ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിനു പിന്നിലെ ലക്ഷ്യം സിപിഐ(എം) സഹകരണ ആശുപത്രിയുടെ വളർച്ചയോ? ഒന്നാം വർഷ പ്രവേശനം മരവിപ്പിച്ച സർക്കാർ നടപടിക്ക് നീതീകരണമില്ല; ഇടുക്കിയുടെ ചികിത്സാദൗർഭാഗ്യം തുടരും
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയും പുതിയ ബാച്ചിന്റെ പ്രവേശനം മരവിപ്പിച്ചും ഡോക്ടർമാരെ സ്ഥലം മാറ്റിയുമുള്ള സർക്കാർ നടപടി സി. പി. എം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയെ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സൂചന.
ഇതോടെ മെഡിക്കൽ കോളജ് അട്ടിമറിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമായി. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. വി വർഗീസിന്റെ നേതൃത്വത്തിൽ തങ്കമണി കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് മെഡിക്കൽ കോളജ് വിലങ്ങുതടിയാകുമെന്ന വിലയിരുത്തലിലാണ് തുടർപ്രവേശനം മരവിപ്പിച്ചും ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയുമുള്ള നടപടിയെന്നാണ് ആരോപണം. മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന ചെറുതോണിയുടെ സമീപ മേഖലയാണ് തങ്കമണി. സഹകരണ ആശുപത്രിയുടെ ഒരു ശാഖ മെഡിക്കൽ കോളജിന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കരിമ്പനിലും പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ശാഖ ആരംഭിക്കാനിരിക്കുകയാണ്. യു. ഡി. എഫ് നടപ്പാക്കിയ വികസനങ്ങളിൽ പ്രധാനമെന്ന് അവകാശപ്പെടുന്ന മെഡിക്കൽ കോളജ് രാഷ്ട്രീയപ്രേരിതമായി ഇല്ലായ്മ ചെയ്യാനാണ് എൽ. ഡി. എഫ് സർക്കാരിന്റെ ശ്രമമെന്ന യു. ഡി. എഫ് ആരോപണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തടസങ്ങളില്ലാതെ നടന്ന ഒന്നാം വർഷ പ്രവേശനത്തിന് ഇക്കൊല്ലം സർക്കാർ നിരോധനമേർപ്പെടുത്തിയതാണ് ഏറ്റവും പ്രതിഷേധകരം.
രണ്ടു ബാച്ചുകളുടെ പ്രവേശനമാണ് ഇതുവരെ നടന്നത്. ഇതിൽ ആദ്യബാച്ച് രണ്ടാം വർഷം പൂർത്തീകരിക്കുകയാണ്. മൂന്നാം വർഷം കുട്ടികൾക്ക് ക്ലിനിക്കൽ ലാബ് സൗകര്യം വേണം. ഇതില്ലാത്തതിനാൽ ആദ്യബാച്ച് കുട്ടികളെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് മാറ്റിയിരുന്നു. ഇപ്പോൾ ഒന്നാം വർഷം പൂർത്തീകരിക്കുന്ന രണ്ടാം ബാച്ചിലെ കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. മതിയായ സൗകര്യങ്ങളില്ലെന്ന കാരണംപറഞ്ഞ് ഇവരെക്കൂടി മാറ്റാനാണ് ഇടതുപക്ഷ സർക്കാരിന്റെ ശ്രമമെന്നാണ് ആരോപണം. മെഡിക്കൽ കോളജ് നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചു യു. ഡി. എഫ് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ഹർത്താൽ നടത്തിയിരുന്നു. കോളജ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരവുമായി മുമ്പോട്ടുപോകുമെന്നാണ് യു. ഡി. എഫ് പറയുന്നത്. ഇപ്പോൾ മാറ്റിയ കുട്ടികളെ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയശേഷം അടുത്തകൊല്ലം തിരികെ കൊണ്ടുവരുമെന്നാണ് സർക്കാരിന്റെ വിശദീകരണമെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയും നടപടികളിൽ ദുരൂഹതയും നിഴലിക്കുന്നുണ്ട്. ചികിത്സാരംഗത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നായ ഇടുക്കിയിലെ മെഡിക്കൽ കോളജ് ഏതുവിധേനയും തുടർന്നു പ്രവർത്തിപ്പിക്കേണ്ട സർക്കാർ, കർത്തവ്യം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നുതന്നെയാണ് വ്യാപകമായ വിമർശനം.
ആദ്യബാച്ച് വിജയശതമാനത്തിൽ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൽനിന്നുതന്നെ ഒന്നാം വർഷ കുട്ടികൾക്ക് പഠനം സുഗമമായിരുന്നുവെന്ന് വ്യക്തമാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കേണ്ട ആദ്യബാച്ചിനെയാണ് ക്ലിനിക്കൽ സൗകര്യമില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയത്. ക്ലിനിക്കൽ സൗകര്യത്തിന് നിലവിലെ കെട്ടിടത്തിന് മുകൾനിലയിൽ കെട്ടിടം പണിതിരുന്നുവെങ്കിലും നവംബറിൽ നടന്ന മെഡിക്കൽ കൗൺസിൽ പരിശോധനയിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നു ആരോപണമുണ്ട്.
