വ്യാജബിരുദങ്ങളുമായി കാർഷിക സർവകലാശാലയിൽ വിലസുന്നത് നിരവധി ലൈബ്രേറിയന്മാർ; മറുനാടൻ വാർത്ത വന്നതോടെ യുജിസി ഫണ്ട് വെട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച് ധനകാര്യവകുപ്പ്; റിട്ടയർചെയ്യാതെ സർവീസിൽ അനന്തമായി കടിച്ചുതൂങ്ങുന്നവർ കുടുങ്ങും; കഴിഞ്ഞ പത്തുവർഷത്തെ ഫയലുകൾ പരിശോധിച്ചു തുടങ്ങി
മറുനാടൻ മലയാളി ബ്യുറോ
തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ യുജിസി ക്രമക്കേടിനെക്കുറിച്ച് മറുനാടൻ വാർത്ത വന്നതോടെ ഇക്കാര്യത്തിൽ ധനവകുപ്പ് അന്വേഷണം ശക്തമാക്കി. ഇതോടെ കാലങ്ങളായി വൻ തട്ടിപ്പ് നടക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ലൈബ്രേറിയൻ യുജിസി. അനുകൂല്യങ്ങൾ നേടി സുഖമായി റിട്ടയർ ചെയ്ത സംഭവവും യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി ലൈബ്രേറിയന്മാർ വിലസുകയും കോടികൾ അടിച്ചുമാറ്റുകയും ചെയ്തതായും ഉള്ള വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോടികളുടെ ഫണ്ട് ഇത്തരത്തിൽ അടിച്ചുമാറ്റിയതായും സൂചനകൾ ലഭിക്കുന്നു.
കേരളത്തിൽ ആയുസ്സവസാനം വരെ റിട്ടയർമെന്റ് ഇല്ലാത്ത കേരള കാർഷിക സർവ്വകലാശാലയെ കുറിച്ച് മറുനാടൻ വാർത്തയെഴുതി മണിക്കൂറുകൾക്കുള്ളിൽ സർവ്വകലാശാലയിൽ സംസ്ഥാന ധനകാര്യവകുപ്പിന്റെ സമഗ്രമായ അന്വേഷണം നടന്നു. രണ്ടുനാൾ നീണ്ടുനിന്ന അന്വേഷണം ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ എട്ടുമാസക്കാലം റിട്ടയർ ചെയ്യാതെ സർവ്വീസിൽ അനന്തമായി തുടരുന്ന ലൈബ്രേറിയൻ ഫ്രാൻസിസിനെ രണ്ടുനാളും ചോദ്യം ചെയ്തു. ലൈബ്രേറിയന്മാർ അനധികൃതമായി യുജിസി. ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ പത്തുവർഷത്തെ ഫയലുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
മറുനാടന്റെ വാർത്തതിന് പിന്നാലെ ഈ മാസം വിരമിക്കാനിരുന്ന സർവ്വകലാശാലയിലെ ഒരു ലൈബ്രേറിയൻ അറുപതിൽ വിരമിക്കാൻ നിൽക്കാതെ ചാർജ്ജ് സഹപ്രവർത്തകന് കൊടുത്ത് അമ്പത്താറിന്റെ റിട്ടയർമെന്റിനു അനുബന്ധമായ ലീവെടുത്ത് കസേര കാലിയാക്കി.
അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി ലൈബ്രേറിയന്മാർ
അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങളുമായി കാർഷിക സർവ്വകാലാശാലയിൽ ലൈബ്രേറിയന്മാർ വിലസുകയാണ്. യുജിസി. നിരക്കിൽ ശമ്പളാനുകൂല്യങ്ങളടക്കം അടിച്ചുമാറ്റിയത് ഏകദേശം ഒരു കോടിയോളം രൂപ. അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ലൈബ്രേറിയനും അടിച്ചുമാറ്റി ലക്ഷങ്ങൾ. യുജിസി. അംഗീകാരമില്ലാത്ത വ്യാജ ബിരുദങ്ങൾക്ക് അംഗീകാരം കൊടുത്തത് ഇടതുപക്ഷ സംഘടനയുടെ നേതാവിന്റെ ഭാര്യയാണ്. തത്തുല്യമായ ബിരുദങ്ങൾ സമ്പാദിച്ച അദ്ധ്യാപകരും കൂട്ടുനിന്നു.
തമിഴ് നാട്ടിലെ സേലം ആസ്ഥാനമാക്കിയ വിനായക മിഷൻസ് സർവ്വകാലാശാലയിൽ നിന്നും വിദൂരവിദ്യാഭ്യാസ പദ്ധതിയിലൂടെ യുജിസി.അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി കാർഷിക സർവ്വകാലാശാലയിൽ കയറിപ്പറ്റിയ ലൈബ്രേറിയന്മാർക്ക് കസേര ഒരുക്കിയത് ഇടതു-വലതു സംഘടനകൾ ഒരുപോലെയാണ്. യുജിസി. അംഗീകാരമില്ലാത്ത ബിരുദങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കും മുമ്പുതന്നെ സർവ്വകാലാശാലയുടെ കോടികൾ ലൈബ്രേറിയന്മാർ അടിച്ചുമാറ്റി. റിപ്പോർട്ട് വൈകിച്ചത് കോടികൾ അടിച്ചുമാറ്റാൻ അവസരം കൊടുക്കാൻ. കമ്മറ്റിയുടെ നടത്തിപ്പും ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്തുകൊണ്ട് ഒരു കമ്മറ്റി അംഗമായ ഡോ. നമീർ വിട്ടുനിന്നിട്ടും വ്യാജബിരുദങ്ങൾക്ക് എ പ്ലസ് സർട്ടിഫിക്കറ്റ് നൽകി ഡോ.ജിം തോമസ് കമ്മറ്റിയും ഡോ,നൈബി കമ്മറ്റിയും.
