തിരിച്ചടിക്കുമോ എന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് ഇന്ത്യൻ സേന; തക്ക സമയത്തും തക്ക സ്ഥലത്തും തിരിച്ചടി; ഏത് ആക്രമണവും നേരിടാൻ സജ്ജമെന്ന് പാക് സൈന്യവും; രാഷ്ട്രപതിയെ കണ്ട പ്രധാനമന്ത്രി വിവരങ്ങൾ ധരിപ്പിച്ചു; ഏത് നിമിഷവും യൂദ്ധത്തിന് സാധ്യതയെന്ന് വിലയിരുത്തി ലോകം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയേയും ലോക രാഷ്ട്രങ്ങളേയും ഒപ്പം നിർത്തിയുള്ള പാക്കിസ്ഥാനെതിരായ ആക്രമണ പദ്ധതിയാണ് ഇന്ത്യ തരിച്ചടിക്കായി ഉയർത്തുന്നത്. ഐക്യരാഷ്ട്ര സഭയിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഷിന്റെ പ്സംഗം ഉടൻ ഉണ്ടാകും. ഇതിന് ശേഷം ഉറിയിലെ ആക്രമണത്തിന് തിരിച്ചടി നൽകാനാന കണക്ക് കൂട്ടലിലാണ് ഇന്ത്യ. കാശ്നീർ മുഴുവൻ ഇന്ത്യയുടെ ഭാഗമാണ്. പാക്കിസ്ഥാൻ കൈയേറിയ കാശ്മീരിലെ താവളങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഭീകരരെ അയക്കുന്നതും ആക്രമണത്തിന് നേതൃത്വം നൽകുന്നതും. ഈ സാഹചര്യത്തിൽ ഈ 34 കേന്ദ്രങ്ങളും തകർക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര നയതന്ത്ര് ബന്ധങ്ങൾ നിലനിർത്തദാൻ കരുതലോടെ നീങ്ങണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. വിഷയം ചർച്ചചെയ്യാൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ഡൽഹിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെ രാജ്യാന്തരവേദികളിൽനിന്ന് ഒറ്റപ്പെടുത്തുന്നതിന് നയതന്ത്രനീക്കങ്ങൾ ഉൾപ്പടെയുള്ള ബഹുതലനടപടികളാണ് യോഗത്തിൽ ആലോചിച്ചത്.
കശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാനു തിരിച്ചടി നൽകാൻ മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. യോഗത്തിന് ശേഷമാണ് രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ച പ്രധാനമന്ത്രി, അടിയന്തര സാഹചര്യം നേരിടുന്നതിനു സർക്കാരിനു മുന്നിലുള്ള മാർഗങ്ങൾ വിശദീകരിച്ചു. തിരിച്ചടി നൽകുന്നെങ്കിൽ എപ്പോൾ, എങ്ങനെ, രാജ്യത്തിനു മുന്നിലുള്ള പോംവഴികളെന്ത് തുടങ്ങിയ കാര്യങ്ങളാണു രാഷ്ട്രപതിയോട് പ്രധാനമന്ത്രി ചർച്ച ചെയ്തതെന്നു പറയപ്പെടുന്നു. വികാരപരമായ തിരിച്ചടിക്കു പകരം തയ്യാറെടുപ്പോടെയുള്ള പ്രതികരണത്തിനാണു സാധ്യത. പാക്ക് അധീന കശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ആക്രമിക്കുക, നുഴഞ്ഞുകയറാൻ അതിർത്തിക്കുസമീപം തമ്പടിക്കുന്ന ഭീകരരെ കടന്നാക്രമിക്കുക എന്നിവയാണു പ്രധാന സൈനിക മാർഗങ്ങൾ. ഇന്ത്യ-പാക് യുദ്ധത്തിന് ഏറെ സാധ്യതയുള്ളതായി അമേരിക്ക അടക്കമുള്ള രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്.
