പട്ടയവും കസ്തൂരിരംഗനുമല്ല, പട്ടിണിയാണ് ഇടുക്കിയുടെ യഥാർഥ പ്രശ്നം; കാലാവസ്ഥാ വ്യതിയാനത്തിൽ ഏലം, കുരുമുളക് ഉൽപാദനം മൂന്നിലൊന്നായി; ഭക്ഷ്യവിളകളിലും കർഷകർക്ക് തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിയിൽ നടുവൊടിഞ്ഞ ജനതയെ മറന്ന് അധികൃതരും സംഘടനകളും
ഇടുക്കി: ജലദൗർലഭ്യവും കാലാവസ്ഥാമാറ്റവും ഇടുക്കി ജില്ലയുടെ കാർഷിക പ്രൗഢി പടിയിറക്കുന്നു. കാർഷിക മേഖല തകർന്നു തരിപ്പണമാകുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇടുക്കിയിൽ ഉരുത്തിരിയുന്നത്. ഇക്കാര്യത്തിൽ ഫലപ്രദമായ യാതൊരു ഇടപെടലും നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ ബന്ധപ്പെട്ട വകുപ്പുകൾക്കോ കഴിയാതിരിക്കേ കഴുത്തോളം മുങ്ങിയ കടബാധ്യതക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് കർഷക സമൂഹം. കോഴക്കണക്കുകളും അഴിമതിയും സ്വജനപക്ഷ നിയമനവുമൊക്കെ ചൂടാറാത്ത വിഭവങ്ങളായി എന്നും മാദ്ധ്യമങ്ങളിൽ നിറയുമ്പോൾ വരാനിരിക്കുന്ന കൊടിയ ദാരിദ്ര്യവും കർഷക ആത്മഹത്യകളും ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ പോയിട്ട് കർഷക ക്ഷേമ സംഘടനകളെന്ന് ഊറ്റം കൊള്ളുന്നവർ പോലും മെനക്കെടുന്നില്ലെന്ന യാഥാർഥ്യം തിരിച്ചറിയാൻ വൈകുകയാണ്. പട്ടയവും കസ്തൂരിരംഗനും ഭൂമി കയ്യേറ്റവുമൊക്കെ വിഷയമാക്കുന്നവർ, അതിനുമപ്പുറം കാർഷിക പ്രതിസന്ധിയിലേക്ക് ശ്രദ്ധ തിരിച്ചില്ലെങ്കിൽ സമഗ്ര മേഖലകളിലും ഇടുക്കിയുടെ മണ്ണ് കണ്ണീരണിയുമെന്നുറപ്പാണ്.
മഴക്കാലം ചതിച്ചതിന്റെ ആഘാതത്തിലാണ് ഇടുക്കിയിലെ കാർഷക മേഖല. ആഗോളതാപനം മുതൽ മഴനിഴൽ പ്രദേശത്തിന്റെ വ്യാപനം വരെ ഇവിടുത്തെ കൃഷിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തിൽ മഴയുടെ അളവിൽ 34 ശതമാനം കുറവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ഇടവപ്പാതിയുടെ സംഭാവന ശരാശരിക്ക് മുകളിലാണെങ്കിലും മലയോര മേഖലകൾ കരിഞ്ഞുണങ്ങുകയാണ്. പ്രധാന നാണ്യവിളകളായ ഏലവും കുരുമുളകും ഉൽപാദനത്തിൽ മൂന്നിലൊന്നായി കുറഞ്ഞുകഴിഞ്ഞു. കേരളമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് തുലാമഴയുടെ വരവിനെയാണെങ്കിലും ഇടുക്കിയിലെ കൃഷി ഭൂമികളിൽ നിലവിലെ സ്ഥിതി പരിപാലിക്കാൻ കഴിയുമെന്നതിലുപരി ഉൽപാദന വർധനവിനോ, മറ്റ് പ്രതിസന്ധികൾക്കോ പരിഹാരമുണ്ടാക്കാൻ തുലാവർഷത്തിന് കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. പോയ വർഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക വിളകളിലുണ്ടാക്കിയ പ്രശ്നങ്ങൾക്ക് ഹ്രസ്വകാല പരിഹാരം മുമ്പിലില്ല.
