കുരുന്നുകൾക്ക് മരണക്കിണറായി പടുതാക്കുളങ്ങളും വെള്ളക്കെട്ടുകളും; ഇടുക്കിയിൽ മൂന്നാഴ്ചക്കുള്ളിൽ വെള്ളത്തിൽ വീണ് പൊലിഞ്ഞത് ഒന്നര വയസുകാരായ രണ്ടു കുട്ടികൾ; ഒന്നര വർഷത്തിനിടെ മരിച്ചത് 20 കുട്ടികൾ; സുരക്ഷയുറപ്പിക്കാൻ ഇനിയെങ്കിലും നിയമമുണ്ടാകുമോ?
ഇടുക്കി: അധികമാരും ഗൗനിക്കാത്ത അപകടക്കെണിയായി നൂറുകണക്കിന് ജലസ്രോതസ്സുകളാണ് നമുക്ക് ചുറ്റും. വലിയ ജലാശയങ്ങളും മറ്റും എക്കാലവും അപായഭീഷണി ഉയർത്തുന്നതാണെന്ന വസ്തുത വിസ്മരിക്കാനാവില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന സ്വകാര്യ ജലസംഭരണികളുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം? ചുറ്റുമതിലില്ലാത്ത കിണർ, പടുതാക്കുളം, പാറമടകളിലെ വെള്ളക്കെട്ടുകൾ തുടങ്ങിയവയൊക്കെ കുരുന്നുകളുടെ ജീവനെടുക്കുമ്പോൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകുമോ? കുരുന്നുകളുടെ മുങ്ങിമരണങ്ങളെ ഒറ്റപ്പെട്ട സംഭവമായി സമൂഹവും അധികാരികളും കാണുമ്പോൾ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് കുറഞ്ഞപക്ഷം ഇടുക്കി ജില്ലയിലെങ്കിലും ഉണങ്ങാത്ത കണ്ണീരാകുകയാണ്. ഏതാണ്ട് ഒന്നര വർഷക്കാലത്തിനിടെ ഇരുപതോളം കുട്ടികളാണ് ഇടുക്കിയിൽ മുതിർന്നവരുടെ അശ്രദ്ധമൂലം മുങ്ങി മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ രണ്ടു കുരുന്നുകളുടെ ജീവൻ പൊലിഞ്ഞെങ്കിലും ഇതേക്കുറിച്ചു ഗൗരവമായ ചിന്തയുണ്ടാകുന്നില്ല.
കളിക്കുന്നതിനിടെ വീടിനുസമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിൽ ശനിയാഴ്ച ഒന്നര വയസുകാരി ദാരുണമായി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പുളിയന്മല കണിച്ചാട്ട് സെൽവം - സെൽവി ദമ്പതികളുടെ മകൾ സൗമ്യയാണ് മരിച്ചത്. തോട്ടം തൊഴിലാളികളായ ദമ്പതികൾ പണിക്കുപോയിരുന്ന സമയത്ത് സമീപത്തെ കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന സൗമ്യയെ കാണാതാവുകയായിരുന്നു. ഇതിനിടെ ചുറ്റുമതിലില്ലാത്ത കിണറിന്റെ മുകളിലെ വല കാണാതിരുന്നതിനെതുടർന്നു സംശയം തോന്നി നോക്കിയപ്പോഴാണ് സൗമ്യയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
