രാഷ്ട്രീയ സ്വാധീനമുള്ളവർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല; ഇരകൾക്ക് പ്രതികൾ നൽകിയത് ലക്ഷങ്ങൾ; വിചാരണ കഴിഞ്ഞയുടൻ ഇരകളെ ലണ്ടനിലേക്കും ദുബായിലേക്കും കടത്തി; യുഡിഎഫ് ഭരണം വന്നതോടെ നിക്ഷ്പക്ഷ അന്വേഷണം ഇല്ലാതായി; പ്രശാന്ത്ഭൂഷൻ അടക്കമുള്ളവരുടെ പിന്തുണയോടെ ഐസ്ക്രീം കേസിൽ വീണ്ടും നിയമപോരാട്ടത്തിന് വി എസ്; ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ചങ്കിടിപ്പ്
കെ വി നിരഞ്ജൻ
കോഴിക്കോട്. ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതിക്കെതിരെ മുന്‍മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ വീണ്ടും കോടതിയെ സമീപിക്കുമ്പോൾ മുസ്ലീലീഗിനും പാർട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും ചങ്കിടിപ്പ്. പ്രശാന്ത് ഭൂഷൺ അടക്കമുള്ള രാജ്യത്തെ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് കേസിന്റെ നിയമസാധുത പഠിച്ചാണ് വി എസ് വീണ്ടും രംഗത്തിറങ്ങുന്നത്.
കേസ് അട്ടിമറിക്കാൻ മുസ്ലീലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധു കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് 2011ൽ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ അവസാനിപ്പിച്ച് 2017 ഡിസംബർ 23ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയാണ് ഹരജി. ഹരജി സ്വീകരിച്ച ഹൈക്കോടതി എതിർകക്ഷികളോട് വിശദീകരണം തേടിയിട്ടുണ്ട്.
കേസിൽ വി എസ് ഉന്നയിക്കുന്ന പ്രധാന വസ്തുതകൾ ഇവയാണ്.രാഷ്ട്രീയ സ്വാധീനമുള്ളവർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. കേസ് അട്ടിമറിക്കാൻ ഇരകൾക്ക് ലക്ഷങ്ങളാണ് പ്രതികൾ നൽകിയത്. വിചാരണ കഴിഞ്ഞയുടൻ ഇരകളെ ലണ്ടനിലേക്കും ദുബൈയിലേക്കും കടത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജെ.എഫ്്സിഎം കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്റെ ഹരജിയിലെ ആവശ്യം. കേസ് അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ട് അംഗീകരിക്കാൻ അനുവദിക്കരുതെന്നും വി എസ് ഹരജിയിൽ ആവശ്യപ്പെടുന്നു.
2011 ജനുവരി 28ന് വാർത്താസമ്മേളനത്തിൽ റഊഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. കേസിൽനിന്ന് രക്ഷപ്പെടാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയെ ഒന്നും റഊഫിനെ രണ്ടും പ്രതികളാക്കി കോഴിക്കോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഇത്. ഇതിനിടെ യു.ഡി.എഫ് ഭരണം വന്നതോടെ നിഷ്പക്ഷ അന്വേഷണം ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു.
പ്രത്യേക സംഘത്തിന്റ അന്വേഷണം കാര്യക്ഷമമല്ലെന്നും സർക്കാറിന്റെ ഇടപെടലുണ്ടാകുന്നുവെന്നും ആരോപിച്ച് നൽകിയ ഹരജി കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആ ഹരജിയും തള്ളി. ഹരജിക്കാരന്റെ വാദത്തിൽ ന്യായമായ നിലപാട് സ്വീകരിക്കണമെന്നും ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സ്വാധീനിക്കരുതെന്നും വ്യക്തമാക്കി വിഷയം മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി തിരിച്ചയച്ചു. എന്നാൽ, മജിസ്ട്രേറ്റ് കോടതി ഇതു പരിഗണിക്കാതെ തെറ്റായ നിഗമനത്തിലെത്തിയെന്നും അന്വേഷണം അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് അംഗീകരിച്ച് വിധി പറഞ്ഞെന്നും വി.എസിന്റെ ഹരജിയിൽ പറയുന്നു.
സുപ്രീം കോടതി വിധി മജിസ്ട്രേറ്റ് കോടതി ദുർവാഖ്യാനം ചെത്തുവെന്നാണ് വി എസ് ഹരജിയിൽ ആരോപിക്കുന്നത്.ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സ്വാധീനിക്കരുതെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമായി ഉണ്ടെങ്കിലും മുൻവിധിയോടെയാണ് മജിസ്ട്രേറ്റ് കോടതി പ്രവർത്തിച്ചതെന്നും വി എസ് ഹരജിയിൽ ആരോപിക്കുന്നു.പ്രതികൾ്ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാടും നിർണ്ണായകമായിരിക്കയാണ്.
സിപിഎമ്മിലെ ഔദ്യേഗിക വിഭാഗം ഒത്തുകളിച്ചതിനെ തുടർന്നാണ് ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കപ്പെട്ടതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായ പി ശശി മുൻകൈയുടത്താണ് ഒന്നാംഘട്ട ഐസ്ക്രീം പാർലർ കേസ് ഒതുക്കിയതെന്ന് മാധ്യമങ്ങൾ വിമർശിച്ചിരുന്നു. അതിനുശേഷമാണ് ഈ കേസ് എങ്ങനെയാണ് അട്ടിമറിച്ചതെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റഊഫ് പരസ്യമായി വാർത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുന്നത്.സാക്ഷികൾക്കും പ്രോസിക്യൂട്ടർമാർക്കുമടക്കം ലക്ഷങ്ങൾ നൽകിയും മതനേതാക്കളെവരെ പണം കൊടുത്ത് സ്വാധീനിച്ചുമെന്നുമാണ് റഊഫ് വെളിപ്പെടുത്തിയത്.
1997ൽ കോഴിക്കോട് ബീച്ച് റോഡിൽ ശ്രീദേവി എന്ന സ്ത്രീ നടത്തിയ ഐസ്ക്രീം പാർലറിന്റെയും തൊട്ടടുത്തുള്ള ബ്യൂട്ടിപാർലിന്റെയും മറവിൽ രാഷ്ട്രീയത്തിലെ ഉന്നതർക്കുവേണ്ടി പെൺവാണിഭം നടത്തുന്നെ വാർത്തയോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐസ്ക്രീംപാർലർ കേസിന്റെ തുടക്കം.അന്ന് 17വയസ്സുമാത്രമുള്ള തന്നെ മുസ്ലീലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് റജീനതന്നെ ചാനലുകൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.തുടർന്ന ലക്ഷങ്ങൾ റെജീനക്കും മറ്റ് ഇരകളായ റജുല ബിന്ദു തുടങ്ങിയവർക്ക് നൽകിയും കേസ് ഒതുക്കിത്തീർത്തുവെന്നാണ് വർഷങ്ങൾക്കുശേഷം റഊഫ് ആരോപിച്ചത്.
ഒരുകാലത്ത് സരിതാ നായരേക്കാൾ കുപ്രസിദ്ധയായ റജീനയെ കേസിനുശേഷം ആരും കണ്ടിട്ടില്ല. ഇവരെ രാക്കുരാമാനം ഗൾഫിലേക്ക് കടത്തിയതായാണ് പറയുന്നത്.മറ്റു രണ്ട് പ്രതികളെ ലണ്ടനിലേക്ക് കടത്തിയെന്നതും വി എസ് ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