കഴിഞ്ഞ സർക്കാരിലെ ഒരു മന്ത്രിക്ക് ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിച്ചിരുന്നത് മാസം അഞ്ചുലക്ഷംവീതം; തൊഴിലാളികളുടെ ഇഎസ്ഐയും പിഎഫും ഒഴിവാക്കാൻ ബിൽഡർമാരിൽ നിന്ന് തലയെണ്ണി പടി വാങ്ങി ലേബർ വകുപ്പും; കാണേണ്ടതുപോലെ കാണുന്നതുകൊണ്ട് തൊഴിലാളികളുടെ ക്ഷേമത്തിന് വിരുദ്ധമായ ഈ ഇടപാടുകൾ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി നേതാക്കൾ; കെട്ടിട നിർമ്മാണ മേഖലയിലെ പടിക്കണക്കുകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെട്ടിട നിർമ്മാണ കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കൊച്ചിയിൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണർ ഉൾപ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ മേഖലയിൽ വൻകിട ബിൽഡർമാരും ലേബർ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന് വൻ കോഴ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവരുന്നു.
തൊഴിലാളി ക്ഷേമത്തിന്റെ കാവലാൾ ആയിരിക്കേണ്ട ലേബർ വകുപ്പ് അതിന് ശ്രമിക്കാതെ ബിൽഡർമാർക്ക് ലാഭമുണ്ടാക്കാൻ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന സ്ഥിതി കേരളത്തിൽ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിതലം മുതൽ താഴോട്ട് നീളുന്ന വൻ ശൃംഖലയാണ് പടി ഇടപാടെന്ന് കണ്ടതോടെ സിബിഐ എൻഫോഴ്സ്മെന്റ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നുവെന്നാണ് സൂചന. കഴിഞ്ഞ സർക്കാരിലെ ഒരുമന്ത്രിക്ക് ജില്ലകളിൽ നിന്ന് അഞ്ചുലക്ഷം വീതം ഉദ്യോഗസ്ഥർ മാസപ്പടി നൽകണമായിരുന്നുവെന്നാണ് വിവരം.
കാലങ്ങളായി നടക്കുന്ന ഈ പടി ഇടപാടിനെ പറ്റി അറിയാമെങ്കിലും ഒരു തൊഴിലാളി സംഘടനയും ഇതുവരെ ഈ ഇടപാടുകൾ ചെറുക്കാൻ രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിർമ്മാണമേഖലയിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണെന്നതിനാലാണ് അവരും ഇത് കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് സൂചന. മാത്രമല്ല, സംഘടനയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനാലും നേതാക്കന്മാരെ കാണേണ്ടതുപോലെ കാണുന്നതിനാലുമാണ് അവരും ബിൽഡർമാരും ലേബർ ഉദ്യോഗസ്ഥരും നടത്തുന്ന തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ഒഴിവാക്കാനും ബാങ്ക് അക്കൗണ്ട്, ചെക്ക് വഴിയുള്ള കൂലിവിതരണം നിർബന്ധിക്കാതിരിക്കാനും പ്രമുഖ ബിൽഡർമാർ ഒരുലക്ഷം മുതൽ മാസപ്പടി നൽകുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണർ എ.കെ. പ്രതാപിനെ കൂടാതെ, അസി. ലേബർ കമ്മിഷണർ ഡി.എസ്. യാദവ്, ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ സിപി സുനിൽകുമാർ, കെകെ ബിൽഡേഴ്സ് എച്ച് ആർ മാനേജർ പികെ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുമ്പോഴാണ് സിബിഐയിലെ അഴിമതി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് നടത്തിയത്. ആദ്യ രണ്ടു പ്രതികൾക്ക് കാൽലക്ഷം വീതവും മൂന്നാമന് ആയിരം രൂപയുമാണ് കൈക്കൂലിയുമായി നൽകിയതെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
കറൻസി നിരോധനത്തിന് പിന്നാലെ ഡിസംബറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കൂടുതൽ പടിവാങ്ങാനുള്ള അവസരമായി ഉപയോഗിക്കുകയാണ് ലേബർ ഓഫീസർമാർ. തൊഴിലാളികൾക്ക് ചെക്ക്, ബാങ്ക് അക്കൗണ്ട് വഴിയേ കൂലി നൽകാവൂ എന്നും ഇതിനൊപ്പം തൊഴിലാളികൾക്ക് മിനിമം കൂലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ആണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്.
ഇത് ഉദ്യോഗസ്ഥർ അഴിമതിക്ക് ഉപാധിയാക്കി. ഫ്ളാറ്റുകളിലെയും ബഹുനില കെട്ടിടങ്ങളിലെയും നിർമ്മാണത്തൊഴിലാളികളുടെ കണക്ക് രഹസ്യമായി ശേഖരിച്ചശേഷം തൊഴിലാളികളുടെ തലയെണ്ണിയാണ് കോഴവാങ്ങുന്നത്. ഒരു തൊഴിലാളിക്ക് പ്രതിമാസം ആയിരം രൂപ എന്നതാണ് കോഴയുടെ അടിസ്ഥാന നിരക്ക്. നൂറുകണക്കിന് തൊഴിലാളികളുള്ള ഫ്ലാറ്റു നിർമ്മാതാക്കൾ് പ്രതിമാസം അഞ്ചു ലക്ഷം ശരാശരി പടി നൽകുന്നു. ബിൽഡർമാർ ഏറെയുള്ള, വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതലായും നടക്കുന്ന കൊച്ചിയിലും തൃശൂരിലും പടിയുടെ നിരക്ക് ഇതിലും കൂടുതലാണ്.
