സ്റ്റാൻലി സഖാവിന്റെ വാക്കുകൾ അധികാരികൾ കേട്ടിരുന്നെങ്കിൽ പാങ്ങപ്പാറയിൽ നാലു ജീവൻ പൊലിയില്ലായിരുന്നു; രണ്ടായിരം ലോഡ് മണ്ണെടുക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പ്; കുഴിച്ചെടുത്ത മണ്ണ് മാറ്റാതെ കൂട്ടിയിട്ടത് ദുരന്തകാരണം ആയെന്ന് മറുനാടനോട് വ്യക്തമാക്കി പ്രദേശവാസികൾ
അരുൺ ജയകുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പാങ്ങപ്പാറയിൽ ഇന്നലെ ഉണ്ടായത് നിനച്ചിരിക്കാതെ പെട്ടന്നുണ്ടായ അപകടം തന്നെയാണ്. മനപ്പൂർവ്വം തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടി ആരും ഒന്നും തന്നെ ചെയ്തതുമല്ല. പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് അമിതമായാൽ അതിന് തിരിച്ചടിയുണ്ടാവുമെന്നതിന്റെ ഉദാഹരണമാണ് ഈ ദുരന്തം.
പാങ്ങപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിൽ ഇന്നലെ ഉണ്ടായ അപകടം ക്ഷണിച്ചുവരുത്തിയത് തന്നെയെന്ന് സമീപവാസികൾ കാര്യകാരണ സഹിതം വ്യക്തമാക്കുന്നു. സമീപവാസികളുടെ ഈ അഭിപ്രായം എത്രമാത്രം കഴമ്പുള്ളതാണെന്ന മറുനാടൻ മലയാളിയുടെ അന്വേഷണം ചെന്നുനിന്നത് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി ജിയോളജി ഡിപ്പാർട്മെന്റിനും റവന്യു വകുപ്പിനും നൽകിയ പരാതിയിലാണ്.
സ്റ്റാൻലി സഖാവിന്റെ പരാതികൾ അധികാരികൾ കേൾക്കേണ്ടത് പോലെ കേട്ട് നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്നലെ ആ നാല് ജീവനുകൾ മണ്ണിന്റെ അടിയിൽ അവസാനിക്കുമായിരുന്നില്ല.
പാങ്ങപ്പാറയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നത് കേരളാ ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സർക്കാർ മേൽനോട്ടത്തിലുള്ള കൺസ്ട്രക്ഷൻസ് കമ്പനിയാണ്. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മറ്റ് ഫ്ളാറ്റുകൾക്കെതിരെ കൂടിയാണ് സ്റ്റാൻലി പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ മുതൽ അനിയന്ത്രിതമായി മണ്ണ് കൊണ്ട് പോകുന്നുവെന്ന് പാങ്ങപ്പാറയിലെ ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതിന് അടുത്തുള്ള ചിലർ പറയുകയും ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ജിയോളജി വകുപ്പിനും റവന്യും വകുപ്പിനും പരാതി നൽകുകയുമായിരുന്നു. പൊലീസിനും പരാതി നൽകിയിരുന്നു. പ്രദേശത്ത് മണ്ണിടിച്ച് അനധികൃതമായി മണ്ണ് കൊണ്ട് പോകുന്ന ഫ്ളാറ്റുകൾക്കെതിരെയും പരാതി നൽകിയിരുന്നു.
പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവർ അന്വേഷിച്ച് കണ്ടെത്തിയത് ജിയോളജി ഡിപ്പാർട്മെന്റിന്റെ അനുമതിയുണ്ടെന്നും രണ്ടായിരം ലോഡ് മണ്ണ് കൊണ്ട് പോകുന്നതിന് തടസ്സമില്ലെന്നുമാണ്.
രാത്രികാലത്താണ് സജീവമായി മണ്ണ് കൊണ്ട് പോകുന്നത്. ഇത് ശ്രദ്ധിച്ച് പ്രാദേശികർ ഇടപെട്ട് തടയുമെന്ന് മനസ്സിലായപ്പോൾ വലിയ അളവിൽ എടുത്ത മണ്ണ് നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് തന്നെ കൂട്ടിയിടുകയാണ് ചെയ്തത്. കൃത്യമായി ഇത് അധികാരികൾ പരിശോധന നടത്തിയിട്ടില്ല. പൊലീസ് പറഞ്ഞതനുസരിച്ച് ജിയോളജി വകുപ്പിൽ അന്വേഷിച്ചപ്പോൾ അനുവാദം നൽകിയത് മണ്ണ് അവിടെ തന്നെ നിക്ഷേപിക്കാനാണ് എന്ന് അറിയാൻ കഴിഞ്ഞു.