കളിച്ചുകൊണ്ടിരിക്കേ വീടിന് മുന്നിലുള്ള താമരക്കുളത്തിൽ വീണ് ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് എടയ്ക്കാട് പാലയിൽ ഏബിൾ - ഷീബ ദമ്പതികളുടെ ഒന്നര വയസുള്ള മകൻ ക്രിസ്പോസ് മരിച്ചത് കഴിഞ്ഞ മാസം 14-നായിരുന്നു. കുട്ടിക്കൊപ്പം മുറ്റത്തുണ്ടായിരുന്ന പിതാവ് ഭക്ഷണമെടുക്കാൻ വീടിനുള്ളിലേക്കുപോയി അഞ്ചു മിനിട്ടിനുള്ളിൽ തിരികെയെത്തിയപ്പോഴേക്കും ക്രിസ്പോസിനെ കാണാനുണ്ടായിരുന്നില്ല. തിരച്ചലിൽ മുറ്റത്തോട് ചേർന്നുള്ള ചെറുകുളത്തിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ രണ്ടു കുരുന്നുകളുടെയും മരണങ്ങൾ ഒറ്റപ്പെട്ടവയാണെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതാണ് കാണുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 14-ന് നെടുങ്കണ്ടത്തിനടുത്ത് മാവടിയിൽ വീടിന്റെ മുന്നിലെ കുളത്തിൽ വീണ് രണ്ടും നാലും വയസുള്ള സഹോദരങ്ങൾ മുങ്ങിമരിച്ചത് നാടിനെയാകെ നടുക്കിയതാണ്. വീടിനുചുറ്റും ഓടിക്കളിക്കുകയായിരുന്ന ആന്മരിയ (അനുമോൾ-നാല്), ഇമ്മാനുവേൽ (അപ്പു- രണ്ട്) അന്ന് മരിച്ചത്. കുടിയിരുപ്പിൽ സുനിൽ- റെനിന ദമ്പതികളുടെ മക്കളായിരുന്നു ദുരന്തത്തിലേക്ക് മുങ്ങിത്താണത്. സുനിൽ കൂലിപ്പണിക്കു പോയിരുന്നു. റെനീന വീടിന്റെ പിന്നിൽ തുണിയലക്കുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാവ് നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളുടെ ജീവനില്ലാത്ത ശരീരം കുളത്തിൽനിന്നും കണ്ടെടുത്തത്.
2015 ഓഗസ്റ്റ് 12-ന് കട്ടപ്പനയ്ക്കടുത്ത് വെള്ളിലാംകണ്ടം കിഴക്കേ മാട്ടുക്കട്ട ഇല്ലത്തുപാലം അരിമറ്റത്ത് അജീഷ്-സിനി ദമ്പതികളുടെ ഇളയ മകൻ എഡ്വിനെന്ന രണ്ടര വയസുകാരൻ വീടിനോടു ചേർന്നുള്ള ചെറിയ കുളത്തിൽ വീണു മരിച്ചു. നാലുവയസുകാരനായ ജ്യേഷ്ഠൻ എഡ്രിനുമൊത്ത് മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന എഡ്വിനെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഇതിനു പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് രണ്ടിനാണ് നാടിനെയാകെ സങ്കടക്കടലിലാക്കി നെടുങ്കണ്ടം തൂക്കുപാലത്തിനടുത്ത് പുഷ്പക്കണ്ടത്ത് ചെക്ക് ഡാമിനായി പണിത കുഴിയിലെ വെള്ളക്കെട്ടിൽവീണ് സഹോദങ്ങൾ മരിച്ചത്. അണക്കരമെട്ട് അറയ്ക്കൽ വിനോദിന്റെ മക്കളായ അഭിമന്യു(14)വും അനന്യ(ഏഴ്)യുമാണ് കുളിക്കുന്നതിനിടെ വെള്ളത്തിൽ ആഴ്ന്നുപോയി മരണത്തെ പുൽകിയത്. രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന നേരത്താണ് വീടിനടുത്തുള്ള വെള്ളക്കെട്ടിൽ ഇവർ കുളിക്കാനിറങ്ങിയത്.
