അടൂർ പ്രകാശിന്റെ കയർമേളയിൽ മുഖ്യആകർഷണം നിയമവിരുദ്ധ ചൂതാട്ടം; കൈനിറയെ കാശുമായി പോയാൽ തൂങ്ങി മരിക്കാനുള്ള കയറുമായി മടങ്ങാം; പറ്റിച്ചതു കാർണിവലുകാരെന്നു മന്ത്രി; കടക്കെണിക്കിടയിൽ കയർ വകുപ്പിന്റെ ധൂർത്ത്
മറുനാടൻ മലയാളി ബ്യൂറോ
കോന്നി: കയർ-റവന്യൂ മന്ത്രി അടൂർ പ്രകാശ് ലക്ഷങ്ങൾ പൊടിച്ച് കോന്നി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചിരിക്കുന്ന കയർമേളയിലെ മുഖ്യ ആകർഷണം പന്നിമലർത്ത്, കിലുക്കികുത്ത്, വീൽപന്തയം, കളർബോൾ തുടങ്ങിയ ചൂതാട്ട ഇനങ്ങൾ. കൈനിറയെ കാശുമായി മേളയ്ക്ക് കയറിയാൽ എല്ലാം നഷ്ടപ്പെട്ട് തൂങ്ങിമരിക്കാനുള്ള ഒരു കയറും വാങ്ങിയിറങ്ങാമെന്നതാണ് സ്ഥിതി. ദിവസങ്ങളായി കയർമേളയുടെ മറവിൽ നടന്ന ചൂതാട്ടം കോന്നിയിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകർക്ക് മദ്യസൽക്കാരം നടത്തി സംഘാടകർ മറച്ചുവച്ചു. ഒടുവിൽ ഒരു ദിനപത്രവും ചാനലും വാർത്തയുമായി രംഗത്തുവന്നതോടെ തനിക്കൊന്നും അറിയില്ലെന്നും കാർണിവലുകാർ പറ്റിച്ച പണിയാണെന്നും പറഞ്ഞ് മന്ത്രി അടൂർ പ്രകാശ് തടിയൂരി.
കയർ വികസനവും വിപണനവും ലക്ഷ്യമിട്ടാണ് കോന്നി പോലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്ത് കയർഫെയർ മന്ത്രി സംഘടിപ്പിച്ചത്. എന്തു കിട്ടിയാലും സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടു പോകണമെന്ന് വാശിയുള്ള മന്ത്രി, എപ്പോഴും ചുറ്റിപ്പറ്റി നടക്കുന്ന പരിചാരക വൃന്ദങ്ങൾക്കും പാർട്ടിക്കാർക്കും ഒരു എന്റർടെയ്ന്മെന്റ് ഒരുക്കുന്നതിനാണ് ലക്ഷങ്ങൾ പൊടിച്ച് കയർമേള സംഘടിപ്പിച്ചത്. കയറും കയറുൽപന്നങ്ങളും വിറ്റഴിക്കുന്നതിലുപരി ചലച്ചിത്ര-ടി.വി. താരങ്ങളുടെ മെഗാഷോയും കാർണിവലും നടത്തുന്നതിലായിരുന്നു സംഘാടകർക്ക് താൽപര്യം. കഴിഞ്ഞ 11 നാണ് മേള തുടങ്ങിയത്. ഇന്നു സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് വമ്പൻ താരനിശ തന്നെയാണ് സംഘടിപ്പിച്ചിരുന്നത്.
അഞ്ചുലക്ഷത്തിന് മുകളിൽ നിരക്കുള്ള കലാപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. മെട്രോ സിറ്റികളിൽ ഏതിലെങ്കിലും സംഘടിപ്പിക്കേണ്ട പരിപാടിയാണ് കോന്നി പോലെ ഒരു നാട്ടുമുക്കിൽ മന്ത്രി നടത്തിയത്. ഇവിടെയുള്ളവർക്ക് പതിനായിരങ്ങൾ വിലമതിക്കുന്ന കയർ ഉൽപന്നങ്ങൾ വാങ്ങാനുള്ള ശേഷിയില്ല എന്ന കാര്യം മന്ത്രിക്കും പരിവാരങ്ങൾക്കും അറിവുള്ളതുമാണ്. കയർമേളയേക്കാളുപരി, വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമായിരുന്നു മന്ത്രിയുടേത്.