എന്നാൽ ഇത് പുറത്തുകൊണ്ട് പോകുന്നത് നിയന്ത്രിക്കാനും അനുവദിച്ച അളവിൽ അധികം കൊണ്ട് പോകുന്നുണ്ടോ ന്നെും പരിശോധിക്കാൻ അധികാരികൾ നടപടികൾ സ്വീകരിച്ചിരുന്നില്ല.സമീപവാസികൾ പരതി പറഞ്ഞെങ്കിലും ആരും പരാതി എഴുതി നൽകിയിരുന്നില്ല. പാർട്ടി എന്ന നിലയിലാണ് ഇടപെട്ടത്.
ജിയോളജി പാസ് പോലും സമയം രേഖപ്പെടുത്താതെയാണ് നൽകുന്നത്. വെറും സീൽമാത്രമാണ് അതിൽ ഉണ്ടാവുക. പൊലീസ് പിടിക്കുമ്പോൾ അപ്പോൾ അതിൽ സലിനോട് ചേർത്ത് സമയംരേഖപ്പെടുത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും പിന്നീട് മനസ്സിലായി.പല തവണ ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയങ്കിലും നടപടിയുണ്ടായില്ല. സുരക്ഷാ ഭിത്തി കെട്ടുന്നതിനായി മണ്ണ് മാറ്റിയപ്പോൾ കുത്തനെയാണ് മണ്ണ് മാറ്റിയിരിക്കുന്നത്. ഭൂമി നഷ്ടമാകാതിരിക്കാനായിട്ടാണ് ഇത്രയും കുത്തനെ മണ്ണ് എടുത്തത്.
കനത്ത മഴയിൽ മുകളിൽ നിന്നും മണ്ണ് നിലം പതിക്കാനും കാരണമായത് ഈ രീതിയിൽ മണ്ണ് മാറ്റിയത് തന്നെയാണെന്നാണ് ഇവിടത്തെ കാഴ്ചകൾ വ്യക്തമാക്കുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ കേരളത്തിൽ മഴയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും സുരക്ഷാ ഭിത്തി കെട്ടുന്നത് ഇത്രയും വൈകിപ്പിച്ചതും അപകടകാരണമായി. മണ്ണ് ഇടിഞ്ഞ് വീണത് ഏകദേശം മുപ്പതടിയോളം ഉയരത്തിൽ നിന്നാണ്.സുരക്ഷാ ഭിത്തി കെട്ടുന്നതിനൊപ്പം തന്നെ പൈലിങ്ങ് ജോലികളും ഇവിടെ നടന്നുവെന്നും അതും മണ്ണിടിയാൻ കാരണമായെന്നും സമീപവാസികൾ പറയുന്നു.
അപകടം നടന്നതിന് പിന്നാലെ സമീപവാസികൾ ഇപ്പോൾ കൂടുതൽ ഭീതിയിലാണ്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച വീടുകൾ ആണ് ഇപ്പോഴും സമീപ പ്രദേശങ്ങളിൽ ഉള്ളത്. ഫ്ളാറ്റിന്റെ നിർമ്മാണ പ്രവർത്തനവും പൈലിങ്ങുമെല്ലാം ഇനിയും തുടർന്നാൽ തങ്ങളുടെ വീടുകളുടെ നിലനിൽപ് തന്നെ ഭീഷണിയാകുമെന്ന ആശങ്കയാണ് ഇപ്പോൾ സമീപ വാസികൾക്ക്. ഫ്ളാറ്റ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ ഭോജ ബർമ്മൻ, ഹരണാഥ് ബർമ്മൻ, സപൻ ബർമ്മൻ എന്നിവരും വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണനുമാണ് മരിച്ചത്. ഫ്ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞു വീണാണ് ദുരന്തമുണ്ടായത്.
Stories you may Like
- ഫ്ളാറ്റ് നൽകാതെ വഞ്ചിച്ചതിന് ഗ്യാലക്സി ഹോംസ് 10 ലക്ഷം നൽകണം
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- ശാന്തൻപാറയിലെ നിർമ്മാണം നിർത്തി
- ഹരിമുരളീരവം പൊഴിഞ്ഞ രവീന്ദ്രൻ മാഷിന്റെ ഭാര്യ വേദന പങ്കുവയ്ക്കുമ്പോൾ
- മത്സ്യത്തൊഴിലാളികൾക്ക് ഫ്ളാറ്റ് നിർമ്മാണം: 37.62 കോടിക്ക് ഭരണാനുമതിയെന്ന് ആന്റണി രാജു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