ആ ഷഡ്പദം ജനിതകമാറ്റം സംഭവിച്ച ഉറുമ്പുകൾ; വെയിലേറ്റവ ചത്തുവീണു; 2000 ഏക്കർ കൃഷി നശിപ്പിച്ചതായി കണ്ടെത്തി; അമിത കീടനാശിനി പ്രയോഗത്തിലൂടെ രൂപമാറ്റം സംഭവിച്ചവയാണ് കീടങ്ങളെന്ന് വിദഗ്ധൻ
ഇടുക്കി: ഉപ്പുതറയിലെ കൃഷിയിടങ്ങളിലും ഇടുക്കി വനത്തിലും നാശം വിതച്ചുവ്യാപിക്കുന്ന ഷഡ്പദകീടം ജനിതക വ്യതിയാനം സംഭവിച്ച ഉറുമ്പുകളെന്നു വിദഗ്ദ്ധർ. ഇന്നലെ ഇവിടം സന്ദർശിച്ച പ്രമുഖ കാർഷിക വിദഗ്ധനും ഗവ. ഹോമിയോ കോളജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. അബ്ദുൾ ലത്തീഫാണ് ഇക്കാര്യം അറിയിച്ചത്. ഉപ്പുതറ കൃഷി ഓഫീസർ ആര്യാംബയുടെ നേതൃത്വത്തിലുള്ള സംഘവും ഇതു സ്ഥിരീകരിച്ചു. അമിത കീടനാശിനിപ്രയോഗമാകാം ഇത്തരത്തിലുള്ള ജനിതകമാറ്റത്തിനുകാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ കാർഷിക ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഗവേഷകർ കൂടി എത്തിയാൽമാത്രമേ സ്ഥിരീകരണമാകുകയുള്ളൂ. ചൂടിനെ അതിജീവിക്കാൻ ശേഷിയില്ലാത്ത ഇവ രണ്ടായിരത്തോളം ഏക്കർ കൃഷിയിടത്തിൽ വ്യാപിച്ചതായി കണ്ടെത്തി. ഇടുക്കിയിലും ഇടുക്കി വനമേഖലയിലും വൻനാശം വിതച്ച് പെരുകുന്ന കീടത്തെക്കുറിച്ച് മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വനം മേഖലയിൽ ഇതിന്റെ സാന്നിധ്യം വ്യക്തമായിട്ടും അതേപ്പറ്റി അന്വേഷിക്കാൻപോലും മനസുകാട്ടാതെ വനം വകുപ്പ് അധികൃതർ ഒഴിഞ്ഞുമാറുന്നത് ജനങ്ങളിൽ രോഷമുയർത്തുകയാണ്.
പ്രമുഖ കാർഷികവിദഗ്ധനും ഗവ. ഹോമിയോ കോളജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. അബ്ദുൾ ലത്തീഫ് ഇന്നലെ കോഴിക്കോട്ട് നിന്ന് ഉപ്പുതറയിലെത്തിയാണ് കീടങ്ങളെക്കുറിച്ചു പഠനം നടത്തിയത്. ജനിതകമാറ്റം സംഭവിച്ച ഉറുമ്പുകളാണ് ഇപ്പോൾ അപകടകാരികളായ കീടങ്ങളായി മാറിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെയാകാം ഈ വിഭാഗം ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനികൾ കൊണ്ട് ഇവയെ തുരത്താനാകില്ലെന്നാണ് കർഷകരിൽനിന്ന് മനസിലാക്കുന്നത്. സാധാരണ ഉറുമ്പുകളുടേതിൽനിന്നു വ്യത്യസ്തമായ ജീവിതക്രമമാണ് ഇവയുടേത്. ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയില്ല. ഓരോ ചെടിയും വേരു പിടിക്കുന്നതിനൊപ്പംതന്നെ കീടങ്ങൾ വേരുകൾ തിന്നു നശിപ്പിക്കുകയാണെന്ന് ഉപ്പുതറ ഈറ്റക്കാനം ഓലിക്കൽ സോണിയുടെ പുരയിടം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. കാപ്പി, പ്ലാവ് തുടങ്ങിയവയുടെ തൈകൾ വേരറ്റ നിലയിൽ അദ്ദേഹം പറിച്ചെടുത്തു കാട്ടി. പ്രദേശമാകെ വ്യാപിച്ചിട്ടുള്ള കീടത്തെ അമർച്ച ചെയ്യാൻ സർക്കാരിന്റെ നേതൃത്വത്തിൽ കർഷകരും സന്നദ്ധ സംഘടനകളും ഒന്നിച്ചു പൊരുതണം. മണ്ണിൽനിന്നും ശേഖരിച്ച ഷഡ്പദകീടത്തെ വെയിലത്ത് ഇട്ടയുടൻ ഇവയെല്ലാം ചത്തുവീണു. തണുപ്പിൽ മാത്രമേ ഇവയ്ക്ക് ജീവിക്കാൻ കഴിയൂവെന്നും അതിനാലാണ് മണ്ണിനടിയിൽ മാത്രം വസിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
ഉപ്പുതറ, ഈറ്റക്കാനം, കാക്കത്തോട്, ആശുപത്രിപടി, ക്വാർട്ടേഴ്സ് പടി മേഖലകളിലാണ് ഉറുമ്പിനോട് സാദൃശ്യമുള്ള കീടങ്ങൾ കാർഷിക വിളകളുടെയും വന്മരങ്ങളുടെയുംവരെ വേരുകൾ തിന്നു നശിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾകൊണ്ട് കോടിക്കണക്കിന് രൂപയുടെ കൃഷിയിടങ്ങൾ നശിപ്പിച്ച കീടങ്ങൾ ലോകാവസാനത്തിന് കാരണമാകുന്ന ജീവിയാണെന്നുവരെയാണ് നാട്ടിൽ പ്രചാരണം നടക്കുന്നത്. മണ്ണിനടയിൽ മാത്രം വസിക്കുന്ന ഇവ മഴക്കാലത്ത് മാത്രമാണ് പുറത്ത് പ്രത്യക്ഷപ്പെടുന്നത്. ചില പ്രത്യേക സമയത്ത് ചിറക് മുളയ്ക്കുന്ന ഇവ പറന്നു മറ്റു കൃഷിയിടങ്ങളിലേയ്ക്കും വ്യാപിക്കുന്നു. ഓരോ വർഷവും പത്തിരട്ടിയോളം പ്രദേശത്ത് കീടങ്ങൾ ബാധിക്കുന്നതായാണ് കണ്ടെത്തിയത്.
കാപ്പി, കൊക്കോ, ഏലം, കുരുമുളക്, പച്ചക്കറികൾ, ഇഞ്ചി തുടങ്ങിയവയുടെയല്ലാം വേരുകൾ തിന്നു തീർക്കുന്ന പതിനായിരക്കണക്കിന് ഷഡ്പദങ്ങളാണ് ഓരോ പുരയിടത്തിലുമുള്ളത്. മണ്ണിന്റെ അടിയിൽമാത്രം വസിക്കുന്ന ഇവ കൂടുതലായും നനവുള്ള പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. മണ്ണ് കിളയ്ക്കുമ്പോൾ ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴത്തിൽ ഇവയെ കർഷകർ കണ്ടെത്തി. മണ്ണിനടിയിലേയ്ക്ക് പെട്ടെന്നു മറയുന്ന സ്വഭാവ പ്രകൃതിയുള്ള ഇവ ഉറുമ്പിനോട് സാമ്യമുള്ളവയാണെങ്കിലും മന്ദഗതിയിൽ ചലിക്കുന്നവയും മനുഷ്യരെ ആക്രമിക്കാത്തവയുമാണ്. റബർ, മാവ്, പ്ലാവ് പോലെയുള്ള കറയുള്ള മരങ്ങൾ ഒഴികെ എല്ലാ സസ്യങ്ങളുടെയും വേരുകൾ ഷഡ്പദങ്ങൾ കൂട്ടത്തോടെ തിന്നുതീർക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മണ്ണിനെ പശിമയില്ലാതാക്കി പൊടിരൂപത്തിലാക്കി മാറ്റാൻ ഇവയ്ക്ക് കഴിയുന്നുണ്ട്. ഇവയുടെ വാസസ്ഥലത്ത് മണ്ണിൽ ചവിട്ടിയാൽ കുഴിയിലേക്കെന്നപോലെ കാലുകൾ താഴ്ന്നു പോകും. ഉപ്പുതറ പഞ്ചായത്തിലെ 250-ലേറെ ഏക്കർ കൃഷിയിടം ഷഡ്പദ കീടത്തിന്റെ ഉപദ്രവത്തിൽ നശിച്ചുവന്നാണ് പ്രാഥമികമായി ലഭിച്ചിരുന്ന കണക്കുകൾ. എന്നാൽ ഉപ്പുതറ ഭൂസംരക്ഷണ സമിതി നടത്തിയ അന്വേഷണത്തിൽ, രണ്ടായിരത്തോളം ഏക്കർ സ്ഥലത്ത് ഇവയുടെ ആക്രമണം ശക്തമാണെന്നു കണ്ടെത്തിയതായി ചെയർമാൻ എം. കെ ദാസനും കൺവീനർ എ. വി തോമസും പറഞ്ഞു. കീടബാധയുള്ള പ്രദേശം ഇനിയും ഉണ്ടാകാമെന്നാണ് നിഗമനം. മണ്ണിനടിയിലായതിനാൽ ഇവയുടെ സാന്നിധ്യം കാർഷിക വിളകൾ നശിക്കുമ്പോൾ മാത്രമാണ് കർഷകർ അറിയുന്നത്. വെട്ടുക്കിളിയേക്കാൾ അപകടകാരിയായ ഷഡ്പദം ഒളിച്ചിരുന്ന് വരുത്തിവയ്ക്കുന്ന നാശം കുടിയേറ്റ മേഖലയിലെ കാർഷിക വിളകളെ അപ്പാടെ ഇല്ലാതാക്കുമന്നാണ് വിദഗ്ധ അഭിപ്രായം.
ഇടുക്കി വനത്തിലെ കാക്കത്തോട് ഫോറസ്റ്റ് മേഖലയിൽ തേക്ക് ഉൾപ്പെടെ വന്മരങ്ങൾ കീടത്തിന്റെ ആക്രമണത്തിൽ ഉണങ്ങിക്കരിഞ്ഞു നിൽക്കുകയാണ്. എന്നാൽ വനപാലകർ വിവരമറിഞ്ഞിട്ടും ഇവിടേയ്ക്ക് എത്തിനോക്കാൻപോലും തയാറായിട്ടില്ല. ഇന്നലെ ഉപ്പുതറ കൃഷി ഓഫീസർ ടി. എൻ ആര്യാംബയുടെ നേതൃത്വത്തിലുള്ള സംഘം കൃഷിയിടങ്ങൾ സന്ദർശിച്ച് കീടങ്ങളുടെ സാമ്പിൾ കുപ്പിയിലാക്കി വിദഗ്ധ പരിശോധനയക്കായി അയച്ചു. ഉറുമ്പിന്റെ വംശത്തിൽപ്പെട്ട കീടമാണെന്നും എന്നാൽ ഇത്തരത്തിലുള്ള കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണെന്നും ആര്യംബ പറഞ്ഞു.
ഹോമിയോ അഗ്രോ കെയർ എന്ന ഉൽപ്പന്നം ഡോ. ഡോ. അബ്ദുൾ ലത്തീഫ് പ്രതിവിധിയായി നിർദേശിച്ചിട്ടുണ്ട്. 100 ഗ്രാമുള്ള ഉൽപ്പന്നത്തിന് 100 രൂപയാണ് വില. ഇത് 500 ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിച്ചാൽ മതിയാകുമെന്നാണ് ഡോ. ഡോ. അബ്ദുൾ ലത്തീഫ് പറയുന്നത്. മനുഷ്യന് ഹാനികരമല്ലാത്ത ഈ മരുന്ന് ആറുസത്തിലൊരിക്കൽ എല്ലാ വിളകളിലും ഉപയോഗിച്ചാൽ കീടനാശിനി-വളപ്രയോഗങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