ്. പരിശോധന അറിഞ്ഞപ്പോൾ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാൻ സന്നദ്ധനായെന്നും ജേക്കബ് തോമസ് പറഞ്ഞു കഴിഞ്ഞു. ഇതോടെയാണ് ഗൂഢാലോചനയുടെ മുഖംമൂടി അഴിയുന്നത്.
ധനവകുപ്പിന്റെ ചുമതലയിലുള്ള കെ എം എബ്രഹാമും അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു. കശുവണ്ടി വികസന കോർപ്പറേഷനിലെ തിരിമറി കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും എബ്രഹാമായിരുന്നു. പലവിധത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങിയില്ല.
ഖജനാവിനെ താങ്ങി നിർത്താൻ പല നടപടികളും എടുത്തു. കശുവണ്ടി വികസന കോർപറേഷനിലെ തീവെട്ടിക്കൊള്ളയിൽ ഇടതു വലതു പങ്കാളിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് തന്റെ റിപ്പോർട്ടിൽ എബ്രഹാം കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചത്. 2008 മുതൽ 2012 വരെ കോർപറേഷൻ വാങ്ങിയ തോട്ടണ്ടിയുടെ ശരാശരി 95 ശതമാനവും കോട്ടയത്തെ ജെഎംജെ ട്രേഡേഴ്സ് എന്ന ഒറ്റക്കമ്പനിയിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കളുണ്ടായിരുന്ന കെഎം എബ്രഹാമിനെ നാണംകെടുത്താനായിരുന്നു വിജിലൻസ് കേസ് എന്നാണ് സൂചന. ഇതിലേക്ക് ജേക്കബ് തോമസിനെ കണക്ട് ചെയ്ത് നേട്ടമുണ്ടാക്കുകയായിരുന്നു മറ്റ് ചില ഉദ്യോഗസ്ഥർ.
ഇതിന് തെളിവാണ് കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന. ഇത് ജേക്കബ് തോമസ് ബോധപൂർവ്വം ചെയ്തതാണെന്ന് വരുത്തി തീർത്തു. അങ്ങനെ ഭരണത്തെ മുൾമുനയിലാക്കുക. ഇതിനായി ഐഎഎസുകാരെ സർക്കാരിനെതിരെ തിരിച്ചുവിടുകയും ചെയ്തു. എന്നാൽ തുറന്നു പറയാൻ ജേക്കബ് തോമസ് എത്തിയതോടെ പ്രശ്നങ്ങൾക്ക് പുതിയ മുഖം വരികെയാണ്. അതിനിടെ ടോം ജോസ് ഐഎഎസിനെതിരെ ശക്തമായ നടപടിയും സർക്കാർ എടുക്കും. കഴിഞ്ഞ ദിവസത്തെ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ടോം ജോസിനെ സസ്പെന്റ് ചെയ്യാൻ സാധ്യത ഏറെയാണ്. എന്താണ് റെയ്ഡ് എന്ന് ടോം ജോസിനെ മനസ്സിലാക്കി കൊടുക്കുകയായിരുന്നു വിജിൻസ്. ജേക്കബ് തോമസ് അറിയാതെ ആണെങ്കിൽ പോലും വീട്ടിൽ അളവെടുത്ത് മടങ്ങുകയായിരുന്നു ഉദ്യോഗസ്ഥർ. അത് കീഴ് വഴക്കം പാലിക്കാതെയാണെന്ന് ജേക്കബ് തോമസും സമ്മതിക്കുന്നു. എന്നാൽ ടോം ജോസിനെ വളഞ്ഞിട്ട് പിടിച്ച് എല്ലാ തെളിവും വിജിലൻസ് കൈക്കലാക്കി. ബിനാമിയായ അമേരിക്കൻ പ്രവാസി യുവതിയേയും സംശയ നിഴലിലാക്കി.
കെ എം എബ്രഹാമിനെ മുന്നിൽ നിർത്തിയുള്ള കളിയാണ് ഇതോടെ പൊളിയുന്നത്. ടോം ജോസ്, പോൾ ആന്റണി, ഷെയ്ക് പരീത് എന്നിവരാണ് കെഎം എബ്രാഹാമിനെ പ്രകോപിപ്പിച്ച് ജേക്കബ് തോമസിനെ വെട്ടാൻ ശ്രമിച്ചത്. വിജിൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റേണ്ടത് ഇവരുടെ ആവശ്യമായിരുന്നു. ഇതിനൊപ്പം വിജിലൻസ് കേസ് നേരിടുന്ന ചില ഐപിഎസുകാരും കൂടി. അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോ ഇക്കാര്യങ്ങൾ മനസ്സിലാക്കി. ഇത് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ജേക്കബ് തോമസിനൊപ്പം കെ എം എബ്രഹാമിനേയും സംരക്ഷിക്കുന്ന തരത്തിൽ മുഖ്യമന്ത്രി രംഗത്ത് വന്നത്. കെ എം എബ്രഹാമും ജേക്കബ് തോമസും തമ്മിലെ തെറ്റിധാരണകൾ പരിഹരിക്കാനും ആവശ്യമായത് ചെയ്തു കഴിഞ്ഞു. എന്നാൽ ഐഎഎസുകാർക്കിടയിൽ ഭിന്നതുയുണ്ടാക്കിയവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ തന്നെയാണ് തീരുമാനം.