അതിനിടെ ഉറി ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സൈനികൻ കൂടി മരണത്തിനു കീഴടങ്ങിയതോടെ മരിച്ച സൈനികരുടെ എണ്ണം പതിനെട്ടായി. ജവാൻ കെ. വികാസ് ജനാർദനാണു തലസ്ഥാനത്തെ സൈനികാശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച 17 സൈനികരിൽ എട്ടുപേർ ബ്രിഗേഡിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽനിന്നുള്ളവരാണ്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ കൂടി ഇന്നലെ ഡൽഹിയിലെത്തിച്ചു. ആകെ 23 സൈനികർക്കാണു പരുക്കേറ്റത്. ഈ സാഹചര്യത്തിൽ ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം സൈന്യത്തിലും ഉയർന്നിരുന്നു. നിയന്ത്രിതവും ശക്തവുമായ രീതിയിൽ അതിർത്തി കടന്ന് ആക്രമണം നടത്തണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. ഇതിന് പ്രധാനമന്ത്രിയും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
പാക് അധിനിവേശ കാശ്മീൽ പാക് സൈന്യത്തിന് തിരിച്ചടി നൽകാനാണ് തീരുമാനം. അതിനിടെ ഉറി ഭീകരാക്രമണത്തിനു തക്ക സമയത്ത് മറുപടി നൽകുമെന്ന് ഇന്ത്യൻ സൈന്യം. നാം നിശ്ചയിച്ച സമയത്തും സ്ഥലത്തും വച്ച് ഉചിതമായ തിരിച്ചടി നൽകും. തിരിച്ചടിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ രൺബീർ സിങ് പറഞ്ഞു. ഭീകരരിൽനിന്നും പാക്ക് നിർമ്മിത ഭക്ഷണ പാക്കയ്റ്റുകളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ ആയുധശേഖരവും കൊല്ലപ്പെട്ട ഭീകരരിൽനിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയുടെ ലക്ഷ്യം യുക്തിസഹമായ തിരിച്ചടി
ആക്രമണങ്ങളോട് യുക്തമായസമയത്ത് പ്രതികരിക്കാൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് മിലിട്ടറി ഓപ്പറേഷൻസ് മേധാവി (ഡി.ജി.എം.ഒ.) രൺബീർ സിങ് പറഞ്ഞു. തങ്ങൾ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും പ്രതികരിക്കാനുള്ള അവകാശം കരുതിവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കശ്മീരിലെ മനുഷ്യാവകാശപ്രശ്നങ്ങളിൽനിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ലജ്ജാരഹിതമായ ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ഉറിയിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻകൂടി തിങ്കളാഴ്ച രക്തസാക്ഷിയായി. കെ. വികാസ് ജനാർദനനാണ് സൈനിക ആസ്?പത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പതിനെട്ടായി. മരിച്ചവർ ജമ്മുകശ്മീർ (2), ഉത്തർപ്രദേശ് (4), ബിഹാർ (3), മഹാരാഷ്ട്ര (4), ബംഗാൾ (2), ജാർഖണ്ഡ് (2), രാജസ്ഥാൻ (1) സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. പരിക്കേറ്റ 19 ജവാന്മാർ ശ്രീനഗറിലെ 92സൈനികാസ്?പത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണരേഖയിൽ 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. സൈന്യം ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി. രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് നുഴഞ്ഞുകയറ്റശ്രമങ്ങൾക്ക് പിന്നിലുള്ളത്. ഈ വർഷം സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളിലായി 110 ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ 31 പേർ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമത്തിനിടെ കൊല്ലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഉറി ആക്രമണത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പമാണ് നിലകൊണ്ടത്. പാക്കിസ്ഥാനെ രാജ്യാന്തരവേദികളിൽ ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെടും. ഇതിനായി പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളുടെ തെളിവുകൾ ലോകരാജ്യങ്ങൾക്ക് കൈമാറും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും വിഷയം ഉന്നയിക്കും.
'ആഴംകുറഞ്ഞ നുഴഞ്ഞുകയറ്റം' പ്രതിരോധിക്കും
ന്യൂയോർക്കിൽ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഈ വിഷയം ഇന്ത്യ ഉന്നയിക്കും. ഇന്ത്യൻ സംഘത്തെ നയിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിലപാട് ശക്തമായി യോഗത്തിൽ ഉയർത്തും. ഉറി സംഭവത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഡി.ജി.എം.ഒ. പാക്കിസ്ഥാന് കൈമാറും. ഉറി ആക്രമണത്തിന് മറുപടിയായി പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാന്പുകൾ ആക്രമിക്കണമെന്ന നിർദ്ദേശം പലകോണുകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതംകൂടി കണക്കിലെടുക്കണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) സംഘം ഉറി സന്ദർശിക്കും.