പൊലീസ് എസ്കോർട്ടോടെ നടക്കുന്ന ചൂതാട്ടത്തിൽ പണം പോയതിലേറെയും നിർധനരായ തൊഴിലാളികൾ. കയർമന്ത്രി നേരിട്ടു നടത്തുന്ന പരിപാടിയായതിനാൽ ചോദിക്കാനും പറയാനും ആരുമില്ല. സകലനിയമങ്ങളും ചട്ടങ്ങളും കാറ്റിപ്പറത്തി നടക്കുന്ന ചൂതാട്ടത്തിന് മന്ത്രി നേതൃത്വം നൽകുന്നുവെന്ന് ഡിവൈഎഫ്ഐയുടെ ആരോപണം. പ്രകൃതിദത്ത നാരുൽപന്നങ്ങളുടെ പ്രദർശന വിപണനമേളയാണിതെന്നാണ് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. സ്ഥലം എംഎൽഎ കൂടിയായ വകുപ്പുമന്ത്രി അടൂർ പ്രകാശിന് ഇതിനായി അരങ്ങൊരുക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. 125- ൽപ്പരം സ്റ്റാളുകളുമായി പ്രദർശന വിപണനമേള എന്ന പേരിലാണ് പരിപാടി നടത്തുന്നത്. കയറിന് പുറമേ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മേളയിലുണ്ട്. കയർ വികസനത്തിന് എന്ന പേരിൽ ലക്ഷങ്ങൾ പൊടിച്ച് മലയോരമേഖലയിൽ ഉൽസവപ്രതീതി ജനിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കാണികൾക്ക് പ്രവേശനം സൗജന്യമാക്കിയതു കൊണ്ട് സാധാരണക്കാരുടെ ഒഴുക്കാണ് ഇവിടെ. ഏറ്റവുമധികം ആളു കൂടിയത് ചൂതാട്ടകേന്ദ്രങ്ങൾക്കുമുന്നിലാണ്. ഇതിൽ പങ്കെടുക്കുന്നതിനായി പണം വാരിയെറിയണം.
അർധപട്ടിണിക്കാരനും കൂലിപ്പണിക്കാരനും വരുമാനത്തിന്റെ സിംഹഭാഗവും ഇവിടെ കൊണ്ടുവന്ന് പന്നിമലർത്തി കളയുകയായിരുന്നു. സർക്കാർ നൽകിയ സ്റ്റാളിലാണ് നിയമപ്രകാരം നിരോധനമുള്ള പന്നിമലർത്ത് അടക്കമുള്ള ചൂതാട്ടം നടക്കുന്നത്. കളി നടത്തുന്നവർക്ക് ദിവസവരുമാനം ലക്ഷങ്ങളായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. പരിപാടിയുടെ വിജയത്തിന് ആളെ കൂട്ടാൻ വേണ്ടി മന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ചൂതാട്ടം നടന്നത്. റബർതോട്ടത്തിൽ, സമയം കളയുന്നതിന് ചീട്ടുകളിക്കുന്നവരെപ്പോലും ഓടിച്ചിട്ട് പിടിക്കുന്ന പൊലീസിന് സർക്കാർ ചെലവിൽ നടക്കുന്ന ചൂതാട്ടത്തിനെതിരേ ചെറുവിരൽ അനക്കാൻ കഴിയുന്നില്ല. ചില പൊലീസുകാരും ചൂതാട്ടകേന്ദ്രത്തിന് മുന്നിൽ കാഴ്ചക്കാരായുണ്ട്.
കയർമേളയുടെ മറവിൽ വൻ ധൂർത്താണ് നടക്കുന്നത്. ഇതിന് വേണ്ടി ലക്ഷങ്ങളാണ് യാതൊരു തത്വദീക്ഷയുമില്ലാതെ പൊടിച്ചു കളയുന്നതെന്നത് പ്രത്യക്ഷത്തിൽ തന്നെ മനസിലാകും. നൂറുക്കണക്കിന് ഫ്ളക്സ ബോർഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരത്തിയത്. ഫ്ളക്സ് ബോർഡ് നിരോധിച്ച മന്ത്രിസഭയിലെ ഒരംഗമാണ് ഇതിന് നേതൃത്വം നൽകിയതെന്ന് അറിയുമ്പോഴാണ് ധൂർത്ത് എന്തു മാത്രമുണ്ടെന്ന് വ്യക്തമാകുന്നത്. സർക്കാർ പരിപാടികൾക്കൊന്നും മേലിൽ ഫ്ളക്സ് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് ബോർഡുകൾ വാരി വലിച്ച് സ്ഥാപിച്ചിരിക്കുന്നത്.
മിക്ക സ്ഥലങ്ങളിലും ഫ്ളക്സ് ബോർഡ് വെറുതെ ഇട്ടിരിക്കുകയാണ്. പുത്തൻപീടികയിലും ഓമല്ലൂരും മറ്റും വലിയ ഫ്ളക്സ് ബോർഡുകൾ ഓടയിൽ ഇട്ടിരിക്കുകയാണ്. മേള ഇന്നു തീരാനിരിക്കേ ഇന്നലെ വരെ പല സ്ഥലത്തും ഫ്ളക്സ് കൊണ്ടു വച്ചു. ഇന്നുച്ചയ്ക്ക് പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മന്ത്രി കൈമലർത്തുകയായിരുന്നു. കാർണിവലുകാർക്ക് വാടകയ്ക്ക് നൽകിയ സ്ഥലത്താണ് ചൂതാട്ടം നടന്നത്. നേരത്തേ തന്നെ അത് പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്നലെ മാത്രമാണ് ഇതു ശ്രദ്ധയിൽപ്പെട്ടതെന്നും അത് അവസാനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
Stories you may Like
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജിന് വിമർശനം
- പ്രകാശ് ബാബുവും ബിനോയ് വിശ്വവും ചർച്ചകളിൽ; സിപിഐയിൽ നേതൃമാറ്റ സാധ്യത
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