ജില്ലയിൽ ഏലക്കാ ഉൽപാദനത്തിൽ 60 ശതമാനവും കുരുമുളക് ഉൽപാദനത്തിൽ 70 ശതമാനവുമാണ് കുറവുണ്ടായിരിക്കുന്നത്. തേയില ഉൽപാദനം പകുതിയോളമായി കുറഞ്ഞു. തന്നാണ്ട് വിളകൾ മിക്കയിടത്തും വരൾച്ചയുടെ പിടിയിൽ കരിഞ്ഞു നശിക്കുകയാണ്. അടിക്കടിയുള്ള കാലാവസ്ഥാ മാറ്റം വിളകളിൽ രോഗബാധ വർധിപ്പിച്ചു. കീടനാശിനികളുടെയും വളങ്ങളുടെയും വില വർധനവും പരിപാലന ചെലവിലെ കുതിപ്പും കർഷകർക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ്. സമ്പദ് വ്യവസ്ഥയിൽ പ്രധാനമായ പങ്കു വഹിക്കുന്ന ഏലവും കുരുമുളകും ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയതോടെ ഹൈറേഞ്ചിലാകെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുകയാണ്.
വ്യാപാര, നിർമ്മാണ രംഗങ്ങൾ രംഗങ്ങൾ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. മഴയുടെ കുറവ് ശുദ്ധജല ലഭ്യതയേയും ബാധിച്ചു തുടങ്ങി. കാലവർഷത്തിൽ കിണറുകളിലും കുളങ്ങളിലും കുഴൽക്കിണറുകളിലും സ്വാഭാവികമായി നടക്കേണ്ട റീചാർജിങ് ഉണ്ടാകാത്തതുമൂലം പലയിടങ്ങളിലും കുടിവെള്ളക്ഷാമം തുടങ്ങിക്കഴിഞ്ഞു. ഇനിയും തുലാമഴ എത്താത്തത് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. തുലാവർഷം ശക്തമായാലും മഴ ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കുമെന്നാണ് കാർഷിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായുണ്ടായ പരിസ്ഥിതി നാശം ആഗോളതാപനത്തിനൊപ്പം അന്തരീക്ഷത്തിന്റെ ഈർപ്പാവസ്ഥയെ ബാധിച്ചിട്ടുണ്ട്. മരങ്ങൾ വെട്ടിനശിപ്പിച്ചതും രാസ കീടനാശിനികളുടെ പ്രയോഗങ്ങളും മണ്ണിനും അന്തരീക്ഷത്തിനുമുണ്ടായ ആഘാതം ജില്ലയിൽ തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന മേഖലകളെ മഴനിഴൽ പ്രദേശമായി മാറ്റുകയാണെന്നു പത്തുവർഷം മുമ്പേ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓസോൺ പാളിയിലുണ്ടായ വിള്ളലുകൾ ചൂട് കൂടുന്നതിന് കാരണമായെന്നു പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം മേധാവി പ്രഫ. മുത്തുസ്വാമി മുരുകൻ പറഞ്ഞു.
