അനുമതിക്ക് അപേക്ഷ നൽകിയത് ചട്ടം പാലിക്കാൻ; സുപ്രീംകോടതി വിധി ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടിയുമായി ജേക്കബ് തോമസ് മുന്നോട്ട് പോവും; ആദ്യപടിയായി ക്ഷമാപണം ആവശ്യപ്പെട്ട് നേരിട്ട് നോട്ടീസ് നൽകും; പുലിവാലുകൾക്ക് കാത്തു നിൽക്കാതെ മുഖ്യമന്ത്രി അനുമതി നൽകിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നിയമപോരാട്ടം തുടരാൻ ഡി.ജി.പി ജേക്കബ് തോമസിന്റെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ തോമസിന അനുമതി നൽകേണ്ടതില്ലെന്ന ചീഫ സെക്രട്ടറി ജിജി തോംസൺ ശിപാർശ ചെയ്തത് കാര്യമാക്കാതെ മുന്നോട്ട് പോകും. ചട്ടം പാലിക്കാൻ മാത്രമായിരുന്നു പൊലീസ് മേധാവിക്ക് അനുമതി അപേക്ഷ നൽകിയത്. അത് ചീഫ് സെക്രട്ടറി തള്ളിയതോടെ മറ്റ് നിയമവഴികളിലേക്ക് ഡിജിപി കടക്കും. കോടതിയെ സമീപിക്കുമ്പോൾ അന്യായമായി ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചുവെന്ന് വാദിക്കുകയും ചെയ്യും. ഏതായാലും ജേക്കബ് തോമസിന്റെ കാര്യത്തിൽ അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയായിരിക്കും. അനുമതി നൽകുമെന്നാ തന്നെയാണ് സൂചന.
അതിനിടെ മുഖ്യമന്ത്രിക്ക് പ്രസ്താവന പിൻവലിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പത്തു ദിവസം ഡി.ജി.പി ജേക്കബ് തോമസ് സമയം അനുവദിച്ചു. അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. സർക്കാർ അനുമതി നൽകിയില്ലെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് ജേക്കബ് തോമസിന്റെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ സിവിൽ കേസ് വേണ്ടെന്നാണ് ജേക്കബ് തോമസിന് ലഭിച്ച നിയമോപദേശം. മാനനഷ്ടം ക്രിമിനൽ കേസായതിനാൽ നഷ്ടപരിഹാരത്തുക കാട്ടേണ്ടതില്ല. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കേസിന്റെ അന്തിമരൂപം തയ്യാറാക്കി ജേക്കബ് തോമസിന് കൈമാറി. നാഷണൽ ബിൽഡിങ് കോഡും കേരള മുനിസിപ്പൽ ബിൽഗിംഡ് റൂളും അനുസരിച്ച് പ്രവർത്തിച്ച മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ തന്നെ താറടിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നാണ് ജേക്കബ് തോമസ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ പല തരത്തിലുള്ള നിയമ നടപടികൾ സാദ്ധ്യമാണെങ്കിലും തത്കാലം മാനനഷ്ടക്കേസ് മതിയെന്നാണ് തീരുമാനം.
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെന്നപോലെ ഭരണത്തലവന്മാർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം അഭിപ്രായ സ്വാതന്ത്ര്യം നിഷിദ്ധമല്ല. തെറ്റുചെയ്തെങ്കിൽ ഉദ്യോഗസ്ഥനെതിരെ സർക്കാരിന് നടപടിയെടുക്കാം. നടപടിയെടുത്തശേഷമേ ഇക്കാര്യം പറയാവൂ. തനിക്കെതിരെ ഒരു പരാതിയുമില്ലാതിരിക്കേ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർവീസ് ചട്ടങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ്. ഭരണത്തലവന് എന്തും പറയാമെന്ന് ഭരണഘടനയിൽ പോലും പറയുന്നില്ല. കോടതിവിധിയെ താൻ സ്വാഗതം ചെയ്തത് തെറ്റല്ല. എന്താണ് താൻ ചെയ്ത കുറ്റം സർവീസ് ചട്ടത്തിന്റെ ഏത് ഭാഗമാണ് താൻ ലംഘിച്ചതെന്ന് വ്യക്തമാക്കണം. ഫയർഫോഴ്സ് മേധാവിയായിരിക്കേ താൻ സ്വീകരിച്ച ഏത് നടപടിയാണ് തെറ്റെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജേക്കബ് തോമസിന്റെ അപേക്ഷയിൽ അഖിലേന്ത്യാ സർവിസ് ചട്ടങ്ങൾ അനുസരിച്ചാണ് ചീഫ് സെക്രട്ടറിയും അനുമതി നിഷേധിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനെതിരായാണ് മുഖ്യമന്ത്രി വിമർശം ഉന്നയിച്ചതെന്നും ഇത ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ സെക്രട്ടറിയുടെ നടപടി. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് ഡി.ജി.പി നിയമനടപടി സ്വീകരിക്കുന്നത്. ഇതിനായി അനുമതി തേടി ഡി.ജി.പി ചീഫ് സെക്രട്ടറിക്ക് നാലുദിവസം മുമ്പ് കത്തുനൽകി. ഇതാണ് നിരസിച്ചത്. തനിക്കെതിരെയുള്ള പരസ്യവിമർശം തിരുത്തണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിയമനടപടിക്കായി പരാതി നൽകുന്നത്.