നിർമ്മാണം തുടങ്ങിയതു മുതൽ ഏതെങ്കിലും ദിവസം പത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കും ഇ.എസ്.ഐ രജിസ്ട്രേഷനെടുത്ത് വിഹിതം അടയ്ക്കണമെന്നാണ് ചട്ടം. ഇത് മറികടക്കാനാണ് ഫ്ലാറ്റുകളുടെ ഒന്നാംനിലയുടെ കോൺക്രീറ്റ് നടത്തുന്ന ദിവസം ലേബർവകുപ്പ് ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുടെ തലയെണ്ണാൻ ചിത്രമെടുക്കും. പിന്നീട് ഇതുകാട്ടിയാണ് പണപ്പിരിവ്. ഇരുപതിലധികം തൊഴിലാളികളുണ്ടെങ്കിൽ എല്ലാവർക്കും പ്രോവിഡന്റ് ഫണ്ട് അടയ്ക്കണം.
തൊഴിലാളിയുടെ വിഹിതവും ചേർത്ത് തൊഴിലുടമയാണ് വിഹിതം അടയ്ക്കേണ്ടത്. കൃത്യസമയത്ത് പടി കിട്ടിയാൽ പൂർണമായോ ഭാഗികമായോ ഇ.എസ്.ഐ, പി.എഫ് രജിസ്ട്രേഷൻ ഒഴിവാക്കും. ഇരുനൂറ് തൊഴിലാളികളുണ്ടെങ്കിൽ പത്തുപേർക്ക് രജിസ്ട്രേഷനെടുത്താൽ മതി. പേരിന് 5000 രൂപ പിഴയീടാക്കും. പക്ഷേ തൊഴിലാളികളുടെ തലയെണ്ണി കോഴയെത്തിച്ചില്ലെങ്കിൽ കളിമാറും. നിർമ്മാണഘട്ടത്തിൽ ആപത്തിൽപെടുമ്പോഴും മറ്റും തൊഴിലാളിക്ക് ക്ഷേമത്തിനായി കിട്ടേണ്ട പണംപോലും കിട്ടാത്ത സാഹചര്യമാണ് ഇതോടെ ഉണ്ടാവുന്നത്.
വേതനം പൂർണമായി കൊടുത്തുതീർത്തെന്നും തൊഴിലാളികൾക്ക് പരാതിയില്ലെന്നും ലേബർ ചീഫ് കമ്മിഷണർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാർക്ക് പണംകിട്ടൂ. ഇതിന് മിനിമം പടി ഒരുലക്ഷം രൂപയാണ്. ഓണത്തിനും ക്രിസ്മസിനും ദീപാവലിക്കുമെല്ലാം ബിൽഡർമാർക്ക് ഉദ്യോഗസ്ഥരുടെ വിളിയെത്തും. മാസാമാസം പടി എത്തിയില്ലെങ്കിൽ ഏമാന്മാർ വിരട്ടുമായി രംഗത്തിറങ്ങും. സൈറ്റുകളിലും കരാറുകാരുടെ ഓഫീസുകളിലും പരിശോധനയാണ് ആദ്യഘട്ടം.
തൊഴിൽ നിയമങ്ങൾ പാലിക്കാത്തതിന് കരാറുകാരനും കെട്ടിടനിർമ്മാതാവിനുമെതിരെ കേസെടുക്കും. കരാറുകാരനെയും ബിൽഡറെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും വൻകിട ഫ്ലാറ്റുകളുടെയടക്കം നിർമ്മാണപ്രവർത്തനം തടഞ്ഞ് സ്റ്റോപ്പ് മെമോ നൽകിയുമാണ് പടിക്ക് കളമൊരുക്കുന്നത്. തൊഴിലാളിയൊന്നിന് 5000 മുതൽ 10,000 വരെ പിഴയീടാക്കും. പടി കൃത്യമായി കിട്ടിയാൽ ഇതെല്ലാം ഒഴിവാക്കി കാര്യങ്ങൾ വെടിപ്പാക്കി നടത്തിക്കൊടുക്കും.
പത്ത് തൊഴിലാളിയുള്ള ബിൽഡർ വർഷത്തിൽ 300 ദിവസം പണിയെടുപ്പിക്കുമ്പോൾ 3000 തൊഴിൽദിനങ്ങളാവും. ഒരുതൊഴിലാളിക്ക് 60 രൂപ വീതം ഇ.എസ്.ഐ, പി.എഫ് വിഹിതം അടയ്ക്കുമ്പോൾ 1.80 ലക്ഷം രൂപയാവും. നൂറും ഇരുനൂറും തൊഴിലാളികളുമുള്ള ബിൽഡർമാർക്ക് കോടികളാണ് വിഹിതം അടയ്ക്കേണ്ടത്. ഇതൊഴിവാക്കി കൊടുത്തുകൊണ്ടാണ് മുൻകാലങ്ങളിൽ മേൽത്തട്ടുമുതൽ താഴേത്തട്ടുവരെ പടി ഇടപാട് സ്വതന്ത്രമായി നടന്നുവന്നിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