കിഴക്കൻ അതിർത്തിമേഖലയിൽ ഗുരുതര നിലയിൽ മഴ കുറയുകയാണ്. ഈ ഭാഗം മഴനിഴൽ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ മഴയിൽ 60 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ വർഷത്തെ ഉണക്കും തുടർന്ന് അനവസരത്തിൽ ഉണ്ടായ മഴയും കാറ്റും ഏലച്ചെടികളുടെ വ്യാപക നാശത്തിന് ഇടയാക്കിയിരുന്നു. ഏലക്കാ ഏറ്റവും കൂടുതൽ ലഭിക്കുന്നത് സീസണിലെ ആദ്യ രണ്ട് വിളവെടുപ്പുകളിലാണ്. എന്നാൽ കാലാവസ്ഥാ മാറ്റത്തിൽ ഇക്കുറി ചെടികളിൽ ശരം പിടിക്കാത്തതിനാൽ രണ്ട് തവണത്തെ വിളവെടുപ്പ് ഉണ്ടായില്ല. മൂന്നാം വിളവെടുപ്പിന്റെ സമയത്താണ് ആദ്യ വിളവെടുപ്പ് മിക്കയിടത്തും നടന്നത്. സമയാസമയങ്ങളിൽ വളങ്ങളും കീടനാശിനികളും നൽകി ജലസേചനം കാര്യക്ഷമമാക്കി നന്നായി പരിപാലിച്ച തോട്ടങ്ങളിൽപോലും വിളവെടുപ്പ് രണ്ടു മാസത്തോളം വൈകിയത് വരാനിരിക്കുന്ന വലിയ ഭവിഷ്യത്തിന്റെ സൂചനയായാണ് കർഷകർ വിലയിരുത്തുന്നത്.
ഇക്കാര്യത്തിൽ കൃത്യവും ശാസ്ത്രീയവുമായ വിശദീകരണം നൽകാൻ സ്പൈസസ് ബോർഡിനോ ഏലം ഗവേഷകർക്കോ ഇനിയും സാധിച്ചിട്ടില്ല. വൈകിക്കിട്ടിയ ആദ്യ വിളവെടുപ്പിലെ വൻ ഉൽപാദനക്കുറവും ഏലത്തിന്റെ ഭാവിയെപ്പറ്റി ഇരുത്തി ചിന്തിപ്പിക്കുകയാണ്. വളപ്രയോഗവും കുമ്മായവും നൽകിയ മണ്ണ് മഴ കിട്ടാതെ ഉറച്ചതിനാൽ മണ്ണിൽ കീടങ്ങൾ പെരുകുന്നതായാണ് കാണുന്നത്. വേര്, തട്ട, ചിമ്പ്, ശരം, ഇല എന്നിവ കീടങ്ങളുടെ ആക്രമണത്തിന് വിധേയമാകുകയും ഇതുവഴി ഏലച്ചെടിയുടെ നാശത്തിനും കാരണമാകുന്നു. ചെടികളുടെ ചാറ് ഊറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉണ്ടാകുന്നത്. തണ്ടുതുരപ്പന്റെ ആക്രമണവും ശക്തമായതിനാൽ തോട്ടങ്ങളിൽ കീടനാശിനിപ്രയോഗം വർധിപ്പിക്കേണ്ടി വരുന്നത് കർഷകർക്ക് അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. യഥാസമയം കീടനാശിനി പ്രയോഗിച്ചില്ലെങ്കിൽ ഏലച്ചെടികൾ പൂർണമായും നശിക്കുമെന്ന സ്ഥിതിയെ അഭിമുഖീകരിക്കുകയാണ് ഏലം കർഷകർ.
കറുത്ത പൊന്നായ കുരുമുളകിനെ കാലവർഷം കൃഷിയിടത്തിലെ ബാധ്യതയാക്കി. ചെടികളിൽ തിരിയിട്ടെങ്കിലും മണിപിടുത്തം ഉണ്ടായിട്ടില്ല. മണി പിടിച്ചത് മഴക്കുറവുമൂലം അതേപടി നിൽക്കുകയുമാണ്. തുടർച്ചയായുള്ള മഴയിലൂടെ മാത്രമേ കുരുമുളക് ചെടിയിൽ പരാഗണം നടക്കുകയുള്ളൂ. മഴയുടെ തുടർച്ച നഷ്ടപ്പെട്ടതിനാൽ ഇത്തവണ കുരുമുളകുൽപാദനം ഗണ്യമായി കുറയും. മഴ ലഭിക്കാത്തതിനെ തുടർന്ന് ചെടികളിൽ പരാഗണം നടക്കാതെ പുതിയ തിരികൾവന്ന് ചെടികൾ തളിർക്കുകയും ഇലകൾ കൂടുതലായി ഉണ്ടാവുകയും ചെയ്തിരുന്നു. അതിനാൽ തന്നെ മിക്ക ചെടികളിലും കുരുമുളകവള്ളികൾ തിരിയിട്ടിരുന്നില്ല.