അസിസ്റ്റന്റ് ലൈബ്രേറിയന്മാരുടെ യുജിസി.യും അറുപതിലെ വിരമിക്കലും
കാർഷിക സർവ്വകാലാശാലയിൽ 2001 നുശേഷം ലൈബ്രേറിയന്റെ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിട്ടില്ല. നാളിതുവരെ അസിസ്റ്റന്റ്റ് ലൈബ്രേറിയന്മാർ ടി തസ്തികയുടെ ചാർജ് ചുമന്നുകൊണ്ടുനടക്കുകയാണ്. ഇതിന്നിടെയാണ് അസിസ്റ്റന്റ്റ് ലൈബ്രേറിയന്മാർ സർവ്വകാലാശാല വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. സർവ്വകാലാശാല അദ്ധ്യാപകർ എടുക്കേണ്ട ക്ലാസ്സുകൾ അദ്ധ്യാപകർ തന്നെ സർവ്വകാലാശാല ലൈബ്രേറിയന്മാർക്ക് മറിച്ചുവിറ്റു.
പിന്നെ അതതു കാലത്തെ രാഷ്ട്രീയ കക്ഷികൾക്ക് ചുങ്കം കൊടുത്തുകൊണ്ട് ലൈബ്രേറിയന്മാർ കാർഷിക സർവ്വകാലാശാലയിൽ അസിസ്റ്റന്റ്റ് പ്രൊഫസ്സർമാർക്ക് തുല്യമായ യുജിസി.ശമ്പളം വാങ്ങി അമ്പത്തഞ്ചു വയസ്സിലും പിന്നീട് അമ്പത്താറു വയസ്സിലും റിട്ടയർ ചെയ്തു. എന്നാൽ കാർഷിക സർവ്വകാലാശാലയുടെ ചട്ടം 26(മ) പ്രകാരം ലൈബ്രേറിയന്മാർ അദ്ധ്യാപകർക്ക് തുല്യരല്ല. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ ശമ്പളത്തിന് അർഹതയുമില്ലെന്ന് സർവ്വകാലാശാല കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അതൊക്കെ കോടതിയിൽ. കാർഷിക സർവ്വകാലാശാലക്ക് എന്ത് കോടതി. എന്ത് കോടതി അലക്ഷ്യം.
അതേസമയം 2013 ൽ യുജിസി. ചട്ടപ്രകാരം സർവ്വകാലാശാല ലൈബ്രേറിയന്മാർ അറുപതുവയസ്സിൽ വിരമിച്ചാൽ മതിയെന്ന ഒരു വിധി സമ്പാദിക്കുകയായിരുന്നു മറ്റൊരു ലൈബ്രേറിയനായിരുന്ന ശ്രീമതി. കെ.എസ്. അമ്പിളി. ഈ വിധിയുടെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്ന് ചട്ടപ്രകാരം വിരമിച്ച അവർക്ക് ഉപാധികളോടെ ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഈ ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാൻ അവർ സർവ്വകാലാശാലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ചുങ്കം കൊടുത്തത് രണ്ടര ലക്ഷം രൂപ. കൂടിയ അളവിൽ അതെ ചുങ്കം ഇന്നും തുടരുന്നു.
ലൈബ്രേറിയന്മാരുടെ സേവന വേതന വ്യവസ്ഥകളിൽ സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി അന്ന് സർവ്വകലാശാലക്ക് നിർദ്ദേശം കൊടുത്തതുമാണ്. എന്നാൽ നാളിതുവരെ സർവ്വകലാശാല ഇക്കാര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ഉപാധികളോടെ നടപ്പാക്കിയതും സർവ്വകാലാശാല സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കാത്തതുമായ ആ പഴയ വിധിയുടെ മറവിലാണ് ഇപ്പോഴും സർവ്വകലാശാലയിൽ യുജിസി. ശമ്പള സ്കെയിലും അനധികൃത ആനുകൂല്യങ്ങളും അസിസ്റ്റന്റ്റ് ലൈബ്രേറിയന്മാർ കവർന്നുകൊണ്ടിരിക്കുന്നത്.
സർവ്വകാലാശാലയിലെ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനകൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. മുദ്രാവാക്യം വിളിച്ചു. രജിസ്റ്റ്രാറെ വിചാരണ നടത്തി. ഒരു ഫലവുമുണ്ടായില്ല. സിപിഐ.യുടെ രജിസ്റ്റ്രാർ ഡോ.ലീനാകുമാരി അവസാനം സമരാനുകൂലികളോട് സത്യം പറഞ്ഞു. കൃഷിമന്ത്രി പറഞ്ഞത് പ്രവർത്തിക്കാനാണ് എന്നെ സർവ്വകാലാശാലയുടെ കസേരയിൽ ഇരുത്തിയിരിക്കുന്നത്. വലതുപക്ഷത്തിന്റെ മുമ്പിൽ ഇടതുപക്ഷം മുട്ടുകുത്തി മുദ്രാവാക്യം കീശയിലിട്ട് പിരിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