അഞ്ചു ദിവസം കൊണ്ട് ഒഴുക്കി കളഞ്ഞത് 2832 കോടി ലിറ്റർ ശുദ്ധജലം; എന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നത് വെറും അഞ്ചടി; ഇടുക്കിയുടെ സംഭരണ ശേഷിയുടെ 13 ശതമാനം ഒഴുക്കിയത് വഴി കെഎസ് ഇ ബിക്ക് നഷ്ടം 200 കോടി രൂപ; ചെറുതോണി പാലത്തിനും അനേകും കൂറ്റൻ കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചതായി സൂചന; ഷട്ടർ താഴ്ത്തി ചാനൽ ക്യമാറകൾ മടങ്ങിയപ്പോഴും പൂർവ്വ സ്ഥിതിയിലാകാൻ മടിച്ച് ഇടുക്കിയും പരിസരപ്രദേശങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ നിന്ന് കഴിഞ്ഞ 5 ദിവസം കൊണ്ട് പുറത്തേക്ക് ഒഴുക്കിയത് 2831 കോടി ലിറ്റർ ജലം. ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 70 ടി.എം.സി യാണ്. അതായത് 5 ദിവസം കൊണ്ട് ഒഴുക്കിക്കളഞ്ഞത് അണക്കെട്ടിൽ ആകെ സംഭരിക്കാവുന്നതിന്റെ 13 ശതമാനത്തോളം വെള്ളം. ഈ കണക്കുകൾ വേദനിപ്പിക്കുന്നത് കെ എസ് ഇ ബിയെ മാത്രമാണ്. 200 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വെള്ളമാണ് ഒഴുകി പോയത്. ചെറുതോണി അണക്കെട്ടിൽ സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ എന്നതോതിൽ 74 മണിക്കൂർ തുടർച്ചയായി ജലമൊഴുക്കിയതിനെത്തുടർന്ന് വൈദ്യുതിയുണ്ടാക്കാൻ കെ എസ് ഇ ബി മനസ്സിൽ കണ്ട വള്ളമാണ് നഷ്ടമായത്. ഇത്രയധികം വെള്ളം ഒഴുക്കി കളഞ്ഞിട്ടും അണക്കെട്ടിൽ അഞ്ചടിമാത്രമേ വെള്ളം താണുള്ളൂവെന്നതാണ് മറ്റൊരു വസ്തുത.
കാലവർഷം ശക്തമായപ്പോൾ മലയാളികൾ തീരാ ദുരിതത്തിലാണ്. എങ്ങും കഷ്ടപാടുകൾ. ഇതിനിടെയിലും സന്തോഷിക്കുകയായിരുന്നു കേരളത്തിലെ വൈദ്യുതി ബോർഡ്. അണക്കെട്ടുകൾ നിറഞ്ഞതോടെ വൈദ്യുതിബോർഡിന് കോളടിച്ചു. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി വൈദ്യുതി വിൽക്കുകയാണ് കേരളം. ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്സ്ചേഞ്ചിൽ അല്പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കി. അതുകൊണ്ട് തന്നെ വെള്ളം ഒഴുക്കി കളയുന്നതിൽ കെ എസ് ഇ ബിക്ക് താൽപ്പര്യക്കുറവുണ്ട്. എന്നാൽ ഇടുക്കി നിറഞ്ഞ് കവിഞ്ഞതോടെ സർക്കാർ തീരുമാനങ്ങളെടുത്തു. ഇടുക്കിയിൽ കുറഞ്ഞത് 2402 അടി വെള്ളമെങ്കിലും എപ്പോഴും ശേഖരിക്കാനാണ് വൈദ്യുത ബോർഡിന് താൽപ്പര്യം. എന്നാൽ ഈ മഴക്കാലത്ത് വെള്ളം ഒഴുകിക്കള്ളഞ്ഞ് ജലനിരപ്പ് 2397 അടിയിൽ താഴെയാക്കി.