കുരുമുളക് തൈകളുടെ വളർച്ച മുരടിപ്പ്, പ്രായമായവയിൽ കീടബാധ എന്നിവയും മഴക്കുറവിന്റെ ഭാഗമായി ഉണ്ടാവും. ഏതാനും മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് നടത്തുമ്പോൾ ചെലവിനുള്ള കുരുമുളക് പോലും ലഭിക്കില്ലെന്ന യാഥാർഥ്യമാണ് കർഷകർക്ക് മുമ്പിൽ. ഏറെക്കാലത്തെ വിലക്കുറവിന് ശേഷം ഏതാനും വർഷങ്ങളായി മെച്ചപ്പെട്ട വില കിട്ടിയിരുന്ന കാപ്പിയും നിരാശപ്പെടുത്തുകയാണ്. കാപ്പിയിൽ ഇത്തവണ ചെറിയ പരിപ്പുകൾ മാത്രമേ ലഭിക്കൂവെന്നാണ് കാർഷിക വിദഗ്ദ്ധർ പറയുന്നത്. ഇതോടെ കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭ്യമാകുന്ന നാണ്യവിളകളുടെ ഉത്പാദന മേഖല പാടേ സ്തംഭനത്തിലായിരിക്കുകയാണ്. ചേമ്പ്, കാച്ചിൽ, മരച്ചീനി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവിളകളും ഇഞ്ചി, കൊക്കോ മുതലായവയുമെല്ലാം ഉൽപാദനത്തിൽ ഗണ്യമായ അളവിൽ കുറഞ്ഞു. തന്നാണ്ടു വിളകൾക്ക് കാലാവസ്ഥയിലെ ഓരോ ചെറിയ മാറ്റം പോലും നിർണായകമാണ്.
ക്ഷീര കർഷകരും തിരിച്ചടി നേടുകയാണ്. ജലക്ഷാമവും തീറ്റപ്പുല്ലിന്റെ അഭാവവും വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. പച്ചപ്പുല്ല് ലഭിക്കാതെ പശുക്കൾക്ക് ദഹനസംബന്ധമായ രോഗങ്ങൾ പിടിപെട്ടുതുടങ്ങി. കാലികൾക്ക് വിയർപ്പ് ഗ്രന്ഥികൾ കുറവായതും കട്ടിയുള്ള തൊലിയും വേനലിലെ ഉയർന്ന ഊർജ ഉൽപാദന നിരക്കും ശരീര താപനില ഉയർത്തുന്നതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് ഫംഗസ് ബാധയ്ക്കും തുടർന്ന് ശരീരം പൊട്ടി പഴുക്കുന്നതിനും കാരണമാകും. പുല്ല് കിട്ടാതായതോടെ കർഷകർ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റകളാണ് ഇപ്പോൾ നൽകുന്നത്. ഇത് ദഹനക്കേടിനും പാൽ ഉൽപാദനം കുറയുന്നതിനും വഴിയൊരുക്കും.
ഇത്തരം പ്രശ്നങ്ങൾക്ക് ശക്തമായ തുലാമഴ പരിഹാരമാകില്ല. തുലാമഴ കനത്തു പെയ്താലും ഭൂമിയിൽ വെള്ളമിറങ്ങി ഉറവ പൊട്ടില്ല. ഇതോടെ ജില്ലയിൽ വരൾച്ചാക്കെടുതി രൂക്ഷമാകും. കാർഷിക മേഖലയെ പിടിച്ചുലയ്ക്കുന്ന പ്രശ്നങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കർഷകർക്ക് സഹായമെത്തിക്കുകയും ജലസേചന സൗകര്യങ്ങളും രോഗപ്രതിരോധ നടപടികളും ഒരുക്കുകയും വേണം. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയില്ലെങ്കിൽ പൊന്നു വിളയിച്ച മണ്ണ് തരിശായി മാറും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്