നിലവിൽ തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമാണ് ടോം ജോസ്. കെഎംഎംഎല്ലിൽ മഗ്നീഷ്യം സൾഫേറ്റ് വാങ്ങിയതിൽ ക്രമേക്കേട്, അനധികൃത സ്വത്ത് സമ്പാദ്യം എന്നിവയിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഇത് ജേക്കബ് തോമസ് കടുപ്പിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിലവിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ പോൾ ആന്റണിയും മലബാർ സിമന്റസ് അഴിമതി കേസിൽ കരിനിഴലിലാണ്. മുൻ എംഡി പത്മകുമാറിന് അറസ്റ്റിന് ശേഷവും സംരക്ഷണ കവചം ഒരുക്കുന്നുവെന്ന പരാതിയും ഉണ്ട്. പത്മകുമാർ നിരപരാധിയാണെന്നും വിജിലൻസിന്റെ അന്വേഷണ ഫയൽ തനിക്ക് കാണണമെന്നുമായിരുന്നു ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ കേസിനെക്കുറിച്ച് വിശദീകരിക്കാൻ കഴിയില്ലെന്നായിരുന്നു നളിനി നെറ്റോയുടെ വിശദീകരണം. ഇതോടെ അന്വേഷണം തന്റെ നേരെയും വരുമെന്ന് അദ്ദേഹം ഭയന്നു.
നിലവിലെ പോർട്ട് ഡയറക്ടർ ഷെയ്ക് പരീതും ജേക്കബ് തോമസിന്റെ ശത്രുവാണ്. ജേക്കബ് തോമസിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ അടങ്ങിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് ശരിവച്ചു. ഇതിനെ തുടർന്നാണ് ജേക്കബ് തോമസ് രാജിസന്നദ്ധത പ്രകടിപ്പിച്ചത്.
ഷെയ്ഖ് പരീതിനെതിരെ നിലവിൽ രണ്ടു വിജിലൻസ് കേസുകളാണുള്ളത്. കാസർകോട് ചിത്താരിപ്പുഴ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ഇതിൽ സർക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2008ൽ ഷെയ്ഖ് പരീത് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ചീഫ് എൻജിനീയറായിരിക്കെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. രണ്ടാമത്തേത് മെട്രൊ നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ നളന്ദ എന്ന ബാറിന് അനുമതി നൽകി. 2014 കാലഘട്ടത്തിൽ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷെയ്ഖ് പരീത് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമിയിൽ നാലുമാസത്തോളം അനധികൃതമായി ബാർ പ്രവർത്തിച്ചിരുന്നു. ഈ കേസുകളിലും ജേക്കബ് തോമസ് കടുത്ത നിലപാട് എടുത്തു. ഇതോടെയാണ് കെ എം എബ്രഹാമിനെ മുൻനിർത്തിയുള്ള കളികൾക്ക് അരങ്ങൊരുങ്ങുന്നത്. ഇതിന് സൈബർ ഡോം അഴിമതിയിൽ കുടുങ്ങിയ ചില ഐപിഎസുകാരും കൂട്ടുകാരായി.
ഇതോടെ സമർത്ഥമായ കരുനീക്കം തുടങ്ങി. വിജിലൻസിൽ ഇപ്പോഴും പൊലീസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉന്നതരുടെ അടുപ്പക്കാരുണ്ട്. ഇതിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് വരെ കാര്യങ്ങളെത്തിച്ചു. എല്ലാം ജേക്കബ് തോമസിന്റെ തന്നിഷ്ടമാണെന്ന് വരുത്തുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കോടതി ഇദ്ദേഹത്തിനെതിരെ പ്രാഥമിക പരിശോധനയ്ക്ക് ഉത്തരവിട്ടു. നവംബർ ഏഴിന് എബ്രഹാമിനെതിരെയുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഇതിനുള്ള നടപടികൾ മാത്രമാണ് നടന്നത്. മുംബൈയിലെ കോഹിനൂർ ഫേസ് 3 അപ്പാർട്ട്മെന്റിൽ 1.10 കോടി വിലവരുന്ന ആഡംബര ഫ്ളാറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വർഷം തോറും നൽകുന്ന സ്വത്ത് വിവര പട്ടികയിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും വായ്പാ തിരിച്ചടാൽ പ്രതിദിന ചെലവിനായി തുക അവശേഷിക്കില്ലെന്ന് വ്യക്തമാക്കി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതി നടപടി.
ഇത് ജേക്കബ് തോമസിന്റെ നീക്കമായി ചിത്രീകരിച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ ജേക്കബ് തോമസിന്റെ ആളാണെന്ന് പോലും വിശ്വസിപ്പിച്ചു. ഇതിനിടെയിൽ മറഞ്ഞു നിന്നത് കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതിക്ക് പിടിവീണ രാഷ്ട്രീയ നേതൃത്വമായിരുന്നു. ഇവരും ജേക്കബ് തോമസിനേയും കെഎം എബ്രഹാമിനേയും ഒരുമിച്ച് പുറത്താക്കാൻ കരുക്കൾ നീക്കി. ആദ്യ ഘട്ടത്തിൽ വിജയിച്ചുവെങ്കിലും എല്ലാം മറനീക്കി പുറത്തുവരികയാണ്. കെ എം എബ്രഹാമിനെ സുഹൃത്തായി വിശേഷിപ്പിച്ച് റെയ്ഡിലെ കാര്യങ്ങൾ തുറന്നു പറഞ്ഞ് ജേക്കബ് തോമസ് നേരിട്ടെത്തിയത് ഈ സാഹചര്യത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്