മുൻവർഷത്തെക്കാൾ 4000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള വെള്ളം കിട്ടിയിരുന്നു. അതിലൂടെയുള്ള സാമ്പത്തികനേട്ടം 2500 കോടി കവിഞ്ഞു. ഈ വർഷത്തെ നേട്ടം 10000 കോടി രൂപയിലെത്തിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. അധിക ജലവൈദ്യുതിയായി കെ എസ് ഇ ബി ഉത്പാദിപ്പിച്ചത് 400 ഓളം കോടി യൂണിറ്റാണ്. ഇതിലൂടെ 2000ത്തോളം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. രണ്ട് മാസം കൊണ്ട് 5 കോടിയോളം മറിച്ചു വിറ്റു. നേട്ടം 60 കോടിയോളം. അങ്ങനെ ആകം നേട്ടം 2500 കോടിക്ക് അടുത്തെത്തിച്ചു. സാധാരണ ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തിലാണ് പദ്ധതിപ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നത്. ഇത്തവണ കാലവർഷത്തിലും മെച്ചം കിട്ടി. അതും പ്രതീക്ഷിക്കാത്ത നേട്ടം. ഈ നേട്ടം പരാമവധിയിലെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരുന്നു ഡാം തുറന്ന് വിട്ടത്.
വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ അധ്വാനവും കൂട്ടി ഡാം തുറന്നു വിടുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. പരമാവധി വൈദ്യുതി ഉൽപാദിപ്പിച്ചു. തുലാവർഷം എത്തുമുമ്പ് പരമാവധി വൈദ്യുതി ഉൽപാദിക്കുക. അതിന് ശേഷം തുലാവർഷത്തെ ഉൾക്കൊള്ളാൻ ഡാമുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബർ മാസം വരെ പരമാവധിയിൽ തന്നെ വൈദ്യുതി ഉൽപാദനം നടക്കും. വെള്ളം കൂടിയതോടെ ജലവൈദ്യുതി ഉത്പാദനം രണ്ടിരട്ടിയാണ് കൂട്ടിയത്. ഇത് തുടരാനാണ് തീരുമാനം. ഇതിൽ കോളടിക്കുന്നത് വൈദ്യുതി മന്ത്രി എംഎം മണിക്കാണ്. പവർകട്ടിന്റേയും ലോഡ് ഷെഡിങ്ങിന്റേയും കാലമാണ് ഈ മഴ വെള്ള ഇല്ലാതാക്കുന്നത്. കെ എസ് ആർ ടി സിയെ പോലെ നഷ്ടത്തിലാണ് കെ എസ് ഇ ബിയുടേയും ഓട്ടം. ഇത് എങ്ങനെ നേരെയാക്കണമെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു. ഇതിനിടെയാണ് കോളടിക്കുന്ന തരത്തിൽ മഴ തിമിർത്ത് പെയ്തത്. ഇതിനിടെയിലും ഡാം തുറന്നത് വൈദ്യുത ബോർഡിന് നേരിയ നിരാശ നൽകുന്നു.
ഡാം തുറന്നതു മൂലം ചെറുതോണി ബസ് സ്റ്റാന്റ് ഭാഗികമായി ഒലിച്ചുപോയി. സമീപത്തെ കടകൾക്കും മറ്റും ഭീഷണിയായി. 45 ഡിഗ്രിയിലധികം ചെരിവുള്ള ഭൂപ്രദേശമാണ് ചെറുതോണി ടൗൺ. ഈ ടൗണിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പെരിയാറിന്റെ തീരം ഇടിഞ്ഞുതുടങ്ങിയത് ഭാവിയിൽ സമീപത്തെ വലിയ കെട്ടിടങ്ങൾക്കും ഭീഷണിയാകുമെന്ന ഭയം ഉടലെടുത്തതോടെ പലർക്കും അടിതെറ്റി. അതോടൊപ്പം ചെറുതോണി പാലത്തിന്റെ സുരക്ഷയും ആശങ്കയിലാണ്. ശക്തമായ നീരൊഴുക്കിൽ പാലത്തിന്റെ തൂണുകൾക്കും ഇരകരകളിലെയും അപ്രോച്ച് റോഡിനും കാര്യമായ ബലക്ഷയം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. കർശനമായ സുരക്ഷ പരിശോധനയ്ക്കുശേഷം മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളുവെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് പരീക്ഷണാർത്ഥം തുറന്നത്. ഇതോടെയാണ് ആശങ്കകൾ തുടങ്ങിയത്
ഏതായാലും ഈ മഴക്കാലം കെ എസ് ഇ ബിക്ക് സന്തോഷിക്കാനുള്ള വക നൽകുന്നുണ്ട്. വൈദ്യുതി നിരക്ക് ഉയർത്താതെ തൽകാലം മുന്നോട്ട് പോകാനും കഴിയും. വേണമെങ്കിൽ നിരക്ക് കുറയ്ക്കാനും കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചെയ്യാനായാൽ ഇടത് സർക്കാരിനും അത് നേട്ടമാകും. അങ്ങനെ ഊർജ്ജ പ്രതിസന്ധിയിൽ കേരളത്തിന് വല്ലാത്ത മുൻതൂക്കം നൽകുകയാണ് ഈ മഴക്കാലം. തുലാവർഷവും തിമിർത്ത് പെയ്താൽ ഈ വർഷം മുഴുവൻ കെ എസ് ഇ ബിക്ക് നല്ലകാലമായി മാറും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇനിയും മഴ തുടരും. നല്ല തുലാവർഷവും കിട്ടും. ഇത്തവണ വരൾച്ചയാണ് കെ എസ് ഇ ബി പ്രതീക്ഷിച്ചത്. അത് മുന്നിൽ കണ്ട് ചില ഇടപെടലും നടത്തി. അതൊന്നും ആവശ്യമില്ലാത്ത തരത്തിലേക്ക് മഴ കാര്യങ്ങളെ എത്തിച്ചു.
കടം വാങ്ങിയതും അഡ്ജസ്റ്റ് ചെയ്തതുമായ വൈദ്യുതിയെല്ലാം കെ.എസ്.ഇ.ബി തിരിച്ചുകൊടുത്തു. അധികവൈദ്യുതി ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലൂടെയും ഇന്ത്യൻ പവർ എക്സ്ചേഞ്ചിലൂടെയും യൂണിറ്റിന് മൂന്ന് മുതൽ 7 രൂപ വരെ നിരക്കിൽ മറിച്ചുവിൽക്കുകയാണ്. പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ജലവൈദ്യുതിയിലൂടെ 15 ദശലക്ഷവും കേന്ദ്രപൂളിൽ നിന്ന് 33 ദശലക്ഷവും ദീർഘകാല കരാറുകളിലൂടെ 15 ദശലക്ഷവും ആയാണിത് കണ്ടെത്തിയിരുന്നത്. ഉപഭോഗത്തിന്റെ 48 ദശലക്ഷം പുറമേ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത്തവണ ജലവൈദ്യുതിയിൽ നിന്നുള്ള ഉത്പാദനം 15ൽ നിന്ന് 41 ദശലക്ഷമായി കൂടി. പുറമേ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത് 48 ദശലക്ഷത്തിൽ നിന്ന് 23 ദശലക്ഷമായി കുറച്ചു.
കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി എടുത്തില്ലെങ്കിൽ ഫിക്സഡ്ചാർജ് കൊടുക്കേണ്ടിവരുന്നത് നഷ്ടമായതിനാൽ, കുറഞ്ഞനിരക്കിൽ കിട്ടുന്ന ഈ വൈദ്യുതിയും പവർ എക്സ്ചേഞ്ചിൽ കൂടിയനിരക്കിൽ മറിച്ചുവിൽക്കും. ഇതും വൈദ്യുതി ബോർഡിന് നേട്ടമാവുമായി.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്