നിയമ സെക്രട്ടറിയുടെ കൂടി അഭിപ്രായം ആരാഞ്ഞശേഷമായിരുന്ന ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്. വ്യക്തിപരമായ പരാതിയാണെങ്കിൽ ജേക്കബ് തോമസിന് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേൽ ആഭ്യന്തര മന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിവിൽ സർവീസ് ഉദ്യോഗസ്ഥനായതിനാൽ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന്മേൽ മുഖ്യമന്ത്രി അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ അനുമതി തേടി സംസ്ഥാന പൊലീസ് മേധാവിക്കാണ് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി. കൂടിയായ ഡി.ജി.പി. ജേക്കബ് തോമസ് കത്തു നൽകിയത്. സംസ്ഥാന പൊലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലിൽ സ്വകാര്യ പരാതിയാണെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് സെക്രട്ടറി കുറിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാം എന്നും ചീഫ സെക്രട്ടറി അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിക്ക അനുമതി തേടി ജേക്കബ തോമസ സമർപ്പിച്ച അപേക്ഷയിൽ ചീഫ് സെക്രട്ടറി നിയമസെക്രട്ടറിയോട് ഉപദേശം തേടിയിരുന്നു. നിയമ സെക്രട്ടറിയുടെ റിപ്പോർട്ട കൂടി പരിഗണിച്ചാണ് അനുമതി നൽകാനാകില്ലെന്ന നിലപാട് ചീഫ് സെക്രട്ടറി കൈക്കൊണ്ടത്. മുഖ്യമന്ത്രിക്ക് എതിരെ നിയമ നടപടിക്ക് കഴിയുമെന്നാണ് ജേക്കബ് തോമസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സുപ്രീംകോടതി വിധികൾ ഇതിന് അനുസൃതമായുണ്ടെന്നും അദ്ദേഹത്തിന് ഉപദേശം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോലി രാജിവച്ചായാലും നിയമപോരാട്ടത്തിനാണ് ജേക്കബ് തോമസ് ഒരുങ്ങുന്നത്.
ജേക്കബ് തോമസിനെ ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സമയത്തായിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്. ജനദ്രോഹപരമായ നടപടികൾ സ്വീകരിച്ചതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനധികൃതമായി ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, എന്നാൽ അത്തരത്തിൽ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നൽകി. ഇതിനുപുറമെ 77 ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിന്റെ നടപടി ശരിയാണെന്ന് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. പുതിയ ഫയർഫോഴ്സ് മേധാവി അനിൽ കാന്ത് ആണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രിക്ക എതിരെ നീങ്ങാൻ ജേക്കബ് തോമസിനെ തീരുമാനിച്ചത്.
അതിനിടെ തനിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി ചോദിച്ചിട്ടുണ്ടെങ്കിൽ നിശ്ചയമായും നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി തേടിയതായി അറിയില്ല. ഇനി അങ്ങനെ തേടിയിട്ടുണ്ടെങ്കിൽ അനുമതി ആ സെക്കൻഡിൽ കൊടുക്കുംഅദ്ദേഹം പറഞ്ഞു. കേരളത്തിൽ മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ പാടില്ല എന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. നിയമപരമായേ സർക്കാരിന് മുന്നോട്ട് പോകാനാകൂ. വളർച്ച മുരടിക്കാൻ നടത്തുന്ന ശ്രമങ്ങളോട് യോജിപ്പില്ല. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ അറിയാം എന്ന് താൻ പറഞ്ഞത് നല്ല അർഥത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
മുമ്പ് മുൻ വിജിലൻസ് മേധാവി ഉപേന്ദ്ര വർമ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഫേസ്ബുക്കിലും മുഖ്യമന്ത്രിക്കെതിരെ പരോക്ഷ മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തി. വിതക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തെ പറവകൾക്ക് കൂടൊരുക്കുന്നവർക്കൊപ്പം, വിതക്കുന്നവരുടെയും കൊയ്യുന്നവരുടെയും സമൃദ്ധിയും നമ്മുടെ ലക്ഷ്യമാകേണ്ടെ എന്നാണ് ഡി.ജി.പിയുടെ ഫേസ്ബുക്കിലൂടെയുള്ള വിമർശം. താഴേക്കല്ല, മുകളിലേക്കാണ് വളരേണ്ടതെന്നായിരുന്നു മുഖ്യന്ത്രി പറഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്