അതിനിടെ ആക്രമണത്തെക്കുറിച്ച് സൈന്യം തിങ്കളാഴ്ച അന്വേഷണം തുടങ്ങി. ആക്രമണത്തിന് ഒരു ദിവസം മുമ്പെങ്കിലും ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഭീകരർക്ക് ഒരു ദിവസത്തിലധികം പഴക്കമുള്ള താടിയുണ്ടായിരുന്നു. ആക്രമണത്തിനെത്തുന്ന ജെ.ഇ.എം. ചാവേറുകൾ സാധാരണ താടി പൂർണമായും വടിച്ചാണ് കാണാറുള്ളത്. നിയന്ത്രണരേഖ ഭേദിച്ചത് ഒരു ദിവസം മുമ്പാണെന്ന നിഗമനത്തിലെത്താൻ കാരണം ഇതാണ്. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് തീരുമാനം.
അന്വേഷണത്തിൽനിന്നുള്ള നിഗമനങ്ങൾകൂടി കണക്കിലെടുത്ത് ഭാവിയിൽ ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ (ആഴം കുറഞ്ഞ നുഴഞ്ഞുകയറ്റം) പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കും. നിയന്ത്രണരേഖ ഭേദിച്ചെത്തുന്ന ഭീകരർ ഏറ്റവും അടുത്തുള്ള സൈനികകേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണമാണ് 'ആഴംകുറഞ്ഞ നുഴഞ്ഞുകയറ്റം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയ്ക്കുപുറമേ പാക്കിസ്ഥാനും സൈനികരുടെ റോന്തുചുറ്റൽ ശക്തിപ്പെടുത്തിയതോടെ അതിർത്തി സംഘർഷ ഭരിതമാണ്. ഏതു സ്ഥിതി നേരിടാനും തയാറായിരിക്കാൻ പാക്ക് സൈനിക നേതൃത്വവും നിർദ്ദേശം നൽകി. ഇന്നലെ രാത്രി വൈകി കശ്മീരിലെ ഹന്ദ്വാര പൊലീസ് പോസ്റ്റിനു നേർക്കു ഭീകരർ വെടിവയ്പ് നടത്തി. പൊലീസ് തിരികെ വെടിവച്ചതിനെ തുടർന്നു ഭീകരർ ഇരുളിൽ മറയുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കില്ല. പൊലീസും സൈന്യവും ഭീകരർക്കായി തിരച്ചിൽ തുടങ്ങി.
തയ്യാറെടുപ്പുകളുമായി പാക്കിസ്ഥാനും
അതിനിടെ എല്ലാവിധ ഭീഷണികളും നേരിടാൻ പാക്കിസ്ഥാൻ സൈന്യം സുസജ്ജമാണെന്ന് പാക്ക് സൈനിക മേധാവി ജനറൽ റഹീൽ ഷരീഫ്. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് സൈനിക കമാൻഡർമാരുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറി സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണം കശ്മീർ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ നടപടിയാണെന്ന പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക്ക് സൈനിക മേധാവിയും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്.
ഭീകരാക്രമണത്തിനുശേഷമുള്ള മേഖലയിലെ സ്ഥിതിഗതികളും അത് പാക്കിസ്ഥാന്റെ സുരക്ഷയെ എപ്രകാരം ബാധിക്കുന്നുവെന്നും സൈന്യം നിരീക്ഷിച്ച് വരികയാണെന്ന് ജനറൽ ഷരീഫ് വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികളും ഇന്ത്യയിൽനിന്ന് ആക്രമണമുണ്ടാകുന്ന പക്ഷം തിരിച്ചടിക്കുന്നതിനുള്ള സൈന്യത്തിന്റെ തയ്യാറെടുപ്പുകളും യോഗത്തിൽ അവലോകനം ചെയ്തു. പാക്കിസ്ഥാനുനേരെ ഉയർന്നിട്ടുള്ള എല്ലാവിധ വെല്ലുവിളികളും ഇവിടുത്തെ ജനങ്ങളും സൈന്യവും ചേർന്ന് എക്കാലവും ചെറുത്തുനിന്നിട്ടുള്ളതാണെന്ന് ജനറൽ ഷരീഫ് ഓർമിപ്പിച്ചു. പാക്കിസ്ഥാന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ ഉയരുന്ന എല്ലാവിധ ഭീഷണികളും ഭാവിയിലും ഒത്തൊരുമിച്ചുതന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്