നിലവിൽ 180 കിടക്കകളിൽനിന്ന് 321 കിടക്കകളായി ഉയർത്തിയിട്ടുണ്ട്. ഇത് മതിയായ സൗകര്യമാണ്. ഓഗസ്റ്റിലാണ് അടുത്ത ഇൻസ്പെക്ഷൻ. ആ സമയം സൗകര്യം പോരെങ്കിൽ അതു വ്യക്തമാക്കേണ്ടത് മെഡിക്കൽ കൗൺസിൽ അധികൃതരാണ്. അതിനുമുമ്പേ സർക്കാർ തിടുക്കത്തിൽ കുട്ടികളെ മാറ്റിയതിൽ ദുരൂഹത സുവ്യക്തമാണ്. രണ്ട് ഓപ്പറേഷൻ തീയേറ്ററുകളും സജ്ജമായതായി കോളജ് അധികാരികൾ പറയുന്നു. ഇനി ഒരു ഓപ്പറേഷൻ തീയേറ്റർ കൂടി സജ്ജീകരിക്കുകയും ആവശ്യമായ അദ്ധ്യാപകരുടെ നിയമനം നടത്തുകയും ചെയ്തിരുന്നെങ്കിൽ ക്ലിനിക്കൽ ലാബ് പ്രശ്നം ഏതാണ്ട് അവസാനിക്കുമായിരുന്നു. അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളിൽ ആരോഗ്യവകുപ്പിലടക്കം സംസ്ഥാനവ്യാപകമായി കൂട്ട സ്ഥലംമാറ്റം നടത്തി ഏറെ പ്രതിഷേധം ഏറ്റുവാങ്ങിയ സർക്കാർ എന്തുകൊണ്ട് ഇടുക്കി മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിന് അദ്ധ്യാപകരെ നിയമിച്ചില്ലെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
ആദ്യബാച്ചിനെ പരിമിതികൾ ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിലേക്ക് മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചാൽക്കൂടി പുതിയ ബാച്ചിന് പ്രവേശനം നിഷേധിക്കാൻ കാരണമെന്തെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഒന്നും രണ്ടും ബാച്ചുകൾ പഠിച്ച അതേ സൗകര്യങ്ങൾ നിലനിൽക്കേയാണ് പ്രവേശനം വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. ഇതിനിടെയാണ് 13 അദ്ധ്യാപക ഡോക്ടർമാരെ കൂട്ടത്തോടെ കൊല്ലം പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലേക്ക് പറിച്ചുനട്ടത്. എൽ. ഡി. എഫ് തൂത്തുവാരിയ കൊല്ലം ജില്ലയിൽ ഒരു മെഡിക്കൽ കോളജ് അനുവദിക്കാൻ സ്റ്റാഫ് സ്ട്രെങ്ത് ഉണ്ടാക്കാനാണ് ഇത്രയും ഡോക്ടർമാരെയും ഒരു സാധാരണ ആശുപത്രിയിലേക്ക് നിയമിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ നടപടി ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിലാക്കുന്നതിന് ആക്കം കൂട്ടി.
സംസ്ഥാനത്ത് സഹകരണ മേഖലയിൽ ആശുപത്രികൾ ആരംഭിക്കുകയെന്ന മുൻ എൽ. ഡി. എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി പി. കെ ശ്രീമതി ആരോഗ്യ മന്ത്രി ആയിരിക്കേയാണ് തങ്കമണിയിൽ സഹകരണ ആശുപത്രി ആരംഭിച്ചത്. അടുത്ത കാലത്താണ് കരിമ്പനിൽ ആശുപത്രിയുടെ ശാഖ തുടങ്ങിയത്. സി. പി. എം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ പ്രധാന ശാഖ ഹൈറേഞ്ചിലെ കട്ടപ്പനയിലും ആരംഭിക്കാനുള്ള ആലോചനയിലാണ്. സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് മെഡിക്കൽ കോളജ് തടസമാകുമെന്ന വാദം ശക്തമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികൾ. യു. ഡി. എഫും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും അഭിമാനമായി ഉയർത്തിക്കാട്ടുന്ന ഇടുക്കി മെഡിക്കൽ കോളജ് ഇല്ലാതാക്കുകയാണ് എൽ. ഡി. എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും ഇടുക്കി ജില്ലക്കാരുടെ ചികിത്സാസൗകര്യങ്ങൾ വൈകുക തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