ആറുമാസം പ്രായമുള്ള ഇളയ മകൻ പ്രണിതിനെ ഒക്കത്തുവച്ചും മൂത്ത മകൻ രണ്ടര വയസുള്ള പ്രണവിനെ ഒപ്പം നിർത്തിയും വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ സൂര്യനെല്ലി ഹാരിസൻ പ്ലാന്റേഷൻ സെന്റർ ഡിവിഷനിൽ താമസിക്കുന്ന മുത്തുസെൽവിക്കു രണ്ട് കുട്ടികളേയും നഷ്ടമായത് 2015 ജൂലൈ 20-നാണ്. പ്രധാനപാതവിട്ടു കുറുക്കുവഴിയിലൂടെ പോകവെ ചെക്ക് ഡാമിൽ കാൽവഴുതി വീണ പ്രണവിനെ രക്ഷിക്കാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഒക്കത്തിരുന്ന മകനുമായി മുത്തുസെൽവി വെള്ളത്തിലേയ്ക്കു ചാടിയെങ്കിലും മൂവരും വെള്ളത്തിലാണ്ടുപോയി. ഓടിയെത്തിയ നാട്ടുകാർ അമ്മയെ രക്ഷപെടുത്തി. ചേതനയറ്റ നിലയിലാണ് കുരുന്നു സഹോദരങ്ങളെ മുങ്ങിയെടുക്കാനായത്.
രാജാക്കാട് എൻ.ആർ സിറ്റി കനകക്കുന്ന് പ്ലാക്കുന്നേൽ സുനിലിന്റെ മകൾ രേഷ്മ(12) വീടിനുടുത്തുള്ള കുളത്തിൽനിന്നു വെള്ളമെടുക്കുന്നതിനിടെ കാൽവഴുതിവീണ് മരിച്ചത് 2015 ജൂലൈ 13-നാണ്. ചുമട്ടുതൊഴിലാളിയായ അച്ഛൻ സുനിലിനും കൂലിപ്പണിക്കാരിയായ അമ്മ മായയ്ക്കും കൈത്താങ്ങായ ഏഴാം ക്ലാസുകാരി സഹോദരങ്ങൾക്കൊപ്പം വെള്ളം കോരിയെടുക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
അടിമാലി കല്ലാർ പാറയിൽ ഷിജുവിന്റെ മകൻ ജിഷ്ണുവെന്ന രണ്ടര വയസുകാരൻ വീടിനു സമീപത്തെ നിറഞ്ഞൊഴുകുന്ന തോട്ടിൽ വീണ് അകാലമൃത്യു വരിച്ചത് 2015 ജൂൺ 25-ന്. കൂലിപ്പണിക്കാരനായ ഷിജു പണിക്കായി പുറത്തും ഭാര്യ സീത വിറക് ശേഖരിക്കാനും പോയ സമയത്ത് ഇവരുടെ ആറ് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയുമായി ജിഷ്ണുവിന്റെ സഹോദരൻ പുറത്തുപോയി. കട്ടിലിൽ ഇരുന്നു കളിക്കുകയായിരുന്നു ജിഷ്ണു. അൽപനേരം കഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ കാൽ വാഴവള്ളിയിൽ കുരുങ്ങി തോട്ടിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ ജിഷ്ണുവിനെ കണ്ടെത്തി.
കഴിഞ്ഞ വർഷം മെയ് 16-ന് വാഗമണിൽ വിനോദസഞ്ചാരത്തിനെത്തിയ സൺഡേ സ്കൂൾ കുട്ടികളുടെ സംഘത്തിലെ രണ്ട് പേർ മൊട്ടക്കുന്നിനു സമീപത്തെ ചെക്ക് ഡാമിൽ കാൽവഴുതി വീണ് മരിച്ചത് കേരളമാകെ ശ്രദ്ധിച്ച ദുരന്തങ്ങളിലൊന്നായിരുന്നു. ചങ്ങനാശേരി നാലുകോടി ഭഗവതിപ്പറമ്പിൽ വെട്ടിയാട് ജെയിംസിന്റെ മകൻ മാത്യു (14), നാലുകോടി തുണ്ടിപ്പറമ്പിൽ ജോസഫിന്റെ മകൻ ഷോൺ സുബി ആന്റണി (13) എന്നിവരാണ് മരിച്ചത്. വേണ്ടത്ര സുരക്ഷയൊരുക്കാതെ കുട്ടികളെ ഡാമിൽ പ്രവേശിപ്പിച്ചതാണ് അപകടത്തിനിരയാക്കിയത്. ചങ്ങനാശേരി സെന്റ് തോമസ് പള്ളിയിൽനിന്നുള്ള സംഘമാണ് അറിയാത്ത അപകടത്തിൽ ചെന്നുപെട്ടത്.
മുത്തച്ഛന്റെ കൺമുമ്പിൽ രണ്ടര വയസുകാരൻ തൊടിയിലെ കുളത്തിൽ വീണ് മരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ്. നത്തുകല്ല് കൊങ്ങിണിപ്പടവ് സ്വദേശിയും റെയിൽവേ പൊലിസ് ഉദ്യോഗസ്ഥനുമായ പുല്ലാട്ട് സാബുവിന്റെ മകൻ ഷാലിൻ (അച്ചു) ആണ് വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കുളത്തിൽ മുങ്ങിമരിച്ചത്. 12 അടിയോളം ആഴമുള്ള കുളത്തിൽ വീണ ഷാലിൻ ചേറിൽ പുതഞ്ഞുപോയത് രക്ഷാശ്രമം വിഫലമാക്കി. വീട്ടിൽ മുത്തച്ഛനൊപ്പം കിടക്കുകയായിരുന്ന ഷാലിൻ എണീറ്റ് കളിക്കാനായി മുറ്റത്തേക്കിറങ്ങിയതിനു പിന്നാലെ മുത്തച്ഛനും ചെന്നെങ്കിലും കുട്ടി വെള്ളത്തിൽ വീണിരുന്നു. ഓടിയെത്തിയ പിതാവ് കുളത്തിൽ ചാടി പരതിയെങ്കിലും ഷാലിൻ വീട്ടുകാരെ വിട്ടകന്നു കഴിഞ്ഞിരുന്നു. ഇത്തരം അറിയപ്പെട്ട ദുരന്തങ്ങൾപോലെ നിരവധി കുരുന്നുകളുടെ ജീവൻ ഉൾഗ്രാമങ്ങളിൽ വിട്ടകന്നത് പുറത്തറിയാതെ പോയവയുമുണ്ട്.
കുരുന്നുകളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിച്ചതിന് ഉത്തരം പറയേണ്ടത് അധികാരികളും പൊതുസമൂഹവുമാണെന്ന വാദം പലയിടത്തും ഉയർന്നെങ്കിലും ഗൗരവമായ ചർച്ചയോ, ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിഹാരനടപടികളോ ഇനിയും ഉണ്ടായിട്ടില്ല. കുട്ടികളേക്കാൾ അധികമാണ് മുങ്ങി മരിച്ച മുതിർന്നവരുടെ എണ്ണമെങ്കിലും അതിലേറെയും അപകട സാധ്യത അവഗണിച്ചു മരണത്തെ വിലയ്ക്ക് വാങ്ങിയവരാണ്. നീന്തൽ വശമില്ലാത്തതും ജലശേഖരങ്ങൾ സുരക്ഷയൊരുക്കാതെ സംരക്ഷിക്കുന്നതും പ്രധാന കാരണങ്ങളാണ്. കുട്ടികളെ പ്രത്യേകിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരം അപകടസാധ്യതാ മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നതിൽ രണ്ടുപക്ഷമില്ല. സ്വകാര്യ ജലശേഖരങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന നിയമം നടപ്പാക്കിയാൽ ദുരന്തങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നതിൽ തർക്കമില്ല.
Stories you may Like
- വീട്ടുമുറ്റത്ത് 34 അടി താഴ്ചയിൽ സ്വയം കിണർ കുഴിച്ച് ഒരു കുടുംബം
- മരണത്തെ മുഖാമുഖം കണ്ട ആ രണ്ടുമണിക്കൂർ വിനോദ് ഓർത്തെടുക്കുന്നു
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- ചെങ്ങന്നൂരിൽ മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ 72കാരന് ദാരുണാന്ത്യം
- കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞി വീണു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്